-50% Intro price for the next 72 hours only!. Buy now →

Kambi stories

ജന്മാന്തരങ്ങൾ 4 [Mr Malabari]

ജന്മാന്തരങ്ങൾ 4 Reincarnation Part 4 | Author : M.r Malabari [ Previous Part ]   ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്തു അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക   ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്   ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു   കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ […]

0
1

ജന്മാന്തരങ്ങൾ 4

Reincarnation Part 4 | Author : M.r Malabari

[ Previous Part ]


 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്തു അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക

 

ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട്

 

ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു

 

കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്

ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി തകർത്തതിനാൽ ഡി എൻ എ ടെസ്റ്റിന് ശേഷമേ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനാകൂ എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.,.

 

 

വാർത്ത കേട്ടതും എന്റെ പാതം മുതൽ തലവരെ ഒരു തരിപ്പ് അനുഭവപ്പെട്ടു

 

കയ്യിൽ നിന്നും റിമോട്ട് ഊർന്നു താഴെ വീണു

 

“”ടീ നിന്റെ മുഖത്ത് കണ്ണ് ഇല്ലെ അമ്മയുടെ ഉച്ചത്തിലുള്ള സംസാരമാണ് എന്നെ ആ ഞെട്ടലിൽ നിന്നും ഉണർത്തിയത്

 

“” ആ…. അത് പിന്നെ ഞാൻ … അറിയാതെ..

ഞാൻ വാക്കുകൾക്ക് വേണ്ടി പരതിക്കൊണ്ടിരുന്നു

 

ഞാൻ ഉടനെ റൂമിലേക്ക് ഓടി പോയി

ചുമരിൽ ചാരി നിന്ന് കിദക്കാൻ തുടങ്ങി

കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ ജെഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു

നേരിയ ആരാശ്വാസം അനുഭവപ്പെട്ടു

 

“” ഈ കുട്ടിക്ക് ഇദെന്താ പറ്റിയെ ദാദി അമ്മയോട് പറയുന്നത് ഓട്ടത്തിനിടെ ഞാൻ കേട്ടു

 

ഞാൻ പതിയെ ബെഡിലേക്ക് കിടന്നു

ജനൽ തുറന്നിട്ടാണ് ഞാൻ കിടന്നത്

പെട്ടന്ന് തണുത്ത സുഗന്ധവാഹിയായ ഒരു കാറ്റ് വീശി

 

കാറ്റിന്റെ ശക്തിയിൽ തുറന്നു കിടന്ന ജനൽപാളികൾ കൂട്ടി അടിച്ചു ശബ്ദമുണ്ടാക്കി

 

“” ശല്യം മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല

 

എന്ന് പറഞ്ഞു ഞാൻ ജനൽ അടക്കാൻ വേണ്ടി എഴുനേറ്റ് ജനലിനടുത്തേക്ക് നടന്നു

 

നേർത്ത ഇളം കാറ്റ് എന്നെ തഴുകി കടന്നു പോയി

 

ഇളം കാറ്റിന്റെ തലോടലിൽ ഞാൻ മറവിയുടെ മാറാലകൾക്ക് അപ്പുറം എദോ നിഗൂഢതയുടെ ലോകത്തേയ്ക്ക് സഞ്ചരിക്കുന്ന പോലെ

 

എന്തിനെന്ന് അറിയാത്ത ഒരു നഷ്ട ബോധം എന്നെ വെട്ടയാടുന്നു

 

ഷഹ്സാദു മായി അടുപ്പത്തിൽ ആയ ശേഷം ആ നഷ്ട്ട ബോധം എന്നെ വെട്ടയാടിയിട്ടില്ല

 

പക്ഷെ ഇപ്പോൾ ഈ കാറ്റിന് എന്നോട് എന്തോ പറയാൻ ഉള്ള പോലെ തോന്നുന്നു

 

കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ ഈ നേരത്ത് ഉറക്കം പതിവില്ല പക്ഷെ ഇപ്പോൾ ഇതെന്ത് പറ്റി

ജനൽ അടക്കാതെ തന്നെ ഞാൻ ബെഡിൽ വന്നു കിടന്നു

കണ്ണുകൾ താനേ അടഞ്ഞു

 

സ്വപ്നത്തിൽ 21 വയസ്സ് തോന്നിക്കുന്ന യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുന്നു

 

“””സമുദ്രജലം ആ യുവാവിനെ വിഴുങ്ങും മുന്നേ ആ യുവാവ് ഇപ്രകാരം വിളിച്ചു പറഞ്ഞു

 

