പൂതപ്പാറയിലെ പൂതനകൾ
Poothapparayile Poothanakal | Author : Jumailath
സ്പൾബറെ പരിചയപ്പെടുത്തിയ പ്രിയപ്പെട്ട ഹോംസിന് നന്ദിയോടെ, സ്പൾബറോട് ക്ഷമാപണത്തോടെ…………
“അല്ല, ആരിത് സൗമ്യ ടീച്ചറോ? എന്തൊക്കെയാ ടീച്ചറെ വീട്ടിലെ വിശേഷങ്ങൾ”?
ഒരാഴ്ച ലീവെടുത്തു തിരുവനന്തപുരത്തെ വീട്ടിൽ പോയതായിരുന്നു സൗമ്യ. ഇന്നലെയാണ് തിരിച്ചെത്തിയത്.
“എന്ത് പറയാനാ കോമളവല്ലി ടീച്ചറെ. ഒക്കെ പതിവ് പോലെ തന്നെ. അമ്മക്ക് വലിയ മാറ്റൊന്നും ഇല്ല. മരുന്നും മന്ത്രോം ഒക്കെ മുറപോലെ നടക്കുന്നുണ്ട്”
അവർ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായി ഒന്നും രണ്ടും പറഞ്ഞിരിക്കുന്നതിനിടെയാണ് പ്യൂൺ കൃഷ്ണൻ അങ്ങോട്ട് കയറി വന്നത്.
കോമളവല്ലി ടീച്ചർ റിട്ടയർ ആവാനായതു കൊണ്ട് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ കൃഷ്ണനെ ഏർപ്പാടാക്കിയിരുന്നു. അതുമായ ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഓടി നടക്കുന്നതിനിടെയാണ് അയാൾ സ്റ്റാഫ് റൂമിൽ മിസ്സ് സൗമ്യയെ കണ്ടത്.
“ആഹാ. തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ ടീച്ചറെ. ഞാൻ ടീച്ചറിനെ തിരഞ്ഞ് നടക്കുകയായിരുന്നു”
“ എന്നെയോ”?
“പ്രിൻസിപ്പൽ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്”
“ എന്നാ ഞാൻ അവരെ ഒന്ന് കണ്ടിട്ട് വരാം ടീച്ചറെ”
സൗമ്യ ഓഫീസിലേക്ക് നടന്നു. സൗമ്യയെ കണ്ട പ്രിൻസിപ്പൽ വിജയലക്ഷ്മി ഒരു എൻവലപ് എടുത്തു നീട്ടി..
“അമ്മയുടെ അസുഖം ഒക്കെ മാറിയോ”?
“ചെറിയ മാറ്റം ഉണ്ട്”
“പിന്നെ കാര്യം എന്തൊക്കെയായാലും ഇതിപ്പോ കുറേ ലീവായില്ലേ ടീച്ചറേ. ഇടക്ക് ഇവിടുത്തെ കാര്യങ്ങളും ഒന്ന് അന്വേഷിക്കേണ്ടേ”?
“എന്താ ഇത്”?
“ട്രാൻസ്ഫർ ഓർഡറാണ്. നാല് ദിവസമായി ഇത് ഇവിടെ വന്ന് കിടക്കാൻ തുടങ്ങീട്ട്. ഇടുക്കിയിലെ ഒരു ഓണം കേറാ മൂലയിലോട്ടാണ്. സർവീസിൽ കേറീട്ട് മൂന്ന് വർഷം ആയിട്ടല്ലേയുള്ളൂ.. ആദ്യത്തെ വർഷങ്ങളിൽ ഇത് പോലെ ദൂരത്തോട്ട് ഒരു സ്ഥലം മാറ്റം പതിവാ. പിന്നെ അവിടുന്ന് നാട്ടിലോട്ടു മാറാം”
“സാരല്ല ടീച്ചറെ. വീട്ടിൽ അനിയനൊക്കെ ഉണ്ടല്ലോ. അമ്മ ഒറ്റക്കൊന്നും അല്ലല്ലോ”
“ട്രാൻസ്ഫർ പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലോട്ടാണ്. രണ്ട് ദിവസത്തിനുള്ളിലെങ്കിലും ജോയിൻ ചെയ്യാൻ നോക്കിക്കോളൂ”
മാതൃ സഹജമായ സ്നേഹ വാത്സല്യങ്ങളോടെ വിജയലക്ഷ്മി സൗമ്യയെ യാത്രയാക്കി.
മൂന്ന് നാല് ബസ് മാറിക്കേറി സൗമ്യ ഒരു ബുധനാഴ്ച രാവിലെ പൂതപ്പാറയിലെത്തി. ഷോപ്പുകൾ, ഓഫീസുകൾ തുടങ്ങി ഒരു ടൗണിൽ ഉണ്ടാവേണ്ട സ്ഥാപനങ്ങളാൽ അനുഗൃഹീതവും അലങ്കൃതവുമല്ലാത്ത ഒരു കാട്ടുമുക്കിലേക്കാണ് പട്ടണത്തിന്റെ പത്രാസുമായി സൗമ്യ ടീച്ചർ സ്ഥലം മാറി എത്തിയത്. അവിടെ വന്നിറങ്ങിയപ്പോ തന്നെ മറ്റേതോ ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് സൗമ്യക്ക് തോന്നിയത്.
