തറവാട്ടിലെ നിധി 2
Tharavattile Nidhi Part 2 | Author : Anali
[ Previous Part ] [ www.kkstories.com]
“ആരാ..”
ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ടവൾ ചെറിയ കോപം കലർത്തി ചോദിച്ചു…
“ഞാൻ ശ്രീഹരി…ഇവുടുത്തെ മുരളി അച്ഛന്റെ… ”
“ഓ…”
ഞാൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന്റെ മുൻപേ അവൾ മൂളിയിട്ടു മുന്നോട്ടു നീങ്ങി…
“ആരാ…”
എന്ന് ഞാൻ ചോദിച്ചെങ്കിലും അതു കേട്ട ഭാവം കാണിക്കാതെ അവൾ നടത്തം തുടർന്നു, മീനാക്ഷിയെകാൾ ഒരൽപ്പം ഒതുങ്ങിയാണ് ഇവളുടെ ശരീരപ്രകൃതി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…
അവൾ മുന്നിലായി കണ്ട ഒരു കപ്പരയ്ക്കാ മരത്തിന്റെ അടുത്ത് ചെന്ന് എന്റെ നേരെ തിരിഞ്ഞു നിന്ന് കൈയിലിരുന്ന കമ്പുകൊണ്ടു കപ്പരയ്ക്കാ കുത്തിയിടാൻ നോക്കി… കാൽവിരലുകളിൽ ഉയർന്നു പൊങ്ങി കപ്പരയ്ക്കാ കുത്തിയിടാൻ നോക്കുമ്പോൾ ഒരൽപ്പം ഉയർന്നു നിൽക്കുന്ന ബ്ലൗസിന്റെ താഴെയായി പ്രത്യക്ഷമായ അവളുടെ വയറില്ലേക്കു ആണ് എന്റെ നോട്ടം പോയത്, പാവാടക്ക് തൊട്ട് മുകളിലായി ആരോ ഒരു പെൻസിലുകൊണ്ട് ഒരു സെന്റിമീറ്റർ വര വരച്ചതുപോലെയുള്ള പുക്കിൾ അവളുടെ തൂവെള്ള വയറിനു ഒത്ത നടുക്ക് നിൽക്കുന്നു, അവൾ ചെരിയുന്നതു അനുസരിച്ച് ആ വര ഇടത്തോട്ടും വല്ലാത്തോട്ടും ചെരിയുന്നു…
എന്റെ നോട്ടം എവിടെയാണ് പതിയുന്നതെന്ന് മനസ്സിലാക്കി അവൾ തോട്ടി തോളിൽ ചാരി എന്നെ രൂക്ഷമായി നോക്കികൊണ്ട് പാവാട ഒരൽപ്പം ഉയർത്തിയിട്ടു… അവൾ വീണ്ടും ഏന്തിവലിഞ്ഞു കപ്പരയ്ക്കാ ഇടാൻ ശ്രമിച്ചപ്പോൾ പാവാട വീണ്ടും ഒട്ടിയ വയറിൽ നിന്നും ഊർന്നു അവളുടെ അരയില്ലേക്കു ഇറങ്ങി വന്നു…
“ഇതിന്റെ അടുത്തു കാവുള്ളതാ, പരിചയം ഇല്ലാത്ത ആളുകളെ കണ്ടാൽ സർപ്പം കൊത്തും… പിന്നെ പറഞ്ഞില്ല എന്ന് പറയെല്ലു…”
അവളുടെ പ്രവർത്തി കണ്ട് ചിരി അടിക്കിവെക്കാൻ ബുദ്ധിമുട്ടുന്ന എന്നോടവൾ പറഞ്ഞു…
“എന്നാൽ പുള്ളിയെ ഒന്ന് പരിചയപെട്ടു കളയാം ഇനി ആളുമാറിയൊന്നും കൊത്തേണ്ട…”
എന്ന് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി… ആ മറുപടി ഇഷ്ടപെട്ടില്ലാ എന്ന് അവളുടെ മുഖത്ത് വെക്തമായി, എന്നെ വയറു കാണിക്കാതെ ഇരിക്കാൻ അവൾ എന്നിക്കു പുറം തിരിഞ്ഞു നിന്നു ജോലി തുടർന്നു… അവളുടെ വയറിനു പകരം ഇപ്പോൾ അവളുടെ പുറമാണ് കാണാൻ പറ്റുന്നത്, പാവാടക്ക് പുറത്തുകൂടെ തന്നെ അവളുടെ തലതിരിച്ചുവെച്ച ഹൃദയം പോലുള്ള നിതംബത്തിന്റെ ഭംഗി എന്നെ ആശ്ചര്യപെടുത്തി… പാവാടക്ക് മുകളിലായി അവളുടെ പുറവും ബ്ലൗസ് ഉയരുമ്പോൾ അല്പം കാണാം, അതിനു നടുവിലൂടെ മുകളിൽ നിന്നു താഴോട്ടു ഒരു ചെറിയ വറ്റിയ നദിപോലെ അവളുടെ പുറം അല്പം കുഴിഞ്ഞു നീങ്ങുന്നു, പാവാട തുടങ്ങുന്നിടത്തു അതും തീരുന്നു പിന്നെ വണ്ണം കുറഞ്ഞ പുറം മെല്ലെ വികസിച്ചു പാവാടക്ക് ഉള്ളിൽ നിതംബത്തിന്നോട് ചേരുന്ന ദൃശ്യം ഞാൻ കണ്ണുകൊണ്ടു വരച്ചു… അവൾക്കു കപ്പരയ്ക്കാ എത്തുന്നില്ലന്നു കണ്ടപ്പോൾ ഞാൻ എഴുനേറ്റു അടുത്തേക്ക് ചെന്നു പറഞ്ഞു,
“ആ തോട്ടി ഇങ്ങു താ ഞാൻ ഇട്ടു തരാം…”
ആദ്യം സന്ദേഹത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവൾ ആ തോട്ടി എനിക്കു നേരെ നീട്ടി, അവളുടെ വെളുത്ത കൈയിൽ വിരൽ മുട്ടുകൾ മാത്രം ചുമ്മന്നു നിന്നു, മെലിഞ്ഞു നീളമുള്ള വിരലുകളുടെ അറ്റത്തു നീളമുള്ള നകങ്ങൾ എന്റെ നേരെ നിന്നു…
ഞാൻ അവളുടെ കൈയിൽ നിന്നും ആ തോട്ടി ഏറ്റുവാങ്ങി പരിശ്രമം തുടങ്ങി…
രണ്ടു മൂന്നു കപ്പരയ്ക്കാ ഇട്ടപ്പോൾ
“മതി..”
എന്ന് അവൾ പറഞ്ഞ് അവ പെറുക്കാൻ തുടങ്ങി…
“പേരെന്താണെന്നു പറഞ്ഞില്ലാലോ..”
ഞാൻ തിരക്കി…
“അത് അറിഞ്ഞിട്ടു ഇയാൾക്ക് പി സ് സി പരീക്ഷ ഒന്നും എഴുതാനില്ലാലോ..”
