-50% Intro price for the next 72 hours only!. Buy now →

Kambi stories

രണ്ടാം ജീവിതം 2 [Sree JK]

രണ്ടാം ജീവിതം 2 Randaam Jeevitham Part 2 | Author : Sree JK [ Previous Part ] [ www.kkstories.com]   (ഒത്തിരി വൈകിയാണ് രണ്ടാം ഭാഗം എഴുതുന്നത്. പരീക്ഷകൾ ഒന്നിനുപുറകെ ഒന്നായി വന്നത് കാരണം മൈൻഡ് ഈ വിഷയത്തിൽ ബ്ലാങ്ക് ആയി പോയതാണ്. ക്ഷമിക്കുക. മറ്റ് കഥകളെ പോലെ പെട്ടെന്ന് സെക്സ് പ്രതീക്ഷിച്ച് വായിക്കരുത്, നിരാശരാകേണ്ടി വരും.)   “പുതിയ വീടെങ്ങനെയുണ്ട്? സാധനങ്ങൾ എല്ലാം എത്തിച്ചോ?”   രാജേഷിൻ്റെ മെസേജ്. ജോലിയുമായി […]

0
2

രണ്ടാം ജീവിതം 2

Randaam Jeevitham Part 2 | Author : Sree JK

[ Previous Part ] [ www.kkstories.com]


 

(ഒത്തിരി വൈകിയാണ് രണ്ടാം ഭാഗം എഴുതുന്നത്. പരീക്ഷകൾ ഒന്നിനുപുറകെ ഒന്നായി വന്നത് കാരണം മൈൻഡ് ഈ വിഷയത്തിൽ ബ്ലാങ്ക് ആയി പോയതാണ്. ക്ഷമിക്കുക. മറ്റ് കഥകളെ പോലെ പെട്ടെന്ന് സെക്സ് പ്രതീക്ഷിച്ച് വായിക്കരുത്, നിരാശരാകേണ്ടി വരും.)

 

“പുതിയ വീടെങ്ങനെയുണ്ട്? സാധനങ്ങൾ എല്ലാം എത്തിച്ചോ?”

 

രാജേഷിൻ്റെ മെസേജ്. ജോലിയുമായി ബന്ധപ്പെട്ട് അല്ലാതെ സ്മിതയ്ക്ക് മെസേജ് അയക്കുന്ന ചുരുക്കം ആളുകളിൽ ഒരാളാണ് രാജേഷ്. ഫിനിഷിങ് സ്കൂളിലെ ഡ്രൈവറാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് രാജേഷിൻ്റെ കുടുംബം. രാജേഷിനെയും ട്രെയിനിൽ വെച്ചാണ് പരിചയപ്പെടുന്നത്. ട്രെയിൻ യാത്ര തുടങ്ങുന്ന സമയം തൊട്ടേയുള്ള പരിചയമാണ്. രാധ വഴി പരിച്ചയപ്പെട്ടതാണ് എന്ന് വേണം കൃത്യമായി പറയാൻ. രാധയാണല്ലോ സ്മിതയെ ആ ഗ്രൂപ്പിലേക്ക് എത്തിച്ചത്. രാധ കഴിഞ്ഞാൽ ആ കൂട്ടത്തിൽ സ്മിതയ്ക്ക് ഏറ്റവും അടുപ്പമുള്ള ആളും രാജേഷാണ്. വൈകിട്ട് ജോലി കഴിഞ്ഞ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും രാജേഷ് അവിടെ കാത്തിരിപ്പുണ്ടാകും. വൈകുന്നേരത്തെ ചായകുടിയും കാര്യം പറച്ചിലുമൊക്കെ ആയി നിക്കുമ്പോഴാകും ട്രെയിൻ വരിക. ഏകദേശം സമപ്രായക്കാരാണ് ഇരുവരും. രാവിലെ സ്മിതയ്ക്ക് വേണ്ടി സീറ്റ് പിടിച്ചിടുന്നതും രാജേഷാണ്. അതിനൊരു കഥയും ഉണ്ട്. പിരീഡ്സ് സമയങ്ങളിൽ സ്മിതയുടെ ബോഡിക്ക് ഒരു പ്രത്യേക മണമാണ്. രാധയുമായി മാത്രമേ അതിനെക്കുറിച്ച് സംസരിച്ചിട്ടുള്ളൂ. രാജേഷ് ആ മണം തിരിച്ചറിയുമോ, എന്ത് വിചാരിക്കും എന്നൊക്കെ സ്മിത ചിന്തിക്കാറുണ്ട്. ആ സമയങ്ങളിൽ രാധയുടെ അടുത്ത് ഇരിക്കാൻ സ്മിത പരമാവധി ശ്രമിക്കാറുണ്ട്. ഈ മണവും സ്മിതയുടെ ചെയ്തികളും മനസ്സിലാക്കിയിട്ടാവണം ഒരു ദിവസം വൈകുന്നേരം രാജേഷ് തന്നെ ഈ വിഷയം സംസാരത്തിൽ കൊണ്ടുവന്നു. ഭാര്യക്കും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും താൻ അത് കാര്യമാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞപ്പോൾ സ്മിതയ്ക്ക് ആശ്വാസമായി. അവിടെ നിന്നാണ് ആ കൂട്ട് ഒന്നുകൂടി ദൃഢമായത്. ഒരു നല്ല സുഹൃദ്ബന്ധം അവർക്കിടയിൽ ഉണ്ടായി എന്ന് വേണം പറയാൻ.