മാഹിറാ……ഞാൻ വരും,.. വീണ്ടും വരും

 

ബഹാറിലെ തണുത്ത രാത്രിയിൽ (പേർഷ്യൻ വസന്ത കാലം)

നിന്റെ വിവാഹ മോതിരം നമ്മുടെ സന്തതി പരമ്പരയിൽ പെട്ടവൾ അണിയുന്ന നിമിഷം നാം പുനർ ജനിക്കും മാഹിറാ

 

ഇന്നേക്ക് പതിനെട്ടു മാസം കഴിഞ്ഞാൽ നീയും എന്റെ അടുക്കൽ എത്തി ചേരും.,.

 

വിധിയെ തടുക്കാൻ ആർക്കും കഴിയില്ല

നീയും ചതിയാൽ കൊല്ലപ്പെടും…,.

 

മാഹിറാ….. ഞാൻ വീണ്ടും വരും

 

ആ യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിക്ക് മുങ്ങി താന്നു കൊണ്ടിരുന്നു

സമുദ്ര ജല പ്രവാഹത്തിന്റെ ശക്തിയിൽ ചുവന്ന മാണിക്ക്യം പതിച്ച ആ യുവാവിന്റെ തലപ്പാവ് എങ്ങോ ദിഷയറിയാതെ ഒഴുകി

 

ആ യുവാവിന്റെ നീളൻ മുടി സമുദ്ര ജലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടന്നു

ആ യുവാവിന് തന്റെ പ്രണനാഥന്റെ മുഖമായിരുന്നു

 

തൊണ്ടയിൽ നിന്നും ഒരു തേങ്ങൽ പുറത്ത് വന്നതും അനിഖ ഉറക്കത്തിൽ

നിന്നും ഞെട്ടി ഉണർന്നു

ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു

 

 

“”മോളെ എഴുന്നേറ്റ് വന്നെ എന്തൊരു ഉറക്കാ ഇത്

നേരം സന്ധ്യയായി

അമ്മ കതകിൽ മുട്ടിക്കൊണ്ട് പറഞ്ഞു .

 

“”എന്നാലും ഞാനെന്തിനായിരിക്കും കരഞ്ഞത്

 

കുറച്ച് മുന്പ് കണ്ട സ്വപ്നത്തെ പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചു..,. പക്ഷെ കഴിയുന്നില്ല

അല്ലെങ്കിലും ചില സ്വപ്നങ്ങൾ അങ്ങനെയാണ് നമ്മെ ഒരുപാട് പിടിച്ചുലക്കും

ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ ചിരിപ്പിക്കും പക്ഷേ ഉറക്കം ഉണർന്നു അൽപ്പം കഴിയുമ്പോഴേക്കും മറവിയുടെ മാറാലകളാൽ വലയം ചെയ്യപ്പെടും

★★★★★★★★★★★★★★★★★★★★★ഇതേ സമയം അങ്ങ് കേരളത്തിൽ…

 

ഞാൻ എന്തായാലും ഹോസ്റ്റലിൽ നിന്ന് മാറി കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു വീടെടുത്ത് താമസിക്കാൻ തന്നെ തീരുമാനിച്ചു..,.

ഈ ഹോസ്റ്റൽ ഫുഡ് ഒക്കെ കഴിച്ചു നാവിന്റെ രുജിയൊക്കെ പോയെ അദാ.

 

അങ്ങനെ കുറെ തീരുമാനങ്ങളുമായി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വെക്കുന്ന സമയത്താണ് അനിഖയുടെ കോൾ വന്നത്….

 

ഹാ.. അനുക്കുട്ടി പറ ..,.

യാത്രാ ക്ഷീണം ഒക്കെ മാറിയോ..

ഞാൻ ചോദിച്ചു.,.

ഹാ… പിന്നെ സംഭവം ആകെ കുഴപ്പമായീന്നാ തോനുന്നെ.,.

അനു പറഞ്ഞു

 

എന്ത് കുഴപ്പം എന്റെ പെണ്ണിന്റെ നേരെ കൈ ഉയർത്തിയവർ ചത്ത് തൊലഞ്ഞു.,.

 

എന്റെ പെണ്ണേ I proud of you,…

 

ടാ അത് ഞാൻ വേണം എന്ന് വിചാരിച്ചു ചെയ്തതല്ല എന്നെക്കൊണ്ട് ആരോ ചെയ്യിക്കുന്നതായാ തോന്നിയത്.,.