എന്നാണ് കിട്ടിയ മറുപടി…
“മീര ചേച്ചി… മീര ചേച്ചി…”
ഇടവഴി ഇറങ്ങുമ്പോൾ അമ്മു വിളിച്ചുകൊണ്ടു വന്നു…
അപ്പോൾ ഇതാണ് ഉഷ പറഞ്ഞതിലെ രണ്ടാമത്തെ മിടുക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു…
“അമ്മു അവിടെ നിന്നാൽ മതി, ഇവിടെ വല്ല പാമ്പോ ചേമ്പോ എക്കെ കാണും..‘”
അതും പറഞ്ഞ് അവൾ അമ്മുവിന്റെ അടുത്തേക്ക് നടന്നകന്നു…
അവർ മറഞ്ഞപ്പോൾ കൈയിൽ ഇരുന്ന തോട്ടി മരത്തിൽ ചാരി വെച്ചിട്ടു ചുണ്ടിൽ ഒരു സിഗരറ്റ് വെച്ച് കത്തിച്ചു ദൂമം ഉള്ളിലേക്ക് എടുത്തു…
ഒരു മഹാ അഹങ്കാരി അല്ലായിരുന്നേൽ ഇവളെ ഞാൻ പുറകെ നടന്നു പ്രേമിക്കുവായിരുന്നു എന്ന് മനസ്സിൽ ഓർത്തു, ഞാൻ എന്തൊരു നോട്ടമാണ് നോക്കിയത്, ഒരു ആഭാഷനാണെന്നു ആ പെണ്ണ് ഓർത്തു കാണുമോ… അങ്ങനെയെങ്കിൽ ആരോടെങ്കിലും പറയുമോ, നാണംകെട്ടു ഇവിടുന്നു ഇറങ്ങി പോവേണ്ടി വരുമോ എന്നൊക്കെ ഓർത്തു ഞാൻ സിഗരറ്റ് വലിച്ചു തീർത്തു…
വന്ന വഴിയേ തന്നെ തിരിച്ചു കേറി പോകുമ്പോൾ ആണ് ഊട്ടുപുരയുടെ അടുത്ത് ഒരു ചെറിയ ടാങ്കിൽ വെള്ളവും അതിൽ കപ്പും കണ്ടത്, ഞാൻ വെള്ളം കോരി കൈകഴുകിയപ്പോൾ ഊട്ടുപുരയിൽ നിന്നും ആരുടെയെക്കൊയോ അടക്കി പിടിച്ചുള്ള സംസാരം കേട്ടു, ഞാൻ അതു കേൾക്കാൻ കാതോർത്തു…
“ഓപ്പോളു എങ്കിൽ രാജൻ ചേട്ടനെ കൊണ്ടു മുരളിയേട്ടനോട് ഒന്ന് ചോദിപ്പിക്കാൻ മേലാരുന്നോ…”
ശോഭന ചിറ്റയുടെ ശബ്ദമായിരുന്നു അത്…
“ആ ചെറുക്കൻ ഇങ്ങ് വന്നു കേറിയപ്പോൾ തന്നെ ഇതെങ്ങെനയാ അവതരിപ്പിക്കുന്നത് എന്നാണ് ഏട്ടൻ ചോദിക്കുന്നത് ശോഭേ..,”
മറുപടി നല്കുന്നത് സന്ധ്യ വല്യമ്മ ആണെന്ന് എന്നിക്കു മനസ്സിലായി… ചർച്ച എന്നെ കുറിച്ചാണെന്ന് അറിഞ്ഞപ്പോൾ ഞാൻ കപ്പ് തിരിച്ചിട്ടു ശ്രദ്ധിച്ചു നിന്നു…
“ചോദിക്കാൻ എന്തിനാ ഇത്ര മടി, അന്ന്യനൊന്നും അല്ലല്ലോ മുരളിയേട്ടൻ നമ്മുടെ കൂടെപിറപ്പലെ ഓപ്പോൾക്ക് ചോദിക്കാൻ മടിയാണേൽ ഓർത്തോ ഇവിടെ രണ്ടു അഴിഞ്ഞാട്ടകാരികൾ ഉണ്ടെന്നു അതിൽ ഏതിനെ എങ്കിലും ആ ചെറുക്കൻ കേറി പ്രേമിച്ചാൽ പിന്നെ പറയേണ്ടല്ലോ… അതുങ്ങളെ കാണാനും ദോഷം പറയില്ല, ലളിത പിന്നെ ഇവിടം ഭരിക്കും, നമ്മളെ അടിച്ചിറക്കും…”
ശോഭന ചിറ്റ ശബ്ദം താഴ്ത്തി പറഞ്ഞു…
“അടിച്ചിറക്കാൻ അവൾ വരട്ടെ ഇങ്ങു…‘”
സന്ധ്യ വല്യമ്മയുടെ ശബ്ദത്തിനു കനം വെച്ചു…
“മുരളിയേട്ടൻ ചെറുക്കൻ തിരിച്ചു വന്നത് കൊണ്ടു ഇനി എല്ലാം അവന്റെ പേരിലെ എഴുതിവെക്കു, അമ്മയുടെ ഭരണമെല്ലാം പേരിനു മാത്രമേയുള്ളൂ.. പുരയിടവും, വയലും തുടങ്ങി റൈസ് മില്ലുപോലും മുരളിയേട്ടന്റെ പേരിലാ ഓപ്പോൾക്ക് അറിയാലോ… അല്ലേൽ തന്നെ മുരളിയേട്ടന്നു ഒരു നൂറു അസുഖമുണ്ട് ഏട്ടനു എന്തേലും പറ്റിയാൽ പിന്നെ ഇതെല്ലാം ആ ചെറുക്കെന്റെ ആണെന്ന് ഓർത്തോ, അല്ലേലും രാജൻ ചേട്ടന്റെ അനിയന്റെ കുടുംബം അത്ര മോശം ഒന്നുമല്ലല്ലോ…“
ശോഭന ചിറ്റ ചോദിച്ചു…
”മോശമോ, കുരിയാട്ട് താറവാടെന്നു പറഞ്ഞാൽ അറിയാത്തവർ ആരാ ഉള്ളത്, അല്ലാതെ പിന്നെ തള്ള ചത്ത ചെറുക്കന് അറക്കൽ കൊട്ടാരത്തിനു ആലോചന വരുമെന്നാണോ…“
സന്ധ്യ വല്യമ്മ അത് പറഞ്ഞപ്പോൾ എന്റെ കാൽവെള്ള മുതൽ കോപം ജ്വലിച്ചു കയറി…
“ചെറുക്കാനാണ് അവന്റെ അമ്മ വീട്ടിലെ മുഴുവൻ സ്വത്തും കിട്ടിയത്, കൂട്ടാൻ പോയി വന്നപ്പോൾ ബാലൻ ചേട്ടൻ പറഞ്ഞത് ഈ തറവാട് വാങ്ങാനുള്ള പൈസ ഇപ്പോൾ തന്നെ അവന്റെ കീശയിൽ ഉണ്ടെന്നാണ്… അമ്മ വഴി അവതരിപ്പിച്ചു നോക്കാൻ മേല്ലായിരുന്നോ ഓപ്പോൾക്ക് ഈ കാര്യം ഒന്ന്, അമ്മ പറഞ്ഞാൽ പിന്നെ മുരളിയേട്ടൻ സമ്മതിക്കാതെ ഇരിക്കില്ല…“
ശോഭന ചിറ്റ ഓതി കൊടുത്തു…
”ഞാൻ ദീപനോട് മകളെയും കൂട്ടി ഇവിടെ വരെ ഒന്ന് വരാൻ പറഞ്ഞു എഴുതിയിട്ടുണ്ട്…“
വല്യമ്മ പറഞ്ഞു…
”വരുമ്പോൾ അമ്മക്കു കുറേ പഴങ്ങളും, വെറ്റിലയും എക്കെ കൊണ്ടു വരാൻ പറ…“
ചിറ്റ കൂട്ടി ചേർത്തു…
-ഠപ്പേ-….