 

സ്മിത കഴിച്ച് കൈ കഴുകി സോഫയിലേക്ക് ഇരുന്ന് ചാറ്റ് തുടർന്നു. രാധയും അടുത്ത് വന്നിരുന്നു. പുറത്ത് രമേശനും ചിന്തുവും കാര്യങ്ങൾ പറഞ്ഞ് ഇരിപ്പാണ്. അവർ തമ്മിൽ വേഗം കൂട്ടായത് പോലെ.

 

“അങ്ങോട്ട് നോക്കെടി, കൂടെ പഠിച്ചവരെ പോലെ ഇരുന്ന് കാര്യം പറച്ചിലാ രണ്ടും.”

 

“അവന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി. പഴേ സ്ഥലത്തെ കൂട്ടുകാർ മോശമാണെന്നും പറഞ്ഞ് മുറിയിൽ തന്നെ ആയിരുന്നെന്നേ. ഏത് നേരവും ഫോണും ലാപ്ടോപും തന്നെ.”

 

“ഇപ്പോഴത്തെ പിള്ളേരല്ലേ സ്മിതേ. അല്ല, ആരോടാ ഈ കുത്തി മറിക്കുന്നെ? ഓ, രാജേഷ്. എല്ലാം വിസ്തരിച്ച് പറഞ്ഞോ. ഇപ്പൊ അടയും ചക്കരയുമല്ലേ രണ്ടും. അവൻ്റെ ഭാര്യ കാണണ്ട.”

 

“ഒന്ന് പോ ചേച്ചി. ഞങ്ങള് ചുമ്മാ ഓരോന്ന്. ജോലിക്കാര്യം ഒക്കെയാന്നെ.”

 

“ഡ്രൈവറും ടീച്ചറും കൂടി ജോലിക്കാര്യം. ഉവ്വുവ്വേ.”

 

കളിയാക്കലും കാര്യം പറച്ചിലും കഴിഞ്ഞ് നേരം വൈകിയപ്പോൾ സ്മിതയും മോനും തിരികെ വീട്ടിലേക്ക് പോയി. രണ്ട് പേരും അവരുടെ റൂമിലേക്ക് കേറി. ടീഷർട്ട് ഊരി കസേരയിൽ ഇട്ടിട്ട് ലാപ്ടോപ്പും എടുത്ത് സ്മിത കട്ടിലിലേക്ക് ഇരുന്നു. അടുത്ത ദിവസത്തേക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കിയ ശേഷം ട്വിറ്ററിലേക്ക് കേറി. മുമ്പ് ഫേസ്ബുക്ക് ആയിരുന്നു. ഭർത്താവിൻ്റെ മരണശേഷം വരുന്ന സഹതാപ മെസേജുകളും അതിനിടയിലെ ചില ഞരമ്പന്മാരും കാരണമാണ് അത് പൂട്ടിയത്. ചീത്തപ്പേര് ഉണ്ടാവരുതല്ലോ. കൂടെ ജോലി ചെയ്തിരുന്ന ആലിസാണ് സ്മിതയെ ട്വിറ്ററിലേക്ക് കൊണ്ടുപോയത്. സ്മിതയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ സാഹിത്യമെഴുത്ത് കണ്ടിട്ടാണ് ട്വിറ്റർ പരിചയപ്പെടുത്തി കൊടുത്തത്. മുഖവും വ്യക്തിവിവരങ്ങളും പങ്ക് വെയ്ക്കരുതെന്നൊരു ഉപദേശം മാത്രമേ ആലിസ് കൊടുത്തിരുന്നുള്ളൂ. കുറച്ചുകാലം കൊണ്ടുതന്നെ സ്മിതയും അവിടെ എഴുത്തുകൾ കൊണ്ട് ഫേമസായി. ഫോളോവർ എണ്ണം കൂടുന്നതിനനുസരിച്ച് അശ്ലീല അക്കൗണ്ടുകളും വന്നുതുടങ്ങി. ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും അതിൻ്റെ ഗുണങ്ങൾ ആലിസ് പറഞ്ഞു കൊടുത്തതോടെ സ്മിതയും തുണ്ട് അക്കൗണ്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഉറക്കം വരാത്ത രാത്രികളിൽ ഈ അക്കൗണ്ടുകളാണ് ഏക ആശ്രയം. പ്രവീണുമായുള്ള ജീവിതം അത്ര മോശമൊന്നുമായിരുന്നില്ല. പരസ്പരം സ്നേഹിച്ച് തന്നെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ പ്രാരാബ്ധങ്ങളും ജീവിത സാഹചര്യവും ആ കുടുംബജീവിതത്തിൻ്റെ വലിയൊരു ഭാഗം കവർന്നെടുത്തിരുന്നു. ഭർത്താവിൻ്റെ മരണശേഷവും വികാരങ്ങൾ തോന്നിയിരുന്നെങ്കിലും ആരോടും പറയാതെ ഉള്ളിലൊതുക്കി തന്നാൽ കഴിയുന്നതിൽ അഭയം തേടുകയായിരുന്നു സ്മിത. വിധവയായതുകൊണ്ട് തന്നെ നോട്ടമിട്ട് വന്നിരുന്ന കണ്ണുകൾ സ്മിത വേഗം തിരിച്ചറിഞ്ഞു. അതുകൊണ്ടും കൂടിയാണ് ദൂരേക്ക് താമസം മാറിയതും ജോലിസംബന്ധമല്ലാത്ത കൂട്ടുകൾ കുറച്ചതും. പതിവുപോലെ അന്ന് രാത്രിയും ലാപ്ടോപ്പിൽ തന്നെ സമയം ചെലവഴിച്ച് എപ്പോഴോ ഉറങ്ങി.