എന്നാലും സന്ന്യാസിയുടെ രൂപത്തിൽ ഭൂതം വന്നു രക്ഷിച്ചു എന്നൊക്കെ പറയുമ്പോൾ എനിക്ക് ഇപ്പോഴും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.,.

ഞാൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അൽപം അതിശയോക്തി കലർത്തി പറഞ്ഞു.

 

ന്നാ ശെരി ഞാൻ പോണു…

നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.,.

അവൾ പറഞ്ഞു.

 

അയ്യോ പോവല്ലേ.,.,. ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ പെണ്ണ് പറയുന്നത് വിശ്വസിച്ചില്ലങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കും.,.

എന്ന് ഞാൻ പറഞ്ഞതും പെണ്ണ് ഒന്നടങ്ങി.

 

ന്യൂസിൽ ഒക്കെ വന്നു … എനിക്ക് ചെറുതായി പേടിയാവുന്നുണ്ട് ട്ടോ !

 

ഒരു മൈരനും എന്റെ പെണ്ണിന്റെ രോമത്തിൽ പോലും തൊടില്ല ഈ ഷഹ്സാദാ പറയുന്നത്.,.

നിന്നെ രക്ഷിച്ചവർക്കു അറിയാം ബാക്കി എങ്ങനെ കയ്കാര്യം ചെയ്യണം എന്ന്.

ഇനി എങ്കിലും ഒന്ന് പേടിക്കാതെ ഇരിക്കെന്റെ അനൂ…

 

പെട്ടന്ന് ഒരു കാറിന്റെ ശബ്ദം കേട്ടതും അനിഖ ഷഹ്സാദിനോട് പറഞ്ഞു,…

പപ്പ വന്നൂന്ന് തോനുന്നു,.,.

ഞാൻ പിന്നെ വിളിക്ക ലവ് യൂ ടാ… 😘😘😘😘

 

പർവീൺ…. പർവീൺ…

 

ഇവളിതെവിടെ പോയി സ്മരിച്ചാൽ വരുമെന്ന് പറഞ്ഞിട്ട് ഇപ്പോ വിളിച്ചിട്ട് പോലും വരുന്നില്ലല്ലോ.,.

ഷഹ്സാദ് തനിയെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും തന്റെ സാദനങ്ങൾ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി

 

***************************

 

ഇതേ സമയം ഗുൽബഹാർ രാജ്ഞിയുടെ കൊട്ടാരത്തിൽ.

 

 

പർവീൺ …… നീ അപരാധം പ്രവർത്തിച്ചിരിക്കുന്നു

 

നീ മാപ്പർഹിക്കുന്നില്ല

നമ്മുടെ പിതാവിനെ പ്രണയിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത് !

ഗുൽബഹാർ രാജ്ഞി രോഷാകുലയായി പറഞ്ഞു

 

അവളുടെ ചാട്ടുളി പോലുള്ള വാക്കുകൾ കൊട്ടാര മതിൽ കെട്ടുകളെ പ്രകമ്പനം കൊള്ളിച്ചു

 

ശെരി… പോട്ടേ … ഞാനെല്ലാം മറക്കാം ,.. നിനക്ക് ഒരവസരം കൂടി നൽകാം,. താരാജുർമട്ട് രാജ്യത്തിന്റെ മഹാ റാണി ആകും മുന്നെ നീ എന്റെ കളിക്കുട്ടുകാരി ആയിരുന്നല്ലോ!

ആ നിന്നെ ശിക്ഷിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല.

 

ഗുൽബഹാർ രാജ്ഞി അൽപം ശാന്തയായി പറഞ്ഞു.

 

കൽപനപോലെ മഹാറാണി അവിടുന്ന് എന്ത് കൽപിച്ചാലും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്

 

പർവീൺ തലതാഴ്ത്തി കാൽമുട്ടിൽ ഇരുന്നു മറുപടി നൽകി

 

********************************************

 

ശെരി എങ്കിൽ മുമ്പ് ചെയ്ത പോലെ അപരാധം വല്ലതും പ്രവർത്തിച്ചാൽ രണ്ടായിരം വർഷം ഏഴാം കടലിനടിയിൽ തടവറയിൽ അഗ്നിഭോഗൻ എന്ന ചെകുത്താൻ്റെ പത്നിയായി കഴിയേണ്ടി വരും ,.. ഓർമ്മിയിരിക്കട്ടെ!