എന്റെ പിന്നിൽ ആരോ തട്ടിയപ്പോൾ ഞാൻ ചാടി തിരിഞ്ഞു, എന്റെ ഹൃദയമിടുപ്പ് ഒരു നിമിഷം നിന്നു പോയതുപോലെ തോന്നി… എന്റെ മുന്നിലായി ഇരുപത്തഞ്ചു വയസ്സ് തോനിക്കുന്ന ഒരു ചെറുക്കൻ നിൽക്കുന്നു അയാളുടെ താടിയും മീശയും ഭംഗിയായി വെട്ടിയോതിക്കിയിരുന്നു, ചുരുണ്ട മുടിയിഴകൾ നെറ്റിയെ മറച്ചു നിൽക്കുന്നു… വെള്ളയിൽ കറുപ്പ് വരകലുള്ള കറ പിടിച്ചു മുഷിഞ്ഞ ഒരു ഷർട്ടും മടക്കി കുത്തിയ കൈയിലിയുമാണ് ആളുടെ വേഷം, വലത്തു കൈ ഒന്ന് കൈയിലിയിൽ തിരുമ്മി പൊടി കളഞ്ഞിട്ടാളെന്റെ നേരെ ചിരിച്ചുകൊണ്ടു കൈ നീട്ടി… ഞാൻ ഷേക്ക്‌ഹാൻഡ് കൊടുത്തപ്പോൾ അയാൾ ചോദിച്ചു,
“ശ്രീഹരിയല്ലേ… പറഞ്ഞു കേട്ടിട്ടുണ്ട്, ഞാൻ സുധീപ് എല്ലാവരും സുധി എന്ന് വിളിക്കും… ഇവിടുത്തെ കാര്യസ്ഥനായിരുന്നു എന്റെ അച്ഛൻ വാസു, ഇപ്പോൾ ആൾ റിട്ടയർ ആയി ഞാൻ ആ ജോലി ഏറ്റെടുത്തു…“
”അച്ചനെക്കുറിച്ചു എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..“
എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അയാൾ ഒന്ന് ചിരിച്ചു…
”അമ്മയുടെ മരണ വിവരം അറിഞ്ഞപ്പോൾ അച്ഛനു വന്ന് കാണണമെന്നുണ്ടായിരുന്നു, പക്ഷെ യാത്ര എക്കെ ഇപ്പോൾ ബുദ്ധിമുട്ടായി അതുകൊണ്ടാ പിന്നെ… പണ്ടൊക്കെ എപ്പോഴും പറയുമായിരുന്നു ഈ തറവാട്ടിൽ ഏറ്റവും മനസാക്ഷിയുള്ളത് ശ്രീ ഹരിയുടെ അമ്മക്ക് ആണെന്ന്…“
അയാൾ അത് പറഞ്ഞപ്പോൾ ഞാൻ തിരിച്ചും ഒരു ചിരി നൽകി…
അവിടെ നിന്നും തിരിച്ചു റൂമിൽ ചെന്നു കട്ടിലിൽ കിടന്നപ്പോൾ എന്റെ മനസ്സിൽ മുഴുവൻ രണ്ടു ചിന്തകളായിരുന്നു… ഒന്ന് മീരയെ കുറിച്ചുള്ള ചിന്ത, രണ്ടാമത്തെത് ചിറ്റ പറഞ്ഞ കാര്യങ്ങൾ ഓർത്തുള്ള ആശങ്ക, അച്ഛന്റെ രോഗം എന്ന് പറഞ്ഞത് എന്താവും അതുപോലെ തന്നെ അവർ അവിടെ സംസാരിച്ചുകൊണ്ടിരുന്നത് എന്റെ കല്യാണത്തെ പറ്റി ആണോ എന്നും…
ഇതെല്ലാം ആലോചിച്ചു ചെറുതായി ഒന്ന് മയങ്ങിയപ്പോൾ ആണ് ഡോറിൽ കൊട്ടുകേട്ടതു, കണ്ണു തുറന്നു നോക്കിയപ്പോൾ നേരം ഇരുട്ടിയിരുന്നു… എഴുന്നേറ്റു ചെന്നു കതകു തുറന്നപ്പോൾ വാതിലിനു പുറകിൽ ഉഷ നിൽക്കുന്നു,
“മോൻ അത്താഴം കഴിക്കുവാൻ വായൊ..”
പറഞ്ഞിട്ട് അവർ മുൻപിൽ നടന്നു, ഞാൻ പിന്നാലെയും… ആ നടത്തം അവസാനിച്ചത് ഊട്ടുപുരയിലാണ്… ആ വലിയ ഊട്ടുപുരയുടെ ഒരറ്റത്തായി അച്ഛമ്മ ഇരിപ്പുണ്ട്, അവർക്കു അരികിലായി മുരളിയച്ഛന്നും, സന്ധ്യ വല്യമ്മച്ചിയും, അമ്മു മോളും വരി വരിയായി ഇരുന്നു…മറു വശത്തു ബാലൻ ചെറിയച്ഛനും ശോഭന ചിറ്റയുമിരിപ്പുണ്ട് അവർക്കു അരികിലായി ഇരിക്കാൻ പറഞ്ഞ് ഉഷ എനിക്കുള്ള ഇല ഇട്ടു… ഞാൻ അവിടെ ഇരുന്നു, നേരത്തെ കണ്ട മെലിഞ്ഞ സ്ത്രീയാണ് പായ്കൊട്ടയിൽ ചോറുമായി വന്നത്, അവർ അച്ഛമ്മ മുതൽ എല്ലാവർക്കും ചോറു വിളമ്പി അവർ നീങ്ങിയതിനു പുറകെ മീനാക്ഷി ഒരു സ്റ്റീൽ തൊട്ടിയിൽ സാബാറുമായി വന്ന് വിളമ്പി, അതിനു പുറകിലായി വന്ന മീരയെ ആണ് ഞാൻ നോക്കിയത് അവൾ വന്ന് എനിക്കു തോരൻ വെക്കുമ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിചെങ്കിലും അവളുടെ മുഖത്തു ഗൗരവമായിരുന്നു… ഭക്ഷണം കഴിച്ചപ്പോൾ ഞാൻ ഓർത്തത് ഇടയ്ക്കു മാംസാഹാരം കഴിക്കുന്ന എനിക്കു ഇനി ഇവിടെ നിൽകുന്നടത്തോളം കാലം പരുപ്പും പച്ചിലയും തന്നെ ആണെല്ലോ എന്നാണ്… അമ്മ മാംസാഹാരം ഒന്നും കഴിക്കില്ലെങ്കിലും എനിക്കു വേണ്ടി കോഴി ഇറച്ചി വാങ്ങി വറുത്തു തരുമായിരുന്നു, അമ്മയുടെ ഓർമ്മ വന്നപ്പോൾ തന്നെ മനസ്സിലെവിടെയോ ഒരു നീറ്റൽ തോന്നി…
അച്ഛമ്മ കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഇല മടക്കി, കൂടെ ഞാനും… അച്ഛമ്മ വെള്ളം കുടിച്ച ഗ്ലാസ് എടുത്ത് ഉഷ നിങ്ങിയപ്പോൾ അത് കൈയിൽ നിന്നും തറയിലേക്ക് വീണു പൊട്ടി…
“പൊട്ടിക്കെടി… എറിഞ്ഞു പൊട്ടിക്കു… നിന്റെ തന്ത കൈ നിറച്ചും പണം തന്നാണല്ലോ ഇവിടേക്ക് പറഞ്ഞയച്ചത്…”
അച്ഛമ്മ ഉഷയെ നോക്കി ഗർജ്ജിച്ചു…
ഇതൊക്കെ ഇവിടെ സ്ഥിരമാണെന്ന രീതിയിൽ ഞാനൊഴിച്ചു ബാക്കി എല്ലാവരും കൈ കഴുകാൻ എഴുന്നേറ്റു…
“അറിയാതെ വീണതാ അമ്മേ…”
നിലത്തു നിന്നും ചില്ലുകൾ തിരക്കിട്ടു പെറുക്കുന്ന ഉഷ തല ഉയർത്താതെ തന്നെ പറഞ്ഞു…
“അതേടി നിന്റെ കൈയിൽ നിന്ന് അറിയാതെ പലതും വീഴും, നിന്റെ അച്ഛൻ ഇവിടെ വന്ന് കാലുപിടിച്ചു നിന്നെ എന്റെ മുരളിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കിയപ്പോൾ എന്നോട് എല്ലാവരും പറഞ്ഞതാ ചെറ്റകുടിലീനു പെണ്ണെടുത്താൽ തറവാട് മുടിയുമെന്നു… ഞാനൊണ്ടോ കേൾക്കുന്നു, ഇപ്പോൾ കണ്ടില്ലേ അവള് ഓരോന്നായി എറിഞ്ഞു പൊട്ടിക്കുന്നത്… ഇവളുടെ തന്തയാണ് മിടുക്കൻ, ഈ മച്ചിയെ പുള്ളിക്കു സ്വപ്നം പോലും കാണാൻ അർഹത ഇല്ലാത്ത ഈ തറവാട്ടുകാരുടെ തലയിൽ കെട്ടിവെച്ചിട്ടു ചത്തുപോയി…“
അച്ഛമ്മ പറയുന്നത് എല്ലാവരും വാതിൽക്കലും ജനലരിക്കിലും നിന്ന് കേട്ടുകൊണ്ടിരുന്നു…
”ഇത് ഭൂമിയിലെ അവസാനത്തെ ചില്ലു ഗ്ലാസ്സൊന്നും അല്ലലോ, രണ്ടു രൂപ കൊടുത്താൽ പുതിയത് അങ്ങാടിയിൽ കിട്ടും അതിനു വേണ്ടി ഇത്രയും വലിയ പ്രശ്നം വേണോ…“
എന്റെ വായിൽ നിന്നും അത് വീണപ്പോൾ എല്ലാവരും അതിശയത്തോടെ എന്നെ നോക്കി, എന്റെ നാവിൽ നിന്നുമാ വാക്കുകൾ അറിയാതെ വീണതാണ് പക്ഷെ കൈ വിട്ടു പോയ ആയുധവും പറഞ്ഞു പോയ വാക്കും തിരിച്ചെടുക്കാൻ പറ്റില്ലലോ… അച്ഛമ്മ എന്നെ രൂക്ഷമായി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല, ആദ്യമായി ആവും അവർക്കു എതിരെ ആരെങ്കിലും സംസാരിക്കുന്നത് എന്ന് ഞാൻ ഓർത്തു… ഉഷ നിലത്തു നിന്നും വാരി കൂട്ടിയ ചില്ലു കഷ്ണങ്ങളുമായി ഇറങ്ങി പോയപ്പോൾ അവരുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…
ഒരു നിമിഷത്തെ മൂകതക്കു ശേഷം ശബ്ദം കുറച്ച് ശോഭന ചിറ്റ പറഞ്ഞു,
“ശ്രീ… രണ്ടു രൂപ വെറുതെ കിട്ടില്ലല്ലോ, കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന പൈസയല്ലേ…”
അതിനു മറുപടി നൽക്കാതെ ഞാൻ എഴുനേറ്റു കൈകഴുകി മുറിയില്ലേക്കു പോയി.. ഇവിടുത്തെ എന്റെ വാസം അവസാനിച്ചു കാണുമോ എന്ന് കട്ടിലിൽ കിടന്നു ഞാനോർത്തു, അങ്ങനെയെങ്കിൽ ഒരേ ഒരു നഷ്ടം ഇനി മീരയെ കാണാൻ പറ്റില്ലല്ലോ എന്നതാവും…
കുറച്ചു നേരം കഴിഞ്ഞാണ് ഞാൻ കാത്തിരുന്ന വാതിലിലെ മുട്ടു കേട്ടത്ത്, പെട്ടിയും ചട്ടിയും എക്കെ എടുത്തു ഇറങ്ങാൻ പറയാൻ ആവും എന്ന് മനസ്സിലുറപ്പിച്ചു ഞാൻ കതകു തുറന്നു… അവിടെ നിന്നത് ഉഷയാണ്, അവരു അകത്തു കടന്നു കതകു ചാരി എന്നെ കട്ടിലിൽ പിടിച്ചിരുത്തി അടുത്തിരുന്നു… അവരുടെ കണ്ണ് കലങ്ങിയിരുന്നു, കവുളുകൾ തക്കാളി പോലെ ചുമ്മനും കിടന്നു…
“മോനെ, മുരളിയേട്ടൻ മോനു സമയം കിട്ടുമ്പോൾ അച്ഛമ്മയോട് പോയി മാപ്പു പറയാമോ എന്ന് ചോദിച്ചു… അച്ഛമ്മയോടാരും ഇതുവരെ മറുത്തൊരു അക്ഷരം ഈ വീട്ടിൽ പറഞ്ഞിട്ടില്ല..”
ഉഷ മൊഴിഞ്ഞു..