പിറ്റേന്ന് എന്നത്തേയും പോലെ നേരത്തെ തന്നെ സ്മിത എഴുന്നേറ്റു. സ്വാതന്ത്ര്യദിനത്തിൻ്റെ അവധിയാണെന്ന ഓർമ്മയില്ലാതെ, അലാറം ഓഫാക്കാൻ മറന്ന് ഉറങ്ങിയതാണ്. എണീറ്റ് തലമുടി വാരിക്കെട്ടി ടോയ്‌ലറ്റിൽ പോയി വന്നു. രാവിലെ ഒരു ചായ നിർബന്ധമാണ് അമ്മയ്ക്കും മോനും. ഇല്ലെങ്കിൽ ഉന്മേഷം ഉണ്ടാവില്ല. മണി ഏഴ് ആവാറായി. പാൽ വാങ്ങുന്ന കാര്യം പറയാൻ രാധേച്ചിയെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഉറക്കമാവുമെന്ന് കരുതി അവരെ നേരിട്ട് പോയി വിളിക്കാൻ തീരുമാനിച്ചു. അടുക്കള വാതിൽ തുറന്നപ്പോൾ രമേശൻ നടന്ന് വരുന്നതാണ് കണ്ടത്. ഒരു ലുങ്കി മാത്രമാണ് വേഷം. മടക്കിക്കുത്തിയതുകൊണ്ട് തുട പകുതിയിലധികവും പുറത്ത് കാണാം. നെഞ്ചും വയറും കയ്യും എല്ലാം കണ്ടാൽ തന്നെ അറിയാം നന്നായി പണിയെടുക്കുന്ന ആളാണെന്ന്. അധികം രോമം ഒന്നും ദേഹത്ത് ഇല്ല. അരയിൽ ഒരു വെട്ടുകത്തിയും തലയിൽ കെട്ടുമുണ്ട്. രമേശൻ തെങ്ങ് കയറാറുണ്ടെന്ന് രാധേച്ചി പറഞ്ഞുള്ള അറിവ് സ്മിതയ്ക്കുണ്ട്. രമേശൻ അരയിലെ വെട്ടുകത്തി എടുത്ത് പൈപ്പ് തുറന്ന് ഒന്ന് കഴുകി അലക്കുകല്ലിൽ വെച്ചു. കയ്യും കാലും കഴുകി. അങ്ങോട്ടേക്ക് പോകാമെന്ന് വിചരിച്ചപ്പോഴാണ് താൻ ഷിമ്മിയിലാണ് നിക്കുന്നതെന്ന ബോധം വന്നത്. വേഗം റൂമിൽ പോയി ടീഷർട്ട് എടുത്തിട്ട് വന്നപ്പോഴേക്കും കണ്ട കാഴ്ചയിൽ സ്മിത നിന്നുപോയി. തോർത്ത് ചുമലിൽ വിരിച്ച് വെച്ച് ലുങ്കി അഴിച്ച് അടുത്തുള്ള ബക്കറ്റിൽ ഇടുകയാണ് രമേശൻ. ആരോഗ്യവാനായ ആ ശരീരവും ആ ഇരുണ്ട നിറവും നോക്കി മിഴിച്ചു നിന്നു സ്മിതയുടെ നോട്ടം അരക്കെട്ടിൽ തൂങ്ങി നിന്നിരുന്ന അവയവത്തിലേക്ക് ആയി. അധികം രോമം ഒന്നുമില്ലെങ്കിലും ഒരു പഴം കണക്കെ തൂങ്ങി നിൽക്കുന്നു. അപ്രതീക്ഷിതമായി കണ്ടതിൻ്റെ ഷോക്കിലായിരുന്നു സ്മിത. രമേശൻ ഇതൊന്നുമറിയാതെ തോർത്ത് അരയിൽ ചുറ്റി വീട്ടിലേക്ക് കേറി. കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന സംഭവം പക്ഷെ സ്മിതയുടെ മനസിൽ നിന്ന് മാഞ്ഞില്ല. അങ്ങോട്ടേക്ക് പോകാൻ സ്മിത മടിച്ചു. മനസിൽ പല തരം ചിന്തകൾ ഉരുണ്ടുകൂടി. ആ വീടിനുള്ളിൽ ഈ നേരം നടക്കുന്നത് എന്താവുമെന്ന് സ്മിതയുടെ മനസിൽ ഒരു സിനിമ പോലെ കടന്നുപോയി. രമേശേട്ടനും രാധേച്ചിയും നഗ്നരായി കിടക്കുന്ന രംഗം മനസ്സിൽ തെളിഞ്ഞു വന്നു. അവർ തമ്മിലുള്ള ബന്ധപ്പെടൽ മനസിൽ ആലോചിച്ച് കൂട്ടി. അങ്ങനെ ചിന്തിച്ച് സോഫയിൽ ഇരുന്ന സ്മിതയെ ബോധത്തിലേക്ക് കൊണ്ടുവന്നത് രാധയുടെ ഫോൺ കോൾ ആയിരുന്നു. രണ്ട് മൂന്ന് റിങ്ങിന് ശേഷം സ്മിത അതെടുത്തു.

“ഹലോ”

“എണീറ്റോ നീ? അവധി ആയതുകൊണ്ട് ഞാൻ ഉറങ്ങിയെടി. എന്താ വിളിച്ചേ രാവിലെ?”

“ചേച്ചീ, അത്….പാലിൻ്റെ കാര്യം.”

“ഓഹ്…അതാ അല്ലെ. ചെറുക്കൻ കുപ്പി കൊണ്ട് വെച്ചിട്ട് പോയല്ലോ. ഒരു കാര്യം ചെയ്യാം. ഇന്ന് ഇവിടുന്ന് ഇപ്പൊ കുടിക്കാം. എന്നിട്ട് പോയി പറയാം. ആ ചേട്ടത്തിയെ കണ്ട് പറയണം. എന്നാലേ കുപ്പി വെക്കൂ. ഞാൻ ദേ എണീറ്റു. നീ ഇങ്ങോട്ട് വന്നോ. അവനെയും വിളിച്ചോ.”

“അവൻ ഉറക്കമാ…ഞാൻ ദേ വരുന്നു”

ഫോൺ കട്ടാക്കി സ്മിത എണീറ്റു. അങ്ങോട്ട് പോകുന്നതോർത്ത് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു. രമേശേട്ടൻ അറിഞ്ഞില്ലല്ലോ എന്നോർത്ത് സമാധാനിച്ച് അടുക്കള വാതിൽ ചാരി ഇറങ്ങി. രാധ ചായക്കുള്ള പാത്രം അടുപ്പിൽ വെച്ചിട്ട് ചമ്മന്തിക്ക് തേങ്ങ പൊട്ടിക്കുകയായിരുന്നു. രാധയുടെ നെഞ്ചിലെ കുലുക്കവും കണ്ടുകൊണ്ടാണ് സ്മിത അങ്ങോട്ടേക്ക് കേറിയത്. ബ്രാ ഇട്ടിട്ടില്ലെന്ന് വ്യക്തം.

“ആഹ് നീ വന്നോ. രാവിലത്തെ കാപ്പിയും ഇവിടെന്ന് ആവാം ട്ടോ. നിനക്കിനി സാധനങ്ങൾ ഒക്കെ വാങ്ങണ്ടെ.”

സ്മിത ഒന്നും പറയാതെ പുഞ്ചിരിച്ച് അകത്തേക്ക് കേറി.

“ചെറുക്കൻ എണീറ്റ് കാണില്ല അല്ലെ. അവധി അയതുകൊണ്ടാകും. ഞാനും ഒന്ന് നന്നായി ഉറങ്ങാമെന്ന് കരുതിയതാ. അപ്പോഴാ ചേട്ടൻ തേങ്ങയിടാൻ പോയിട്ട് വന്നത്. ഞാനങ്ങ് ഉണർന്നു. പിന്നെ ഉറക്കവും വന്നില്ല. ഓരോ കാര്യം പറഞ്ഞ് ഇരുന്ന് ഫോൺ നോക്കിയപ്പോഴാ മിസ് കാൾ കണ്ടേ.”