രാജ്ഞി പറഞ്ഞു

 

 

അരുത് മഹാറാണി അവിടുന്ന് അപ്രകാരം പ്രവർത്തിക്കരുത്

എന്നെ ഈ നിമിഷം ഇല്ലാതാക്കിയാൽ പോലും ഞാൻ സന്തോഷത്തോടെ മരണം വരിക്കും,. എന്നാലും അഗ്നിഭോഗന്റെ കൂടെ ഒരു നിമിഷം പോലും എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല .,പർവീൺ പറഞ്ഞു

 

ശെരി.. എങ്കിൽ നിനക്ക് ഭൂമിയിലേക്ക് മടങ്ങാം നമ്മുടെ വാക്കുകൾ ഓർമ്മയിരിക്കട്ടെ

 

അൽവിദാ യാ സുൽത്താനാ

 

വീണ്ടും കാണാം

 

എന്ന് കയ് വിരലുകൾ നെറ്റിയിൽ മുട്ടിച്ച് കൊണ്ട് നമസ്കാരിച്ച ശേഷം പർവീൺ ഭൂമിയിലേക്ക് മടങ്ങി.

 

********************************************

 

മടക്കയാത്രയിൽ പർവീണിന്റെ ഓർമ്മകൾ ഭൂതകാല സ്മൃതികളിലൂടെ ജന്മാന്തരങ്ങൾ തൻ യവനിക നീക്കി സഞ്ചരിക്കുകയായിരുന്നു.

 

“””പർവീണിന്റെ മനുഷ്യ ജന്മത്തിലൂടെ ഒരു സഞ്ചാരം “”

 

ഹിന്ദുസ്ഥാനിൽ നിന്നും ഹുറാസാനിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു ഞാൻ.

കുദിരപ്പുറത്തുള്ള ദീർഘ യാത്രയും പൊതുവേ ഉഷ്ണം മുന്നിട്ടു നിൽക്കുന്ന കാലാവസ്ഥയും തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത വിധം എന്നെ തളർത്തിയിരുന്നു.

അങ്ങനെയാണ് ഞാൻ നദീ തീരത്തുള്ള ഒരു മുസാഫിർഖാന(സത്രം , യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥലം) യിൽ രാത്രി തങ്ങാം എന്ന് കരുതിയത് .

സത്രത്തിന്റെ സൂക്ഷിപ്പുകാരനുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ച ശേഷം ഞാൻ ആഹാരത്തിനുള്ള വക കണ്ടെത്താൻ അമ്പും വില്ലുമായി പുറത്തേക്കിറങ്ങി.

സമയം ഏതാണ്ട് രാത്രിയുടെ രണ്ടാം യാമത്തോട് അടുത്ത നേരം.

എങ്ങും കനത്ത നിശ്ശബ്ദത

പെട്ടന്നാണ് അത് സംഭവിച്ചത്, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കൂട്ടം മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദകോലാഹലം ഉയർന്നു കേൾക്കുന്നു.

അതു നദിയിലൂടെ അടുത്തടുത്ത് വരികയാണ്.

ഞാൻ ആകെ ഭയന്നു വിറച്ചു….

ദൈവമേ എന്നെ രക്ഷക്കണേ….

ഇത്രമാത്രമേ ഞാൻ പറഞ്ഞൊള്ളൂ!

സർവ്വ നാടീ വ്യൂഹങ്ങളേയും തളർത്തുന്നതായിരുന്നു ആ കാഴ്ച.

 

“”” ഞാൻ പതിയെ നദീ തീരത്തെ കഴുത്തറ്റം വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഇടയിലേക്ക് നുഴഞ്ഞു കയറി”””

 

ശ്വാസം പോലും വിടാതെ ഞാൻ നദിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…

 

“””ഇരുപതോളം തോണികളിലായി ഒരു വലിയ ഘോഷയാത്രാസംഘം നദിയിലൂടെ മുന്നോട്ട് വരുന്നു”””

അവരിൽ എല്ലാവരും തന്നെ പത്ത് അടിക്കു മുകളിൽ ഉയരവും അദിനൊത്ത വണ്ണവും ഉള്ളവരാണ്.

 

കുന്ദങ്ങൾ ഉയർത്തി പിടിച്ചു ആർത്തട്ടഹസിച്ചാണ് ഘോഷയാത്രാ സംഘത്തിന്റെ വരവ്.