അവൾ ബസ്സിറങ്ങി ചുറ്റും നോക്കി. വേറൊന്നും കൊണ്ടല്ല. സ്കൂളിലേക്കുള്ള വഴി ചോദിക്കാനാണ്. അങ്ങാടി എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ആ മുക്കവലയിൽ ഒരു പഴയ ചായക്കട മാത്രമാണ് ആകെയുള്ള ഒരു പ്രധാന സ്ഥാപനമായി ഉണ്ടായിരുന്നത്. സ്കൂളിലേക്കുള്ള വഴി ചോദിക്കാൻ സൗമ്യ അങ്ങോട്ട് തന്നെ വെച്ച് പിടിച്ചു.
“മോള് എവിടുന്നാ”?
ചായ കുടിച്ചുകൊണ്ടിരുന്ന നാട്ടിൻ പുറത്തുകാരനായ ഒരു വൃദ്ധനാണ് ടീച്ചറെ കണ്ട മാത്രയിൽ ഈ ചോദ്യം ചോദിച്ചത്.
“ഞാൻ പൂതപ്പാറ സ്കൂളിൽ പഠിപ്പിക്കാൻ വന്നതാ. ടീച്ചറാണ്”
ആ മറുപടിയോട് കൂടി അവിടെയുള്ളവരുടെ പെരുമാറ്റം ഒരിത്തിരി ബഹുമാനത്തോടെയായി.
“സ്കൂളിലേക്കുള്ള വഴി…”
“മോളെ, അവിടെ ഇരുന്ന് ആ ചായ കുടിക്കുന്നത് അനിൽ മാഷാണ്. സ്കൂളിലേക്കാണെങ്കിൽ മാഷുടെ കൂടെ പോയാ മതി”
അനിൽ മാഷ് ചായ കുടി കഴിഞ്ഞ് പൈസ കൊടുക്കാൻ വന്നു.
“പുതിയ ടീച്ചറാല്ലേ. ഞാനും സ്കൂളിലോട്ടാ”
അനിൽ മാഷ് സൗമ്യ ടീച്ചറെയും കൂട്ടി നടന്നു.
“കുറെ ദൂരമുണ്ടോ”?
“ഏയ്..ഒരു അര മുക്കാൽ കിലോമീറ്റർ ഉണ്ടാവും. കുറച്ചു ഉള്ളിലാ. നടക്കാനുള്ള ദൂരമേ ഉള്ളൂ”
“ടീച്ചർ എവിടുന്നാ”?
“തിരുവനന്തപുരത്തൂന്നാ . ഇത്രയും നാൾ ഫോർട്ട്കൊച്ചിയിലെ ഒരു സ്കൂളിലായിരുന്നു”
“കൊച്ചിയിലൊക്കെ ജീവിച്ച ടീച്ചർക്ക് ഈ പട്ടിക്കാട് ചിലപ്പോ പറ്റിക്കോളണമെന്നില്ല”
അവർ പലതും സംസാരിച്ചു സ്കൂളിലെത്തി. സ്കൂൾ കണ്ട മിസ്സ് സൗമ്യ ഞെട്ടിപ്പോയി.
ഘോരവനത്തിന് നടുവിൽ പഴയ കുറെ കെട്ടിടങ്ങൾ. ഒരു വേള ആമസോൺ വനാന്തരങ്ങളിൽ പോലും ഇല്ലാത്ത ഇന്നേവരെ ഒരു മനുഷ്യ കുഞ്ഞു പോലും കണ്ടിട്ടില്ലാത്ത വല്ല ജന്തുക്കളും അതിനുള്ളിൽ നിന്ന് ചാടി വന്നാലും അദ്‌ഭുത പെടാനൊന്നും ഇല്ല എന്ന് ടീച്ചർക്ക് തോന്നി.
“ പേടിക്കാനൊന്നും ഇല്ല ടീച്ചറെ. പഴയ ഒരു പ്രമാണി മൂർക്കോത്ത് ദേവസ്യ പൊതു നന്മയെ മാത്രം ലാക്കാക്കി ഭൂപരിഷ്കരണ കാലത്ത് സർക്കാരിന് വിട്ടു കൊടുത്ത കാടാണ് ഈ സ്കൂൾ”
ആ ഘോര വിപിനത്തിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഏതൊരാൾക്കും ദണ്ഡകാരണ്യം പോലും വെറും കുറ്റിക്കാടായേ തോന്നൂ. മാഷിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
വാർദ്ധക്യത്താൽ പെണ്ണിൽനിന്ന് കണ്ണ് തെറ്റി റിട്ടയർമെന്റിന് ശേഷം സന്യാസിയാവാൻ വല്ല തഞ്ചവുമുണ്ടോ എന്നുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിൻസിപ്പൽ ശ്രീ കുഞ്ഞി ഒണക്കനെ കണ്ട് അവിടെയിരുന്ന കീറിപ്പറിഞ്ഞ ഒരു രെജിസ്റ്ററിൽ ഒപ്പിട്ട് സൗമ്യ ടീച്ചർ അന്ന് തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്തു.