അത് കേട്ടപ്പോൾ സ്മിതയ്ക്ക് വീണ്ടും രാവിലത്തെ കാഴ്ച മനസിൽ വന്നു. ഒരു ചെറിയ പുഞ്ചിരിയും ജാള്യതയും എല്ലാം മുഖത്ത് വന്നു. സ്മിത ചായ നാല് ഗ്ലാസിലാക്കി ഒഴിച്ചു.

“നീ ഇരിക്ക്. ഞാനിത് ചേട്ടന് കൊടുത്തിട്ട് വരാം. രാവിലെ എവിടെയോ മരംമുറി ഉണ്ടെന്ന് പറഞ്ഞിരുന്നു.”

സ്മിത പിൻവശത്തെ മേശയിൽ ഇരുന്നു. രമേശനെ ഫെയ്സ് ചെയ്യാൻ ചമ്മൽ ഉള്ളതുകൊണ്ട് മുൻവശത്തേക്ക് പോയില്ല. ചിന്തുവും എഴുന്നേറ്റ് മുഖം കഴുകി അങ്ങോട്ടേക്ക് വന്നു.

“അമ്മ എന്താ വിളിക്കാതെ വന്നേ?”

“അവധി അല്ലെ, നീ ഉറങ്ങട്ടെ എന്ന് കരുതിയെടാ. അടുക്കളയിൽ ചായ ഒഴിച്ച് വെച്ചിട്ടുണ്ട്. എടുത്തിട്ട് വാ”

ചിന്തു അകത്ത് കയറി ഗ്ലാസുമായി വന്ന് മേശയുടെ ഒരു വശത്ത് ഇരുന്നു.

“ഞാൻ സർവീസ് സെൻ്ററിലേക്ക് പോകുവാ. ഇവിടെ വെറുതെ ഇരുന്നാ ഉറങ്ങിപ്പോവും. അവിടെയാകുമ്പോ 500 രൂപ കിട്ടുമല്ലോ. പിന്നെ വേറെയും കിട്ടുമായിരിക്കും.”

“അജി ചേട്ടൻ ചോദിച്ചു, നീ ഇനി ജോലിക്ക് വരുമോ എന്ന്. 10 കിലോമീറ്റർ പിന്നെയും ദൂരമില്ലേ അവിടേക്ക്.”

“അത് സാരമില്ലെന്നെ. വലിയ ചെലവില്ലല്ലോ. അമ്മാ, കഴിക്കാൻ എന്താ?”

“ഡാ നീ ഇന്ന് പുറത്ത് നിന്ന് കഴിക്കുമോ? സാധനം ഒക്കെ വാങ്ങണ്ടെ ഇനി. അമ്മയുടെ ബാഗിൽ നിന്ന് ഒരു ഇരുനൂറ് എടുത്തോ.”

 

“ശരി അമ്മാ, ഞാൻ പോയി റെഡി ആവട്ടെ.”

 

അവൻ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വീട്ടിലേക്ക് പോയി.

 

“അവൻ പോയോ?”

 

“ആഹ് ചേച്ചി, ജോലിക്ക് പോകണമെന്ന്.”

 

“നല്ലതാ. ഈ പ്രായത്തിലെ ഉത്തരവാദിത്വബോധമുണ്ടല്ലോ. ഇവിടെ ഏരിയയിൽ ഉള്ളതൊക്കെ വെള്ളമടിയും അടിപിടിയും കേസും വക്കാണവുമായി നടക്കുകയാ. അയ്യോ, അവന് കഴിക്കാൻ ഉണ്ടാക്കണ്ടേ?”

 

“ഇന്നൊരു ദിവസം പുറത്ത് നിന്ന് കഴിക്കാൻ പറഞ്ഞു. ഇന്ന് പോയി സാധനം എല്ലാം വാങ്ങണം. ലിസ്റ്റ് തയാറാക്കി വെച്ചിട്ടുണ്ട്.”

 

“വൈകിട്ട് ഇറങ്ങാം എന്നാ. ഉച്ചയ്ക്കുള്ള ചോറ് ഇവിടെന്നാവാം, ഒരാളല്ലേ ഉള്ളൂ. അടുത്തൊരു മേത്തൻ്റെ കടയുണ്ട്. ഞങ്ങൾ അവിടെന്നാ എടുക്കാറ്. മാസാമാസം കാശ് കൊടുക്കും. നമുക്ക് പോയി സംസാരിക്കാം.”

 

“ശരി ചേച്ചി.”

 

ബ്രേക്ക് ഫാസ്റ്റിന് ശേഷം സ്മിത വീട്ടിലേക്ക് പോയി. അവധിയാണെങ്കിലും സംശയം തീർക്കാൻ വേണ്ടി കുട്ടികൾ ആരെങ്കിലും വിളിക്കുകയോ മെസേജ് ചെയ്യുകയോ പതിവാണ്. അങ്ങനെ എന്തെങ്കിലും വന്നാലോ എന്ന് കരുതി ലാപ്ടോപ് എടുത്ത് ബെഡ്റൂമിലെ തന്നെ ടേബിളിൽ വന്നിരുന്നു. ആലിസ് രണ്ട് ദിവസമായി അയച്ച ലിങ്കുകൾ ഒന്നും തുറന്ന് നോക്കിയിട്ടില്ല. അത് നോക്കി ഇരുന്നാൽ മൂഡ് വേറെ ആയിപ്പോകും. ഭർത്താവ് മരിച്ചതിൻ്റെ ഡിപ്രഷനിലേക്ക് പോകാതെ സഹായിച്ചത് ആലിസാണ്. നല്ലൊരു കൂട്ടാണ് ആശാത്തി. ഭർത്താവ് ഒരു യൂസ്ഡ് കാർ ബിസിനസ് നടത്തുകയാണ്. ആലിസ് സ്മിതയ്ക്ക് എന്നുമൊരു അത്ഭുതമാണ്. ഉത്തമ കുടുംബിനി ആയും കണിശക്കാരിയായ ടീച്ചറായും മാത്രം ആൾക്കാർ കണ്ടിട്ടുള്ള ആലിസിൻ്റെ യഥാർത്ഥ മുഖം സ്മിതയ്ക്ക് അറിയാം. വേറെ ആർക്കൊക്കെ അറിയാമെന്ന് അറിയില്ല. ട്വിറ്ററിൽ ആളൊരു പുലിയാണ്. ഒത്തിരി കൂട്ടുകാരും പരിചയക്കാരും ചാറ്റും. ഇടക്കൊക്കെ ആൾ ഇച്ചിരി ഡബിൾ മീനിങ്ങും മറുപടിയിൽ ചേർക്കും. സ്മിതയ്ക്ക് അതൊരു പുതുമയായിരുന്നു. എത്ര ഓപ്പണായിട്ടാണ് സംസാരിക്കുന്നത്. ആരും തിരിച്ചറിയില്ല എന്ന ധൈര്യമാണെന്ന്. ഓരോന്ന് ചിന്തിച്ച് വെബ്സൈറ്റുകൾ സ്ക്രോൾ ചെയ്യവേ ഒരു പരസ്യത്തിൽ കണ്ണുടക്കി. ലീസ മംഗൾദാസിൻ്റെ love bug. ഒരു ഇയർപോഡ് പോലെ തോന്നിക്കുമെങ്കിലും ഒരു വൈബ്രേറ്റർ ആണ്. ഒരിക്കൽ ആലിസിന് ട്വിറ്ററിൽ ആരോ സജസ്റ്റ് ചെയ്തതാണ്. പിറ്റെ ആഴ്ച തന്നെ ആലീസിൻ്റെ കയ്യിൽ അതെത്തി. ആലിസ് അതിൻ്റെ ഗുണങ്ങൾ വർണ്ണിച്ചപ്പോൾ തനിക്കും ഒരെണ്ണം വേണമെന്ന് തോന്നിയതാണ്. പക്ഷേ ശമ്പളത്തിൻ്റെ നാലിലൊന്ന് വിലയെന്ന് കണ്ടപ്പോൾ ആ മോഹം ഉപേക്ഷിച്ചു. ഇപ്പോ ഇതാ വീണ്ടും പ്രലോഭിപ്പിക്കാൻ. പെട്ടന്ന് ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ.

 

“പുതിയ വീട്ടിൽ താമസമായിട്ട് നമ്മളെയൊന്നും വിളിക്കുന്നില്ലേ?”

 

ആലിസാണ്. ടെലഗ്രാമിൽ അവളേ സ്ഥിരം മെസേജ് ചെയ്യാറുള്ളൂ.

 

“തിരക്കാടി. ഇതൊക്കെ അടുക്കിപ്പെറുക്കി വെയ്ക്കണ്ടെ. അത് കഴിഞ്ഞ് വരുത്താമെന്ന് കരുതി.”

 

“ഏരിയ എങ്ങനെ? കളക്ഷൻ ഉണ്ടോ?”

 

“കയ്യിൽ നിന്ന് വാങ്ങും കേട്ടോ. പുതിയ നാടാണ്.”

 

“അറിയാത്ത നാടല്ലേ എല്ലാത്തിനും സൗകര്യം.”

 

“രാവിലെ തന്നെ എന്താ മൂഡ്?”

 

 

 

മറുപടി ആയി വന്നത് ഒരു ലിങ്ക് ആണ്. ഏതോ ആണിൻ്റെ പ്രൊഫൈൽ. പോസ്റ്റുകൾ മുഴുവനും കുലച്ച് പിടിപ്പിച്ച ലിംഗവും.

 

“ഇന്നത്തെ കണി ഇതായിരുന്നു. ഞാനെന്ത് ചെയ്യാൻ.”

 

“ഭർത്താവിനെയും കെട്ടിപ്പിടിച്ച് കിടക്ക്, പോ.”

 

“അങ്ങേര് കണ്ണൂര് പോയെടി. ഏതോ കാർ കൊടുക്കാൻ.”

 

“ചുമ്മാതല്ല.”

 

“രാജേഷ് എന്ത് പറയുന്നു?”

 

“എന്ത് പറയാൻ. സംസാരിക്കുന്നു.”

 

“എന്തെങ്കിലും ഫീൽ ചെയ്തോ?”

 

“മതി ട്ടോ. അതൊരു പാവമാ. വെറുതെ ഓരോന്ന് പറയല്ലേ.”

 

“പാവമായവൻ അല്ലെ നല്ലത്. ഉപദ്രവം ഒന്നും ഉണ്ടാവില്ലല്ലോ. എത്രയെന്ന് വെച്ചാ ഇനിയും… ആവാറായോ ഈ മാസം?”

 

“mmm”

 

“ഞാൻ പറഞ്ഞത് മനസ്സിരുത്തി ഒന്ന് ചിന്തിക്ക്. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കണം. മോൻ വലുതായി സ്വന്തം കാര്യം നോക്കി പോകുമ്പോൾ നമ്മൾ ഒറ്റക്കായി എന്നൊരു ചിന്ത വരരുത്.”

 

“ആഹ്…ഞാൻ പറയാം. പിള്ളേര് മെസേജ് അയക്കുന്നു. ഇതൊന്ന് നോക്കട്ടെ.”

 

“ശെരി, bye”

 

ചാറ്റ് ക്ലോസ് ആക്കി ഒരു നിമിഷം സ്മിത ചിന്തയിലാണ്ടു. കോളേജ് കാലത്തെ പ്രേമവും വീട്ടുകാരുടെ എതിർപ്പും അവരെ അവസാനം സമ്മതിപ്പിച്ച് എടുത്തതും എല്ലാം. പ്രവീൺ മരിച്ച ശേഷം ബന്ധുക്കൾ വഴി ഒന്നുരണ്ട് ആലോചനകൾ വന്നതാണ്. അതിൽ കൂടുതൽ വീട്ടുകാരുടെ അടുത്ത് എത്തിയിട്ടുണ്ടാകും. മകനെ ഓർത്താണ് സ്മിത അതിനൊന്നും സമ്മതിക്കാത്തത്. സ്മിതയുടെ മരിച്ചുപോയ അനിയൻ്റെ അതേ മുഖച്ഛായയാണ് ചിന്തുവിന് എന്ന് എല്ലാവരും പറയും. അത് കേൾക്കുമ്പോൾ സ്മിതയ്ക്കും ഒരു സന്തോഷമാണ്. കുഞ്ഞനിയൻ കൂടെയുണ്ടെന്ന തോന്നലാണ് സ്മിതയ്ക്ക്. ചിന്തു കൂടെയുള്ളത് ഒരു ധൈര്യവും ആശ്വാസവുമാണ്. അവനും അത് അറിയാം. അതുകൊണ്ടാണ് ദൂരെയൊന്നും പഠിക്കാൻ പോകാൻ ശ്രമിക്കാതെ അമ്മയ്ക്കൊപ്പം തന്നെ കഴിയുന്നത്. അങ്ങനെ ഇനിയുള്ള ജീവിതം അവനുവേണ്ടിയാണ് എന്ന് തീരുമാനിച്ച സ്മിതയ്ക്ക് മറ്റൊരു ലോകം കാണിച്ച് കൊടുത്തത് ആലിസാണ്. സ്വന്തം സുഖവും സന്തോഷവും ആയിരിക്കണം പ്രധാനമെന്ന് ക്ലാസെടുത്തത് ആലിസാണ്.