“മാപ്പും കോപ്പുമൊന്നും ഞാൻ പറയില്ല, അതിന്റെ പേരിൽ ഇവിടെനിന്നും ഇറങ്ങി പോകണമെങ്കിലും എനിക്കു കുഴപ്പമില്ല..,”
എന്റെ മറുപടി പെട്ടനായിരുന്നു…
“അച്ഛമ്മക്കു വിഷമമായി കാണും മോൻ അങ്ങനെ പറഞ്ഞത്…”
എന്റെ തലമുടിയിൽ ഒന്ന് താഴുകി അവർ പറഞ്ഞു…
“എന്നിട്ടു അച്ഛമ്മയല്ലലോ അവിടെ നിന്ന് കരഞ്ഞതു…”
എന്നു ഞാൻ ചോദിച്ചു…
“അതു പിന്നെ അമ്മ എന്നെ മച്ചിയെന്നു വിളിച്ചപ്പോൾ എനിക്കു ഒരു കുഞ്ഞികാലു കാണാൻ പറ്റിയില്ലലോ എന്നോർത്തു കഴഞ്ഞതാണ്…”
അതു പറഞ്ഞപ്പോൾ ഉഷയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി, അവർ കൈ മുഖത്തു വെച്ച് എങ്ങലടിച്ചു കരയാൻ തുടങ്ങി… എന്തു ചെയ്യണമെന്നറിയാതെ ഞാൻ സമ്മർദ്ദത്തിലായി…
“അയ്യേ ഇതെന്തിനാ കരയുന്നെ, പത്തു വർഷമായി സഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാനോർത്തു വലിയ ആളാണ്, ഇതിപ്പോൾ ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ..”
ഞാൻ മെല്ലെ പറഞ്ഞു…
“വേറെ എന്തു പറഞ്ഞാലും എന്നിക്കു കുഴപ്പമില്ല, പക്ഷെ ഇത് മാത്രം…”
അവർ എങ്ങലടിക്കുന്നതിനു ഇടയിൽ പറഞ്ഞു…
എന്റെ വലതു വശത്തിരുന്ന അവരുടെ വലത്തു തോളിൽ ഞാൻ എന്റെ വലത്തു കൈ പുറകിലോടെ കൊണ്ടുപോയി വെച്ചു… അത് അവരെ സമ്മാധാനിപ്പിക്കാനുള്ള ഒരു കേവലമായ പ്രവർത്തിയായിരുന്നെങ്കിലും എന്റെ നാലു വിരലുകൾ അവരുടെ ബ്ലൗസ്സിന്റെ കൈയിലും ചെറു വിരൽ ബ്ലൗസിനു താഴെ അവരുടെ കൈയിലെ തോലിയിലുമാണ് വെച്ചത്, മിനുസമായ അവരുടെ ചർമ്മത്തിന്റെ മാർദ്ദവം എന്റെ ചെറു വിരൽ ഒപ്പിയെടുത്തപ്പോൾ ഞാൻ കൈ മുഴുവന്നോടെ അവരെ ഉരസി താഴെക്ക് നീക്കി പറഞ്ഞു…
“ഇന്നലെ ഉഷാമ്മ അല്ലേ പറഞ്ഞെ, ഞാൻ സ്വന്തം മോനെപോലെ ആണെന്ന്… എന്റെ അമ്മയെ ആരെങ്കിലും എന്റെ മുന്നിൽ വെച്ച് വഴക്കു പറഞ്ഞാൽ ഇടപെടുന്നതുപോലെ ഞാൻ ഇടപെട്ടനെ ഉള്ളു…“
അതു കേട്ടപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി ഉഷാമ്മ എന്നെ നോക്കി, കൈ വെച്ചതാണോ പ്രശ്നമെന്നോർത്തു ഒരു ഭയം തോന്നി തുടങ്ങിയപ്പോൾ അവർ എന്റെ നെഞ്ചിലേക്ക് മെല്ലെ തല ചാരി… അപ്പോഴാണ് ഞാൻ ആദ്യമായി അവരെ ഉഷാമ്മ എന്ന് വിളിച്ചെല്ലോ എന്നോർത്തത്… എന്റെ വലംകൈയില്ലേ വിരലുകൾ ഉഷാമ്മയുടെ കൈയിലെ മാംസത്തിന്റെ പതുപതിപ്പു രസിക്കുകയായിരുന്നു… അവരുടെ കണ്ണിൽ നിന്നും ഒഴുകിയ ചുടുകണ്ണുനീർ എന്റെ ബനിയൻ നനച്ചു ഒലിച്ചിറങ്ങി… ഏങ്ങലടിക്കുന്നത് അനുസരിച്ച് വിറക്കുന്ന അവരുടെ മാറിടത്തില്ലോട്ടു ഞാൻ കണ്ണുകൾ താഴ്ത്തി നോക്കി, കൊഴുത്ത മുലകൾ തമ്മിൽ ഒന്നിനു മുകളിൽ മറ്റൊന്ന് അടുക്കി വെച്ചിരിക്കുന്നത് പോലെ കിടക്കുന്നു… ഞാൻ അവരുടെ ചാലിലോട്ട് സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെ നേർത്ത ചെറിയ സ്വാർണ്ണ രോമങ്ങൾ ഉണ്ടെന്നു കണ്ടു, ഉഷാമ്മയുടെ തലമുടിയിൽ നിന്നും ഏതോ എണ്ണയുടെ ഗന്ധമെന്റെ നാസാദ്വാരത്തിൽ വന്നു വീണു…
ഉഷാമ്മ തലയുയർത്തി കൈകൊണ്ടു മുഖം തുടച്ചിട്ടു എഴുന്നേറ്റു നിന്നു, ഞാനും പുറകെ എഴുന്നേറ്റു, എന്റെ മുഖത്തു തലോടി
“മോൻ കിടന്നുറങ്ങിക്കോ…”
എന്ന് പറഞ്ഞവർ റൂമിൽ നിന്നും പോയി… എന്റെ ബനിയനിൽ പറ്റിയ ഉഷാമ്മയുടെ കണ്ണുനീരിൽ ഞാൻ ഒന്ന് കൈയോടിച്ചു, ഞാൻ കതകിനു കുറ്റിയിട്ട് ബനിയൻ ഊരി കളഞ്ഞ് ഉഷാമ്മയെ ഓർത്തൊരു വാണവിഷേപണവും നടത്തി കിടന്നുറങ്ങി…
പതിവിലും നേരെത്തെ കിടന്നുറങ്ങിയത് കൊണ്ടാവും ഞാൻ രാവിലെ തന്നെ ഉണർന്നു, ഇതുവരെ ഇവിടുത്തെ വാസത്തിന്റെ ദീർക്കം നിശ്ചയിക്കാൻ കഴിയാത്തതിനാൽ ഞാൻ ഇതുവരെ പെട്ടി തുറന്നു കുപ്പായമൊന്നും റൂമിൽ എടുത്തു വെച്ചില്ലായിരുന്നു ഇനി ഏതായാലും അതൊക്കെ പുറത്തെടുത്ത് അടുക്കി വെക്കാമെന്നു ഞാനോർത്തു… കട്ടിലിനു എതിരായി ഇരുന്ന തടി മേശയുടെ വലിപ്പുകൾ ഞാൻ വലിച്ചു തുറന്നപ്പോൾ അതിൽ രണ്ടു പുസ്തകങ്ങൾ കണ്ടു, ആദ്യം എടുത്തു നോക്കിയത് ഒരു പാട്ടു ഗ്രന്ഥമായിരുന്നു അതിനു അടുത്തതായി തവിട്ട് നിറമുള്ള കടലാസു ഉപയോഗിച്ചു വൃത്തിയായി പൊതിഞ്ഞ ഒരു ബുക്ക് ഞാൻ കയ്യിലെടുത്തു, അതിൽ ഒട്ടിച്ചുവെച്ച ശക്തിമാൻറെ പടമുള്ള നെയിം സ്ലിപ്പിൽ ‘മീര നാരായണൻ’ അതിനു അടിയിൽ ‘VI’ എന്നും കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു… അതൊരു കണക്കു പുസ്തകമാണെന്ന് അറിഞ്ഞപ്പോൾ ഒരല്പം നിരാശയും തോന്നി പക്ഷെ കൂടുതൽ നിരാശ അവളുടെ കൈഅക്ഷരം കണ്ടപ്പോൾ ആയിരുന്നു, അതുവരെ ഞാൻ വിചാരിച്ചതു എന്റെ വീടിനു അടുത്തു കൊച്ചിയിലുള്ള ഡോക്ടർ ജയിംസിനെകാൾ മോശമായി ആർക്കും മലയാളമെഴുതാൻ പറ്റില്ല എന്നാണ്… ബുക്കിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ അവൾ വരച്ച ഒരു ചിത്രം കണ്ടു… ഒരു ചെറിയ വീട് അതിനെ ചിറ്റില്ലം എന്ന് അടയാള പെടുത്തി വെച്ചിട്ടുണ്ട്, അതിന്റെ അടുത്തായി ഒരു വലിയ വീടും അതിന്റെ മുന്നിൽ ഒരു സ്ത്രീയും 2 പെൺകുട്ടികളും കൈ കോർത്തു നിൽക്കുന്നു, ആ വീടിനെ മീര ഭവനമെന്നു അടയാളപെടുത്തിയിട്ടുണ്ട്… ഇത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി, കുറേ വർഷം മുൻപ് വരച്ചതാണെങ്കിലും ഇത് തന്നെ ആയിരിക്കുമോ ഇപ്പോഴും അവളുടെ ആഗ്രഹമെന്നോർത്താണു ഞാൻ ചിരിച്ചതു…
ഞാൻ പോസ്റ്റ് ഓഫീസ് വരെ ഒന്ന് പോകാൻ നിശ്ചയിച്ചു, കൊച്ചിയിലെ വീട് അടിച്ചുവാരാൻ ഒരു അംബിളി ചേച്ചി വരുമായിരുന്നു, മക്കളെ എല്ലാം കെട്ടിച്ചു വിട്ടിട്ടു ഒറ്റക്കു താമസിക്കുന്ന ചേച്ചി രണ്ടാഴ്ച്ച കൂടുമ്പോൾ വന്ന് വീട് അടിച്ചു വാരുന്നത് അമ്മ ഉള്ള കാലം മുതലേ പതിവാ… വീടിന്റെ താക്കോൽ വെച്ച സ്ഥലം പറഞ്ഞൊരു കത്തും, കുറച്ചു മാസത്തേക്ക് വീട് അടിച്ചു വാരുന്നതിനായി കൂലിയും ഒരു മണി ഓർഡറായി അയക്കണം… നല്ല വെയിലത്തു കൂടിയുള്ള നടത്തമായിരുന്നു പോസ്റ്റ് ഓഫീസിലേക്ക്, പക്ഷെ തെങ്ങുംതൊപ്പും വാഴതൊപ്പും നെൽവയലും എല്ലാം കണ്ടു നടക്കാൻ നല്ല ഭംഗി തോന്നി… ദൂരെ എവിടെ നിന്നോ കേൾക്കുന്ന മയിലിന്റെ കരച്ചിലും കന്നുകാലികളുടെ അമർച്ചയും കൂട്ടായി വന്നു… പോസ്റ്റ് ഓഫീസിൽ നിന്നും തിരിച്ചു തെങ്ങുംത്തോപ്പ് എത്തിയപ്പോളാണ് ആ യാത്രയുടെ ഭംഗി പൂർണതയിൽ എത്തിയത്, അവിടെ കുറച്ചു കുട്ടികളുടെ കൂടെ താഴ്ത്തി കെട്ടിയ ഒരു ഊഞ്ഞാലിൽ ഇരിക്കുന്ന മീര, കുട്ടികളിൽ അമ്മുവും ഉണ്ട്… മീരയുടെ വേഷം വെള്ള പാവാടയും, വെള്ള ബ്ലൗസ്സും കടുംപച്ച ഹാൽഫ് സാരിയുമാണ്, തലയിൽ വെള്ള തുണികൊണ്ടുള്ള ഒരു ഹെയർ ബാൻടുമുണ്ട്…
“ഹനുമാൻ സ്വാമി വാനര പടയേം കൂട്ടി എങ്ങോട്ടാ…”
അവർക്കു അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു…
“ലങ്കക്കാണേ…ദഹിപ്പിക്കാൻ…”
തറവാട് ഇരിക്കുന്ന ദിശ ചൂണ്ടി കാണിച്ചവൾ പറഞ്ഞു… വിട്ടു കൊടുക്കാൻ ഞാനും തയാറായിരുന്നില്ല…
“പോവുന്ന വഴിയിൽ വെച്ചാവും അല്ലേ വാലിനു തീ ഇടുന്നത്…,”
നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു…
“അല്ലാ ഇവിടുന്നു തീ പിടിപ്പിച്ചിട്ടു പോവാനാ…”
എനിക്കു പുറക്കിൽ നിന്നും അവളുടെ ഉത്തരം വന്നു…
ഞാൻ വീടിന്റെ പടിയിൽ ഇരുന്ന കിണ്ടിയിൽ നിന്നും കാലുകൾ കഴുകികൊണ്ടിരുന്നപ്പോൾ ഉമ്മറത്ത് നിന്ന സന്ധ്യ വല്യമ്മ ചോദിച്ചു..
“എന്താണ് ശ്രീ മുഖത്തൊരു ചിരി…”
“ഒരോന്ന് ആലോചിച്ച് വെറുതെ..”
“മോനീ രാവിലെ എങ്ങോട്ടാ നടന്നു പോയെ..”
“ഞാൻ പോസ്റ്റ് ഓഫീസിൽ വരെ ഒരാവിശ്യത്തിനു പോയതാ വല്യമ്മേ..”
“ആ സുധി ഇവിടെ വെല്ലോം ചുമ്മാ ഇരിപ്പുണ്ടാവും… മോൻ അവനെ കൂട്ടി വണ്ടിക്കു പോയാൽ മതിയാരുന്നെല്ലോ…”
“ഒന്നു നടക്കാമെന്നു വെച്ചു, വീട്ടിൽ തന്നെ ഇരിപ്പല്ലെ എപ്പോഴും…”
“മോനു വീട്ടിലിരുന്നു മടുത്തെങ്കിൽ ബാലന്റെ കൂടെ തെക്കേ പാടത്തു പോകാൻ മേലെ… അവിടെ കൊയ്ത്തു നടക്കുവാ… മോൻ ഇതുവരെ കണ്ടം കൊയ്യുന്നതൊന്നും കണ്ടിട്ടുണ്ടാവില്ലല്ലോ..”
“വേറെ ഒരു ദിവസം പോവാം വല്യമ്മേ…
ഞാൻ മറുപടിയും പറഞ്ഞു…
അന്ന് രാത്രി അത്താഴം കഴിഞ്ഞപ്പോൾ അച്ഛൻ എന്റെ റൂമിൽ വന്നു, ഞാൻ ഇതുവരെ അച്ഛനോട് മിണ്ടിയില്ലായിരുന്നു… എന്റെ അടുത്ത് എന്ത് പറഞ്ഞു സംസാരം തുടങ്ങണമെന്നു അച്ഛനുമറിയില്ലാരുന്നു, കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ട് അച്ഛൻ ചോദിച്ചു…
“മോനെ നിനക്കു വീട്ടിൽ തന്നെ ഇരിന്നു മടുക്കുന്നുണ്ടാവും അല്ലേ, റൈസ് മില്ലിലെ കാര്യങ്ങൾ നോക്കുന്നത് രാജനളിയനാണ് ഞാൻ അളിയനോട് പറയട്ടെ മോൻ ഇടയ്ക്കു സമയം കിട്ടുമ്പോൾ അവിടുത്തെ കാര്യങ്ങൾ നോക്കാൻ വന്നിരിക്കുമെന്നു…”
ഞാൻ തലയാട്ടി അതിനു അനുമതി കൊടുത്തു…
“വീട്ടിലെ കാർ ഇപ്പോൾ ഓടിക്കുന്നത് അളിയന്മാരും പിന്നെ സുധിയുമാണ്, മോൻ പറയുമ്പോൾ മില്ലിൽ കൊണ്ടുവരാനും കൊണ്ടുപോവാന്നും ഞാൻ സുധിയോട് പറയാം… മോനു ഞാൻ അധികം വൈകാതെ ഒരു വണ്ടി എടുത്തു തരാം, അതു വരെ ഇങ്ങനെ പോട്ടെ…“
എന്നും അച്ഛൻ കൂട്ടിചേർത്തു…
”ശെരി അച്ഛാ…“
എന്ന് ഞാൻ മറുപടി പറഞ്ഞു, എന്റെ തോളിൽ ഒന്ന് തട്ടി റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ അച്ഛനോട് ഞാൻ ചോദിച്ചു,
“അച്ഛനു എന്തെക്കെയോ അസുഖങ്ങൾ ഉണ്ടെന്നു ആരോ പറഞ്ഞു കെട്ടു, അതെന്താ…”
“അതൊന്നും സാരമില്ല, ഇപ്പോൾ മോൻ വന്നല്ലോ ഇനി അതൊക്കെ മാറിക്കോളും”
എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും തൂകി അച്ഛൻ ഇറങ്ങിപോയി… ഇപ്പോൾ ഞാൻ രാവും പകലും ചിന്തിച്ചുകൊണ്ടിരുന്നത് മീരയെ കുറിച്ചാണ്, ഇവിടെ വരാനിടയായതും മീരയെ കണ്ടതുമെല്ലാമൊരു നിമിത്തമാണോ, അല്ലേൽ വീണ്ടുമൊരു പ്രഹരം തരാൻ പ്രവഞ്ചം ചാട്ട വാർ എടുക്കുകയാണോ… ഈ തറവാട്ടിലെ പെണ്ണാണ് മീരയും, അവളെ പ്രേമിച്ചാൽ മൂഞ്ചുമെന്നു ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു… കൂടി പോയാൽ ഒന്നോ രണ്ടോ വർഷത്തെ സഹവാസത്തിനു ശേഷം നാടു വിടണം, അതു രാജ്യത്തിനു പുറത്തേക്കു ആയാൽ അത്ര നന്ന്. അതിനിടയിൽ പ്രേമവും മണ്ണാം കട്ടയുമായി ഇവിടെ കൂടാനല്ലെന്റെ അമ്മ ഇതുവരെ എന്നെ പഠിപ്പിച്ചു വളർത്തിയത്. എന്നിരുന്നാലും ഇവിടെ നിന്നു പോകുമ്പോളാ മീര കൂടെ ഉണ്ടായിരുന്നെങ്കിൽ, മനസ്സൊന്നു കൊതിച്ചു.
അടുത്ത ദിവസം ഞാനുണർന്നതൊരു ബഹളം കേട്ടാണ്, അതിന്റെ ഉറവിടം തേടി ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു നടന്നു.
“അന്നം തരുന്ന തറവാട്ടിനെ തന്നെ കാർന്നു തിന്നണം നിനക്കു അല്ലേടി…”
സന്ധ്യ വല്യമ്മയുടെ ശബ്ദമാണെന്നു ഉറപ്പാണ്, പക്ഷെ ആരോടാണ് എന്നു മാത്രം വ്യക്തമല്ലാ…
വല്യമ്മ തുടർന്നു…
“നീ അല്ലാതെ ആരുമെന്റെ മുറിയിൽ കേറിയിട്ടില്ലാ, നീ എടുക്കാതെ പിന്നെന്റെ മാല തന്നെ നടന്നു പോയോ… ”
ഞാൻ കോവണി പടികളിൽ നിന്നും നോക്കിയപ്പോൾ വല്യമ്മയുടെ എതിരായി തല കുമ്പിട്ടു നിൽക്കുന്ന ലളിത ചേച്ചിയുടെ മുഖത്തു ഉത്ക്കൺഠയാരുന്നു. ലളിത ചേച്ചി കൈ ആട്ടി എടുത്തില്ലാ എന്നു കാണിച്ചു കൊണ്ടിരുന്നു.
“നിന്റെ അഭിനയമൊന്നും വേണ്ടാ, മര്യാദക്കു എന്റെ മാല തിരിച്ചു തന്നിലേൽ ഞാൻ പോലീസിനെ വിളിക്കും..”
സന്ധ്യ വല്യമ്മ നാലു കെട്ടിന്റെ പടിയിലേക്കു ഇരുന്നു പറഞ്ഞു.
“എന്റെ പൊന്നു സന്ധ്യേ… ഇവളാ എടുതത്തെന്നു നിനക്കു എന്താ ഇത്ര ഉറപ്പ്, ഇവിടെ അകംപണിക്കും പുറംപണിക്കുമായി കുറേ പണിക്കാരു ഉള്ളതല്ലേ…“
കഷണ്ടിയും നരയും കേറിയ ഒരു ഇരു നിറത്തിലുള്ള മധ്യവയസ്കനായ ആളു പറഞ്ഞു.
”നിങ്ങളു മിണ്ടെല്ല് മനുഷ്യ… ഇവളെ കാണുമ്പോൾ നിങ്ങളുടെ ഒരു ഇളക്കം എനിക്കു മനസ്സിലാവുന്നില്ലാ എന്നാണോ നിങ്ങളുടെ വിചാരം…“
വല്യമ്മ അലറി. അപ്പോൾ ഇതാണ് അവരുടെ ഭർത്താവു എന്നു പറയുന്ന കോന്തൻ എന്നു ഞാൻ മനസ്സിൽ രേഖപെടുത്തി.
“വായിൽ കിടക്കുന്ന നാക്കും വെച്ചു എന്തു വേണ്ടാധീനം വേണേലും പറയാമെന്നു ആണോ സന്ധ്യേ..”
അയാൾ പരുപരുത്ത ശബ്ദത്തിൽ പറഞ്ഞു.
“ഇവളു കൈയും കാലും കാണിച്ചപ്പോൾ നിങ്ങൾ തന്നെ എടുത്തു കൊടുത്തതാവും ഇവൾക്കു എന്റെ മാല…”
അതു പറയുമ്പോൾ വല്യമ്മയുടെ കണ്ണു ചുമന്നു ഉരുണ്ടു.
“മിണ്ടാതിരുന്നോണം സന്ധ്യേ നീ…”
അയാളു കൈ ചൂണ്ടി പറഞ്ഞു. ഞാൻ പടിക്കെട്ടിലേക്കു പ്രിഷ്ട്ടമമർത്തി ഇരുന്നു, ചുറ്റും ഒന്നു നിരീക്ഷിച്ചു. ലളിത ചേച്ചിയുടെ പുറകിലായി അവരുടെ തോളിൽ ഒരു കൈ താങ്ങി മിനാക്ഷി നിൽപ്പുണ്ട്… അവർക്കു കുറച്ചു പുറകിലായി ഭിത്തിയിൽ ചാരി മീരയും, അവളുടെ മുഖം കോപം കൊണ്ടു ചുമന്നിരുന്നു. അവളുടെ ചുമന്നു തുടുത്ത അധരങ്ങളെന്തോ ഉരുവിടുന്നുണ്ടായിരുന്നു… എന്താവും അവളു പിറുപിറുക്കുനതെന്നു ഞാൻ ചിന്തിച്ചു, അവളുടെ അമ്മയെ വഴക്കു പറയുന്ന വല്യമ്മയെ മനസ്സിൽ തെറി പറയുകയായിരിക്കുമോ അതോ വിധിയെ ശപിക്കുകയായിരിക്കുമോ…
“അമ്മാമ്മെ ഇതാണോ ആ മാല…”
വല്യമ്മയുടെ മുറിയിൽ നിന്നും കുട്ടി പാവാടയിട്ടു വന്ന അമ്മു ചോദിച്ചു കൊണ്ടു അവർക്കു നേരെ ഒരു കനമുള്ള സ്വർണ്ണ മാല നീട്ടി…
“ഇതു നിനക്കു എവിടുന്നാ അമ്മു…”
വല്യമ്മ കൈകൾക്കു ബലം നൽകി എഴുന്നേൽക്കുന്നതിനു ഇടയിൽ തിരക്കി…
“അമ്മാമ്മയുടെ മേശയുടെ പുറകിൽ നിന്നും…”
അമ്മു പറഞ്ഞു തീർത്തപ്പോൾ അവളുടെ കൈയിൽ നിന്നും ആ മാല വാങ്ങി അവരു പരിശോധിച്ചു…
“എന്റെ ഗുരുവായൂരപ്പാ, ഇതു കാണാതെ ഞാൻ എത്ര പേടിച്ചെന്നോ…”
നെഞ്ചിൽ കൈ വെച്ചു ചിരിച്ചു കൊണ്ടു സന്ധ്യ വല്യമ്മ പറഞ്ഞു.
“ഇതിനല്ലേ സന്ധ്യ വല്യമ്മ എന്റമ്മയെ ഇത്ര വഴക്കു പറഞ്ഞതു…”
ഹാൽഫ് സാരിയുടെ തൂക്കിന്റെ അറ്റം കൈയിൽ പിടിച്ചു ശബ്ദം താഴ്ത്തി മീര ചോദിച്ചു.
“ആയോ പൊന്നുമോൾക്കു അങ്ങു നൊന്തു അല്ലേ…. നിന്റെ അമ്മയെ കള്ളി എന്നു വിളിച്ചപ്പോൾ…”
വല്യമ്മ പുച്ഛത്തോടെ അവളെ നോക്കി ചോദിച്ചു.
“പിന്നെ നോവില്ലേ… ഒരു കുറ്റവും ചേയ്യാതെന്റമ്മയെ എല്ലാരുടെയും മുന്നിൽ വെച്ചു വേണ്ടാധീനം പറഞ്ഞാൽ…”
അതു പറയുമ്പോൾ മീരയുടെ വാക്കുകൾ ഇടറി…
“വെല്ലവന്റെയും വീട്ടിൽ വന്നു കിടക്കുമ്പോൾ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുമെടി…”
സന്ധ്യ വല്യമ്മ കോപത്തോടെ അവളെ നോക്കി പറഞ്ഞു.
“അറിയാം… വല്ലവെന്റെയും വീട്ടിൽ വന്നു തന്നെയാ കിടക്കുന്നതെന്നു നല്ലതുപോലെ അറിയാം, അതുകൊണ്ടു തന്നെയാ ആരുടേയും കൺവെട്ടത്തു പോലും വരാതെ എന്തേലും പണി ചെയ്തു ഞങ്ങളിവിടെ ജീവിക്കുന്നതും… പക്ഷെ മനസ്സാവാച അറിയാത്ത ഓരോന്നു തലയിൽ വെച്ചു തരുന്നതു കുറച്ചു കഷ്ടം തന്നെ…”
അതു പറയുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്റെ നെഞ്ചുമൊന്നു വിങ്ങി, അതു മീരയുടെ കണ്ണു നിറഞ്ഞതു കണ്ടിട്ടാണോ അതോ എനിക്കു എന്റെ അമ്മയെ ഇവരുടെ ഇങ്ങനെയുള്ള കുത്തു വാക്കുകളിൽ നിന്നും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ടാണോ എന്നൊന്നും അറിയില്ലാ… ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവിടേക്കു നടന്നു.
“അതിനിപ്പോൾ എന്താടി… നിന്റെ തള്ളയോടു എന്നെ കൊണ്ടു നീ മാപ്പു പറയിപ്പിക്കുമോ… പെണ്ണിന്നു ചുമ്മാതിരുന്നു കുത്തരി ചോറു തിന്നുന്നത്തിന്റെ കുത്തലു കണ്ടില്ലേ… നിന്നെ ഞാൻ ഉണ്ടെല്ലോ…“
അവളുടെ അരികിലേക്കു നീങ്ങിയ വല്യമ്മ ഞാൻ വരുന്നതു കണ്ടപ്പോൾ അവിടെ തന്നെ നിന്നു. ഞാൻ മീരയുടെ മുഖത്തേക്കു ഒന്നു നോക്കി, അവളുടെ നനഞ്ഞ കണ്ണുകൾ വല്യമ്മയെ തന്നെ നോക്കി നിൽപ്പായിരുന്നു… അവളെ വല്യമ്മയിൽ നിന്നും സംരക്ഷണമെന്നു തോനിയെങ്കിലും അച്ഛമ്മയോടു എതിർത്തതിന്റെ അടുത്ത ദിവസം തന്നെ വല്യമ്മയേയും വെറുപ്പിക്കുന്നത് ബുദ്ധിയല്ലെന്നു എനിക്കു തോന്നി, മാത്രമല്ലാ മീരയെ സഹായിക്കാൻ പോയി അവളുടെ വായിൽ നിന്നും നീ ഏതാടാ നായെ എന്നു കേട്ടാൽ തീർന്നില്ലേ.
തുടരും….
(നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എഴുതാനുള്ള പ്രചോദനം… അതുകൊണ്ടു അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ… ഇഷ്ടപെട്ടാൽ ഒരു ഹൃദയം നൽകണമെന്നും, തെറ്റുകൾ ഉണ്ടേൽ അവ പറഞ്ഞു തരണമെന്നും അഭ്യർത്ഥിക്കുന്നു…)
Responses (0 )