തറവാട്ടിലെ നിധി 4
Tharavattile Nidhi Part 4 | Author : Anali
[ Previous Part ] [ www.kkstories.com]
പത്തായപുരയുടെ മുന്നിൽ എത്തിയപ്പോൾ അവിടെ നിൽക്കുന്ന സുധിയെ കണ്ടു…
“ഇവിടെ ഒന്നു വൃത്തിയാക്കണം… മുഴുവൻ കാടും പടലോം ആയി… ”
എന്നെ കണ്ടപ്പോൾ സുധി പറഞ്ഞു…
“ഇവിടെ പണിക്കാരൊന്നും താമസം ഇല്ലേ…”
ഞാൻ തിരക്കി…
“ഇല്ലാ… എല്ലാം പോയി വരുന്നവർ മാത്രമല്ലേ ഇപ്പോൾ ഒള്ളു…”
സുധി അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ പറഞ്ഞു… ഞാൻ നേരെ പത്തായപുരയുടെ ഉള്ളിലേക്കു നടന്നു കയറി.. പഴയ കുറച്ചു നാളികേരമൊക്കെ കൂട്ടിയിട്ടിരുന്ന ഒരു മൂലയിൽ പോയി നിന്നുമൊരു സിഗരറ്റ് എടുത്തു വലിച്ചു…
അവിടെ നിന്നും നേരെ ഊട്ടുപുരയുടെ അടുത്തു ചെന്നു കൈ കഴുമ്പോൾ വീണ്ടും അകത്തു നിന്നു എന്തോ ശബ്ദം കേട്ടു… ഇത്തവണ അതു വല്യമ്മയുടെയും ചിറ്റയുടെയും ശബ്ദം അല്ലായിരുന്നു… മറിച്ചു എനിക്കു വളരെ പ്രീയപെട്ട ഒരു കിളിനാഥാവും, അതിന്റെ ഇടയ്ക്കു അമ്മു കുട്ടിയുടെ വർത്തമാനവും കേട്ടു… മീരയെ കാണാനുള്ള അവസരങ്ങൾ വെറുതെ കളയാൻ പറ്റില്ലല്ലോ… ഊട്ടു പുരയുടെ ചാരിയിട്ട വാതിൽ തള്ളി തുറന്നു ഞാൻ അകത്തു കയറി… അതിനുള്ളിൽ ഒരു ബെഞ്ചിലായി ഇരിക്കുന്ന മീരയും, അടുത്തു ഇരുന്നു എഴുത്തു പലകയിൽ എന്തോ കുറിക്കുന്ന അമ്മു മോളും എന്നെ നോക്കി… ഇരുവരും പെട്ടന്നു തന്നെ അവരുടെ ജോലിയിലേക്കു മുഴുകി…
“ആറിനെ പന്ത്രണ്ടു കൊണ്ടു ഗുണിച്ചാൽ 74 അല്ലേ അമ്മു കിട്ടുക… നീ എന്തിനാ 18 എന്ന് എഴുതി വച്ചേ…”
അമ്മുവിന്റെ ചെവിയിൽ പിടിച്ചു കിഴുക്കി മീര ചോദിച്ചു…
“ആറിനെ പന്ത്രണ്ടു കൊണ്ടു ഗുണിച്ചാൽ 72 ആണ് കിട്ടുക.. 74 അല്ലാ..”
ഞാൻ അവരെ നോക്കി പറഞ്ഞു…
“മീര ചേച്ചിക്കു ഒന്നും അറിയില്ലാ… ചുമ്മാ എന്നെ പിച്ചാൻ മാത്രം അറിയാം..”
അതും പറഞ്ഞ് അമ്മു മോൾ കിണുങ്ങിയപ്പോൾ മീര ഞാൻ പറഞ്ഞതു ശരിയാണോ എന്നു കൂട്ടി നോക്കുവായിരുന്നു… അതു ശെരിയാണെന്നു മനസ്സിലായപ്പോൾ അവൾ ഒന്നും മിണ്ടിയില്ല…
“ഇയാൾ…. കൊച്ചച്ചനു പടം വരയ്ക്കാൻ അറിയാമോ..”
അമ്മു എന്റെ നേരെ എഴുത്തു പാലകയും കല്ലു പെൻസിലും നീട്ടി പറഞ്ഞു… ഞാൻ അതു പോയി വാങ്ങിച്ചു…
“പടം വരച്ചു ഇരിക്കാതെ നാലക്ഷരം പഠിക്കാൻ നോക്കു പെണ്ണേ…”
മീര ഞങ്ങളെ നോക്കാതെ പറഞ്ഞു… ഞാൻ എഴുത്തു പലക വാങ്ങി അതിൽ കല്ലു പെൻസിൽ കൊണ്ട് ചെറിയൊരു വീട് വരച്ചു… അതിന്റെ അരികിലായി വല്യ ഒരു വീടും അതിനു മുന്നിൽ ഒരമ്മയേയും കൈ പിടിച്ചു നിൽക്കുന്ന രണ്ടു പെൺ കുട്ടികളേയും വരച്ചു… മീര സന്ദേഹത്തോടെ ആ പടത്തിൽ നോക്കി ഇരുന്നു…
“ഇതു ആരുടെ വീടാ കൊച്ചച്ചാ…”
ചെറിയ വീട് തൊട്ടു കാണിച്ചു അമ്മു ചോദിച്ചു…
“ഇതു ചിറ്റില്ലം തറവാട്…”
ഞാൻ പറഞ്ഞപ്പോൾ അമ്മു കൈ വിരൽ വല്യ വീട്ടിലോട്ടു നീക്കി..
“അപ്പോൾ ഇതോ… ”
“ഇതോ…. ഇതാണ് മോളെ പ്രസിദ്ധമായ മീര ഭവനം…”
ഞാനതു പറഞ്ഞു തീർത്തപ്പോൾ തന്നെ എന്റെ കൈയിൽ നിന്നും എഴുത്തു പലക പിടിച്ചു വാങ്ങി, മീര തന്റെ ഹാൽഫ് സാരിയുടെ വാലു കൊണ്ട് തുടച്ചു… അതിനു ഇടയിൽ എപ്പോഴോ അവളുടെ ചുണ്ടിലൊരു കുഞ്ഞു ചിരി വിടർന്നതുപോലെ എനിക്കു തോന്നി… ഇതെല്ലാം കണ്ട് ഒന്നും മനസ്സിലാവാതെ അമ്മു മോൾ ഇരുന്നു… അവിടെ നിന്നും നടന്നു മുറിയിലേക്കു പോകുമ്പോൾ ഞാനൊരു പൊട്ടനെ പോലെ ചിരിക്കുന്നുണ്ടായിരുന്നു… ഞാൻ റൂമിൽ ചെന്നു കുളിയൊക്കെ കഴിഞ്ഞു അവിടെയിരുന്നു ‘ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യുടെ പകർപ്പ് വായിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ റൂമിൽ കൊട്ടു കേട്ടത്… കിടക്കയുടെ വിരിപ്പു കുറച്ചു ദിവസമായില്ലേ അതു മാറ്റി തരാമെന്നു ഞാൻ കുളിക്കാൻ ചെന്നപ്പോൾ ഉഷാമ്മ പറഞ്ഞായിരുന്നു… അതിനു വന്നതാവും എന്നോർത്തു ഞാൻ കതകു പോയി തുറന്നു…
ഞാൻ ആദ്യം കണ്ടപ്പോൾ ഇട്ടിരുന്ന കടുംനീല ബ്ലൗസും കടുംനീല പാവാടയുമിട്ടു ഈറനണിഞ്ഞ മുടി തലയ്ക്കു മുകളിൽ ഉരുട്ടി കെട്ടി എന്റെ മുന്നിൽ മീര നിൽക്കുന്നു… ഇതൊരു സ്വപ്നമാണോ എന്നറിയാൻ ഞാനൊന്നു കണ്ണു ചിമ്മി നോക്കി… സ്വപ്നമല്ലാ… എന്റെ അരികിലൂടെ അവൾ മുറിയിലേക്കു കേറി… നേരെ ചെന്നു തടി മേശയുടെ വലിപ്പുകൾ അവൾ വലിച്ചു തുറന്നു പരിശോധിക്കാൻ തുടങ്ങി…
“ഇവിടെ ഇരുന്ന എന്റെ പുസ്തകങ്ങൾ എന്തിയെ….”
അവിടെ നിന്നും ഉയർന്നു അവളു ചോദിക്കുന്നതിനു ഇടയിലാണ് മേശ പുറത്തായി ഒരു അരികിൽ ഇരിക്കുന്ന പുസ്തകങ്ങൾ കണ്ടത്… അവൾ ധൃതിയിൽ പോയി ആ പുസ്തകങ്ങൾ കൈയിലാക്കി… ഞാൻ മുറിയുടെ കതകു അടച്ചു അതിലേക്കു ചാരി നിന്നു…
“കതകു തുറക്ക്…..”
മീര ദൃഢമായ പറഞ്ഞു..
“ഒരാളുടെ മുറിയിൽ കേറി സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നതിനെ മോക്ഷണം എന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറു….”
ഞാൻ മുഖത്തു വന്ന ചെറു പുഞ്ചിരി മറച്ചു കൊണ്ടു പറഞ്ഞു…
“അനുവാദമില്ലാതെ മറ്റൊരാളുടെ പുസ്‌തകം എടുത്തു തുറന്നു നോക്കുന്നതിനെ എന്താണാവോ ഇയാളുടെ നാട്ടിൽ പറയുക…. ഞാൻ പോട്ടെ ഇയാളു മര്യാദക്കു കതകു തുറന്നെ…”
അവൾ അതു പറഞ്ഞു കോപിച്ചപ്പോൾ കതകിലാരോ മുട്ടുന്നതു കേട്ടു… നിസ്സാര സമയം കൊണ്ടു മീരയുടെ മുഖത്തെ കോപം മാറി ഭയമായി… ആരാവും എന്നോർത്തു എനിക്കും ചെറിയ ഭയം തോന്നി എന്നു തന്നെ പറയാം… ഞാൻ തിരിഞ്ഞു കതകു തുറന്നു. വാതിലിന്റെ പുറത്തു മീനാക്ഷിയെ കണ്ടപ്പോളാണ് എനിക്കു ആശ്വാസമായത്… എനിക്കു പുറകിലായി നിൽക്കുന്ന മീരയെ മീനാഷി ഒരു നിമിഷം ശങ്കയോടെ നോക്കി.
“ഭക്ഷണം തയാറായി… കഴിക്കാൻ വിളിക്കുന്നു…”
അതു എന്നോടു പറയുമ്പോളും മീനാക്ഷിയുടെ നോട്ടം മീരയിൽ തന്നെ ആയിരുന്നു… ഊട്ടുപുരയിലേക്കു എന്റെ പുറകിലായി നടന്നു വരുന്നതിനിടയിൽ മീരയും മീനാക്ഷിയും കൂടെ പിറുപിറുക്കുന്നത് എനിക്കു കേൾക്കാമായിരുന്നു… എന്റെ മുറിയിൽ മീരയെ കണ്ടതിന്റെ കാരണം തിരക്കുമാവും മീനാക്ഷി എന്നു ഞാൻ ഊഹിച്ചു…
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സന്ധ്യ വല്യമ്മയും ശോഭന ചിറ്റയും തമ്മിൽ കണ്ണും കൈയും കാട്ടി എന്തെക്കെയോ വാർത്താവിനിമയം നടത്തുന്നുണ്ടായിരുന്നു…
“മോനെ… ശ്രീ.. ഇന്നു വന്ന ഹർഷ മോളെ മോന് ഇഷ്ടപെട്ടോ… നല്ല മിടുക്കി കൊച്ചാ…”
സന്ധ്യ വല്യമ്മ എന്നോടു അവസാനം ചോദിച്ചു..
“ഞാനെന്തിനാ ആ കൊച്ചിനെ ഇഷ്ടപെടുന്നെ…”
ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ മറുപടി കൊടുത്തു…
“ഞാനും ഓപോളും കൂടെ പറയുവാരുന്നു… അതു നല്ലൊരു കൊച്ചാ… നമ്മുടെ ശ്രീക്കു ആലോചിക്കാം എന്ന്…”
ശോഭന ചിറ്റ ഒരു ചിരിയോടെ എന്നോടു പറഞ്ഞു…
“ഏയ്… എന്റെ മനസ്സിലെ സങ്കല്പത്തിലുള്ള ഒരു കൊച്ചല്ലാ അത്…”
ഞാൻ നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ വല്യമ്മയുടെ മുഖഭാവം ഇരുണ്ടു..
“അതെന്താടാ ആ കൊച്ചിനു ഒരു കുറവ്….”
വല്യമ്മ ഇലയിൽ നിന്നും കൈ എടുത്തു ചോദിച്ചു..
“കുഴപ്പമൊന്നും ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ…”
“പിന്നെ…”
“എനിക്കു വേണ്ടിയാ കൊച്ചിനെ ആലോചിക്കേണ്ട എന്നേ പറഞ്ഞോളു…”
എന്റെ ശബ്ദത്തിനും ഞാനറിയാതെ തന്നെ കനം വെച്ചു…
“ഈ ആലോചന വന്നതൊരു ഭാഗ്യമായി നീ കണ്ടാൽ മതി…. കേറി വന്ന ഭാഗ്യം തട്ടി തെറുപ്പിക്കല്ലു ശ്രീയേ…”
വല്യമ്മ ഉപദേശ സ്വരത്തിൽ എന്നോടു പറഞ്ഞു…
“അങ്ങനെയുള്ള ഭാഗ്യമൊന്നും എനിക്കു വേണ്ട വല്യമ്മേ….”
“അമ്മക്കു ഇതിൽ പറയാൻ അഭിപ്രായമൊന്നും ഇല്ലേ…”
വല്യമ്മ തിരിഞ്ഞു അച്ഛമ്മയോട് ചോദിച്ചു…
“ഞാനെന്തു പറയാനാ കുട്ട്യേ…. കുരിയാട്ട് നല്ല തറവാടാ… ആരും മോശം പറയില്ലാ…”
അച്ഛമ്മ പറഞ്ഞു..
“മുരളിക്കു എന്താ അഭിപ്രായം…”
വല്യമ്മ അച്ഛനെ നോക്കി ചോദിച്ചു…
“അവനു പ്രായം ഒന്നും ആയില്ലല്ലോ ചേച്ചി… ഇതൊക്കെ നമ്മുക്കു പിന്നെ സമയമെടുത്തു ആലോചിക്കാം..”
അച്ഛൻ ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ വല്യമ്മക്കു മറുപടി നൽകി…
“നാളെ നടത്തണമെന്നൊന്നും അവരും പറഞ്ഞില്ല മുരളി…. ആ കൊച്ചിന്റെ പടുത്തമൊക്കെ തീർന്നിട്ടു മതി… ഇപ്പോൾ ഒന്നു പറഞ്ഞു വെക്കുന്നു എന്ന് മാത്രം…”
വല്യമ്മ വീണ്ടും ശബ്ദമുയർത്തി പറഞ്ഞു… ചുറ്റിനുമുള്ള എല്ലാവരും വല്യമ്മയെ തന്നെ നോക്കി ഇരുന്നു…
“മ്മ്…”
അതിനു അച്ഛനൊന്നു മൂളി… എന്റെ കല്യാണത്തിനു മൂളി സമ്മതം കൊടുക്കാൻ ഇയാൾ ആരാ എന്ന ചിന്തയായിരുന്നു എനിക്കു അപ്പോൾ…
“കേട്ടല്ലോ ശ്രീ… ബാക്കി എല്ലാവർക്കും സമ്മതമാണ്…”
വല്യമ്മ വീണ്ടും ഭക്ഷണത്തിലേക്കു കൈയിട്ടു പറഞ്ഞു…
“അതിനു…. എന്റെ കല്യണ കാര്യം ഇവരാരുമല്ലാ തീരുമാനിക്കേണ്ടത്…”
ഞാൻ പറഞ്ഞപ്പോളെന്റെ കൈയും കാലുമെല്ലാം രോഷം കാരണം വിറക്കുന്നുണ്ടായിരുന്നു..
“നിന്റെ അപ്പനും അച്ഛമ്മയും അല്ലാതെ പിന്നെ ആരാടാ… ചത്തു പോയ നിന്റെ തള്ളയാണോ തീരുമാനിക്കേണ്ടതു…”
വല്യമ്മ ചാടി എഴുന്നേറ്റു നിന്നു ചോദിച്ചു… അടുത്തിരുന്ന രാജൻ വല്യച്ഛൻ വല്യമ്മയുടെ കൈയിൽ ചാടി പിടിച്ചു ഇരുത്താൻ നോക്കി… ഇതു കേട്ട ഉടനെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മേശയിൽ ഞാൻ രണ്ടു കൈയും വലിച്ചു അടിച്ചിട്ടു ചാടി എഴുന്നേറ്റു…
“എന്റെ അമ്മയെ കുറിച്ചു വെല്ലോം പറഞ്ഞാൽ… വല്യമ്മയാ കോപ്പാ എന്നൊന്നും ഞാൻ നോക്കില്ലാ… ഓർത്തോണം തള്ളേ…”
അതും പറഞ്ഞു ഞാൻ ഇല ചുരുട്ടി എടുത്തു അവിടെ നിന്നും വേഗത്തിൽ പുറത്തോട്ടു നടന്നു… എന്റെ കൈയിൽ നിന്നുമാ ഇല വാങ്ങിയതു മീര ആണെന്നു പോലും ശ്രെദ്ധിക്കാനുള്ള ബോധം എനിക്കപ്പോൾ ഇല്ലായിരുന്നു… ബുദ്ധിയേയും, ബോധതിനെയുമെല്ലാം ക്രാധം കീഴടക്കിയിരുന്നു…
“” നീ ആരെയാടാ പേടിപ്പിക്കുന്നത്…. നിങ്ങൾ അവൻ പറഞ്ഞതു കേട്ടോ…“”
ഞാൻ മുറിയിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വല്യമ്മയുടെ രോദനം കേട്ടു… ഇനി ഇവിടെ ഒരു നിമിഷം പോലും നിൽക്കുന്നില്ല.. പെട്ടിയും ചട്ടിയുമെക്കെ എടുത്തു ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങണം, ഇവിടേക്കു വന്നതു തന്നെ വലിയ തെറ്റായി പോയി… ഞാൻ റൂമിൽ കേറി പെട്ടി തുറന്നു വസ്ത്രമെല്ലാം അടുക്കി വെക്കാൻ തുടങ്ങി… രാത്രിയിൽ വണ്ടി ഒന്നും കാണില്ല, കുഴപ്പമില്ല… ഏതേലും വഴി അരികിലിരുന്നിട്ടു നാളെ രാവിലത്തെ വണ്ടി കേറി പോകും…
“ശ്രീ… മോനിതു എന്താ ചേയ്യുന്നേ…”
റൂമിലേക്കു കടന്നു വന്ന ഉഷാമ്മ എന്റെ കൈയിൽ പിടിച്ചു നിർത്തി ചോദിച്ചു…
“ഇനി ഇവിടെ പറ്റില്ലാ ഉഷാമ്മേ… ഞാൻ തിരിച്ചു പോകുവാ..”
അവരുടെ കൈ വിടുവിച്ചു ഞാൻ പറഞ്ഞു..
“ഇവിടെ ഇതൊക്കെ പതിവാ…. മോൻ ഇതൊന്നും കേട്ടു വിഷമിക്കേണ്ട…”
ഉഷാമ്മ എന്നെ സമാശ്വസിപ്പിക്കാൻ പരിശ്രെമിച്ചു… പക്ഷെ ഇപ്പോളെന്റെ മനസ്സിൽ ഇവിടെ നിന്നാൽ ഇനി എങ്ങനെ എല്ലാവരുടെയും മുഖത്തു നോക്കുമെന്ന ഭയമായിരുന്നു… ഞാൻ തുണിയും മണിയുമെല്ലാം ബാഗിലാക്കി കട്ടിലിൽ നിന്നും എഴുനേറ്റു…
“ശ്രീ… നീ എങ്ങോട്ടാ…”
വാതിൽക്കൽ പ്രത്യക്ഷപ്പെട്ട അച്ഛൻ എന്നോടു തിരക്കി… അച്ഛനെ കണ്ടപ്പോൾ ഞങ്ങൾക്ക് സ്വകാര്യത കിട്ടട്ടെ എന്നോർത്താവും ഉഷാമ്മ അവിടെ നിന്നുമിറങ്ങി പോയി…
“ഞാൻ തിരിച്ചു കൊച്ചിക്കു പോകുവാ…. മതിയായി…”
“നീ ഇവിടം വിട്ടു ഒരിടത്തോട്ടും പോവേണ്ട….”
“എനിക്കു പോണം… ഇവിടുള്ള ആർക്കും ഞാൻ വന്നതു ഇഷ്ടപെട്ടിട്ടില്ല… ഒരു ഭാരമായി ഇവിടെ തുടരാൻ എനിക്കു പറ്റില്ല…”
“നീ വന്നതിവിടെ കുറേ പേർക്കു ഇഷ്ടമായിട്ടില്ലാ എന്നതു ശെരി തന്നെ… അതുകൊണ്ടു തന്നെയാണ് നീ ഇവിടെ തുടരണ്ടതും…”
എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി അച്ഛൻ അടുത്തിരിന്നിട്ടു പറഞ്ഞു… എന്താണ് അച്ഛൻ പറയുന്നതെന്നു ഞാൻ സംശയത്തോടെ നോക്കി… അച്ഛൻ തുടർന്നു..
“പണ്ട് നിന്റെ അമ്മയുമിവിടെ നിന്നുമൊരു വലിയ വഴക്കിനെ തുടർന്നു ഇറങ്ങി പോയപ്പോൾ അന്നെനിക്ക് തടയാൻ പറ്റിയില്ല… ഇപ്പോൾ നീ അതു തന്നെ ആവർത്തിച്ചു അച്ഛനെ പരാജയപെടുത്തല്ലേ…”
അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി… അമ്മ ഇറങ്ങി പോയപ്പോൾ അച്ഛൻ തടയാൻ ശ്രെമിച്ചുവോ… അച്ഛനു അമ്മയോടു ഇഷ്ടമുണ്ടായിരുന്നോ…
“എനിക്കു ഈ കല്യാണം കഴിക്കാൻ പറ്റില്ല… ആരു പറഞ്ഞാലും….”
ഞാൻ കർശനമായി പറഞ്ഞപ്പോൾ അച്ഛന്റെ മുഖത്തുമൊരു പുഞ്ചിരി വിടർന്നു…
“നിനക്കു ഇഷ്ടമില്ലാത്ത ഒരു കല്യാണവും നീ കഴിക്കേണ്ട… ഇന്നു പറഞ്ഞതു പോലെ തന്നെ പോയി പണി നോക്കാൻ പറഞ്ഞാൽ മതി… ഇതു നിന്റെ വീടാ.. എന്റെ കാലശേഷം ഇതെല്ലാം നിന്റെ പേരിലാ ഞാൻ എഴുതി വെച്ചിരിക്കുന്നത്… വടക്കേ തൊടിയിൽ കുറച്ചു സ്ഥലം മാത്രം ഉഷയുടെ പേരിലും… അവൾക്കും മാന്യമായി ജീവിക്കേണ്ടേ, ഞാൻ ഇല്ലാതെ ആയാൽ…”
“ഇപ്പോൾ എന്തിനാ അങ്ങനെയൊക്കെ പറയുന്നത് അച്ഛൻ… എനിക്കു ഒന്നും വേണമെന്ന് ആഗ്രഹിച്ചല്ല ഇവിടെ വന്നതു…”
“അതെനിക്കു അറിയാം മോനെ… ഞാൻ പറഞ്ഞത് ഇവിടെ മറ്റാരിലുമതികം അധികാരം മോന് ഉണ്ടെന്നാണ്… അതുകൊണ്ടു ആരെന്തു പറഞ്ഞാലും മോനിവിടെ തന്നെ നിൽക്കണം…”
അതിനു തലയാട്ടുമ്പോൾ എനിക്കു അച്ഛനോടുള്ള സഹാനുഭൂതിയേകാൾ വീണ്ടും കുറച്ചു നാളെങ്കിലും മീരയെ കാണാൻ പറ്റുമെല്ലോയെന്ന വിചാരമായിരുന്നു.
““നാരായണ…. നാരായണ…”“
എന്റെ മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അച്ഛൻ മന്ത്രിച്ചു… കുറച്ചു ദിവസങ്ങൾ ഞാൻ വല്യമ്മയുടെയും, ചിറ്റയുടെയും മുഖത്തു നോക്കിയില്ല… കഴിവതും അവരുടെ കൺവെട്ടത്തു നിന്നും ഒളിച്ചു നടന്നു.. മുറിയിലെ ജനാലയിലൂടെ ഇടക്കു പത്തായപുരയിൽ പോവുന്ന മീനാക്ഷിയെയും, മുത്തതു കൂടെ ഓടി കളിക്കുന്ന അമ്മു മോളെയും, ഒരോ പണിക്കു നടക്കുന്ന ജോലിക്കാരെയുമെല്ലാം കണ്ടെങ്കിലും മീര മാത്രമെന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു… ഊട്ടുപുരയിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രം കിട്ടുന്ന മീരാ ദർശനമായിരുന്നു എകെ ആശ്വാസം..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ജനാലയിലൂടെ യാദൃച്ഛികമായി പത്തായ പുരയുടെ മുന്നിലെ കാടും പടലയും ഒരു അരുവാ കത്തികൊണ്ടു വീശി കളയുന്ന മീരയിൽ ദൃശ്ട്ടി പതിഞ്ഞു.. മഞ്ഞകലർന്ന വെള്ളനിറത്തിലുള്ളൊരു ബ്ലൗസ്സും, മഞ്ഞ പാവാടയും അതിനു മുകളിലായി കറുത്ത ഹാൽഫ് സാരിയുമായിരുന്നു അവളുടെ വേഷം… സാരിയുടെ തുമ്പ് വയറിനു ചുറ്റും വട്ടത്തിലെടുത്തു അരയിൽ കുത്തിയിട്ടുണ്ട്.. ഞാൻ മുറിയിൽ നിന്നും ഇറങ്ങി അവളു നിന്ന ഭാഗത്തേക്കു നടന്നു.. എന്തെങ്കിലുമൊക്കെ മിണ്ടണം, പറ്റുമെങ്കിലൊരു സൗഹാർദ്ദ ബന്ധമവളുമായി സ്ഥാപിക്കണം… അതായിരുന്നു മനസ്സിലെ ലക്ഷ്യം.
“കള തെളിക്കുവാണോ…”
അവിടേക്കു നടക്കുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടു തിരക്കി…
“അല്ലാ… കവിത എഴുതുവാ…”
നർമ്മം കലർത്തിയവൾ മൊഴിഞ്ഞു… ഞാൻ ഇങ്ങനൊരു ഉത്തരം തന്നെയാണ് പ്രതീക്ഷിച്ചതും, അതുകൊണ്ടു വിഷമം ഒന്നും തോന്നിയില്ലാ.. എന്തേലും സംസാരിക്കുന്നുണ്ടല്ലോ, അതു തറുതല പറയാനാണെങ്കിലും എനിക്കു സന്തോഷം മാത്രം..
“എന്നിട്ടു കവിത എഴുതി തീരാറായോ…”
ഞാൻ പത്തായ പുരയുടെ നടകെട്ടിൽ ഇരുന്നു ചോദിച്ചു..
“ഇയാൾക്കു എന്താ വേണ്ടേ… എന്തൊരു കഷ്ടമാണെന്നു നോക്കണേ ഭഗവതി…”
അവൾ വീണ്ടും പണിയിൽ മുഴുകി മന്ത്രിച്ചു..
“അതെന്താടോ എനിക്കു ഇവിടെ ഒന്ന് ഇരിക്കാൻ പോലും അനുവാദമില്ലേ…”
“ഇരിന്നൊ… എവിടെ വേണേലും ഇരുന്നോ… ഞാൻ പോയി കഴിഞ്ഞു വന്നിരുന്നോ… ഇപ്പോൾ ഒന്നു പോയി തരാമോ…”
“ഇല്ലാ… പോയി തരുവേല… ഞാനിവിടെ ഇരുന്നു എന്നു വെച്ചു ഇയാൾക്ക് എന്താ ഇത്ര ബുദ്ധിമുട്ട്… അന്ന് ആ ഹരി വന്നു കൈ നീട്ടിയപ്പോൾ ഇളിച്ചോണ്ട് കൈ കൊടുക്കുനുണ്ടായിരുന്നല്ലോ… എന്നെ കാണുമ്പോൾ മാത്രമെന്താ ഒരു മുൻ ജന്മ ശത്രുവിനോടു എന്നതു പോലെ…“
അവളോടു ചോദിച്ചു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് എനിക്കു തോന്നിയതു..
”ഞാൻ ആർക്കു കൈ കൊടുത്താലും ഇല്ലേലും ഇയാൾക്കെന്താ ചേതം…“
അവൾ തിരിഞ്ഞു നിന്നു അരിവാൾ ഉയർത്തി തോളിൽ വെച്ചു, അരക്കു കൈയും കൊടുത്തു അരക്കെട്ടു ഒരു വശത്തേക്ക് ചെരിച്ചുവെച്ചു ചോദിച്ചു.. വായിൽ വന്നതു പറയാണോ വേണ്ടയോ എന്ന് ഞാൻ കുറച്ചു ചിന്തിച്ചു.. പറഞ്ഞു പോയാലൊരു വാക്ക്.. കിട്ടിയാലോ… കിട്ടിയാലീ സുന്ദരികുട്ടി… പ്രശ്നമാകുമോ… ആയാൽ ഇവിടെ നിന്നും പോണമെനല്ലേ ഉള്ളു… എന്തായാലും പറയാം, ഈ നിൽപ്പു കണ്ടിട്ടു സഹിക്കണില്യ…
“എനിക്കോ… എനിക്കു പ്രേമം… നിന്നോടു… അതാ ചേതം…”
ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു…
“ദേ… കൈയിലിരിക്കുന്നത് കത്തി ആണെന്നു ഞാൻ ഓർക്കത്തില്ലാ… ഇതും കൊണ്ടൊരണ്ണം അങ്ങു തന്നാലൊണ്ടല്ലോ… അല്ലേൽ തന്നെ ഇവിടെ നൂറു കൂട്ടു പ്രശ്നങ്ങളാ… അതിന്റെ ഇടയ്ക്കാ അയാളുടെ ഒരു പ്രേമം…“
”അതെന്താടോ ഈ ചെറു പ്രായത്തിൽ തനിക്കു ഇതിനു മാത്രം പ്രശ്നങ്ങൾ… പറ കേൾക്കട്ടെ…“
”താനെന്തിനാ അതു അറിയുന്നേ… ഇവിടുന്നു ഒന്നു പോയി തരാൻ പറ്റുമോ…“
”ഇവിടുന്നു ഞാൻ നിന്നെയും കൊണ്ടേ പോകു പെണ്ണേ…“
”ഇയാളു മിക്കവാറും കൊണ്ടിട്ടെ പോകു…“
എന്നെ നോക്കി പറഞ്ഞിട്ടു മുഖം ചുളുക്കി നടന്നു നീങ്ങുന്ന പെണ്ണിനെ ഞാൻ നോക്കി ചെറു ചിരിയോടെ ഇരുന്നു… അവളുടെ ഉരുണ്ട ജഘനം നടപ്പിനൊത്തു താളം വെച്ചു… ഒന്നു തിരിഞ്ഞു നോക്കുമെന്നു മനസ്സൊന്നു മന്ത്രിച്ചു… പക്ഷെ ഇല്ലാ… അവളോടിഷ്ടം പറഞ്ഞതിൽ ഒരു കുറ്റബോധവും തോന്നിയില്ല, വരുന്നിടത്തു വെച്ചു കാണാമന്ന ധൈര്യമായിരുന്നു ഉള്ളിൽ. അവൾ പോയി ആരോടും പറയില്ലാ എന്നൊരു വിശ്വാസവും…
അന്നും പതിവുപോലെ തന്നെ സിഗരറ്റും തീപ്പെട്ടിയുമെടുത്തു ഞാൻ സന്ധ്യക്കു പത്തായ പുരയിലേക്കു നടന്നു.. അതിന്റെ ഉള്ളിലായി കേറി സിഗരറ്റ് ചുണ്ടിൽ വെച്ച് മരങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്നു സ്വർണ്ണ കിരണങ്ങൾ ചൊരിയുന്ന സൂര്യനെ നോക്കി തീപ്പെട്ടി എടുത്തു.. പത്തായത്തിനു മുകളിൽ നിന്നുമെന്തോ അനക്കം കേട്ടത്… ഞാൻ പെട്ടന്നു തന്നെ സിഗരറ്റ് മാറ്റി വെച്ചു കാതോർത്തു, എന്തോ അനക്കം കേട്ടെന്നതു ഉറപ്പാണ്… വെല്ല പൂച്ചയോ അല്ലേൽ മരപ്പട്ടിയോ ആവും, അതല്ലാ വീട്ടുകാരാരേലും ആണേലോ… ഞാൻ കോവണിപ്പടി ശബ്ദമുണ്ടാക്കാതെ കയറി.. ശരിയാണ്, ഒരു മുറിയിൽ നിന്നും അനക്കം… ഒതുക്കി പിടിച്ചുള്ള ഒരാണിന്റെ സംസാരവും… കൂടെ… ഒരു പെണ്ണിന്റെ ചിരിയുമല്ലേ അത്… മനസ്സിൽ വന്ന മോശമായ ചിന്തകളെ ശാസിച്ചു ഞാൻ മുന്നോട്ടു നീങ്ങി… ചാരിയിട്ട വാതിലിനോടു തല ചേർത്തു വെച്ചു… പരിചിതമായ ശബ്ദം.. വാതിലിനെ മറി കടന്നു തകർന്നു കിടക്കുന്ന ജാലകത്തിനു അടുതെത്തി, തല ചെരിച്ചു ജനാലയിലൂടെ നോക്കി…
ആദ്യം നാലു കാലുകൾ വ്യക്തമായി കണ്ടു… അതെ, സംഭവം അതു തന്നെ…. മുകളിൽ കിടക്കുന്നതൊരു പുരിഷനാണ്, ഇരു നിറത്തിൽ രോമങ്ങൾ നിറഞ്ഞ കാലുകൾ…. അയാളുടെ കാൽ മുട്ടു വരെ കാപ്പി പൊടിയിൽ നീല പൂക്കളുള്ള മുണ്ടു കിടക്കുന്നു.. അയാളുടെ കീഴിൽ കിടക്കുന്നതൊരു പെൺകുട്ടി, വെളുത്ത കാലുകൾ…. വെള്ളി കൊലുസ്സ്, കറുപ്പിൽ മഞ്ഞ പൂക്കളുള്ള പാവാട, മുട്ടിനു താഴെ വരെ കിടക്കുന്നു… നല്ല പരിചിതമായ പാവാട.. അതേ… എന്റെ കൈകാലുകൾ വിറച്ചു, കൈ വെള്ളയും നെറുകും തലയും വിയർത്തു, കണ്ണുകൾ നിറഞ്ഞു… മീരയുടെ പാവാട… നെഞ്ചിൽ എന്തോ കൊത്തി വലിക്കുന്നതുപോലെ തോന്നി. ഞാൻ തല ഒരൽപ്പം കൂടെ ചെരിച്ചു, ഇപ്പോൾ അവരുടെ അര കെട്ടു വരെ കാണാമായിരുന്നു… ഈറനണിഞ്ഞ കണ്ണുകൾ ഞാൻ അടച്ചു തുറന്നു… കളി അല്ലാ, പെണ്ണിന്നു മുകളിലായി ചെറുക്കൻ കിടന്നു പ്രേമലീലകളാണ്.. എന്തായാലെന്താ… കാത്തു സൂക്ഷിച്ചോരു കസ്തൂരി മാബഴമീ നായിന്റെ മോൻ കൊത്തി പോയില്ലേ… അവന്റെ മുഖമൊന്നു കാണണമെന്നു ഒരാഗ്രഹം തോന്നി.. ഞാൻ കുറച്ചു കൂടെ മനോബലം കൈ വരിച്ചു ജനാലയുടെ മുന്നിലേക്കു നീങ്ങി… ചുരുണ്ട മുടിയുള്ളൊരാൾ… അതു സുധി അല്ലേ… അതെ.. സുധി തന്നെ… കള്ള നായിന്റെ മോനിതിനായിരുന്നോ ഇവിടെ ചുറ്റി പറ്റി നടന്നത്… പെട്ടന്നു ഒരു മിന്നായം പോലെ അവന്റെ അടിയിൽ കിടക്കുന്ന പെൺകുട്ടിയുടെ മുഖവും കണ്ടു… മീര അല്ലാ… എന്റെ മീരയല്ലാ അത്… മീനാക്ഷിയാണ്.. പെട്ടന്നെന്റെ ഉള്ളിലെ നീറ്റൽ മാറി… വെറുതെ അല്ലാ എന്നും തന്നെ മീനാക്ഷി ഇവിടെ വരുന്നതു. സുധി വീടിനു എതിരായിയുള്ള വാതിൽ വഴിയാവും അകത്തു കേറുന്നത്… അപ്പോൾ ഇതു സ്ഥിരം പരുപാടി ആണല്ലേ.. സുധി തല താഴ്ത്തി അവളുടെ കഴുത്തിൽ ഉമ്മ വെച്ചു, എനിക്കു എതിരായി ഇരിക്കുന്ന കൈ കൊണ്ടു അവളുടെ പാവാടയും ഉയർത്തി എനിക്കു എതിരായിരുന്ന ഭാഗത്തു എന്തു നടന്നാലും അത് കാണാൻ പറ്റില്ലല്ലോ… ആ വശത്തിനു പകരം, ഈ വശത്തെ പാവാട ഒന്നു പൊക്കിയിരുനെങ്കിൽ എന്നു ഞാൻ ആശിച്ചു…
“ആരേലും കാണുമോ എന്നതാ പേടി….”
ശബ്ദം താഴ്ത്തി മീനാക്ഷി പറഞ്ഞു…
“കണ്ടാലെന്താ… നിന്നെ ഞാൻ കെട്ടും… ഇന്നല്ലേൽ നാളെ ഏതായാലും അതു വേണ്ടേ…”
“അതിനൊക്കെ അതിന്റെ സമയമില്ലേ സുധിയേട്ടാ… ആ മുതുക്കി തള്ളയെങ്കിലും ഒന്നു തട്ടി പോയി കഴിഞ്ഞാണ്ണേലൊരു ആശ്വാസമുണ്ടായിരുന്നു…”
മീനാക്ഷിക്കും അച്ഛമ്മയെ കുറിച്ചു നല്ല അഭിപ്രായം ആണെല്ലോ എന്നോർത്തു ഞാൻ ചിരിച്ചു..
“തള്ള ചത്താൽ പ്രശ്നം തീരുമോ… കാര്യസ്ഥന്റെ മോൻ വന്നു ചിറ്റില്ലത്തിലെ പെണ്ണിനെ ചോദിച്ചാൽ ബാക്കി ഉള്ളവരു കെട്ടിച്ചു തരുമെന്നാണോ എന്റെ മണ്ടി പെണ്ണു വിചാരിച്ച് വെച്ചേക്കുന്നതു….“
”ഞാനതിനു ചിറ്റില്ലത്തിലെ പെണ്ണല്ലല്ലോ… ഇവിടെ വന്നു നിൽക്കുന്നൊരു അഭയാർത്തി അല്ലേ… പിന്നെ കാർന്നോത്തി വടിയായി കഴിഞ്ഞു ഇവിടെ ഞങ്ങളെ നിർത്തുവോന് തന്നെ ആർക്കറിയാം…“
”മുരളി വല്യച്ഛൻ ആളു പാവമല്ലേ… പുള്ളിയോട് ആണേൽ വന്നു നിന്നെ പെണ്ണു ചോദിക്കാൻ എനിക്കൊരു ധൈര്യവുമുണ്ടാരുന്നു…“
”സുധിയേട്ടനും അറിയാവുന്നതല്ലേ… മുരളി വല്യച്ചന്റെ രോഗങ്ങളൊക്കെ… ആളു എത്ര നാൾ കാണുമെന്നാ…“
അതു കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി… ഇവർക്കെല്ലാം അറിയാവുന്ന എന്നാൽ എനിക്കറിയാത്ത എന്തു രോഗമാണ് അച്ഛനു…
”മുരളി വല്യച്ഛനു എന്തേലും പെറ്റിയാൽ പിന്നെയാ ഭദ്രകാളികളും കെട്ടിയോന്മാരും ആവുമല്ലേ ഭരണം…“
”അതൊന്നും പറയാറായിട്ടില്ല… കഴിഞ്ഞ ദിവസം ആ ചെറുക്കൻ സന്ധ്യ വല്യമ്മയുമായി കോർത്തു…“
”ഏതു ചെറുക്കൻ… ശ്രീയോ…“
”ആ സുധിയേട്ടാ.. ശ്രീ…“
”അതു പറഞ്ഞപ്പോളാ ഓർത്തെ… എങ്ങനെയുണ്ട് ആ ചെക്കൻ…“
”ഒരു വായിനോക്കിയാ….“
ഞാനോ മൈര്… എന്തൊക്കെ അപവാദമാ ഈ പെണ്ണു പറയുന്നതു…..
”നിന്നോടു ശല്യം എന്തെങ്കിലും ഉണ്ടോ…“
”ഇല്ല സുധിയേട്ടാ… എന്റെ അടുത്തു ഒരു ശല്യതിന്നും വന്നിട്ടില്ല…“
”പിന്നെ….“
”കുഞ്ഞുവിനോടാ…“
”മീരയോടോ…. പാവം ചെക്കൻ….“
”അതെന്താ മീരക്കു കുഴപ്പം…“
”ഒരു കുഴപ്പവുമില്ലേ….“
സുധി നിലത്തു കിടനൊന്നു വട്ടം കറങ്ങി…. ഇപ്പോൾ മീനാക്ഷി മുകളിലും സുധി അടിയിലുമായി…
“എടി മീനു… നീയാ മീരയോടു പറ അവനെ അങ്ങു പ്രേമിക്കാൻ…. അതാകുമ്പോൾ ഈ തറവാട്ടിൽ നിന്നും മാരണങ്ങളെയെല്ലാം തല്ലി ഓടിച്ചിട്ട് നിങ്ങൾക്ക് അവിടെ നിൽക്കാലോ…”
“മീരയെ സുധിയേട്ടന് അറിയാമെല്ലോ…. പ്രേമം എന്നു പറഞ്ഞു അങ്ങു ചെന്നാലും മതി… ഇനി മാരണങ്ങളെയെല്ലാം ഓടിക്കണമെന്നു അത്ര നിർബന്ധമാണേൽ ഞാൻ വേണേൽ അവനെ അങ്ങു പ്രേമിക്കാം…”
“അയ്യെടി… അതാണല്ലേ നിന്റെ മനസ്സിലിരുപ്പു… ഞാൻ അവനേം നിന്നേം തട്ടും….”
സുധി അവളുടെ പാവാടക്കു പുറത്തുകൂടെ ചന്തിയിൽ ഒന്നു പിടിച്ചു അമർത്തി… നീ എന്നെ തട്ടാൻ ഇങ്ങു വാടാ പന്നി… അവൾ അവന്റെ ചുണ്ടുകളിലേക്കു ചുണ്ടു ചേർത്തു…
“ആഹ്…”
അവളൊന്നു ചിണുങ്ങി… അവളുടെ ചുണ്ടിലവൻ കടിച്ചു കാണുമോ… അതോ ചന്തിയിലെ പിടുത്തത്തിന്റെ ബലം കൂടിയതു കൊണ്ടാണൊ… അറിയില്ലാ.. അവൻ ഏതായാലും നല്ലതുപോലെ സുഖിക്കുന്നുണ്ട് പെണ്ണിനെ വെച്ച്… മീനാക്ഷിയുടെ ചന്തിയിലിരുന്ന കൈ അവൻ പിൻവലിച്ചു പതുക്കെ പാവാടയുടെ ഉള്ളിലൂടെ തിരുമ്മി കയറ്റാൻ തുടങ്ങി… അവന്റെ കൈയിൽ ഉടക്കി പാവാടയും പൊങ്ങാൻ തുടങ്ങി, അവളുടെ വെളുത്ത കാൽതുടകൾ പുറത്തു കാട്ടി പാവാട ചന്തിക്കു കുറച്ചു താഴെയായി വന്നു നിന്നു… പാവാടയിലൂടെ അവന്റെ കൈ സഞ്ചരിക്കുന്ന നിഴൽ കാണാൻ പറ്റു മായിരുന്നു… അവളുടെ നിദംബത്തെ ഉഴുതു മറിച്ചു അവന്റെ കൈ അതുവഴി സഞ്ചരിച്ചു, അതു അവളുടെ കാലിന്റെ ഇടയിൽ എത്തിയപ്പോൾ അനക്കം നിന്നു..
“ആ… ഓഹ്…”
അവളുടെ ശീൽകാരം… ഇപ്പോൾ അവൻ എന്താവും ചെയ്തതു… അവളുടെ പൂർ ഇതളുകളെ തലോടിയതാണോ അതോ കന്തിൽ പിടിച്ചു തിരുമ്മി കാണുമോ അല്ലേൽ ഒരു വിരലിനെ അവളുടെ യോനീനാളത്തിലേക്കു തള്ളി കേറ്റി കാണുമോ… ഞാൻ എന്നും സുധിയെ സന്തോഷവാനായിയെ കണ്ടിട്ടുള്ളു, ഇത്ര സുന്ദരിയായ ഒരു കാമുകിയെ എന്നും കളിക്കുന്ന ഇവൻ എങ്ങനെ സന്തോഷവാനാവാതെ ഇരിക്കും… ഭാഗ്യവാൻ.
എന്റെ കൈ തട്ടി ഓരതിരുന്ന ഒരു പഴയ ഇരുമ്പ് പാത്രം മറിഞ്ഞു വീണു… പെട്ടന്നു തന്നെ അവരു അടർന്നു മാറി… ഞാൻ പുറക്കോട്ടു ശബ്ദം വെക്കാതെ രണ്ടു മൂന്നു അടി എടുത്തു വെച്ച് എന്തോ ആലോചിക്കുന്ന പോലെ നിന്നു… ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ചാരിയിട്ടുരുന്ന വാതിൽ തുറന്നു സുധി പുറത്തു വന്നു…
“എന്താ ശ്രീ… എന്താ ഇവിടെ…”
അതു ചോദിക്കുമ്പോൾ പുള്ളിയുടെ മുഖത്തു നല്ല പേടിയും ചമ്മലും ഉണ്ടായിരുന്നു…
“ഓ… ഞാനിതിന്റെ അകം ഇതുവരെ കണ്ടില്ലായിരുന്നു… വെറുതെ ഒന്നു കേറി കാണാമല്ലോ എന്നോർത്തു വന്നതാ…”
ഞാൻ മുഖത്തു വിരിഞ്ഞ കള്ള ചിരി മറച്ചുകൊണ്ടു പറഞ്ഞു…
“കണ്ടില്ലാരുന്നോ… ബാ..”
എന്റെ തോളിൽ പിടിച്ചു കൊണ്ടു സുധി വേറെ ഒരു റൂമിലേക്കു കൊണ്ടുപോയി… അതു മീനാക്ഷിക്കു അവിടെ നിന്നും രക്ഷപെടാനുള്ള അവസരമുണ്ടാക്കാനാണെന്നു എനിക്കു അറിയാമായിരുന്നു, പക്ഷെ ഞാൻ അവന്റെ കൂടെ നടന്നു..
“ഇവിടെ നാലു മുറിയാ ഉള്ളതു…. പണ്ടു തോട്ടത്തിലെ പണിക്കാർ ഇവിടെ താമസിച്ചു പണിയുമാരുന്നു… ഇപ്പോളതൊക്കെ മാറി..”
സുധി എന്നെ വിടാതെ പിടിച്ചു നടത്തി പറഞ്ഞു.. ഞാനവരുടെ ലീലാവിലാസം കണ്ടില്ലന്നോർത്തു അവന്റെ മുഖത്തൊരു ആശ്വാസം കാണാമായിരുന്നു..
അവന്റെ കൂടെ കുറച്ചു നേരം നടന്നിട്ടു ഞാൻ തിരികെ മുറിയിൽ പോയി… മര്യാദക്കു ഒന്നും കാണാനും പറ്റിയില്ല, സിഗരറ്റും വലിക്കാൻ പറ്റിയില്ലാ… എനിക്കു നല്ല നിരാശ തോന്നി. ഇടക്കു ഒന്ന് അതു മീരയാണെന്നു തോന്നിയപ്പോൾ എനിക്കു എന്താ ഇത്ര വിഷമവും പരവേശവും തോന്നിയതു… എന്റെ മനസ്സിൽ പെണ്ണു നല്ല പോലെ കേറി കുടിയിട്ടുണ്ടെന്നു ഉറപ്പാണ്. അവളുടെ സ്വാഭാവം വെച്ചു വളയാൻ നല്ല പാടും… മൊത്തത്തിൽ ഞാൻ വെള്ളം കുടിക്കുമെന്നു ഉറപ്പ്.
കുറച്ചു നേരം ഓരോന്നു ആലോചിച്ചു കിടന്നപ്പോൾ മുറിയിലേക്കു ഉഷാമ്മ കയറി വന്നു…
“മോൻ കിടക്കുവാരുന്നോ…”
എന്റെ കട്ടിലിന്റെ ഒരു അരികിൽ ഇരിക്കുമ്പോളവർ തിരക്കി…
“ചുമ്മാ കിടനെന്നെ ഉള്ളു… എന്താ ഉഷാമ്മേ…”
“കുറച്ചു ദിവസമായി മോനെ താഴ്പ്പോട്ടു കാണുന്നില്ലല്ലോ… സന്ധ്യെച്ചിയുമായി നടന്ന വഴക്കു കാരണമാണോ മോനിവിടെ തന്നെ ഇരിക്കുന്നത്… അതൊക്കെ ചേച്ചി മറന്നു കാണും…”
“അതൊന്നുമല്ലാ…. വെറുതെ ഇരുനെന്നെയൊള്ളു…”
“മോൻ ചോറും കൂട്ടാനും കഴിച്ചു മടുത്തോ…”
“മടുത്തോനൊക്കെ ചോദിച്ചാൽ… ചെറുതായിട്ട് മടുത്തു…”
ഞാൻ മനസ്സു മടുത്തിരുന്നു ചോറു തിന്നു… പിന്നെ അടുത്തുള്ള കട എവിടെയാണെന്നും എനിക്കു അറിയണമായിരുന്നു… വീട്ടിൽ നിന്നും വന്നപ്പോൾ എടുത്തു ബാഗിലിട്ട സിഗരറ്റ് പെട്ടി തീരാറായിരുന്നു..
“ഇവിടെ അടുത്തു ആ നാലു മുക്കിൽ മാത്രമേ കടയൊള്ളോ…”
“അല്ല മോനേ… നമ്മുടെ വീടിനു പുറകിലെ വഴി കൂടെ കുറച്ചു നടന്നാൽ ഒരു നദിയുണ്ട്, അതു താണ്ടിയാൽ തൊട്ടടുത്തു ഒരു ഗ്രാമമുണ്ടു… അവിടെ രണ്ടു മൂന്നു കടയുണ്ട്… അതിൽ ഒരെണ്ണം ചായ കടയാ.. മോന് എന്താ കഴിക്കാൻ വേണ്ടതു എന്നു പറഞ്ഞാൽ ഞാനുണ്ടാക്കി തരാം…”
“പൊറോട്ട കഴിക്കാൻ തോനുന്നു… ”
“അവിടെ പൊറോട്ടയൊന്നും കാണില്ല മോനേ… ഇവിടെ ആർക്കുമുണ്ടാക്കാനും അറിയില്ലാ…”
“മൈദയുണ്ടേൽ ഞാനൊണ്ടാക്കാം… ഉഷാമ്മ ഒന്നു സഹായിച്ചാൽ മതി…”
“പോടാ ചെക്കാ… അതെങ്ങനെയാ ശരിയാവുക… ആൺകുട്ടികൾ അടുക്കളയിൽ കേറി ജോലി ചെയ്യുകയോ… മോൻ പറഞ്ഞു തന്നാൽ മതി, അതുപോലെ ഞാനുണ്ടാക്കാം..“
”അതെന്താ ഉഷാമേ… ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അതു ഇടിഞ്ഞു വീഴുമോ… ഞാൻ കൊച്ചിയിൽ വെച്ച് അമ്മയെ സഹായിക്കാറുണ്ടായിരുന്നു…“
അടുക്കളയിൽ കുറച്ചു സമയം ചിലവഴിക്കാൻ കിട്ടിയാൽ മീരയെ ഒന്നു കാണാൻ പറ്റുമെന്നു മനസ്സു പറഞ്ഞു..
”മോന്റെ ഇഷ്ട്ടം പോലെ ചെയ്…“
ഉഷാമ്മയുടെ പകുതി സമ്മതത്തിന്റെ ബലത്തിൽ, അവരുടെ കൂടെ ഞാൻ അടുക്കളയിൽ ചെന്നു…
അവിടെ ലളിത ചേച്ചി എന്തോ കറിക്കു അരിയുന്നുണ്ടായിരുന്നു…
“മതി ലളിതെ…. ശ്രീ പൊറോട്ട ഉണ്ടാക്കാമെന്നാ പറഞ്ഞത്, പിള്ളേര് എല്ലാം ആതാവും കഴിക്കുക… തോരൻ ഇത്ര മതി ഇന്ന്…“
ഉഷാമ്മ ലളിത ചേച്ചിയെ തോണ്ടി വിളിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു, ഉഷാമ്മ പറഞ്ഞതു ചുണ്ടിന്റെ അനക്കം കൊണ്ടാണ് ലളിത ചേച്ചി മനസ്സിലാക്കുന്നത് എന്നു എനിക്കു തോന്നി.. അവരെന്നെ ഒന്നു നോക്കി അരിഞ്ഞു വെച്ച പച്ചക്കറി എടുത്തു കൊണ്ടു കഴുകാൻ പോയി..
“മോന് എന്തെക്കയാ വേണ്ടേ…”
ഉഷാമ്മ ഒരു ചെരുവത്തിൽ കുറച്ചു മൈദ കുടഞ്ഞിട്ടു എനിക്കു നേരെ നീട്ടി..
“എണ്ണ കൂടെ വേണം..”
“മീനാക്ഷി…. മോളെ മീനാക്ഷി..”
ഉഷാമ്മ വിളിച്ച ഉടനെ അടുക്കളയുടെ പുറത്തു നിന്നും മീനാക്ഷി അകത്തേക്കു വന്നു… കുറച്ചു മുൻപ് നടന്നത് ഓർത്താവും മീനാക്ഷിയുടെ മുഖത്തു എന്നെ കണ്ടപ്പോൾ നാണം വ്യക്തമായിരുന്നു… ഞാൻ ഒന്നും കണ്ട മട്ടു കാണിക്കാതെ മൈദയിൽ വെള്ളമൊഴിച്ചു കുഴക്കാൻ തുടങ്ങിയിരുന്നു..
“എന്താ ഉഷാ വല്യമ്മേ…”
“മോളെ മീനാക്ഷി… നീ കുറച്ചു എണ്ണ എടുത്തു ശ്രീക്കു കൊടുത്തേ..”
ഉഷാമ്മ പറഞ്ഞപ്പോൾ മീനാക്ഷി നീല പാവാട അല്പം ഉയർത്തി കുത്തി, അവിടെ കിടന്ന ഒരു തടിയുടെ ഉരിപ്പിടത്തിൽ കയറി നിന്നു മുകളിൽ നിന്നും ഒരു കുപ്പി പുതിയ എണ്ണ എടുത്തു… കൈ ഉയർത്തി നിൽക്കുന്ന മീനാക്ഷിയുടെ ബ്ലൗസ്സിൽ ഒരു പകുതി ചെരട്ടയുടെ വലുപ്പമുള്ള മാറിടം ഉയർന്നു നിൽക്കുന്നത് ഞാൻ ഒളി കണ്ണിട്ടൊന്നു നോക്കി…
“തുറന്നു തരണോ…”
നിലത്തു ഇറങ്ങി കുപ്പി എനിക്കു നേരെ നീട്ടി ചെറു ചിരിയോടെ അവൾ ചോദിച്ചു… പക്ഷെ ഞാൻ വെറുതെ ഒന്നു മൂളുക മാത്രമേ ചെയ്തൊള്ളു… കുറച്ചു മുൻപ് ഇവളെന്നെ വായിൽ നോക്കി എന്നു വിളിച്ചതെന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.. അവൾ കുപ്പി തുറന്നു തന്നിട്ടു വീണ്ടും അടുക്കളയുടെ പുറത്തേക്കു പോയി…
ഞാൻ നല്ലതുപോലെ മാവു കുഴച്ചു ഉരുണ്ടയാക്കി അതിൽ കുറച്ചു എണ്ണയും പരട്ടി ചോദിച്ചു..
“ഉഷാമ്മേ… ഒരു നനഞ്ഞ തുണി കിട്ടുമോ ഇതൊന്നു മൂടി വെക്കാൻ…”
ഞാൻ ചോദിച്ച ഉടനെ ഉഷാമ്മ അകത്തേക്കു കയറി പോയി ഒരു ചെറിയ തുണി കഷ്ണവുമായി തിരിക്കെ വന്നു… അതു നല്ലപോലെ കഴുകി എനിക്കു തന്നു. ഞാൻ മാവ് അതു കൊണ്ടു മൂടി വെച്ചിട്ടു, മീനാക്ഷി മുൻപ് കയറി നിന്ന ഇരിപടത്തിൽ കൈ തട്ടി പൊടി കളഞ്ഞിട്ടു ഇരുന്നു…
“എത്ര നേരം മൂടി വെക്കണം മോനേ…”
ഉഷാമ്മ തിരക്കി…
“അര മണിക്കൂർ മൂടി വെക്കണം അമ്മേ…”
ഞാൻ ഉഷാമ്മയെ അമ്മയെന്നു വിളിക്കുന്നത് കണ്ടിട്ടാവും ലളിതെ ചേച്ചി എന്നെ നോക്കിയൊന്നു ചിരിച്ചു..
“മോനേ ശ്രീ… പണ്ടു ലളിത ചേച്ചി കൊച്ചി വരെ വന്നിട്ടുണ്ട്..”
എന്റെ അരികിലായി ഒരു ഇരിപ്പടമിട്ടു ഇരുന്നു കൊണ്ടു ഉഷാമ്മ പറഞ്ഞു… ഞങ്ങൾക്ക് എതിരായി അടുക്കളയുടെ പാചക പടിയിൽ ചാരി നിന്ന ലളിത ചേച്ചി കൈ ഉപയോഗിച്ചു എന്തൊക്കെയോ ആംഗ്യം കാണിച്ചു… ഞാൻ സംശയ ഭാവത്തിൽ ഉഷാമ്മയെ നോക്കി..
“പണ്ടാരുന്നു എന്നാ ശ്രീ… പിള്ളേരു രണ്ടും ഉണ്ടാവുന്നതിനു മുൻപ്… കെട്ടിയോന്റെ കൂടെ..”
ഉഷാമ്മ എനിക്കു തർജിമ ചെയ്തു തന്നു..
“എന്നിട്ടു ഇഷ്ടപ്പെട്ടോ കൊച്ചി…”
അവർക്കു മനസ്സിലാവാൻ ഞാൻ ചുണ്ട് നല്ലപോലെ അകത്തി പതുക്കെ ചോദിച്ചു.. പകരം കൈ വിരലുകൾ കൊണ്ടു നല്ലതാരുന്നു എന്നവർ കാണിച്ചു..
അടുക്കളയുടെ ഓരത്തായി മുകളിലെക്കു പോകുന്ന ഒരു വാത്തിലിലൂടെ മീര നടന്നു വന്നു. ഇതുവരെ മീരയും മീനാക്ഷിയും എല്ലാം ഏതു മുറിയിലാണ് താമസമെന്നു എനിക്കറിയില്ലായിരുന്നു… പണ്ട് അടുക്കള ജോലിക്കാർക്കു താമസിക്കാനാവും ഇവിടെ മുറികൾ നിർമ്മിച്ചത്, പക്ഷെ വീട്ടിൽ ഇത്രയും മുറികൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഇവരെ അടുക്കളയോടു ചേർന്നുള്ള മുറിയിൽ താമശിപ്പിച്ചത് വല്യമ്മയുടെയും ചിറ്റയുടെയും വെറും സന്തോഷത്തിനു വേണ്ടിയാവും…
ഇളം തവിട്ടു നിറത്തിലുള്ള നീളൻ പാവാടയും, പാവാടയുടെ തുടക്കം വരെ നീളമുള്ള വെള്ള ബ്ലൗസ്സുമായിരുന്നു അവളുടെ വേഷം… കുളി കഴിഞ്ഞതെയുള്ളു, നനഞ്ഞു മുടിയിഴകളെ അവൾ തോളിന്റെ വലത്തായി മുന്നിലേയ്ക്കിട്ട് തോർത്തിൽ പൊതിഞ്ഞു തഴുകുനുണ്ടായിരുന്നു.. മുടിയിൽ നിന്നും അടർന്നു വീണ വെള്ള തുള്ളികൾ അവളുടെ ബ്ലൗസ്സിന്റെ വലത്തെ പകുതി തോളും മാറിടവും നനച്ചിരുന്നു.. എന്തോ ആലോചനക്കു ഇടയിൽ അലശ്യമായി പരതി നടന്ന അവളുടെ കണ്ണുകൾ എന്റെ നേരെ വന്നു നിന്നു…. ആ മുഖത്ത് സഹജമായ തൃപ്തിയില്ലായ്മ്മ പെട്ടന്നു തെളിഞ്ഞു. ലളിത ചേച്ചി അവളോടു തല നല്ലതുപോലെ തോർത്താൻ ആംഗ്യം കാണിച്ചപ്പോളാണ് അവൾ എന്നിൽ നിന്നും നോട്ടം മാറ്റിയത്.. മുഖത്തു ഒരു ചിരി വിരിക്കാതെയിരിക്കാൻ ഞാൻ നന്നേ പരിശ്രമിച്ചു.
“മോളെ… ഇന്ന് രാത്രി ശ്രീയുടെ വകയാണ് അത്താഴം…. പൊറോട്ട..”
“അച്ഛമ്മ വെല്ലോം കണ്ടു വന്നാൽ വെറുതെ നമ്മളെ വഴക്കു പറയും… കൊച്ചുമോനെകൊണ്ടു അടുക്കള ജോലി ചെയ്യിപ്പിച്ചന്നും പറഞ്ഞു..”
പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു… അവൾ വാതിൽക്കൽ എത്തിയപ്പോൾ അകത്തേക്കു നടന്നു കയറിയ മീനാക്ഷി അവളെ നോക്കി ഒരു പരിഹാസ ചിരി തൂകി… അത് ഞാൻ ഇരിക്കുന്നത് കൊണ്ടാവുമോ… അങ്ങനെയെങ്കിൽ മീരയുടെ മുഖഭാവം എന്തായിരുനിരിക്കണം… മീനാക്ഷി മീര ഇറങ്ങി വന്ന വഴിയെ അകത്തേക്കു പോയി.. ഈയൊരു നിമിഷം മീരയെ കാണാൻ വേണ്ടി ആണോ ഭഗവതി ഞാൻ കഷ്ടപെട്ടു പൊറോട്ട ഉണ്ടാക്കാൻ വന്നത്… കുറച്ചു നിമിഷം കഴിഞ്ഞു മീര വീണ്ടും അകത്തേക്കു കയറി വന്നപ്പോളാണ് എനിക്കു സമാധാനമായതു, പക്ഷെ എങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങണമെന്ന് അറിയില്ലാരുന്നു, അതും ഉഷാമ്മയും ലളിത ചേച്ചിയും നോക്കിയിരിക്കുമ്പോൾ..
“ശ്രീയിതുവരെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയിട്ടില്ലല്ലേ…”
ഉഷാമ്മ തിരക്കി…
“ഇല്ലമ്മാ… കുറേ ദൂരമുണ്ടോ…”
ഞാൻ തിരിച്ചു ചോദിച്ചു..
“മീരേ… നിങ്ങളു അമ്പലത്തിൽ അടുത്ത തവണ പോകുമ്പോൾ ശ്രീയെ കൂടെ കൂട്ടാണെ..”
ഉഷാമ്മ അവളോടു പറയുമ്പോൾ മുഖത്തു ചെറിയൊരു മന്ദഹാസമുണ്ടോ….
“ഇവിടുന്നു വല്യ ദൂരമൊന്നും ഇല്ലല്ലോ… തന്നെ പോയാൽ പോരേ…”
മീര മറുപടി പറഞ്ഞപ്പോൾ ലളിത ചേച്ചി അവളെ രൂക്ഷമായി ഒന്നു നോക്കി..
“അമ്മ ഉണ്ട കണ്ണുരുട്ടി നോക്കേണ്ട… അടുത്ത തവണ പോകുമ്പോൾ വിളിച്ചോളാം..“
നീരസത്തോടെ അവൾ ലളിത ചേച്ചിയെ നോക്കി പറഞ്ഞു… ഞാൻ മനസ്സ് കൊണ്ടു ഉഷാമ്മക്കും ലളിത ചേച്ചിക്കും നന്ദി പറഞ്ഞു..
ലളിത ചേച്ചി വീണ്ടും കൈകൊണ്ടു എന്തോ ആംഗ്യം കാണിച്ചു എന്നോടു വേറെ എന്തോ ചോദിച്ചു.. ഞാൻ വീണ്ടും സംശയത്തോടെ ഉഷാമ്മയെ നോക്കിയെങ്കിലും അവർക്കുമത് മനസ്സിലായില്ലെന്നു തോനുന്നു..
“കഴിഞ്ഞ ദിവസം വന്ന ആ കൊച്ചിനെ എന്താ ഇഷ്ടപ്പെടാതെ എന്നാ ചോദിച്ചേ..”
മീരയെന്റെ മുഖത്തു നോക്കാതെ തർജ്ജിമ ചെയ്തു തന്നു..
“അതെന്റെ മനസ്സിലുള്ളത് പോലൊരു പെണ്ണല്ലാ…”
ഞാൻ ലളിത ചേച്ചിയെ നോക്കി പറഞ്ഞു..
“ആട്ടെ… ശ്രീയുടെ മനസ്സിൽ എങ്ങെനെയുള്ള പെണ്ണാ..”
ഉഷാമ്മ തിരക്കി… ഇതൊരു അവസരമാണെന്ന് എനിക്കു പെട്ടന്നു തോന്നി..
“അങ്ങനെയൊക്കെ ചോദിച്ചാൽ… എനിക്കു ഈ മീരയെ പോലെ.. പക്ഷെ അത്ര അഹങ്കാരമില്ലാത്തൊരു പെണ്ണാ ഇഷ്ടം..”
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു..
“എങ്കിൽ നീ നമ്മുടെ മീരയെ തന്നെ അങ്ങു കെട്ടിക്കോ… അതാകുമ്പോൾ ഞാൻ ഗയാരണ്ടീ..”
ഉഷാമ്മ ഒരു ചിരിയോടെ പറഞ്ഞു..
“പിന്നെ…. എന്നെ കെട്ടാൻ ഇങ്ങു വന്നാൽ മതി…”
മീര പെട്ടന്നു തന്നെ ചാടി പറഞ്ഞു..
“ഞാൻ പറഞ്ഞില്ലേ ഉഷാമ്മേ… ഇത്ര അഹങ്കാരമില്ലാത്ത എന്ന്..”
ഞാനതു പറഞ്ഞപ്പോൾ ഉഷാമ്മയും ലളിത ചേച്ചിയും ചിരിച്ചു.. മീരയുടെ മുഖം കൂടുതൽ കനം വെച്ചു..
“മാവ് എടുക്കാറായോ മോനേ…”
ചിരി നിർത്തി ഉഷാമ്മ ഞാൻ മൂടിയിട്ട മാവിലേക്കു ചൂണ്ടി ചോദിച്ചു..
“ഇല്ല… അര മണിക്കൂർ വെക്കണമെന്നാണ് പാചക ഗുരു പറഞ്ഞു തന്നിട്ടുള്ളത്…”
ഞാൻ ഉഷാമ്മയോടു പറഞ്ഞു…
“അതാരാണാവോ… ഒരു തരികിട പാചക ഗുരു…”
പുച്ഛം കലർത്തി മീര ചോദിച്ചു…
“അമ്മ…”
എന്റെ മറുപടി കേട്ടപാടെ അവളുടെ മുഖം വിവർണ്ണമായി … എന്തോ പറയാൻ വന്നെങ്കിലും അത് വിഴുങ്ങി അവൾ അങ്ങനെ തന്നെ നിന്നു… മാപ്പ് പറയാൻ പോലും അഹങ്കാരം പെണ്ണിനെ അനുവദികുന്നില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത…. ലളിത ചേച്ചി അടുപ്പിന്റെ പാതകത്തിനു മുന്നിൽ നിന്നും ഉയർന്നു വന്ന് മീരയുടെ തോളിലൊരു അടി കൊടുത്തു…
“ഞാനറിഞ്ഞോ… ”
എന്നു മാത്രം ഉരുവിട്ട് അവൾ തോൾ തിരുമ്മി..
“മീരേ… നമ്മുടെ കണ്ടത്തിൽ പന്ത് കളിക്കാൻ വരുന്ന പിള്ളേരെയൊക്കെ നിനക്ക് പരിചയമുള്ളതല്ലേ… അവരുടെ കൂടെ ശ്രീയെ കൂടെ കളിക്കാൻ കൂട്ടാൻ നിനക്ക് ഒന്നു പറഞ്ഞൂടെ കുട്ടി… അവൻ ഇവിടെ ഇരുന്നു മുഷിഞ്ഞു കാണും..”
ഉഷാമ്മ വിഷയം മാറ്റാനായി പറഞ്ഞു…
“ചെന്നു ചോദിച്ചാൽ അവരു കൂട്ടില്ലേ… അതിന് എന്റെ വകാലത്തു വേണോ വല്യമ്മേ….”
മീര പറഞ്ഞുകൊണ്ടു ലളിത ചേച്ചിയുടെ അടുത്തായി ചാരി നിന്നു.. ഞാൻ എഴുന്നേറ്റു ചെന്ന് കുഴച്ചു വെച്ച മാവിന്റെ മുകളിൽ നിന്നും തുണി മാറ്റി, അത് ചെറിയ ഉരളകളായി ഉരുട്ടാൻ തുടങ്ങി… ഒട്ടും പ്രതീക്ഷിക്കാതെ മീരയെന്റെ അരികിലേക്കു വന്ന് ഞാൻ ചേയുന്നത് പോലെ മാവെടുത്തു ഉണ്ടായാക്കാൻ തുടങ്ങി… അറിയാതെ പോലുമെന്റെ കൈയിലവളുടെ കൈ മുട്ടാതെ പ്രത്യേകം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അരികിലായി നിൽക്കുന്ന അവളുടെ മുഖതേക്കു ഞാൻ ഇടകണ്ണിട്ടു ഒന്ന് നോക്കി.. തലയിൽ നിന്നും ഒലിചിറങ്ങിയ ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലൂടെ കണ്ണ്പോളയുടെ തൊട്ടു മുകളിൽ വരെ വന്നു നിന്നു.. അതിനെ കൈതണ്ട കൊണ്ടു തട്ടി കളയാനവൾ ശ്രമിച്ചപ്പോൾ കൈയിലിരുന്ന മൈദായുടെ കുറച്ചു പൊടി അവളുടെ നെറ്റിയിലായി പെറ്റി.. ഉഷാമ്മയും ലളിത ചേച്ചിയും ഇല്ലായിരുന്നെങ്കിൽ മൈദ മൂടിയ ഈറൻ തുണി കൊണ്ടതു തുടച്ചു കൊടുക്കാരുന്നു എന്ന് ഞാനോർത്തു.. എന്റെ ആഗ്രഹം ദേവി കേട്ടതുപോലെ അകത്തു നിന്നും മീനാക്ഷിയുടെ വിളി കേട്ടപ്പോൾ ലളിത ചേച്ചി അവിടേക്കു പോയി.. ദൈവം പാതി ചെയ്തിരിക്കുന്നു, ഇനി മനുഷ്യന്റെ പാതി ഞാൻ വേണം ചെയ്യാൻ.
“ഉഷാമ്മേ… ഇതു മാറ്റി വെക്കാനൊരു പാത്രം തരുമോ..”
ഞാൻ ഉദ്ദേശിച്ചതുപോലെ ചോദ്യം കേട്ട ഉടനെ ഉഷാമ്മ ഒരു പാത്രമെടുത്തു അത് കഴുകാനായി പുറത്തേക്കു പോയി..
ഞാൻ പെട്ടന്നു തന്നെ നനഞ്ഞ വെള്ള തുണി അവളുടെ നെറ്റിയിലേക്ക് നീട്ടി… ഉരുട്ടികൊണ്ടിടുന്ന ഉരുള അവൾ നിലത്തേക്കു ഇട്ടിട്ടു പെട്ടന്നു തന്നെ എന്റെ കൈയിൽ കയറി വട്ടം പിടിച്ചു..
“മുഖത്തു മാവിരിക്കുന്നു…”
രോക്ഷാകുലയായ അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.. അവളുടെ മറ്റെ കൈകൊണ്ടു മുഖത്തു ഒന്ന് തപ്പി നോക്കി ഞാൻ പറഞ്ഞത് സത്ത്യമാണെന്നു മനസ്സിലായപ്പോൾ എന്റെ കൈയിലെ പിടി വിട്ട് നനഞ്ഞ തുണി വാങ്ങി അവൾ തന്നെ മുഖം തുടച്ചു.. പക്ഷെയിപ്പോൾ എന്റെ കൈ ചുറ്റും അവൾ പിടിച്ചടത്തു മാവായിരുന്നു… അതു തൂത്തു കളയാനായി തുണി അവൾ എനിക്കു നേരെ നീട്ടി… ഞാനതു വാങ്ങി കൈ തുടയ്ക്കുമ്പോളെന്റെ പരാക്രമത്തിനു ബലിയാടായി നിലത്തു കിടക്കുന്ന ആ ഉരുളയെ ഞാനൊന്നു നോക്കി…
അന്ന് പിന്നൊന്നും മീരയോടു സംസാരിക്കാനുള്ള ധൈര്യമെനികില്ലായിരുന്നു… അത്താഴം കഴിഞ്ഞു കിടക്കാനായി നടക്കുമ്പോൾ അമ്മു മോളേയും അവളുടെ തോളിൽ കൈകളിട്ടു നിൽക്കുന്ന മീരയേയും കണ്ടു..
“നല്ല പൊറോട്ട ആരുന്നു കൊച്ചച്ചാ…”
അമ്മു മോളെന്നെ കണ്ടപ്പോൾ പറഞ്ഞു…
“കൊഴപ്പമ്മില്ലന്നെ ഒള്ളു…”
അമ്മുവിന്റെ തലയിൽ വിരലുകൊണ്ട് ചിത്രം വരച്ചു കൊണ്ടു തല താഴ്ത്തി മീര മൊഴിഞ്ഞു…
“മീര ചേച്ചിക്കു അസൂയയാ കൊച്ചച്ച…. ചേച്ചിക്കു എന്നും ഒരു കപ്പളക്കാ തോരൻ മാത്രം വെക്കാൻ അറിയാം..”
അമ്മു പറഞ്ഞപ്പോൾ മീര അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി ഒന്ന് തിരുമ്മി..
“ആ കപ്പളക്കാ തോരൻ നിന്റെ മീര ചേച്ചി വെക്കുന്നതാണോ…. ഞാൻ ചോദിക്കണമെന്ന് ഓർത്തതാ… അതിന്റെ കൂട്ട് എനിക്കൂടെ ഒന്ന് പറഞ്ഞു തരണേ..”
ഞാൻ അമ്മു മോളെ നോക്കി പറഞ്ഞപ്പോൾ മീരയുടെ മുഖത്തു ചെറിയൊരു ജാഡ കലർന്ന പുഞ്ചിരി വിടർന്നു.. ആദ്യമായി ആണ് ഇവളെയിങ്ങനെ ചിരിച്ചു കാണുന്നത് എന്ന് ഞാനോർത്തു… ചിരിക്കുമ്പോൾ വിരിയുന്നയാ നുണക്കുഴി ഒന്ന് കാണാനായി എന്തു രസമാണ്..
“കൊച്ചച്ചന് അതിന്റെ കൂട്ട് പഠിച്ചിട്ടു എന്തിനാ…”
“അതോ… അതെ അമ്മു മോളെ… കൊച്ചിയിലെ വീട്ടിൽ മുഴുവൻ എലി ശല്യമാ… ആ കപ്പളക്കാ തോരൻ കൊണ്ടുപോയി ഇട്ടു കൊടുത്താൽ എല്ലാം ചത്തു പൊക്കോളും..”
ഞാൻ പറഞ്ഞപ്പോൾ മീര ചിരിക്കുന്ന അമ്മു മോളുടെ തലയിൽ ഒരു തട്ടു കൊടുത്തിട്ടു തിരിഞ്ഞു നടന്നു..
തുടരും….
Responses (0 )