വിധവയായി ചടഞ്ഞുകൂടി കഴിയേണ്ട സ്മിതയെ ഇന്ന് കാണുന്ന ഊർജസ്വല ആക്കിയതും ആലിസ് തന്നെ. അങ്ങനെ ജീവിതം വീണ്ടും ആസ്വദിച്ച് തുടങ്ങിയ സമയത്താണ് ആലിസ് ഈ വിഷയം എടുത്തിടുന്നത്. ആൺതുണ. വേറെ ആരായിരുന്നെങ്കിലും ആ കൂട്ട് അന്നത്തോടെ നിന്നേനെ. പക്ഷേ ആലിസ് ആയതുകൊണ്ട് സ്മിത അതിനു ചെവി കൊടുത്തു നിന്നു. വർഷങ്ങളോളം സ്മിത ശ്രദ്ധികാതിരുന്ന കാര്യങ്ങൾ വീണ്ടും ശ്രദ്ധിച്ച് തുടങ്ങി. സ്വന്തം ശരീരത്തെ സന്തോഷിപ്പിക്കാൻ സ്മിത ശ്രദ്ധിച്ചു. പക്ഷേ അപ്പോഴും മറ്റൊരു ആണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുക്കമായിരുന്നില്ല. അങ്ങനെയെങ്കിൽ ഒരു കല്യാണം കഴിച്ചാൽ പോരെ, എന്തിനാ ഇങ്ങനെയൊക്കെ എന്നായിരുന്നു സ്മിതയുടെ സ്റ്റാൻഡ്.

 

“ഇതിന് വേണ്ടി ഇനിയും ഒരു കല്യാണം വേണോ? കാലം മാറിയില്ലേ പൊന്നെ…ഡേറ്റിംഗ് ആപ്പുകൾ ഉണ്ടല്ലോ. പിന്നെ നമ്മുടെ ട്വിറ്ററും.”

 

കോച്ചിങ് സെൻ്ററിനടുത്തുള്ള കഫേയിലിരുന്ന് ആലിസ് അതും പറഞ്ഞ് ചായ ഊതി കുടിച്ചു.

 

“പോയെ ഒന്ന്. പുറത്തറിഞ്ഞാൽ നാണക്കേടാ. പത്ത് പതിനെട്ട് വയസുള്ള മോൻ ഉണ്ട് എനിക്ക്.”

 

“അതൊക്കെ നോക്കിയാൽ കാര്യം നടക്കിലെന്നെ. എന്നെ തന്നെ കണ്ടില്ലേ, എന്തെങ്കിലും പുറത്ത് അറിയുന്നുണ്ടോ? അതുപോലെ തന്നെ.”

 

“വേണ്ടാത്ത ധൈര്യം തന്ന് കുഴിയിൽ ചാടിക്കല്ലേ, ഈ പാവം പൊയ്ക്കോട്ടേ”

 

” എന്നും ക്യാൻ്റീൻ ചായ കുടിക്കുന്നത് ഒരു ദിവസം മാറ്റിപ്പിടിച്ചെന്ന് കരുതി ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല.”

 

“എന്നും ക്യാൻ്റീൻ ചായ കുടിച്ചെന്ന് വെച്ചും ലോകം ഇടിഞ്ഞുവീഴാൻ പോകുന്നില്ല.”

 

“ഈ ചേച്ചിയോട് ഒന്നും പറയാൻ പറ്റില്ല. വാ ടൈം ആവുന്നു”

 

————————-

 

ചിന്തിച്ചുകൂട്ടി സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചു. സ്മിത ഫോൺ നോക്കി. രാജേഷ്. മനസ്സിൽ പെട്ടെന്നൊരു സന്തോഷം വന്നപോലെ. താൻ ഈ കോൾ ആഗ്രഹിച്ചിരുന്നോ എന്ന് പോലും തോന്നിപ്പോയി.

 

“ഹലോ, രാജേഷ്.”

 

“ഹലോ, എവിടാ വീട്ടിലുണ്ടോ?”

 

“ആഹ് ഉണ്ട്. എന്താ?”

 

“ഞാൻ ഓഫീസിൽ നിന്ന് തിരിച്ച് വരുകയാ. കാറിലാ. രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം ആയതുകൊണ്ട് ഓഫീസിൽ വന്നു. നമ്മുടെ സാറിനെയും ഫാമിലിയെയും വീട്ടിൽ ആക്കിയിട്ട് അങ്ങോട്ട് വരാമെന്ന് കരുതി. നിങ്ങളുടെ വീടും കാണാമല്ലോ. രാധേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”

 

“ആണോ. അതിനെന്താ, പോന്നോളൂ.”

 

“ഉച്ചയ്ക്ക് ഊണിന് ഞാനും ഉണ്ടാവുമെന്ന് ചേച്ചിയോട് പറയണേ. സാർ വരുന്നു, ഞാൻ വിളിക്കാം.”

 

“ഓകെ രാജേഷ്.”

 

കോൾ കട്ടാക്കി. ഇതെന്താ ഇപ്പൊ ഒരു സന്തോഷം എന്ന് സ്മിത ആശ്ചര്യപ്പെട്ടു. ഈ പെണ്ണ് ഇത് ഓരോന്ന് പറഞ്ഞ് മനുഷ്യനെ വട്ടക്കുകയാണല്ലോ എന്ന് ആത്മഗതം പറഞ്ഞ് രാധയുടെ വീട്ടിലേക്ക് സ്മിത ഇറങ്ങി.

(തുടരും)

a
WRITTEN BY

admin

Responses (0 )