മനുഷ്യ ശിരസ്സുകൾ കുന്ദ മുനകളിൽ കുത്തി നിർത്തിയിരിക്കുന്നു.

സംഘത്തിന്റെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ആളുടെ കൈയ്യിൽ ഒരു അധികാരദണ്ഡ് ഉണ്ട് , അധികാര ദണ്ഡിന്റെ തലഭാഗം മനുഷ്യ തലയോട്ടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കൈകാലുകൾ വരിഞ്ഞു കെട്ടിയ നിലയിൽ ഒരു യുവതിയെ തോണിയുടെ നടുക്ക് ബന്ധിച്ചു കെട്ടിയിരിക്കുന്നു.

ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണിക്കഷ്ണം തിരുകി കയറ്റിയിരിക്കുന്നു.

ആ സംഘം കടന്നു പോയ ഉടനെ സത്രത്തിലേക്ക് തിരികെ ഓടി.

 

“”‘ ഹേ സത്രം സൂക്ഷിപ്പുകാരാ വാതിൽ തുറന്നാലും “””

എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഞാൻ വാതിലിൽ ശക്തമായി അടിച്ചു”””

“”” ഹാ ഇത്ര പെട്ടെന്ന് വേട്ട കഴിഞ്ഞോ

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പ്രഗത്ഭനായ വേട്ടക്കാരൻ താങ്കൾ തന്നെയാണ് മിത്രമേ””” എന്ന് പറഞ്ഞു അയാൾ വാതിൽ തുറന്നു…..

 

വാതിൽ തുറന്നതും ഞാൻ ഓടി അകത്തേക്ക് കയറി .

എന്നിട്ട് സത്രം സൂക്ഷിപ്പുകാരനോട് വാതിൽ അടക്കാൻ ആവശ്യപ്പെട്ടു.

 

ഹേ മിത്രമേ ……

താങ്കൾ എന്താണ് ഇങ്ങനെ കിദക്കുന്നത് എന്തോ കണ്ടു ഭയന്ന പോലെ ഉണ്ടല്ലോ!

സത്രം സൂക്ഷിപ്പുകാരൻ ചോദിച്ചു……..

 

“””കുശലാന്വേഷണം പിന്നീടാകാം മിത്രമേ ആദ്യം താങ്കൾ വാതിൽ അടക്കൂ”””

ഞാൻ പറഞ്ഞു.

 

“””എന്തു പറ്റി മിത്രമേ താങ്കൾ വല്ലാതെ ഭയന്ന പോലെ”””

ഞാൻ കണ്ടകാര്യങ്ങൾ എല്ലാം സത്രം സൂക്ഷിപ്പുകാരനെ ധരിപ്പിച്ചു…

 

എല്ലാം കേട്ടുകഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു .

“””അവർ മർഘട്ട് എന്ന പ്രദേശത്ത് താമസിക്കുന്ന നരഭോജികളാണ് ….

അവർ വേട്ട കഴിഞ്ഞു വരുന്ന രംഗമാണ് താങ്കൾ കണ്ടത്..”””

 

ഇവിടെ ഒരു തോണി കിട്ടാൻ വല്ല മാർഘവും ഉണ്ടോ… ?

 

ഞാൻ സത്രം സൂക്ഷിപ്പുകാരനോട് ചോദിച്ചു

അതൊക്കെ നമുക്ക് സംഘടിപ്പിക്കാം എന്താണ് ആവശ്യം?

അയാൾ ചോദിച്ചു…..

 

എനിക്ക് … എനിക്കാ പെൺകുട്ടിയെ രക്ഷിക്കണം ഞാൻ പറഞ്ഞു…

 

ഹേ … വിഡ്ഢീ….

താങ്കൾക്ക് ജീവനിൽ കൊദിയില്ലേ …

താങ്കൾക്ക് ചിത്തഭ്രമം വല്ലതും പടിപെട്ടോ……

എന്ന് പറഞ്ഞു സത്രം സൂക്ഷിപ്പുകാരൻ എന്നെ ശകാരിച്ചു…

 

“””ചിത്തഭ്രമം എനിക്കല്ല കൺമുന്നിൽ അക്രമവും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന താങ്കളേപ്പോലുള്ളവർക്കാണ് ചിത്തഭ്രമം”””

എനിക്കിപ്പോൾ താങ്കളുടെ ഉപദേശത്തിന്റെ ആവശ്യം ഇല്ല തൽക്കാലം ഒരു തോണിയാണ് വേണ്ടത് …..

താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കൂ !

ഞാൻ പറഞ്ഞു.

 

“””നല്ലവനായ മിത്രമേ ഞാൻ നിങ്ങളെ സഹായിക്കാം “””

അവസാനമായി ഒരു വാക്ക് മർഘട്ട് പ്രദേശത്തെ നരഭോജികളെ തേടി പോയ ധൈര്യശാലികളിൽ ആരും തന്നെ തിരികെ വന്നിട്ടില്ല..

ഓർമ്മയിരിക്കട്ട”””

 

സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു.

 

താങ്കളുടെ ഉപദേശത്തിന് നന്ദി…

എനിക്കിപ്പോൾ സ്വന്തം ജീവനേക്കാൾ വലുത് നിസ്സഹായയായ ആ പെൺ കുട്ടിയുടെ ജീവനാണ്.

ഞാൻ പറഞ്ഞു…

 

എന്റെ കൂടെ വന്നാലും സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു .

ഞാൻ അദ്ദേഹത്തിന്റെ പിറകെ നടന്നു.

മൺകട്ടകൾ കൊണ്ട് പണിത വൈക്കോൽ മേഞ്ഞ ഒരു വീടിനുമുന്നിൽ ഞങ്ങൾ എത്തി.

 

പർവേസ്….. പർവേസ് …

കോയീ ഹേ …

കതകിൽ മുട്ടി അയാൾ വിളിച്ചു.

 

കതക് തുറന്ന് അന്പത് വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്നു.

ഗുൽസാർ ഭായ് ആപ്.

സത്രം സൂക്ഷിപ്പുകാരന നോക്കി വാതിൽ തുറന്നു വന്ന ആൾ ചോദിച്ചു.

 

അപ്പോഴാണ് സത്രം സൂക്ഷിപ്പുകാരന്റെ പേര് ഗുൽസാർ ആണെന്ന് എനിക്ക് തന്നെ മനസ്സിസായത്.

 

പർവേസ് ഭായ് ഇദ്ദേഹം ഹിന്ദുസ്ഥാനിൽ നിന്നും വരുന്ന ഷഹ്ബാസ് എന്ന് പേരുള്ള രത്ന വ്യാപാരിയാണ്.

 

ഇദ്ദേഹത്തിന് മർഘട്ടിലേക്ക് പോകാൻ ഒരു തോണി വേണം അതിനുവേണ്ടിയാണ് ഞങ്ങൾ വന്നത്

ഗുൽസാർ പറഞ്ഞു.

 

“”” എവിടേക്ക് മർഘട്ടിലേക്കോ”””

ഭ്രാന്തനാണോ ഇയാൾ !

 

ഇയാൾക്ക് നമ്മുടെ ദേശത്തെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു

പർവേസ് ഭായ് ഗുൽസാറിനോട് ചോദിച്ചു.

 

അതൊക്കെ ഞാൻ കഴിവിന്റെ പരമാവധി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പർവേസ് ഭായ് പക്ഷേ ഇയാൾക്ക് അങ്ങോട്ട് പോയെ തീരു എന്ന വാശിയാണ്.

 

എങ്കിൽ താങ്കളുടെ ലക്ഷ്യം വിജയം നേടട്ടെ അല്ലാതെ ഞങ്ങൾക്ക് കൂടുതൽ ഒന്നും പറയാനില്ല.

പർവേസ് ഭായ് എന്നോടായി പറഞ്ഞു.

 

അറുപത് സ്വർണ നാണയങ്ങൾ തന്നാൽ താങ്കൾക്ക് തോണി കൊണ്ട് പോകാം…

പർവേസ് ഭായ് പറഞ്ഞു.

 

എന്ത്! ഒരു ദിവസത്തിന് അറുപത് സ്വർണ നാണയങ്ങളോ അൽഭുതം തന്നെ മിത്രമേ…

ഞാൻ പറഞ്ഞു.

 

അറുപത് സ്വർണ നാണയങ്ങൾ തോണിയുടെ ഒരു ദിവസത്തെ വാടകയല്ല മറിച്ച് അതിന്റെ വിലയാണ്.

താങ്കൾ മർഘട്ടിൽ നിന്നും തിരിച്ചു വരും എന്ന് ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഇല്ല .

അതുകൊണ്ടാണ് തോണിയുടെ വിലയായ അറുപത് സ്വർണ നാണയങ്ങൾ ആവശ്യപ്പെടുന്നത്

തുടരും….

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )