-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

പ്രിയം പ്രിയതരം 13 Priyam Priyatharam Part 13 | Freddy Nicholas [ Previous Part ] [ www.kkstories.com ]   എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും… ഇത് ഫ്രഡ്‌ഡിയുടെ അവസാനത്തെ കഥയാണ്. ഈ കഥ തുടങ്ങിയത് മുതൽ അവസാനം വരെയും എന്റെ കഥയോട് നീതി പുലർത്തി സഹകരിച്ച എല്ലാ മാന്യ വായനക്കാർക്കും ഫ്രഡ്‌ഡിയുടെ അകമഴിഞ്ഞ നന്ദി. എന്ന് ഫ്രഡ്‌ഡി നിക്കോളാസ്. ❤️❤️❤️❤️ കോൺഫറൻസും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവർ എല്ലാവരും നാലാം ദിവസം തന്നെ […]

0
1

പ്രിയം പ്രിയതരം 13

Priyam Priyatharam Part 13 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


 

എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും…

ഇത് ഫ്രഡ്‌ഡിയുടെ അവസാനത്തെ കഥയാണ്. ഈ കഥ തുടങ്ങിയത് മുതൽ അവസാനം വരെയും എന്റെ കഥയോട് നീതി പുലർത്തി സഹകരിച്ച എല്ലാ മാന്യ വായനക്കാർക്കും ഫ്രഡ്‌ഡിയുടെ അകമഴിഞ്ഞ നന്ദി.

എന്ന്

ഫ്രഡ്‌ഡി നിക്കോളാസ്.


❤️❤️❤️❤️

കോൺഫറൻസും കഴിഞ്ഞ് കൂടെ ഉണ്ടായിരുന്നവർ എല്ലാവരും നാലാം ദിവസം തന്നെ തിരിച്ചു പോയി…. പക്ഷേ ബിജുവിന് അവിടെ ഒന്നു രണ്ടു പേരെ കാണേണ്ട ആവശ്യമുണ്ടായിരുന്നത് കൊണ്ട് ഞാൻ വീണ്ടും അവിടെത്തന്നെ തങ്ങി.

കോൺഫ്രൻസ് കഴിഞ്ഞദിവസം അന്ന് തന്നെ തിരികെ വരില്ല എന്ന് അറിയിക്കാനായി വീട്ടിലേക്ക് വിളിച്ചു പറയുകയുണ്ടായി.

ഒപ്പം പ്രിയയെ വിളിച്ച് പറയാനായി അവളുടെ ഫോണിലേക്ക് ഞാൻ കോൾ ചെയ്തു നോക്കി പക്ഷേ സ്വിച്ച് ഓഫ് ആയിരുന്നു.

പിന്നീട് ഉള്ള രണ്ട് ദിവസം ഞാൻ തിരക്കിലായിരുന്നതു കൊണ്ട് അവളെ വീണ്ടും വിളിച്ചിട്ട് കിട്ടിയില്ല… പിന്നെ നാഴികയ്ക്ക് നൂറുവട്ടം പിണങ്ങുന്ന സ്വഭാവമുള്ളതുകൊണ്ട് അതിന്റെ പേരിൽ ഞാൻ തിരിച്ചു വിളിക്കാനും പോയില്ല.

എല്ലാം കഴിഞ്ഞ് പോയതിന്റെ ഏഴാമത്തെ ദിവസമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയത്.

ഞാൻ വീട്ടിലെത്തിയ ഉടൻ കുളിക്കാനുള്ള തയ്യാറെടുപ്പിലായി, എല്ലാം കഴിഞ്ഞ് സിനി ചേച്ചി മേശപ്പുറത്തെടുത്തു വച്ച ചായ കുടിക്കാൻ നേരത്ത് എന്റെ ഫോണിൽ കാൾ വന്നു.

കാൾ പ്രിയയുടേതാന്ന്…

എടുക്കണോ വേണ്ടയോ എന്ന രണ്ടുമനസ്സോടെ ഇരുന്നുവെങ്കിലും യാഥാർഥ്യ ബോധം വേണ്ടത് ആണുങ്ങൾക്കാണെന്ന് ഞാൻ മനസിലാക്കി ഞാൻ ഫോൺ റെസിവ് ചെയ്തു.

ഹലോ… പ്രിയ…

ഹലോ… ഏട്ടാ… സോറി ഏട്ടാ എന്റെ ഫോണിൽ ബാറ്ററി ചാർജ് തീർന്നിരുന്നു അതാ ഓഫായി പോയത്.

ഞാൻ ഇപ്പൊ വീട്ടിലുണ്ട്, ഒന്ന് കാണാൻ പറ്റുവോ…??

അഹ്… ഞാൻ അങ്ങോട്ട് വരാം..!

ഞാൻ സിനിചേച്ചിയെ നോക്കി…അവരുടെ മുഖത്തും എന്തോ ഒരു തരം വിഷാദം.

ഞാൻ തിരികെ വീട്ടിലെത്തുന്നതിന്റെ ഒരു മണിക്കൂർ മുൻപ് മാത്രമാണ് പ്രിയ ആ വീട്ടിലേക്ക് തിരിച്ചെത്തിയത് എന്ന് സിനി ചേച്ചി പറഞ്ഞിട്ട് ഞാൻ അറിഞ്ഞു.

ഞാൻ ഉടനെ തന്നെ പ്രിയയുടെ വീട്ടിലേക്ക് പോയി പ്രിയയെ കണ്ടു. ആകെ ശോകമൂകമായ അന്തരീക്ഷം… സങ്കടം നിഴലിക്കുന്ന മുഖത്തോടു കൂടിയാണ് പ്രിയ എന്നെ വരവേറ്റത്.

ഞാൻ : എന്തുപറ്റി പ്രിയ…?

പ്രിയ : ഒന്നുമില്ല ഏട്ടാ…!!

ഞാൻ : എന്താ നീ ഫോൺ എടുക്കാത്തത് ഞാൻ പല തവണ നിന്നെ വിളിച്ചു.

പ്രിയ : ഞാൻ ഫോൺ എടുക്കാൻ പറ്റിയ പരുവത്തിൽ ആയിരുന്നില്ല. ഞാനിവിടെയുണ്ടായിരുന്നില്ല.

ഞാൻ : എന്തുപറ്റി നീ എവിടെയാ പോയിരുന്നേ…??

പ്രിയ : ഞാൻ സുരേട്ടന്റെ വീട്ടിലേക്ക് പോയിരുന്നു ഏട്ടാ…

ഞാൻ : അവിടെ എന്താ പ്രശ്നം…എന്താ പ്രിയ കഴിഞ്ഞ ദിവസമല്ലെ നീ പോയിട്ട് വന്നത് വീണ്ടും തിരിച്ചു പോയോ…??

പ്രിയ : അതേ ഏട്ടാ വീണ്ടും ഒരു എമർജൻസി ഉണ്ടായിരുന്നു.

ഞാൻ : എന്ത് എമർജൻസി..??

അവളെന്നെ കൈപിടിച്ച് അങ്ങോട്ട് ഉള്ളിലോട്ട് കൂട്ടിക്കൊണ്ടുപോയി എന്നോട് ചോദിച്ചു എമർജൻസി എന്താണെന്ന് പറഞ്ഞൽ മൂഡ് ഔട്ട് ആവോ..??

ഞാൻ : ഇല്ലടീ… നീ പറ എന്താ നിന്റെ പ്രശ്നം.

അവൾ കുറച്ചുനേരം മൗനയായി നിന്നു. പിന്നെ നിറകണ്ണുകളോട് കൂടി എന്റെ മുഖത്തുനോക്കി അവൾ പറഞ്ഞു സുരേട്ടൻ തിരിച്ചുവന്നു.

ഞാൻ : ങേ… ആര്..??

പ്രിയ : അതെ സംശയിക്കേണ്ട സാക്ഷാൽ സുരേഷ്… എന്റെ ഹസ്ബൻഡ് തന്നെ.

ബിജു ഇടിവെട്ട് ഏറ്റ പോലെ രണ്ടുനിമിഷവും സ്ഥബ്ദനായ് നിന്നു.

ഞാൻ : നീ പറയുന്നത് നിന്റെ ഭർത്താവ് സുരേഷിനെ പറ്റി തന്നെയാണോ… പ്രിയ…??

പ്രിയ : അതേ ഏട്ടാ… സംശയിക്കേണ്ട..

ഞാൻ : എന്നിട്ട് എവിടെയുണ്ട്…

പ്രിയ : ആൾ ഇപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്.

എല്ലാം വിശദമായി പറയാം ഏട്ടാ ഞാൻ ഒന്ന് റെഡിയാവട്ടെ എനിക്കിപ്പോ വീണ്ടും ഹോസ്പിറ്റലിലേക്ക് പോകണം എന്റെ കൂടെ പോരാമോ… ഞാൻ ഒറ്റയ്ക്ക് എങ്ങനെ പോകും ഈ സന്ധ്യാസമയത്ത്… ഏട്ടൻ വരുമെങ്കിൽ വലിയ ഉപകാരം.

ഞാൻ : ഞാൻ വരാം… ഏതു ഹോസ്പിറ്റലിലാണ്..??

പ്രിയ : അമൃത ഹോസ്പിറ്റൽ.

ഞാൻ : അത് ഇവിടുന്ന് ഒത്തിരി ദൂരം ഇല്ലേ…

പ്രിയ : അതേ എട്ടാ അതിനാണ് ഞാൻ നിങ്ങളെയും കൂടെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോകുന്നത് എനിക്ക് ഒറ്റക്ക് പോകാൻ വയ്യ പേടിയാണ്.

ബിജു ഉടനെ ഒരുങ്ങി പ്രിയയുടെ കൂടെ പുറപ്പെട്ടു സന്ധ്യ ആയതുകൊണ്ട് അവളെ ഒറ്റക്ക് വിടാൻ പറ്റിയ സമയമല്ല.

കാറിൽ വച്ച് പ്രിയ കുറച്ചു കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഓസ്ട്രേലിയയിലായിരുന്ന സുരേഷ് നാട്ടിലേക്ക് വന്നിട്ട് രണ്ട് മൂന്നു ദിവസമായി… മിനിഞ്ഞാന്ന് രാത്രി മദ്യപിച്ച് കാറോടിച്ച് വരുത്തി വച്ച അപകടത്തിൽ ഇടത്തെ കാലിന് ചെറിയ ഫ്രക്ചർ.

അത് ഓപ്പറേഷനിലൂടെ നേരെയാക്കാനാണ് ഇപ്പോൾ ഹോസ്പിറ്റലിൽ കിടക്കുന്നത്. വിദഗ്ധ ചികിത്സയുടെ പേരിൽ ഇപ്പൊ അമൃതയിൽ കിടക്കുന്നു. പ്രിയ നിർവികാരയായി മൊഴിഞ്ഞു.

ഒരു ചെറു കഥ കേൾക്കുന്നത് പോലെ ഞാൻ ആ കഥ കേട്ടിരുന്ന് കാറോടിച്ചു.

പ്രിയയുടെ കൈയ്യിലെ ചെറിയ ബാഗിൽ അത്യാവശ്യമായുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.

മൂന്നാമത്തെ നിലയിലേക്ക് പോകാൻ ലിഫ്റ്റിൽ കയറിയ പ്രിയ വിതുമ്പുന്ന ചുണ്ടുകളെ കർച്ചീഫ് കൊണ്ട് മറച്ചു പിടിച്ചു.

ഐസിയുവിൽ നിന്നും മാറ്റി കിടത്തിയ പേഷ്യൻസിന് ഇടുന്ന റൂമിൽ കിടപ്പുണ്ടായിരുന്നു സുരേഷ്…

കൂടെ ആരുമില്ല.. ഒറ്റപ്പെട്ട ഒരു അനാഥ പ്രേതം പോലെ കിടക്കുന്ന സുരേഷിനെ കണ്ട് ഞാൻ ഞെട്ടി.

ഇയാൾ നാട്ടിലേക്ക് തിരികെ വന്നതിൽ എന്തോ ഒരു ദുരുദ്ദേശമില്ലേ എന്ന് പോലും തോന്നിപ്പിക്കുമാറ് ആയിരുന്നു ആ വരവ്.

ബിജു സുരേഷിന്റെ തൊട്ടടുത്തു പോയി നിന്നു. ഓപ്പറേഷൻ കഴിഞ്ഞതിന്റെ ക്ഷീണവും സഡേഷൻ മയക്കത്തിലാണ് സുരേഷ്.

ബിജു സുരേഷിന്റെ കൈകൾ പിടിച്ചു, പതിഞ്ഞ സ്വരത്തിൽ വിളിച്ചു സുരേഷേട്ടാ… സുരേഷേട്ടാ……..

സുരേഷ് പതുക്കെ കണ്ണുകൾ തുറന്നു… തളർന്ന സ്വരത്തിൽ ചോദിച്ചു. മ്മം മ്മ്… ഹലോ… ആരാ..??

ഞാൻ : ഞാൻ ബിജുവാണ്… പ്രിയയുടെ… പ്രിയയുടെ.. മ്മ്മ്… കസിൻ, അല്ല ഏട്ടൻ… അല്ല… എന്താ പറയ്യാ… തൊട്ടടുത്ത വീട്ടിലെ…….

സുരേഷ് : ഓ,.. ഓ.. ഡോണ്ട് വറി ബിജോയ് … ഐ നോ ഹൂ യൂ ആർ…. സുഖമാണോ ബിജോയ് ….??

ഞാൻ : ഉവ്വ്… സുഖമാണ് സുരേഷേട്ടാ… ഐ ആം എക്സ്ട്രീംലി സോറി… ഞാൻ കുറച്ചു മുൻപാണ് താങ്കളുടെ ഈ അവസ്ഥയെ കുറിച്ചുള്ള വിവരം അറിയുന്നത്. അതും പ്രിയ പറഞ്ഞിട്ട്. ഞാൻ ഔട്ട്‌ ഓഫ് സ്റ്റേഷൻ ആയിരുന്നു.

സുരേഷ് : ബിജോയ്‌ എന്നല്ലേ പേര്… എനിക്ക് നേരിയ ഓർമ്മയേയുള്ളൂ ഇയാളെ പരിചയപ്പെട്ടത് ഒന്നും എനിക്ക് വ്യക്തമായ ഓർമ്മയില്ല. നാം തമ്മിൽ കല്യാണദിവസം കണ്ടതായിരിക്കാം. അല്ലേ…??

ഞാൻ : അല്ല… ബിജു ..!!

സുരേഷ് : പ്രിയ നീ വീണ്ടും എന്തിനാ ഇങ്ങോട്ട് വന്നേ… നീ ഇപ്പോ ഇവിടുന്ന് പോയതല്ലേ ഉള്ളൂ… വീണ്ടും, എന്തിനാ തിരികെ വരാൻ പോയേ… ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ലേ…??

ഇന്ന് വീണ്ടും ഇങ്ങോട്ട് വരേണ്ടില്ലായിരുന്നു ഞാൻ ഇവിടുന്ന് ഒറ്റക്ക് എന്തെങ്കിലും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമായിരുന്നല്ലോ…

നഴ്സുമാരും അറ്റൻഡർമാരും ഇവിടെയുണ്ടല്ലോ നീ എന്തിനാ ഇത്രയും പെട്ടെന്ന് തിരിച്ചു വന്നേ…??

രണ്ടുമൂന്നു ദിവസം ഇവിടെ നിന്ന് ഉറക്കമില്ലാതെ കഷ്ടപ്പെട്ടതല്ലേ നീ… നിനക്കും ക്ഷീണം കാണത്തില്ലേ… എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല……..

പ്രിയ : അത് സാരമില്ല സുരേട്ടാ എനിക്ക് അതൊരു ബുദ്ധിമുട്ടല്ല… ഞാനൊന്ന് കുളിച്ചു മാറ്റാൻ വേണ്ടി വീട്ടിൽ പോയതാണ്.

ഞാൻ : ബ്രോ… ഇപ്പൊ എത്ര ദിവസമായി ഇത് സംഭവിച്ചിട്ട്…??

സുരേഷ് : ശരിക്ക് ഓർമ്മയില്ല… ഓൾ മോസ്റ്റ്‌ ടു ത്രീ ഡേയ്‌സ് എന്ന് വിചാരിക്കുന്നു.

ഞാൻ : അവിടെന്ന് ഇവിടെക്ക് എപ്പൊ എത്തി.

സുരേഷ് : മംച്ച്… ഓർക്കുന്നില്ല… ഇപ്പോഴാണ് ഞാൻ ഇന്ത്യയിൽ ആണുള്ളതെന്ന് അറിയുന്നത് തന്നെ… ഏതായാലും, അപകടത്തിൽ മരിച്ചില്ലല്ലോ അത് തന്നെ വലിയ സന്തോഷം.

ഞാൻ : എയ്.. സുരേഷ് ഏട്ടാ എന്തൊക്കെയാ ഈ പറയുന്നേ… നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ഇവിടെ ഞങ്ങളൊക്കെ ഇല്ലേ, നല്ല ഡോക്ടർ മാരില്ലേ നല്ല ട്രീറ്റ്മെന്റ് കിട്ടില്ലേ…

ബിജു, ആ ഹോസ്പിറ്റലിന്റെ മാനേജ്മെന്റിനെ സമീപിച്ചു ഒരു സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തിട്ട് ഒരു സ്പെഷ്യൽ റൂം സംഘടിപ്പിച്ചു സുരേഷിനെ അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു.

ഞാൻ ആ റൂമിൽ അകത്തും പുറത്തുമായി കുറെ നേരം നിന്നു. പ്രിയ സുരേഷിന്റെ അടുത്തു തന്നെ ഇരിപ്പുണ്ട്… അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

എനിക്കാണെങ്കിൽ അവരണ്ടുപേരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല താനും.

ഡ്യൂട്ടി ഡോക്ടർനോട്‌ സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, ഇതാണ്.

ഞാൻ : ഡോക്ടർ, എന്താണ് പുള്ളീടെ ഇപ്പോഴത്തെ അവസ്ഥ.

ഡോക്ടർ : വെൽ… നമ്മുക്ക് നോക്കാം… കാലിന്റെ പരിക്ക്… ഇട്സ് നോട സൊ സീരിയസ്. … വേറെ ഏതായാലും കാല് നേരെയായിട്ടുണ്ട്. ആളെ നമുക്ക് പൂർണ്ണമായി നേരെ നടത്താം.

ആക്ച്വലി കാൽ മുഴുവനും മുറിച്ചു മാറ്റേണ്ട അവസ്ഥയിലായിരുന്നു. നല്ല സമയത്ത് ഇവിടെ എത്തിപ്പെട്ടു എന്നത് കൊണ്ട് നമ്മുക്ക് അതിനെ സക്സസ് ആക്കാൻ പറ്റി. പക്ഷെ പുള്ളിക്ക് വേറെയും ചില ഇഷ്യൂസ് ഉണ്ട്… വീ നീഡ് എ ഡീറ്റൈൽ ചെക്ക് അപ്പ്‌.

അത്രയും കേട്ടിട്ട് ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി.

അങ്ങനെ കുറച്ചു വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ പുള്ളി കടുത്ത വേദന കൊണ്ട് പുളഞ്ഞു… നേഴ്‌സുമാർ വന്ന് ഡ്രിപ് ഇട്ട് കൊടുത്തു… പിന്നെ പുള്ളി മയക്കത്തിലോട്ട് എന്ന അവസ്ഥയിലോട്ട് പോയി.

അന്ന് ഒരുപാട് വൈകുവോളം… പതിനൊന്നു മണി വരെ ബിജു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

എല്ലാംകൂടി കൂനിന്മേൽ കുരു എന്നതുപോലെ ഒരുഭാഗത്ത് പ്രിയയുടെ അമ്മ അവശയായി വീട്ടിൽ കിടക്കുന്നു മറ്റൊരു ഭാഗത്ത് സുരേഷും ഒരുപോലെ കിടക്കുകയാണ്. ഇത്രയൊക്കെ സഹിക്കുന്ന അവളുടെ മാനസികാവസ്ഥ എന്തായി തീരുമെന്ന് ആർക്കും പ്രവചിക്കാൻ വയ്യ. സമ്മതിക്കണം……

ആ മനസ്സിന്റെ താളം ഒരു നിമിഷം തെറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ആ പാവത്തിന്റെ, ദുഃഖം ഘനീഭവിച്ച മുഖം ഒരുപാട് നേരം കണ്ടോണ്ടിരിക്കാൻ ബിജുവിന്റെ മനസ്സിന് ഒട്ടും കെൽപ്പില്ലായിരുന്നു.

ആ കണ്ണുകളിലേക്ക് ഒരു വട്ടം നോക്കിയപ്പോൾ തന്നെ അവന്റെ മനസ്സ് പതറി. ഒരു നിമിഷം നിയന്ത്രണം വിട്ടു പോകുമോ, താൻ പൊട്ടി കരഞ്ഞു പോകുമോ എന്ന് പോലും ബിജു ഭയപ്പെട്ടു.

അവസാനം പ്രിയയെ അവിടെ സുരേഷിന്റെ കൂടെ ഹോസ്പിറ്റലിൽ തന്നെ നിർത്തി. ബിജു തിരികെ വീട്ടിലേക്ക് പോന്നു

വഴിയിൽ ഉടനീളം അവന്റെ മനസ്സ് തേങ്ങി കരയുകയായിരുന്നു. ഇനി പ്രിയയുടെ അവസ്ഥ എന്താണെന്ന് കണ്ടറിയണം കാരണം പുള്ളിയുടെ അസുഖത്തിന്റെ അവസ്ഥയെക്കാൾ, പെട്ടെന്ന് വളരെ അപ്രതീക്ഷിതമായി സുരേഷ് തിരികെ വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നതാണ്.

പരിക്ക് എത്രമാത്രം ഗുരുതരമാണെന്നും ഗൗരവമുള്ളതാണെന്നും ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്നും ഉള്ള കാര്യത്തെപ്പറ്റി യാതൊരു ഊഹവുമില്ലാത്ത സ്ഥിതിക്ക് ഇനി പ്രിയ എന്ത് തീരുമാനം എടുക്കും എന്നുള്ള കാര്യത്തെപ്പറ്റി യാതൊരു വിവരവും ഇല്ല.

ഇത്രയും നാൾ നടുക്കടലിൽ വൻത്തിരകളിൽ കിടന്ന് ഉലയുകയായിരുന്ന ആ മനസ്സ് ബിജു തന്റെ പ്രയത്നം കൊണ്ട് ഒരു കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് അടുത്ത വൻ തിരമാല….

ഇനി അവളുടെ മനസ് മാറുമോ,… കയ്യെത്തും ദൂരത്ത് എത്തിയ ഒരു മാലാഖ കുഞ്ഞിനെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് വീണ്ടും.

താൻ ഇത്രയും കാലം ഒരു അമൂല്യ നിധി പോലെ കൊണ്ട് നടന്ന തന്റെ പ്രിയ വീണ്ടും തന്റെ സ്വഗൃഹത്തിലേക്ക് തിരികെ പോകുമോ എന്ന് ഇപ്പോൾ സംശയിക്കേണ്ടതുണ്ട്…

അവന്റെ മനസ്സിലെ ഗദ്ഗതം അവൻ ആരോടും പറയും. കഴിഞ്ഞുപോയ ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ നിമിഷങ്ങളും ഓർത്ത് അവന്റെ ചുണ്ടുകൾ വിതുമ്പി.

പ്രിയയുടെ സ്ഥാനത്ത് വേറെ ഒരാളായിരുന്നെങ്കിൽ ആ മനുഷ്യനെ തിരിഞ്ഞു നോക്കില്ലായിരുന്നു. അവളിൽ മനുഷ്യത്വം അവശേഷിക്കുന്നു എന്നതിന്റെ ഉത്തമ സാക്ഷ്യമാണ് ഇത്.

വീട്ടിൽ തിരിച്ചെത്തി കാർ പോർച്ചിലിട്ട് പടികൾ കയറിയ ബിജുവിന്റെ മുന്നിൽ സിനി ചേച്ചിയെയാണ് കണ്ടത്.

സിനി : എന്താ ബിജു പോയ കാര്യം എന്തായി…

ബിജു : പ്രിയയെ അവിടെ കൊണ്ടു വിട്ടു… ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പൊന്നു…

സിനി : നീ സുരേഷേട്ടനെ കണ്ടില്ലേ..??

ബിജു : മ്മ്, ആ… കണ്ടു…. ദൂരെ നിന്ന് ആ കട്ടിലിൽ കിടക്കുന്ന ദുഷ്ട്ടനെ ഞാൻ കണ്ടു….

സിനി : എന്നിട്ട് നീ സുരേഷേട്ടനുമായി ഒന്നും സംസാരിച്ചില്ലേ….??

ബിജു : എയ്… എന്തിന് സംസാരിക്കണം, എനിക്കയാള് ആരാ… എനിക്കയാളുമായി എന്ത് ബന്ധം, നമ്മുടെ സഹോദരിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദുഷ്ട്ടനല്ലേ അയാള്…… അവന്റെ മുഖത്തെ വിഷമം മറച്ചു വച്ചോണ്ട് അവൻ പറഞ്ഞു.

സിനി : അവിടെ ഇപ്പൊ പ്രിയ മാത്രല്ലേയുള്ളൂ, നിനക്കും അവിടെ നിൽക്കായിരുന്നില്ലേ..??

ബിജു : അല്ലേലും ഞാൻ എന്തിന് അവിടെ നിൽക്കണം… എന്റെ ആരുമല്ലല്ലോ… അങ്ങനെയുള്ള ആളിനെ സഹായിക്കേണ്ട കാര്യം എനിക്കുമില്ല.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയവുമില്ല.

അത്രേം പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച് പെട്ടെന്ന് എന്റെ മുറിയിലേക്ക് നടന്നു.

മുറിയിൽ കയറിയ ബിജുവിന്റെ ഉള്ളിൽ നിന്നും ദുഃഖം അനപൊട്ടിയോഴുകി. അവൻ പെട്ടെന്ന് അവിടെത്തെ മേശയുടെ പുറത്ത് കൈ വച്ച് തല കുമ്പിട്ടു ഇരുന്ന് വിതുമ്പി.

അവനെ പിന്തുടർന്ന് വന്ന സിനി പെട്ടെന്ന് അവന്റെ പുറകിലൂടെ തോളുകളിൽ അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു.

സിനി : എടാ മോനെ… നീ എന്തിനാ ഈ ചേച്ചിയുടെ മുന്നിൽ അഭിനയിച്ചു തകർക്കുന്നെ… നീ ആരാണെന്നും, നീ എന്താണെന്നും നിന്റെ മനസ്സ് വായിച്ചറിഞ്ഞ ഈ വീട്ടിലെ ഏക വ്യക്തിയാണ് നിന്റെ ചേച്ചി…. ചേച്ചിക്ക് അറിയാവുന്നത് പോലെ ഈ വീട്ടിൽ ആർക്കും നിന്നെ അറിയില്ല.

നീ ഇവിടെ എത്തുന്നതിനു മുൻപ് പ്രിയ എന്നെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.

ബിജു : എന്റെ ചേച്ചി… ദൈവം എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്…??? ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല… എന്നിട്ടും എന്നിൽ നിന്നും പലതും, പലരും അകന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ…. അവൻ വിതുമ്പി.

സിനി : ഛെ, ഛെ… എന്താ മോനെ നീ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ ആയാലോ… നിന്റെ ദുഃഖം എന്താണെന്ന് ചേച്ചിക്കറിയാം. സങ്കടപ്പെടേണ്ട എല്ലാം ശരിയാവും… ദൈവം നിനക്കായി എന്തെങ്കിലും നന്മ കരുതി വച്ചു കാണും. നീ ഇപ്പൊ സമാധാനിക്കു…

സിനി: നീ കരയ്…. കരഞ്ഞു കരഞ്ഞു തീർക്ക് നിന്റെ മനസ്സിലെ സങ്കടം…

സിനി : ഭക്ഷണം കഴിച്ചിട്ട് അപ്പുറത്തോട്ട് പോയാ മതി, അവിടെ ഇന്ന് പ്രിയ ഇല്ലാത്തത് കൊണ്ട് കാര്യമായിട്ട് ഒന്നും ഉണ്ടാക്കിക്കാണില്ല.

പിറ്റേന്ന് കാലത്ത് ജോലിയുടെ ഇടയ്ക്ക് ബിജു ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കി.

പ്രിയയെ അവിടെ കണ്ടില്ല… സുരേഷ്, മരുന്നിന്റെ സടേഷനിലായത് കൊണ്ട് അവൻ വന്നപോലെ തിരികെ പോയി.

ജോലി കഴിഞ്ഞു വൈകീട്ട് പോരാം നേരം ബിജു വീണ്ടും ഹോസ്പിറ്റലിൽ കയറി. സുരേഷിനെ സന്ദർശിച്ചു.

ബിജുവിനെ കണ്ടപ്പോൾ സുരേഷിന്റെ മുഖം പ്രകാശിച്ചു. പ്രിയയേ ഞാൻ അവിടെ ചുറ്റും തിരഞ്ഞു. കണ്ടില്ല.

പ്രിയയെയായിരിക്കും നിങ്ങൾ അന്വേഷിക്കുന്നത്…? ആ.. അവൾ ഇന്ന് കാലത്ത് വന്ന് വൈകീട്ട് നേരത്തെ വീട്ടീ പോയി… ഞാൻ അവളെ പറഞ്ഞയച്ചു. മൂന്നാല് ദിവസമായില്ലേ ഊണും ഉറക്കവുമില്ലാതെ അവൾ ഇവിടെ കിടന്ന് ശ്വാസം മുട്ടുന്നു. അവൾ ആകെ അവശയാണ്‌.

ഏതായാലും പ്രിയ ഇന്ന് ഇങ്ങോട്ട് വരില്ല… നാളെ കാലത്ത് പ്രതീക്ഷിച്ചാമതി.

സുരേഷ് : ആ… ഇരിക്ക് ബിജോയ്‌…എന്താ വിശേഷം…

ബിജു : ഓ… എനിക്കെന്ത് വിശേഷം… സുരേഷേട്ടന്റെ വിശേഷം പറ.

സുരേഷ് : അഹ്… വേദനയുണ്ട് പെയിൻ കില്ലർ കഴിച്ചു കഴിച്ചു മതിയായി.

സുരേഷ് : അടുത്ത സർജറി എത്രയും പെട്ടെന്ന് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.

ബിജു : സുരേഷേട്ടാ, എന്താണ് വലിയ ഇഷ്യൂ.

സുരേഷ് : എന്റെ ബ്രെയിനിൽ ചെറിയ ഒരു ട്യൂമർ ഫോം ചെയ്തിട്ടുണ്ട്. അതാണ് ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ ഒരു നിമിഷം ബ്ലാങ്ക് ആയത്. ആ സമയത്ത് പറ്റിയതാണ് ഈ ആക്‌സിഡന്റ്. ഇത്തിരി കള്ള് കുടിച്ചു എന്നത് നേര് തന്നെ… പക്ഷെ ഇതിന്റെ റിസൺ അതല്ല.

അതേ… എന്റെ കാര്യത്തിൽ എനിക്ക് തന്നെ വലിയ ഉറപ്പില്ല… ആകെമൊത്തം പോക്കാടോ… ഡോക്ടർമാർ എനിക്ക് വലിയ പ്രതീക്ഷകൾ തന്നിട്ടുണ്ട്., എല്ലാം പെർഫെക്റ്റ്ലി ഓൾറൈറ്റ് ആകാമെന്ന്…

പക്ഷെ, ആകുമോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം… ഈ സർജറി കൂടി കഴിഞ്ഞാ പറയാം ഇനി എത്ര കാലം ജീവിക്കാമെന്ന്. സുരേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ബിജു : എയ്… അങ്ങനെഒന്നുമില്ല… ഇത് അത്ര വലിയ കേസ് ഒന്നുമല്ല…ചേട്ടാ, ഇതിനേക്കാൾ വഷളായ കേസിസ് വരെ ഇവിടെത്തെ എകസ്‌പേർട്ട്സ് ആയ ഡോക്ടർ മാർ കൈകാര്യം ചെയ്യുന്നുണ്ട്.. പിന്നെയാണോ, ഇത്.

സുരേഷ് : ഏതായാലും താൻ വന്നല്ലോ… തന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്വകാര്യമാണ്… തനിക്ക് പോയിട്ട് ധൃതി ഒന്നുമില്ലല്ലോ…??

ബിജു : ഇല്ല, സുരേഷേട്ടാ… ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്കാണ് ഇവിടെ ഇറങ്ങിയത്.

സുരേഷ് : താൻ ഇന്ന് ഇങ്ങോട്ട് വന്നതും നന്നായി. അപ്പൊ, കാര്യങ്ങളൊന്നും വിശദീകരിച്ചു സംസാരിക്കാൻ എനിക്ക് സാധിക്കില്ല. അതിനാണെങ്കിൽ അല്പം പ്രൈവസി ആവശ്യമാണ്.

ബിജു : എന്താ ചേട്ടാ പറയാനുള്ളത്… പറയൂ.. ഞാൻ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ.

സുരേഷ് : എനിക്ക് ബിജോയ്‌ ഒരു പ്രോമിസ് തരണം. ഞാൻ ഇപ്പോൾ നിന്റെ കൈയ്യിൽ ഒരു സാധനം ഏല്പിക്കും. അത് പ്രിയ ഒരിക്കലും അറിയാനും പാടില്ല.

ബിജു : പറയൂ ചേട്ടാ ഞാൻ ആരോടും പറയില്ല.

സുരേഷ് : ബിജുബ്രോ… ആ അലമാര തുറന്ന് അതിന്റെ ഏറ്റവും താഴെത്തട്ടിൽ ഒരു ബാഗിരിപ്പണ്ട് അതൊന്ന് എടുത്തു തരാമോ…?

ബിജു അലമാര തുറന്ന അതിനടിയിലെ താഴെ തട്ടിൽ ഉള്ള ഒരു ബ്രൗൺ തുകൽ ലാപ് ടോപ് ബാഗ് എടുത്തു കൊണ്ടു കൊടുത്തു.

പറയാൻ ഒത്തിരി ഉണ്ടെങ്കിലും, സംസാരിക്കാനുള്ള പ്രയാസം കാരണം എല്ലാം ഞാൻ ചുരുക്കി ഇതിനകത്ത് വച്ചിട്ടുണ്ട്.

ഈ പാർസൽ സീൽഡ് ആണ്…. ഒരു അഡ്വക്കേറ്റ് ന്റെ സഹായത്തോടെ പാക്ക് ചെയ്തതാണ്. ഇതിൽ എന്താണ് ഏതാണെന്നൊന്നും ഇപ്പോൾ എന്നോട് ചോദിക്കരുത്

ഒരാഴ്ചയ്ക്ക് ശേഷം മാത്രം ഇത് പ്രിയയെ ഏൽപ്പിക്കുക.

എനിക്ക് എത്രയും പെട്ടെന്ന് തിരിച്ച് ബോംബെക്ക് പോണം.

അവിടെ എനിക്ക് ചില ബിസിനസ് ലിങ്കുകൾ ഉണ്ട്… അതൊക്കെ ഒന്ന് അപ്പ്‌ ഡേറ്റ് ചെയ്തിട്ട് പെട്ടെന്ന് ഇങ്ങോട്ട് തന്നെ തിരിക്കണം.

ബിജു : അല്ല ചേട്ടാ… ഈയൊരാവസ്ഥയിൽ ചേട്ടൻ എങ്ങനെ ബോംബെക്കു പോകും..??

സുരേഷ് : അതൊന്നും താൻ നോക്കണ്ട…. എനിക്കിപ്പം പോയേ തീരു… അതിനു മുൻപ് ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു…. അത് ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ ചെയ്യാൻ പറ്റിയെന്നു വരില്ല…

ബോംബെയിലെ ബിസിനെസ്സ് കാര്യങ്ങളൊക്കെ നേരെയാക്കീട്ട് വേണം എനിക്ക് തിരികെ ഇങ്ങോട്ട് തന്നെ വരാൻ. പിന്നെ എന്റെ ബിസ്സിനെസ്സ് എനിക്ക് ഇവിടെ തുടങ്ങണം..

നാട്ടിൽ തന്നെ എന്റെ കുടുംബത്തോട് കൂടെ നിക്കണം ഞാൻ തന്നെ നഷ്ട്ടപെടുത്തിയ എന്റെ കുടുംബ ജീവിതം എനിക്ക് തിരിച്ചു പിടിക്കണം…

പ്രിയയേ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു, സങ്കടപ്പെടുത്തി. അതിനൊക്കെ പ്രായശ്ചിതം ചെയ്യണം.

എല്ലാം ദൈവ ഇഷ്ടംപോലെ നടക്കട്ടെ എന്ന് ഞാൻ പറയുന്നുള്ളൂ… ഇപ്പോൾ എന്റെ മനസ്സ് സ്വസ്ഥമായി. മനുഷ്യന്റെ സ്ഥിതിയല്ലേ… ആർക്കും ഒന്നും പ്രവചിക്കാൻ വയ്യല്ലോ…

ഈ ബാഗ് സഹിതം എല്ലാം താങ്കൾ കൊണ്ടുപോയി സേഫ് ആയി വയ്ക്കണം… ഇതെന്റെ കൈയ്യിൽ വയ്ക്കുന്നത് പോലും സേഫ് അല്ല.

ഇനി ഞാൻ പെട്ടന്ന് മരിച്ചു പോയാലും, കടമകൾ ബാക്കി വച്ചിട്ട് പോയി എന്ന ഒരു വിഷമം എന്റെ ആത്മാവിനുണ്ടാവരുത്. എന്റെ ഭാര്യ എന്റെ ആത്മാവിനെ പോലും പ്രാകുന്ന അവസ്ഥ വരരുത്.

ബിജു : അയ്യോ… ചേട്ടൻ എന്തൊക്കെയാ ഈപറയുന്നേ… ഇതൊന്നും നമ്മളല്ലല്ലോ നിശ്ചയിക്കുന്നത് ദൈവമല്ലേ.

സുരേഷ് : ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജുവിനെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്.

എന്റെ പ്രിയയോട് ഞാൻ ചെയ്ത മഹാപാപ്പത്തിന് പ്രായശ്ചിതം ചെയ്യാൻ ഇങ്ങനെ മാത്രമാണ് എനിക്ക് അവസരം കിട്ടിയത്. എന്ത് തന്നെയായാലും കുറച്ചു നാൾ എനിക്ക് ബോംബെയിൽ തങ്ങേണ്ടി വരും… അത് കഴിഞ്ഞാൽ ഞാൻ ഫ്രീയായി.

കുറച്ചുനേരം ബിജു അവിടെ നിന്ന് എങ്കിലും സുരേഷ് ബിജുവിനോട് പറഞ്ഞു. താങ്കൾ പൊയ്ക്കോളൂ ബിജുബ്രോ ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നേഴ്സുമാരും അറ്റൻഡർമാരും ഒക്കെ നോക്കിക്കൊള്ളും….

മനസ്സിന്റെ അടിത്തട്ടിൽ താങ്ങാവുന്നതിലും അധികം ഭാരവുമായി ബിജു പതുക്കെ പുറത്തേക്ക് നീങ്ങി.

അന്ന് വീട്ടിലെത്തിയ ശേഷവും ബിജു പ്രിയയേ ഫോണിൽ വിളിച്ചില്ല… വിളിക്കാൻ ശ്രമിച്ചില്ല എന്ന് തന്നെ വേണം പറയാൻ.

കിട്ടിയ ബാഗ് തുറന്നു പോലും നോക്കാതെ ഭദ്രമായി അവന്റെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചുവച്ചു.

സിനി ചേച്ചി അന്നും ബിജുവിന്റെ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി എങ്കിലും ബിജു ഒന്നും തുറന്നു പറഞ്ഞില്ല.

ഏകദേശം രാത്രി 12 മണിയോട് കൂടി പ്രിയയുടെ ഫോൺകോൾ ബിജുവിനെ തേടി വന്നു എങ്കിലും ബിജു അത് റിസീവ് ചെയ്യാൻ കൂട്ടാക്കിയില്ല.

കലുഷിതമായ മനസ്സിന്റെ ഭാരം താങ്ങാനാവാതെ ഒരു പോള കണ്ണടയ്ക്കാതെ ബിജു ആ രാത്രി കഴിച്ചു കൂട്ടി.

ഒരു വ്യക്തിയും, ഒരു കാമുകനും ഒരിക്കലും പ്രാർത്ഥിക്കാത്ത പ്രാർത്ഥനയാണ് ബിജു അന്ന് പ്രാർത്ഥിച്ചത് തന്റെ കാമുകിയുടെ ഭർത്താവിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കണേ ദൈവമേ… എന്ന അകമഴിഞ്ഞ പ്രാർത്ഥന ആയിരുന്നു അവന്റെ മനസ്സിൽ മുഴുവനും.

കാരണം പ്രിയയുടെ അന്നത്തെ അവസ്ഥയും, ഭർത്താവിനോടുള്ള ആ ഒരു മൃദുസമീപനവും പെരുമാറ്റവും, സ്നേഹവും വാത്സല്യവും ഒക്കെ നേരിൽ കണ്ട താൻ അവളുടെ മുന്നിൽ ഒന്നുമല്ല…

അവളുടെ ആ സ്നേഹത്തിന് താൻ ഒരു ശതമാനം പോലും അർഹനല്ല എന്ന് ഒരു തോന്നൽ അവന്റെ മനസ്സിൽ ഉണ്ടായി.

ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യത്തിനായി കാലത്ത് ഏകദേശം ആറര -ഏഴ് മണിയായപ്പോൾ, ബിജു പ്രിയയേ ഫോണിൽ വിളിച്ചു.

ബിജു : ഹലോ, പ്രിയ… ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ടതല്ലേ…??

പ്രിയ : അതേ ഏട്ടാ…. ഞാൻ റെഡിയായ്ക്കൊണ്ടിരിക്കയാണ്.

ബിജു : ഞാൻ റെഡിയായി കഴിഞ്ഞു… നീ റെഡിയായെങ്കിൽ എന്നെ അറിയിക്കണം. ഞാൻ നിന്നെ അവിടെ വിട്ടിട്ട് ജോലിക്ക് പൊയ്ക്കൊള്ളാം.

ഞാൻ കാറുമായിട്ട് ഉടനെ വരാം ഒരുങ്ങി നിന്നോളൂ.

കാർ ഓടിക്കുമ്പോഴും വഴിയിലുടനീളം ബിജു ഒന്നും മിണ്ടിയില്ല… പ്രിയ പറയുന്ന കാര്യങ്ങൾക്ക് മൂളുക മാത്രം ചെയ്തു.

ഉച്ചയോടു കൂടി സുരേഷിനെ രണ്ടാമത്തെ സർജറിക്ക് വേണ്ടി ഓപ്പറേഷൻ തിയേട്ടറിലേക്ക് കൊണ്ടുപോയി. നിറക്കണ്ണുകളോടെ പ്രിയ സുരേഷിനെ തിയേറ്ററിലേക്ക് യാത്ര യാക്കി.

മണിക്കൂറുകൾക്ക് ശേഷം സുരേഷിനെ ഉള്ളിൽ നിന്നും പുറത്തിറക്കി. രണ്ട് ഡോക്ടർമാരുടെയും മുഖത്ത് സന്തോഷം.

ഡോക്ടർ : താങ്ക് ഗോഡ്… ഓപ്പറേഷൻ സക്സ്സസ്… 24 hrs ഒബ്സെറെവേഷനിൽ കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റാം. ലെറ്റ്‌ അസ് സീ ദി ഇമ്പ്രൂമെന്റ്.

പ്രിയയും, ബിജുവും ഒരുപോലെ സന്തോഷിച്ചു. ബിജു ആർക്കൊക്കെയോ ഫോൺ ചെയ്ത് ആ സന്തോഷ വാർത്ത അറിയിച്ചു.

അധികം വൈകാതെ ബിജു, പ്രിയയെ ഒരു ഓട്ടോ കയറ്റി വീട്ടിലേക്ക് അയച്ചു. അന്ന് രാത്രി മുഴുവനും icu വിന്റെ പുറത്ത് ബിജു ഉറങ്ങാതെയിരുന്നു.

പിറ്റേ ദിവസം കാലത്ത് തന്നെ പ്രിയ ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.

പ്രിയ : ഇന്നലെ രാത്രി സുരേട്ടന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അവിടെന്ന് പറഞ്ഞിരുന്നോ ഏട്ടാ…??

ബിജു : ഇല്ല പ്രിയ… ഇത് വരെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ദൈവം നിന്റെ കൂടെയുണ്ട്… നിന്റെ സുരേട്ടൻ പൂർണ്ണ സുഖം പ്രാപിച്ച് തിരിച്ചു വരും. നീ ധൈര്യമായി ഇരി… എല്ലാം നല്ലതിനാണെന്ന് കരുതുക.

അന്നത്തെ പകൽ അല്പം ടെൻഷനിലാണെങ്കിലും 24 hrs ഒബ്സെർവീഷൻ കഴിഞ്ഞ് വൈകീട്ടോടുകൂടി സുരേഷിനെ റൂമിലോട്ട് ഷിഫ്റ്റ്‌ ചെയ്തു. കണ്ണ് തുറന്ന് എല്ലാവരെയും നോക്കിയെങ്കിലും സിസ്റ്റർമാർ സംസാരിക്കാൻ അനുവദിച്ചില്ല…

പ്രിയയുടെ മുഖത്ത് നിർവികാരത മാത്രം…

പ്രിയ : ഏട്ടാ… എന്താ വല്ലാത്ത മൂഡ് ഔട്ട്‌ ആണല്ലോ…

ബിജു : എയ്…. ഒന്നുമില്ല… എല്ലാം നല്ലപടി കഴിഞ്ഞു കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയായിരുന്നു. നിന്റെ സങ്കടം കണ്ടിട്ടുള്ള മൂഡൗട് മാത്രമേയുള്ളു എനിക്ക്.

ബിജു : എല്ലാം ശരിയാവും, അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും… നീ ഒന്നും കൊണ്ട് പേടിക്കണ്ട.

വൈകീട്ടോടു കൂടി ബിജു വീട്ടിലേക്ക് തിരിച്ചു പോയി.

രണ്ടാം ദിവസവും മൂന്നാം ദിവസവും സുരേഷ് വിജയകരമായി കടന്നു പോയി.

വൈകീട്ട് അഞ്ച് മണിയായപ്പോഴേക്കും ബിജു ഹോസ്പിറ്റലിൽ സന്ദർഷിച്ചു… പ്രിയയെ കണ്ട് സംസാരിച്ചു.

ബിജു : ഇന്ന് ആൾ ഒക്കെയാണല്ലോ ല്ലേ… ഇനി പേടിക്കാനൊന്നുമില്ല. ഹി ൽ ബി അൽറൈറ്റ്… ഏതായാലും ഡിസ്ചാർജ് കിട്ടാൻ ഒരാഴ്ച എടുക്കും. പിന്നെ… കൈയ്യിൽ പൈസ ഇരിപ്പില്ലേ..?? എന്തെങ്കിലും വേണെങ്കിൽ പറയാൻ മടിക്കേണ്ട…

പ്രിയ : ഇല്ല ഏട്ടാ… സുരേട്ടൻ എന്റെ കൈയ്യിൽ കുറച്ചധികം പണം തന്നിട്ടുണ്ട്…

ബിജു : ഭക്ഷണമൊക്കെ ശരിക്കും കഴിക്കുന്നുണ്ടോ മോളേ നീ…

പ്രിയ : ഉണ്ട് ഏട്ടാ… ഒരു കുഴപ്പവുമില്ല… ഞാൻ ഇവിടെ വെറുതെ ഇരിക്കണമെന്നേയുള്ളൂ വേറെ ഹാർഡ് വർക്ക്‌ ഒന്നുമില്ലല്ലോ…!?

ബിജു : എന്നാ ഇനി ഞാൻ നിക്കണ്ടല്ലോ… പോയിക്കോട്ടെ ഞാൻ..?? നാളെ കാലത്ത് വരാം… ഇവിടെ വന്നിട്ടേ പോകത്തുള്ളു.

പ്രിയ : എന്നാ ശരിയേട്ടാ…!! അവളുടെ കണ്ണിലെ നിർവികാരത കണ്ടിട്ട് കാണാത്ത പോലെ ബിജു പടിയിറങ്ങി.

സ്റ്റേർ കേസിനടിത്തേക്ക് വരെ പ്രിയ ബിജുവിനെ അനുഗമിച്ചു. അല്പം ഇരുട്ട് വീണ കോണിലെത്തിയപ്പോൾ പ്രിയ ബിജുവിന്റെ വലതു കൈയ്യിലെ വിരലുകളിൽ മുറുകെ പിടിച്ചു.

പ്രിയ : ഏട്ടാ… എന്നോട് പൊറുക്കണം… ഈ പ്രിയയെ ഒരിക്കലും വെറുക്കരുത്… എന്റെ സിറ്റുവേഷൻ ഇതാണ് എന്ന് മനസ്സിലാക്കണം… വിതുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു തീർത്തു.

ബിജു പെട്ടെന്ന് അവളുടെ കൈ തന്റെ കയ്യിൽ നിന്നും പിടിച്ച് വേർപെടുത്തികൊണ്ട് പറഞ്ഞു. എയ്… എന്താ മോളേ ഇത്… അത് നിന്റെ ഭർത്താവാണ്‌… നിന്റെ മേലുള്ള പൂർണ്ണ അവകാശിയാണ് ആ മുറിയിൽ കിടക്കുന്നത്… അദ്ദേഹത്തിൽ കവിഞ്ഞ ഒരു പരിഗണനയും ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല… അത് നീ എനിക്ക് തരാനും പാടില്ല…

സങ്കടപ്പെടരുത് ഇപ്പോ നീ പോയി നിന്റെ രോഗിയായ ഭർത്താവിന് കൂട്ടിരിക്കുക… മറ്റൊന്നും ശ്രദ്ധിക്കേണ്ട… ഓക്കേ പൊയ്ക്കോള്ളു…

സ്റ്റെയേറുകൾ ഇറങ്ങി ബിജു പോകുന്നത് തന്റെ കണ്ണിൽ നിന്നും കരയുന്നത് വരെ പ്രിയ നോക്കി നിന്നു.

തിരികെ റൂമിൽ വന്ന് ഫ്ലാസ്‌ക്കെടുത്ത ചായ വാങ്ങാൻ കാന്റീനിലേക്ക് പോയ പ്രിയ പത്തു മിനിറ്റിനുള്ളിൽ തിരികെ വന്ന് റൂമിൽ പ്രവേശിക്കുമ്പോഴേക്കും, സുരേഷിന്റെ ബെഡ്ഡ് കാലിയായിരുന്നു…

നഴ്സിംഗ് ബേയ്ൽ ചെന്ന് ചോദിച്ചപ്പോഴാണ് അറിഞ്ഞത്… സുരേഷ്ന് പെട്ടെന്ന് സീരിയസ് ആയി icu ലേക്ക് മാറ്റി എന്ന്, നേഴ്‌സുമാർ തലങ്ങനെയും, വിലങ്ങനെയും, ഓടുന്നുണ്ട്..

Icu വിലേക്ക് ഓടിയ പ്രിയ ഡോക്ടർമാർ പെട്ടെന്ന് icu വിലേക്ക് ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്.

പ്രിയ പെട്ടെന്ന് തന്നെ ബിജുവിനെ വിളിച്ചു. പ്രിയ : ഏട്ടാ… എവിടെയെത്തി ഒന്ന് തിരികെ വരാമോ…??

ബിജു : ഞാൻ വീടെത്താറായി എന്താ പ്രിയ…എന്തിനാ കരയുന്നെ…

പ്രിയ : സുരേട്ടന് പെട്ടെന്ന് സീരിയസ് ആയി… ഞാൻ ക്യാന്റീനിൽ പോയി തിരികെ വരുന്നതിനിടെ ചേട്ടനെ icu വിലേക്ക് മാറ്റി.

ബിജു : പേടിക്കേണ്ട… ഞാൻ വരുന്നുണ്ട്… ഓൺ ദി വേ ആണ്.

പത്തു മിനിറ്റിനുള്ളിൽ തന്നെ ബിജു തിരിച്ചു വന്നു. പ്രിയ icu വിന്റെ മുന്നിൽ അക്ഷമയായി നിൽക്കുന്നത് കണ്ടു..

ബിജു : എന്താ പ്രിയ… പെട്ടെന്ന് എന്താ ഉണ്ടായേ…. ഞാൻ ഇവിടെ നിന്നും പോകുന്നത് വരെ കുഴപ്പങ്ങൾ ഒന്നും കണ്ടില്ലല്ലോ…

പ്രിയ : അതേ ഏട്ടാ, ഏട്ടൻ പോയി കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് കാന്റീൻ വരെ പോയി വരുമ്പോഴേക്കും സുരേട്ടനെ റൂമിൽ നിന്നും കൊണ്ടുപോയിയിരുന്നു.

ആകെ സങ്കർഷവും സമ്മർദ്ധവും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ സർജൻ dr പുന്നൂസ് icu വിൽ നിന്നും പുറത്തു വന്ന് ആ വാർത്ത ബിജുവിനോട് പറഞ്ഞു.

വീ ആർ എക്സ്ട്രീംലി സോറി…. വീ ട്രൈ അവർ ലെവൽ ബെസ്റ്റ്… വിതിൻ സെക്കൻഡ്‌സ് എ മാസ്സ് കാർഡിയക് അറസ്റ്റ്…. അതായിരുന്നു…. ഞങ്ങൾ പരമാവധി ശ്രമിച്ചു.

എല്ലാം കേട്ടു നിന്ന പ്രിയ പെട്ടെന്ന് പുറകോട്ട് മറിഞ്ഞു വീണു… ഒരു നിമിഷം ബോധം മറഞ്ഞു പോയത് പോലെയായി. ആരൊക്കെയോ അവളെ ആ കസാലരയിൽ പിടിച്ചിരുത്തി…

പെട്ടെന്ന് ബിജു അവളെ താങ്ങി പിടിച്ചു… തന്റെ മടിയിൽ അവളുടെ തലവച്ചു മുറുകെ പിടിച്ചു. Icu വിന്റെ മുന്നിൽ കാവലിരിക്കുന്ന വേറെ ആരോ കുപ്പിയിലെ തണുത്ത വെള്ളം പ്രിയയുടെ മുഖത്ത് കുടഞ്ഞു.

വലിയ ബഹളമൊന്നുമില്ലാതെ അവളെ താങ്ങിയെടുത്തു ബിജു റൂമിലേക്ക് കൊണ്ടുപോയി.

ബിജു തന്നെ സുരേഷിന്റെ വീട്ടിലും, അറിയാവുന്ന ബന്ധുക്കളെയും, പിന്നെ പ്രിയയോട് ചോദിച്ച് അറിഞ്ഞ് ഫോൺ ചെയ്ത് വിവരമറിയിച്ചു.

പ്രിയയുടെ നില അവശതയോടെ തുടർന്നു.

രാത്രി 11 മണിയോട് കൂടി സുരേഷിന്റെ ബോഡി വഹിച്ചുള്ള ആംബുലൻസ് അവരുടെ സ്വഗൃഹത്തിന്റെ മുറ്റത്ത് വന്നു നിന്നു. വിവരമറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കളും, വീട്ടിൽ എത്തിയ ബന്ധുക്കളും, കാര്യങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ബിജു എല്ലാം കൊണ്ടും ന്യുട്രൽ ആയി.

ഒരു സുഹൃത്ത്, അഥവാ ബന്ധു എന്ന നിലയ്ക്ക് താൻ ചെയ്യേണ്ട കടമയും, ഉത്തരവാദിതവും താൻ നിറവേറ്റിയതിന്റെ ചാരിഥാർഥ്യം അവനിൽ കണ്ടു.

കാനഡയിലുള്ള ഒരു സഹോദരി വിവരമറിഞ്ഞപ്പോൾ തന്നെ തനിക്ക് പെട്ടെന്ന് വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചു.

ചടങ്ങിൽ പങ്കു കൊള്ളാൻ, ബിജുവിന്റെ ഭാഗത്തു നിന്ന് സിനിയും, പ്രിയയുടെ ഭാഗത്ത് നിന്ന് അവളുടെ ജേഷ്ടൻ അഭിയും പങ്കെടുത്തു.

പിറ്റേന്ന് കാലത്ത് മരണനന്തര ചടങ്ങുകൾക്ക് തുടക്കമിട്ട് പറമ്പിൽ തെക്കു ഭാഗത്ത് ചിതയൊരുക്കി.

പ്രിയയുടെ ദുഃഖം തന്റെയും ദുഃഖമാണെന്ന് ബിജു മനസ്സാ വഹിച്ചു. എല്ലാം ചടങ്ങുകളും പൂർത്തിയായത്തോടെ ഓരോരുത്തരായി അവിടെനിന്നു വിടപറഞ്ഞിറങ്ങി.

ബിജുവും, സിനിയും ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചുവെങ്കിലും മനസ്സിലാമനസ്സോടെ, മൂകമായി ബിജു പ്രിയയോട് വിട പറഞ്ഞു..

അഭിക്ക് അവിടെ നിന്നും ഒഴിഞ്ഞു മാറാൻ പറ്റാത്തത് കൊണ്ട് ഒരു ദിവസത്തേക്ക് അവിടെ താമസിച്ചു..

പ്രിയയുടെ അഭാവത്തിൽ അമ്മയുടെ കാര്യങ്ങൾ എല്ലാം ബിജുവിന്റെ മേൽനോട്ടത്തിലായിരുന്നു. വീട്ടിലെ വെപ്പും തീനും കുടിയുമൊക്കെ അവിടെയുള്ള രണ്ട് വയസ്സത്തിമാരുടെ ഇഷ്ടത്തിന് തന്നെ.

നാളുകൾ കടന്ന് പോയി, ഓരോ നാൾ കഴിയും തോറും പ്രിയക്ക് ആ വീട്ടിലെ അന്തരീക്ഷത്തോട് നേരിയ മടുപ്പ് തോന്നി തുടങ്ങി. കാര്യം ഭർത്താവാണ് മരിച്ചതെങ്കിലും താൻ ആ വീട്ടിൽ ഇപ്പോഴും ഒറ്റപ്പെട്ടവളും, അധികപ്പറ്റുമാണ് എന്ന അവസ്ഥയിൽ തന്നെയാണ്.

തന്നെ ചേർത്തു പിടിക്കാനോ, വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാനോ ആ വീട്ടിൽ ആരുമില്ല… സുരേട്ടന്റെ പെങ്ങൾ മഞ്ചു… എല്ലാവരും മറ്റുള്ളവരുടെ മുന്നിൽ തകർത്തഭിനയിക്കാൻ മിടുക്കരാണ്.

മഞ്ചുവിന്റെ ഭർത്താവിന് പ്രിയയെ കാണുമ്പോൾ ഒരു നേരിയ ഇളക്കം… ആ നോട്ടവും, ചിരിയും, കോഴിത്തരവും, ഘോഷ്ട്ടി കാണിക്കലുമൊക്കെ ഓരോ ദിവസം പോകും തോറും കൂടി വരുന്നത് പ്രിയ മനസ്സിലാക്കി.

അവിടെയും താൻ ഒറ്റപ്പെടുകയാണെന്നത് മനസ്സിലാക്കിയ പ്രിയ വീട്ടിൽ അമ്മയുടെ അവസ്ഥ കാണിച്ച്, കുഴി മൂടൽ ചടങ്ങിന്റന്ന് തന്നെ വൈകീട്ട് തന്റെ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു.

തന്റെ സ്വന്തം വീട്ടിലേക്ക് കയറി പടിവാതിൽക്കൽ എത്തിയപ്പോൾ തന്റെ ബിജുവിനെ കണ്ട പ്രിയ ഓടി വന്ന് കെട്ടിപിടിച്ചു.

രണ്ടു കിഴവികളും അവിടെയെങ്ങും ഇല്ലായിരുന്നത് കൊണ്ട് ആ ഒരു സീൻ സിനിമാ സ്റ്റൈലിൽ തന്നെ തുടങ്ങി…

തന്നെ കുറെ ദിവസത്തിനു ശേഷം കാണുന്ന പ്രിയ ഓടി വന്ന് തന്റെ നെഞ്ചോട് ചേർന്ന് നിന്ന് ആലിംഗനം ചെയ്തപ്പോൾ, ഉള്ളൂ കൊണ്ട് സന്തോഷശ്രുക്കൾ പൊഴിച്ചത് ബിജുവാണ്. അതോടൊപ്പം ഒരു ലോങ്ങ്‌ ലിപ് ലോക്ക് കിസ്സിങ് കൊണ്ട് ആ സീൻ ഒടുങ്ങുകയും ചെയ്തു.

ഒന്ന് കാണാതെ, മിണ്ടാതെ ഫോണിൽ പോലും സംസാരിക്കാതെ കടന്നു പോയ ആ കുറച്ചു ദിനങ്ങൾ തനിക്ക് ഒരു വർഷം പോലെയാണ് കടന്നു പോയത്.

അടുത്തത് അമ്മയുടെ മുറിയിൽ കണ്ട കാഴ്ചയിൽ അവൾ ഒരൽപ്പം കൂടി സന്തോഷിച്ചു…

നാളുകൾക്ക് മുൻപ് താൻ ഇവിടെ നിന്നും പോകുമ്പോൾ കണ്ട അമ്മയല്ല ഇത്…. ഒരുപാട് സ്മാർട്ട് ആയിട്ടുണ്ട്…

തന്നെ എഴുന്നേറ്റിരുന്ന് നന്നായി സംസാരിക്കാൻ തുടങ്ങി എന്നത് വലിയ ഒരു മാറ്റമാണ്.

മുറിക്കുള്ളിൽ കടന്നു വന്ന ബിജു പുറകിൽ നിന്ന് അവളുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

പ്രിയ… നിനക്ക് തരാൻ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് എന്താന്ന് പറയാമോ…??

പ്രിയ : എനിക്കെങ്ങനെ അറിയാനാ ഏട്ടാ… പത്തു പതിനഞ്ച് ദിവസം നേരെ ചൊവ്വേ ഇവിടെ ഇല്ലാത്ത എന്നോട് ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്ത് പറയും….

Dr : സലീമിന്റെ കൈകൾക്ക് ദൈവത്തിന്റെ ശക്തിയുണ്ട് എന്ന് നമ്മുക്ക് വിശ്വസിക്കാം… മിനിഞ്ഞാന്ന് അമ്മയെയും കൊണ്ട് ഡയാലിസിസ് ചെയ്യാൻ വേണ്ടി പോയ നേരത്താണ് അദ്ദേഹം എന്നോട് ആ മിറക്കിൾ പറഞ്ഞത്.

അമ്മയുടെ രണ്ടു കിഡ്‌നികളിൽ ഒന്ന് പ്രവർത്തന ക്ഷമമാണെന്ന്… എന്ന് വച്ചാൽ പണിമുടക്കിയ കിഡ്‌നികളിൽ ഒന്ന് ഇപ്പോൾ വർക്ക്‌ ചെയ്യുന്നുണ്ടെന്ന്…

രണ്ടാമത്തേതിനും അതിന്റെ ഒരു ചെറിയ ലക്ഷണം കാണുന്നുണ്ട് എന്നാണ് പറഞ്ഞത്.

പ്രിയ : ഓഹ്… എന്റെ പറശ്ശിനുകടവ് മുത്തപ്പാ നിന്റെ കൃപ. അവൾ എല്ലാം മറന്ന് തുള്ളിചാടി… പരിസരം മറന്ന് ബിജുവിനെ കെട്ടിപിടിച്ചു. ഒക്കെ അമ്മയെയും കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു.

അമ്മ പതുക്കെ ജീവിതത്തിലോട്ട് തിരിച്ചു വരുകയാണെന്ന യാഥാർഥ്യം പ്രിയയുടെ ഇപ്പോഴത്തെ ദുഃഖത്തെ ഒരു പരിധി വരെ ശമിപ്പിച്ചു.

അന്ന് അത്താഴം കഴിഞ്ഞ ശേഷം ബിജുവിനോടൊപ്പം പ്രിയ ആ വരാന്തയുടെ മൂലയിൽ സ്ഥാനം പിടിച്ചു. ആ ഇരുട്ടിൽ ബിജുവിന്റെ മടിയിൽ തല വച്ചു കിടന്ന് കൊണ്ട് അവരുടെ സ്വകാര്യ സ്വപ്‌നങ്ങൾ കൈമാറി.

പിന്നീടുള്ള പ്രിയയുടെ ഓരോ ദിനങ്ങളും പൂർവാധികം സന്തോഷപ്രദമായിരുന്നു.

അന്ന് കാലത്ത് ജോലിക്ക് പോകുന്നതിനു മുൻപ് സുരേഷ് പറഞ്ഞത് പ്രകാരം, ആ ലാപ് ടോപ് ബാഗുമായി ബിജു പ്രിയയുടെ അടുത്ത് വന്നു.

പ്രിയ… ഇത് നിന്റെ സുരേഷേട്ടൻ നിനക്ക് തരാൻ വേണ്ടി എന്റെ കൈയ്യിൽ ഏൽപ്പിച്ച ബാഗാണ്.

പ്രിയ : ഇതെന്താണ്‌ ഏട്ടാ…

ഞാൻ : ഇത് നിന്റെ കൈയ്യിൽ ഏൽപ്പിക്കുക എന്നത് മാത്രമാണ് എന്റെ ജോലി… വിശദാംശങ്ങൾ ഒന്നും എന്നോട് ചോദിക്കരുത് എനിക്കറിയില്ല. നീ തന്നെ തുറന്ന് നോക്കു… എനിക്ക് പോയിട്ട് ധൃതിയുണ്ട്… വൈകീട്ട് കാണാം.

ബിജു പോയ ശേഷം പ്രിയ ആ ബാഗ് തുറന്ന് നോക്കി.

ഒരു വലിയ ബ്രൗൺ പേപ്പർ സീൽഡ് കവറും, മറ്റെന്തൊക്കെയോ കടലാസുകളും ആയിരുന്നു അതിന്റെ ഉള്ളടക്കം.

ഒരു ചെറിയ കവറിനകത്ത് ബാങ്ക് ലോക്കറിന്റെ ചാവിയും, വെള്ള എൻവലപ്പിൽ ഒരു കത്തും ആയിരുന്നു പ്രിയക്ക് കിട്ടിയത്.

അമ്മയുടെ കട്ടിലിൽ തൊട്ടടുത്ത് ഇരുന്നു കൊണ്ട് പ്രിയ, ആ വെള്ള കവർ പൊട്ടിച്ച് ആ എഴുത്തു വായിച്ചു.

എന്റെ എത്രയും സ്നേഹം നിറഞ്ഞ പ്രിയക്ക്….

സത്യം പറഞ്ഞാൽ ഞാൻ ഒരു വലിയ പാപിയാണ്. ഞാൻ നിന്നോട് ചെയ്തത് ഒരു പെണ്ണും പൊറുക്കാത്ത തെറ്റുകളാണ്.

പിന്നെ സാഹചര്യങ്ങൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു എന്നതാണ് വലിയ സത്യം. സാഹചര്യങ്ങൾ എന്നെ വല്ലാതെ കുടുക്കിൽ പെടുത്തി. ചെയ്ത തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുകയുമല്ല.

കുവൈറ്റിൽ വച്ച് ഒരു അവിഹിതത്തിൽ പെട്ടുപോയതും, അവിടുന്ന് നിന്നെ ഒറ്റക്കാക്കി മറ്റൊരു രാജ്യത്തേക്ക് പോകേണ്ടി വന്നതിന്റെ സാഹചര്യം എന്താണെന്ന് ഇനി നിന്നോട് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നെനിക്കറിയാം.

ആ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്ന് ഞാൻ സമ്മതിക്കുന്നു. അപ്പോഴത്തെ സാഹചര്യത്തിൽ എന്റെ മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു.

ഇന്ന് ഞാൻ ആ പാപത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്… മദ്യം എന്നെ ആകെ താറുമാറാക്കി.

ആ കുരിശ് ഞാൻ ഒറ്റക്ക് തന്നെ ചുമക്കണം. ആരുടെ കൂടെ ഞാൻ പോയോ, അവൾ എന്നെ വഞ്ചിച്ചു. എന്റെ കോടികളുടെ സമ്പാദ്യം എല്ലാം എടുത്ത് അവൾ മുങ്ങി. എന്നെ ഒറ്റപ്പെടുത്തി.

വലിയ ഒരു ട്രാപ് ആയിരുന്നു അതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അവിടെത്തെ എന്റെ ബാങ്ക് ബാലൻസ് എല്ലാം സീറോ ആയി.

ബ്രെയിൻ ട്യൂമർ വന്ന് ഓസ്ട്രേലിയയിലെ ഹോസ്പിറ്റലിൽ ഞാൻ എത്ര ദിവസം കിടന്നു എന്ന് എനിക്ക് തന്നെ അറിയില്ല അവിടെനിന്ന് മലയാളി സമാജത്തിന്റെ സഹായത്തോട് കൂടി ഞാൻ നാട്ടിലെത്തി. അതും ഈ അവസ്ഥയിൽ.

എല്ലാം എനിക്ക് ദൈവം തന്ന ശിക്ഷയാണ് ഇതൊക്കെയാണ് പാഠങ്ങൾ. നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരങ്ങൾ. പക്ഷെ എല്ലാം അറിയുമ്പോഴേക്കും ഒത്തിരി വൈകി പോയി.

ഇനി ഒരു കാര്യം പറയാം വളരെ സീക്രട്ട് ആയിരിക്കണം. എന്റെ വീട്ടുകാർ ഇത് ഒരു കാരണവശാലും അറിയാൻ ഇടവരരുത്.. ഇവിടെ നാട്ടിൽ ഞാൻ താമസിക്കുന്ന വീട് ഞാൻ തന്നെ പണിത വീടാണ്. പക്ഷെ അതിന്റെ വിഹിതം എന്റെ രണ്ട് പെങ്ങന്മാർക്ക് മാത്രം ഉള്ളതാണ്.

ഇനി ഞാനായിട്ട് സമ്പാദിച്ച കുറച്ച് സ്വത്തുക്കൾ ഉണ്ട്… അത് നമ്മുടെ സിറ്റിയിൽ നാഷണൽ ഹൈവേയുടെ സൈഡിൽ തന്നെ അല്പം സ്ഥലമാണ്. അത് ഇന്നത്തെ കണക്കിന് ഒരു മൂന്ന് മൂന്നര കോടിയിലധികം വില മതിക്കും എന്നെനിക്ക് തോന്നുന്നു.

ആ പ്രോപ്പർട്ടി ഞാൻ നിന്റെ പേരിലാണ് വാങ്ങിച്ചത്. പിന്നെ നിനക്ക് വേണ്ടി വാങ്ങിച്ച ഇത്തിരി ഗോൾഡ്… അത് ഒരു പത്തറുപത് പവൻ കാണും.

ഗോൾഡും, സ്ഥലത്തിന്റെ ഡോക്യുമെന്റസും ബാങ്കിലെ ലോക്കറിൽ ഭദ്രമായി ഇരിപ്പുണ്ട് അതിന്റെ ഡീറ്റെയിൽസ്, ലോക്കർ കീയും ടാക്സ് റെസിറ്റ് എല്ലാം ഞാൻ ഈ ബാഗിൽ വച്ചിട്ടുണ്ട്.

അതും പിന്നെ എന്റെ പേരിൽ തരക്കേടില്ലാത്ത ഒരു തുക ബാങ്ക് ബാലൻസ് ആയി അവിടെ തന്നെ കിടപ്പുണ്ട്.

ഇതെല്ലാം എന്റെ അഭാവത്തിൽ മാത്രം നീ അറിഞ്ഞാൽ മതിയെന്ന് എനിക്ക് നിർബന്ധമുണ്ട്. അത് കൊണ്ടാണ് ഇത് ഇത്തരത്തിൽ നിന്റെ കൈകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തത്.

ഞാൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലങ്കിലും ഇത് എന്റെ അവസാനത്തെ കാത്താണ്.

പിന്നെ… ഇനി ഒരു കാര്യം പറയാം… നിനക്ക് ഇപ്പോഴും ചെറുപ്പമാണ്… നമ്മുടെ ബന്ധത്തിൽ കുട്ടികളോ, വേറെ ബാധ്യതകളൊന്നും ഇല്ലാത്ത സ്ഥിതിക്ക്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാവുമ്പോൾ നിനക്ക് വിശ്വസ്ഥൻ എന്ന് തോന്നുന്ന, നിന്നെ വഞ്ചിക്കില്ല, ജീവിതാവസാനം വരെ കെയർ ചെയ്യും എന്ന് തോന്നുന്ന ഒരാളെ നീ തന്നെ കണ്ടുപിടിച്ചു പങ്കാളിയായി സ്വീകരിക്കുക.

അതിന് ആർക്കും നിന്നെ എതിർക്കാൻ കഴിയില്ല…

ഇനി ഒരു കാര്യം കൂടി… ഞാൻ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയുടെ GM ഞാനുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ്. ഇനി നിനക്ക് നാട്ടിൽ ജീവിക്കണ്ട എന്ന് തോന്നുന്ന പക്ഷം ആ കമ്പനിയുടെ GM നോട്‌ ഒരു റിക്വസ്റ്റ് അറിയിച്ചാൽ മതി. അദ്ദേഹം നിന്നെ ഒരു നല്ല ജോലി തന്ന് സഹായിക്കും. തീർച്ച.

ഇത് എന്റെ അവസാനത്തെ കത്താണ്…

നന്മകൾ.

 

 

നിറക്കണ്ണുകളോടെ അവൾ ആ എഴുത്ത് വായിച്ച് മടക്കി വച്ചു. പിന്നെ വിതുമ്പി കരഞ്ഞു. കിടക്കയിൽ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു തന്റെ അമ്മ എല്ലാം അറിഞ്ഞപ്പോൾ അമ്മയുടെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു…

നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം നീ ചെയ്യ് മോളേ… ആരും നിന്നെ എതിർക്കില്ല. ഈ അമ്മയുടെ പൂർണ്ണ പിന്തുണയും അനുഗ്രഹവും എപ്പോഴും ഉണ്ടാവും.

””ഹെല്ലോ…. ഹൂ ഈസ്‌ ബ്രിയാസ് ഹസ്ബന്ത്…. ഹൂ ഈസ്‌ മിസ്തേർ ബീജു….”” വ്യക്തതയില്ലാത്ത ഇംഗ്ലീഷ് ഭാഷയിൽ ചോദിച്ച ചോദ്യം ഉറക്കച്ചതാവോടെ കേട്ടപ്പോൾ ബിജുവിനും മനസ്സിലായില്ല. പച്ച കണ്ണുള്ള നീല വസ്ത്രം ധാരിണിയായ ഒരു അറബിച്ചി ഹെഡ് നഴ്സ് ലേബർ റൂമിന്റെ വാതിൽക്കൽ നിന്നു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു.

യെസ്…. ഐ ആം ഹിയർ… അവൻ കൈപൊക്കി കാട്ടി ലേബർ റൂമിന്റെ വാതിൽക്കലേക്ക് ഓടിയടുത്തു. വലതു കൈക്ക് ഒരു വെളുത്ത സ്ട്രാപ് കെട്ടിയ ചോര കുഞ്ഞിനെ അവർ ബിജുവിന്റെ കൈകളിൽ വച്ചു കൊടുത്തു.

സന്തോഷത്തിന്റെ പുഞ്ചിരിയോടെ ബിജു ആ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.

തന്റെയും പ്രിയയുടെയും ജീവിതത്തിലെ ധന്യമായ മുഹൂർത്തം ആ ചെഞ്ചുണ്ടുകൾ വിടർന്നു വിറയാർന്ന സ്വരമായി പുറത്തു വന്നു.

…… ശുഭം ……

a
WRITTEN BY

admin

Responses (0 )