ഓഫീസിലെ ചടങ്ങുകൾക്ക് ശേഷം സ്റ്റാഫ് റൂമിലെ ഘടാ ഘടിയൻമാരെ ഓരോരുത്തരെയും പരിചയപ്പെട്ടു. കൂട്ടത്തിൽ പുതിയതായി വന്ന കണ്ടാൽ തന്നെ അവലക്ഷണം പിടിച്ച ആറ് ടീച്ചേഴ്സും ഉണ്ടായിരുന്നു.
“അല്ല ടീച്ചറെ, ടീച്ചറ് ഏതാ സബ്ജെക്ട്”?
കോമേഴ്സിലെ നന്ദൻ മാഷാണ്.
“ബോട്ടണിയാണ് മാഷേ”
“അല്ല, അനിൽ മാഷ് ഇതൊന്നും ചോദിച്ചില്ലേ? നിങ്ങൾ ഒരുമിച്ചല്ലായിരുന്നോ വന്നേ”
അനിൽ മാഷിൻ്റെ അടുത്തിരുന്ന മാത്‍സ്കാരി ത്രേസ്യാമ്മ ടീച്ചർ അനിൽ മാഷിനെ ഒന്ന് തോണ്ടി. സ്ത്രീകളോട് അധികം അങ്ങനെ സംസാരിക്കാത്ത പ്രകൃതമുള്ള മാഷിനെ മനഃപൂർവം ടീച്ചറൊന്നു കുത്തി.
“ അത് പറഞ്ഞപ്പോഴാ. മാഷ് എന്താ പഠിപ്പിക്കുന്നേന്ന് ഞാനും ചോദിച്ചില്ലല്ലോ”
“മാഷ് മലയാളം വാദ്യരാ. അറിയപ്പെടുന്ന ഒരു യുവ കവിയും എഴുത്തുകാരനുമൊക്കെയാ”
ഒരിത്തിരി ഇളക്കമുള്ള കെമിസ്ട്രിക്കാരി ആതിരയാണ് അതിനു മറുപടി പറഞ്ഞത്. അത് കേട്ട് എന്തോ ഒരിഷ്ടക്കേട് മാഷിന്റെ മുഖത്ത് തെളിഞ്ഞത് സൗമ്യ ശ്രദ്ധിക്കാതിരുന്നില്ല.
ഉച്ചക്കുള്ള ഇന്റർവെല്ലിന് അനിൽ മാഷ് സൗമ്യയെ സ്കൂളും പരിസരവും കാണിക്കാനും പുതിയ സ്ഥലം പരിചയ പ്പെടുത്തി കൊടുക്കാനും കൊണ്ട് പോയി.
“സ്കൂൾ മൊത്തം ഇരുപത്തി ഏഴ് ഏക്കറുണ്ട്. വടക്ക് വശത്ത് ഉള്ള കെട്ടിടങ്ങളിൽ ഹൈസ്കൂളും യു പി യുമാ. അവിടെ ഒക്കെ നല്ല പിള്ളേരാ. ഹയർ സെക്കൻ്ററി മാത്രേ ഇങ്ങനെ ഉള്ളൂ.പിന്നെ താഴെ റോഡിൻ്റെ അടുത്ത് വലിയ ഒരു ഗ്രൗണ്ടും ഗാലറിയും ഉണ്ട്. സ്പോർട്സും പരിപാടികളും അവിടെയാ നടത്തുന്നത്. പിന്നിൽ മന്ദം മന്ദം ഒഴുകുന്ന ഒരു കാളിന്ദിയുണ്ട്. നല്ല ആഴമുള്ള കടവിൽ ഒരുപാട് പേര് മരിച്ചതോണ്ട് പോലീസ് പൂട്ടിയതാണ്”
സംയമനിയിൽ റെസ്റ്റെടുക്കുന്ന നരകത്തിൻ്റെ പ്രൊപ്രൈറ്റർ മിസ്റ്റർ കാലന് -അങ്ങോട്ടുള്ള അതിഥികളെ താൻ തന്നെ നേരിട്ട് വണ്ടിയുമായി വന്ന് കൂട്ടികൊണ്ട് പോകണം എന്ന നിർബന്ധം വച്ചു പുലർത്തുന്ന ഒരു മാമൂൽ വാദിയായത് കൊണ്ട് – പോലീസ് ആ കടവ് പൂട്ടുന്നതിന് മുൻപ് വരെ അനങ്ങിയാൽ അങ്ങോട്ട് മണ്ടി വരാനേ നേരമുണ്ടായിരുന്നുള്ളൂ. ആൾക്കാര് ചാകാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് കാലമായി പാവത്തിന് അൽപ്പം സമാധാനമുണ്ടെന്ന് തോന്നുന്നു.
പുഴയുടെ തീരത്തുകൂടെ കുറച്ചു നേരം നടന്ന് കാറ്റൊക്കെ കൊണ്ട് ഇത്തിരി നേരം വിശ്രമിച്ച് അവർ സ്കൂളിലേക്ക് തിരികെ നടന്നു.
“ആ ഒഴിഞ്ഞുകിടക്കുന്ന പറമ്പും സ്കൂളിൻ്റെ യാണോ മാഷേ”?
തൊട്ടപ്പുറത്തെ കാടുമൂടി കിടക്കുന്ന സ്ഥലം ചൂണ്ടി കാണിച്ച് സൗമ്യ ചോദിച്ചു.
“അത് ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റ് ആയിരുന്നു. ഇപ്പൊ കൊടും കാടാണ്. ഈ സൗകര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇത് സമൂഹവിരുദ്ധരുടെ കേന്ദ്രമാ ടീച്ചറേ. പകല് പോലും കഞ്ചാവ് ടീമായിരിക്കും അതിൻ്റെ ഉള്ളിൽ. അറിയാതെ പോലും അങ്ങോട്ട് പോവരുത്”
“പോലീസൊന്നും ഇല്ലേ ഈ നാട്ടിൽ”?
“പോലീസ് പല പ്രാവശ്യം നോക്കിയതാണ്. അവിടെ ഉള്ളവര് തന്നെ വിവരം കൊടുക്കും. അതോണ്ട് പോലീസ് വരുമ്പോ അതിൻ്റെ ഉള്ളില് ആരും ഉണ്ടാവില്ല”
“എന്തായാലും വന്നു പെട്ട സ്ഥലം കൊള്ളാം”
“പിള്ളേരെ കാര്യോം കണക്കാ. നാട്ടിൽ ഉള്ള തലതിരിഞ്ഞവരാ കൂടുതലും. കൂടുതൽ അടുപ്പത്തിനൊന്നും പോണ്ട. പത്ത് എ പ്ലസ് കാരൊക്കെ രായിരമംഗലത്തെ സെന്റ് മേരീസിലോട്ട് പോയി. ഇവിടെ വേറെ ഒരിടത്തും അഡ്മിഷൻ കിട്ടാത്ത തല്ലിപൊളികളെ ഉള്ളൂ. അതോണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട”
അനിൽ മാഷ് കാര്യമായി എല്ലാം സൗമ്യ മിസ്സിനെ പറഞ്ഞ് മനസിലാക്കി.
വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞ് അങ്ങാടിയിൽ വന്ന് നിൽക്കുന്ന ടീച്ചറിനെ കണ്ട് മാഷ് അങ്ങോട്ട് ചെന്നു.
“എന്താ ഇവിടെ”?
“ഒരു ആളെ കാത്തു നിക്കുവാ”
“ആരാ? വന്നപ്പോ തന്നെ പരിചയക്കാരയോ”?
“”എറണാകുളത്തീന്ന് പോന്നപ്പോ കോമളവല്ലി ടീച്ചറാ ഇവിടെ താമസ സൗകര്യത്തിന് കൊമ്പേറി ചന്ദ്രിക ചേച്ചിയെ കണ്ട മതീന്ന് പറഞ്ഞത്. അവര് പാലും കൊണ്ട് ചായ കടേക്ക് വരുന്ന സമയായോണ്ട് കാത്ത് നിന്നതാ”
“ആ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ജന്തുവോ? എന്തിനാ ടീച്ചറേ വഴിയിൽ കിടക്കുന്ന ഏണി ഒക്കെ എടുത്ത് പെടലിക്ക് വെക്കുന്നേ”
“പിന്നെ ഞാനെന്താ ചെയ്യാ”?
“ഞാൻ ഒരു സ്ഥലം അറേഞ്ച് ചെയ്ത് തന്നാലോ”?
“എന്നാലും മതി”
സൗമ്യ അനിൽ മാഷിന്റെ കൂടെ പോയി.
സ്കൂളിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ ഒരു വലിയ റബ്ബർ തോട്ടത്തിന് നടുവിലെ വീട്ടിലാണ് അവർ എത്തിച്ചേർന്നത്. അതിനോട് ചേർന്ന് കുറച്ചു മാറി ഒരു ക്വാട്ടേഴ്സ് പോലത്തെ കെട്ടിടവുമുണ്ട്.
കോളിങ് ബെൽ അമർത്തിയപ്പോൾ സുന്ദരിയായ ഒരു യുവതി വന്ന് വാതിൽ തുറന്നു.
“ഇത് ആരാ മാഷേ”?
“സ്കൂളിൽ പുതിയതായി വന്ന ടീച്ചറാ. സൗമ്യ”
“ഹലോ”
“ഹലോ”
“ടീച്ചറെ ഇത് ജാനറ്റ്. രായിരമംഗലത്ത് വില്ലേജ് ഓഫീസർ ആണ്. ഇവർ ഇവിടെ ഒറ്റക്കാണ്. പിന്നിലെ ആ വീട്ടിൽ തോട്ടത്തിൽ ജോലിക്കു വന്ന പെണ്ണുങ്ങളാ. ടീച്ചറിന് പ്രശ്നൊന്നും ഇല്ലെങ്കിൽ ജാനറ്റിന്റെ കൂടെ കൂടാം”
“എനിക്കെന്തു ബുദ്ധിമുട്ട്”?
സൗമ്യ അപ്പോൾ തന്നെ ജാനറ്റിൻ്റെ ഹൗസ് മേറ്റാവാൻ സമ്മതമറിയുച്ചു. ലഗേജുമായി അവിടെ താമസം തുടങ്ങുകയും ചെയ്തു.
“മാഷേ ചായ കുടിച്ചിട്ട് പോവാം”.
ജാനറ്റ് സ്നേഹത്തിൻ്റെ പുറത്ത് ക്ഷണിച്ചു.
“പോയിട്ട് അത്യാവശ്യം ഉണ്ട്. ചായ പിന്നെ കുടിക്കാം”
“എന്താപ്പോ ഇത്ര തിരക്ക് മാഷേ? സാധാരണ ഇവിടെ വന്നാ കുറച്ച് നേരം സംസാരിച്ചിരുന്നിട്ടല്ലേ പോവാറുള്ളൂ”?
“പൂതപ്പാറയിലെ പൂതനകളെ അറിയില്ലേ”?
“ഏത്? മഹിളാ സംഘത്തിൻ്റെ വിലാസിനി ചോട്ടത്തിയും ടീമുമല്ലേ”?
“ആരാ മാഷേ അത്”
സാധനങ്ങളൊക്കെ എടുത്ത് വെച്ച് അങ്ങോട്ട് വന്ന സൗമ്യ ടീച്ചർ ചോദിച്ചു.
“അവരെ കാര്യൊന്നും പറയാതിരിക്കാ നല്ലത്. പണ്ട് ഇടുക്കി ജില്ലയിലെ കുടുംബശ്രീക്കാരൊക്കെ കട്ടപ്പനയിൽ വെച്ച് ഒരു പരിപാടി നടത്തി. ചില മത്സരങ്ങളും ഉണ്ടായിരുന്നു. സി ഡി എസ് പ്രസിഡൻറായി ഈ പെണ്ണുമ്പിള്ളയും അങ്ങോട്ട് പോയി. ഒപ്പം മത്സരത്തിൽ ജയിക്കാൻ കുറച്ച് ആണുങ്ങളേം പെൺവേഷം കെട്ടിച്ച് കൊണ്ടുപോയി. അങ്ങനെത്തെ തൊലിച്ചികളാ ആ ജന്തുക്കള്. അവറ്റോള് വീട്ടിലേക്കെങ്ങാനും വരുന്നുണ്ട്ന്ന് കണ്ടാൽ ആൾക്കാര് വഴീന്നു തന്നെ തല്ലിയോടിച്ച് വിടും. അതൊക്കെ പോട്ടെ , മാഷിനെന്താ അവരുമായിട്ട് ഇടപാട്”?
“അങ്ങനെ തല്ലി ഓടിക്കാൻ പറ്റ്വോ ? ഞാൻ നാട്ടിൽ ഇത്തിരി നിലയും വിലയും ഉള്ള ആളല്ലേ. പോരാത്തേന് സ്ഥലം സ്കൂളിലെ മാഷും. ആ വിലാസിനി കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വീട്ടിലോട്ട് വന്നു. അവർക്ക് എന്തോ പരിപാടിക്ക് പാടാൻ ഒരു സ്വാഗത ഗാനം വേണത്രേ. കഷ്ടകാലത്തിന് സമയം പോലെ ഒന്നെഴുതി കൊടുക്കാന്ന് ഞാൻ പറയുകേം ചെയ്തു. അന്ന് തൊട്ട് തുടങ്ങിയതാ ആ പൂതനയെ കൊണ്ടുള്ള ശല്യം. ഇരുപത്തിനാല് മണിക്കൂറും ഫോണ് വിളിച്ച് പാട്ട് എഴുതിയോന്നും ചോദിച്ച് സമാധാനം തരുന്നില്ലന്നേ. വെറുതേ ഇരിക്കുന്ന നേരത്ത് ചൊറിഞ്ഞിരിക്കേണ്ട അവസ്ഥയായി ഇപ്പോ”
“മൂലയിൽ ഇരുന്ന കോടാലി എടുത്ത് കാലിൽ ഇടാൻ പോയിട്ടല്ലേ”
“ എന്ത് പറയാനാ. പറ്റിപ്പോയി. ഇനീപ്പോ അതും ഇതും പറഞ്ഞിട്ട് കാര്യല്ലല്ലോ”
“ശല്യം സഹിക്കാൻ വയ്യാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു നടക്കുവായിരുന്നു ഞാൻ. ഇന്ന് രാവിലെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാന്നും പറഞ്ഞ് ആ തള്ള വീട്ടിലോട്ട് വന്നു”
“വല്ലാത്തൊരു പുല്ലേൽ കൊളുത്തായല്ലോ മാഷേ. എന്തായാലും ഇനി മാഷ് ഇങ്ങനത്തെ ഒരു മണ്ടത്തരം കാണിക്കില്ലല്ലോ”
“അപ്പോ ഭവഭൂതിയുടെ സമസ്യാപൂരണം പോലെ സ്വാഗത ഗാനം എഴുതി തുലക്കാഞ്ഞിട്ട് ചാകാനായി ഊർദ്ധ്വശ്വാസം വലിച്ച് കിടക്കുന്ന ഒരു ഘന ശ്രോണി പയോധര യൗവനാസ്ഥമായ പ്രാപിക്കുന്നില്ല എന്ന് ദിവസവും ഫോണിൽ വിളിച്ച് മോങ്ങുന്ന ആ തള്ളയെയും സംഘത്തിലെ മറ്റ് തരുണീമണികളെയും കോൾമയിർ കൊള്ളിക്കാൻ ഒരെണ്ണം അങ്ങ് പടക്കാന്ന് ഞാൻ തീരുമാനിച്ചു. അതിനാ വേഗം പോണന്നു പറഞ്ഞത്. ഏഴ് മണിയാവുമ്പോ ആ പണ്ടാരക്കാലത്തി എഴുതി കഴിഞ്ഞ പാട്ട് വാങ്ങാൻ വീട്ടിൽ വരും. അതാ എൻ്റെ ജാനറ്റേ ഞാൻ തിരക്കുപിടിച്ച് ഓടി പോണത്”
“ആയിക്കോട്ടെ മാഷേ. അവരെ സ്വഭാവം അറിയാത്തവരൊന്നും അല്ലല്ലോ ഞങ്ങള്”
മാഷ് ടീച്ചറോടും ജാനറ്റിനോടും യാത്ര പറഞ്ഞ് ഇറങ്ങി.
“പിന്നെ അവരൊരിത്തിരി ഡിഫറൻ്റ് ആണ്. എന്നാലും പേടിക്കാനൊന്നുമില്ല”
അനിൽ മാഷ് പോവുന്നതിനു മുൻപായി ശബ്ദം താഴ്ത്തി സൗമ്യയോട് പറഞ്ഞു.
സൗമ്യ അവിടെ വന്നിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. ഈ കാലത്തിനിടയിൽ ടീച്ചർ ആ നാടുമായി ഇണങ്ങി ചേർന്നിരുന്നു.
പറയാനുള്ളത് ജാനറ്റ് ഒരു ലെസ്ബിയനാണ് എന്നതാണ്. അതും സൗമ്യക്ക് ബുദ്ധിമുട്ടായില്ല. അത് അറിഞ്ഞ അന്ന് മുതൽ ജാനറ്റിൻ്റെയും സൗമ്യയുടേയും കാമക്കൂത്താട്ടമായിരുന്നു ആ വീട്ടിൽ നടന്നത്. രണ്ടാളും വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ പരസ്പരം കന്തും, പൂറും നക്കിത്തിന്ന്, പൂറ്റിലും കൂതിയിലും നേന്ത്രപ്പഴമോ, വഴുതനയോ കയറ്റിയടിച്ച് രണ്ട് പ്രാവശ്യമെങ്കിലും വെള്ളം കളഞ്ഞേ ചായ പോലും കുടിക്കാറുണ്ടായിരുന്നുള്ളൂ.
ബലമുള്ള വഴുതന ഒരാൾ പിടിച്ചിരുന്ന് മറ്റേയാൾ കുണ്ണയിൽ ഇരുന്ന് പൊതിക്കുന്നത് പോലെ പൊതിക്കും. മൂലത്തിലും, പൂറ്റിലും കയറ്റിയിറക്കിയ പഴം അവർ ആർത്തിയോടെ ഊമ്പിത്തിന്നു. അളവില്ലാതെ മദജലം ചുരത്തുന്ന പൂറ് ഒരാളെ മലർത്തിക്കിടത്തി അവളുടെ മുഖത്തേക്കിരുന്ന് തീറ്റിക്കും.
ഒരു ദിവസം ബാത്ത്റൂമിലെ തണുത്ത നിലത്ത് മലർന്ന് കിടന്ന സൗമ്യയുടെ മുഖത്തിരുന്ന് പൂറ് തീറ്റിക്കുകയായിരുന്ന ജാനറ്റ് ശക്തമായ രതിമൂർച്ചയിൽ മദജലത്തോടൊപ്പം മൂത്രവും ചീറ്റി. ആദ്യം മനസിലായില്ലെങ്കിലും പിന്നെ അത് ജാനറ്റിൻ്റെ മൂത്രമാണെന്നറിഞ്ഞ സൗമ്യക്ക് വീണ്ടും വായിലേക്ക് മൂത്രം കിട്ടാൻ കൊതിയായി. അതവൾ ജാനറ്റിനോട് പറയുകയും ചെയ്തു. തനിക്ക് മൂത്രമൊഴിക്കാൻ ഒരു വായ കിട്ടാൻ കാത്തിരുന്ന ജാനറ്റ് ഒന്നും നോക്കാതെ സൗമ്യയുടെ വായിലേക്ക് മൂത്രം ചീറ്റിയൊഴിച്ച് കൊടുത്തു. മലർന്നു കിടന്ന് സൗമ്യ ജാനറ്റിൻ്റെ ചൂട് മൂത്രം ഊമ്പിക്കുടിച്ചു.
ഇതോടെ അവർ വന്യമായ രതി ഇഷ്ടപ്പെട്ടു തുടങ്ങി. ദേഹമാസകലം മുത്രമൊഴിച്ച് അത് നക്കിയെടുക്കുന്നത് അവർക്കൊരു ഹരമായി മാറി. ബാത്ത്റൂമിലെ തറയിൽ മൂത്രമൊഴിച്ച് രണ്ടാളും അതിൽ കിടന്ന് ഉരുണ്ടു മറിഞ്ഞു. സുഖിക്കാനും, സുഖിപ്പിക്കാനും അവർക്ക് യാതൊരുനാണമോ, മടിയോ ഇല്ലാതായി.എന്നാലും ആണൊരുത്തൻ ഇല്ലാത്തതിൻ്റെ കുറവ് സൗമ്യക്കുണ്ടായിരുന്നു.
വന്ന ആദ്യ മാസങ്ങളിൽ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണ് സൗമ്യ വിചാരിച്ചിരുന്നത്. എന്നാൽ സ്കൂളിലെ അനുഭവങ്ങൾ സൗമ്യയുടെ ധാരണയെ അധികം വൈകാതെ മാറ്റിമറിക്കുകയും ടീച്ചറിൻ്റെ ധാരണ വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിയപാടെ അവിടെയുള്ള വിവരമില്ലാത്ത ടീച്ചർമാരെ ഉപദേശിച്ചും പട്ടണത്തിലെപ്പോലെ മനോഹരമായി സാരി ഉടുത്ത് “കൊന്യോസ്തി സദൃശോ മയാ” എന്ന അഴകിയ രാവണന്റെ മട്ടിൽ നടന്നും സൗമ്യ മിസ്സ് മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറാൻ അധിക കാലമൊന്നും വേണ്ടി വന്നില്ല. പ്രത്യേകിച്ചും മുൻപറഞ്ഞ ആറ് താടകമാരുടെ.
സിറ്റിയിൽ ജീവിച്ചത് കൊണ്ടും ലോകം കുറെ കണ്ടിട്ടുള്ളത് കൊണ്ടും സ്കൂളിലെ ടീച്ചേഴ്സിനെ പലകാര്യങ്ങൾക്കും മറ്റൊന്നും മനസ്സിൽ വെക്കാതെ ഉപദേശിക്കുന്നതും ഓരോന്ന് ചെയ്യുന്നതും ഒക്കെ അവർ അസൂയയോടെയും ശത്രുതയോടെയുമാണ് നോക്കികണ്ടിരുന്നത്. അതിന് പുറമെ സ്കൂളിലെ പയ്യന്മാരുടെ ചുഴിഞ്ഞുള്ള നോട്ടവും. കൊച്ചിയിൽ വെച്ച് ഇതിലും വലുത് കണ്ട സൗമ്യക്കു അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.
സത്യം പറഞ്ഞാൽ സാരിയിൽ കാണാനാണ് ഭംഗി എന്ന് പറഞ്ഞു ജാനറ്റാണ് അവളെ ദിവസവും സാരി ഉടുപ്പിച്ചു വിട്ടിരുന്നത്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം കൊണ്ട് മതിയാകാത്തവളുമാർ സൗമ്യയെയും അനിൽ മാഷിനെയും ചേർത്ത് കഥകൾ വരെ ഉണ്ടാക്കി.
ഒന്നൊന്നര വർഷം ഇതാന്ന് പറയുന്ന വേഗത്തിൽ കടന്ന് പോയി.
അങ്ങനെ ഒരുപാട് പെണ്ണ് കാണലുകൾക്ക് ശേഷം അവസാനം അനിൽ മാഷിന് കല്യാണമായി. മാഷിൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ് സൗമ്യക്ക് ശരിക്കും ആശ്വാസമായത്. പക്ഷെ പിന്നീടാണ് അതിലെ അപകടം അവൾക്ക് മനസിലായത്. ഏതോ ഒരുത്തി ആ പെൺകുട്ടിയെ ഫോൺ ചെയ്ത് മാഷിൻ്റെ സൗമ്യ ടീച്ചറുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് പറഞ്ഞ് കല്യാണം മുടക്കാൻ നോക്കി.
മാഷും സൗമ്യ ടീച്ചറും നേരിട്ട് പോയി പറഞ്ഞിട്ടും മനസിലാകാഞ്ഞിട്ട് ജാനറ്റ് ഇടപെട്ടാണ് അവളുടെ വീട്ടുകാരുടെ തെറ്റിദ്ധാരണ മാറ്റിയത്.
തെറ്റിദ്ധാരണ മാറിയെങ്കിലും ആർക്കാണ് തങ്ങളോട് ഇത്രക്ക് ശത്രുത എന്ന് മാത്രം അവർക്ക് രണ്ടിനും മനസ്സിലായില്ല.
ആ സംഭവത്തോടെ ജാനറ്റും സൗമ്യയും മാഷിൻ്റെയും മാഷിൻ്റെ ഭാവി വധുവിൻ്റെയും അടുത്ത ആൾക്കാരായി മാറി. അത് കൊണ്ട് തന്നെ അവര് രണ്ടും ചെറുക്കന്റെ ആളായി അത്തിക്കരയിലേക്ക് പെണ്ണിന് പോകാനും കല്യാണത്തിനും ഒക്കെ മുന്നിൽ തന്നെയുണ്ടായിരുന്നു.
സ്കൂളിലേയും നാട്ടിലേയും ആളുകൾക്കുള്ള പാർട്ടി അത്തിക്കരയിൽ നിന്നും വന്നതിൻ്റെ അടുത്ത ദിവസമായ വ്യാഴാഴ്‌ചയാണ് ഏർപ്പാടാക്കിയിരുന്നത്.
“ഓ വരുന്നുണ്ട് ആ ജാഡക്കാരി. ഇന്ന് പട്ടു സാരിയാണല്ലോ”
“ഗുഡ് മോർണിംഗ് സൗമ്യ ടീച്ചറേ”
“ഗുഡ് മോർണിംഗ് ആതിര ടീച്ചറേ”
“എന്താപ്പോ പട്ടുസാരി ഒക്കെ”?
“ഇന്നല്ലേ അനിൽ മാഷിൻ്റെ പാർട്ടി. നിങ്ങൾ വരുന്നില്ലേ”?
“എല്ലാരും ഒന്നിച്ചു ഹാഫ് ഡേ എടുത്തു പോയാൽ സ്കൂളിലാരാ പിന്നെ ഉണ്ടാവുന്നേ? ടീച്ചറെ ഫ്രണ്ടല്ലേ സാറ്. ടിന്റുവും കവിതയും വരും. ഞങ്ങള് ക്ലാസ്സ് കഴിഞ്ഞ് ഒരു അഞ്ച് അഞ്ചര ഒക്കെ ആവുമ്പോഴേക്കും എത്താം”
ആ സമയത്താണ് കവിത ടീച്ചർ വന്നു കേറിയത്.
“സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സൗമ്യ ടീച്ചറെ”
“ടീച്ചറിപ്പോ എന്നാ സുന്ദരി അല്ലാത്തെ ”?
രജിസ്റ്റർ എടുക്കാൻ കയറി വന്ന ടിന്റു ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
“എന്നാലും എങ്ങനെയാ ഈ സാരി ഒക്കെ ഉടുത്ത് ഇങ്ങനെ ഒരുങ്ങി വരുന്നത്? ഒരുപാട് സമയം വേണ്ടേ”?
“അതൊക്കെ അങ്ങ് ഉടുക്കുന്നതാ. ഒരു അഞ്ച് മിനിട്ടിൽ ചെയ്യാവുന്നതേ ഉള്ളൂ. ടീച്ചേർസ് അല്ലേ. ഇപ്പൊ ലെഗ്ഗിങ്സ് ഒക്കെ ഇട്ട് വരുന്നുണ്ട് എന്നാലും നമ്മള് വേണ്ടേ മാന്യമായ ഡ്രെസ്സ് ഇട്ടോണ്ട് വരാൻ. സ്കൂളല്ലേ”
“ഞങ്ങൾ രാവിലെ സമയല്ലാത്ത സമയത്ത് സാരീം വാരി ചുറ്റി സമയത്ത് സ്കൂളിലെത്താൻ ഓടുമ്പോ ഇതിനൊക്കെ എവിടെയാ നേരം”
“അതൊക്കെ സമയം ഉണ്ടാക്കി ചെയ്യുന്നതല്ലേ ടീച്ചറേ. നമ്മൾ എപ്പോഴും പ്രസൻ്റബിൾ ആയിരിക്കണം”
ഫസ്റ്റ് ബെല്ലടിച്ചു. എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.
ഉച്ചക്ക് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് അവർ ആറ് പേരും ഗേൾസ് ടോയ്ലറ്റിനടുത്ത് നിൽക്കുകയാണ്. സൗമ്യ ടീച്ചർ ഉച്ചക്ക് മുൻപ് തന്നെ പോയി.
“വന്ന അന്ന് തൊട്ട് മെയിനാവാൻ തുടങ്ങിയതാ അവള്”
“സാരിയും ഉടുത്ത് വെളുത്ത് തുടുത്ത ശരീരവും കാട്ടി നടന്ന് അധികം വൈകാതെ തന്നെ ഇവിടെ ഉള്ള മൈതാണ്ടികളെ ഒക്കെ മയക്കിയെടുത്തു”
“ഇനി കാണിക്കാൻ വേണ്ടിയാണോ അവള് ഇങ്ങനെ ഒരുങ്ങി കെട്ടി വരുന്നത്”?
“ചിലപ്പോ ആയിരിക്കും. അല്ലേ തന്നെ സ്കൂളിലെ ചെക്കന്മാരൊക്കെ കുലുക്കി കളയുന്നത് ആ പേത്തലച്ചിയെ ഓർത്താ. ഇന്നാള് രണ്ടവന്മാര് ലാബിൽ വെച്ച് പറയുന്നത് കേട്ടതാ”
“എന്തായാലും അവൾക്കിട്ടൊന്നു താങ്ങിയിട്ടില്ലേൽ ശരിയാവില്ല. പറ്റിയ ഒരവസരം എന്നേലും വീണു കിട്ടും”
അങ്ങനെ ഓരോന്ന് പറഞ്ഞ് നിൽക്കുന്നതിനിടെയാണ് കാട്ടിൽ ഒരുത്തൻ മരത്തിനു പുറകിൽ നിന്ന് സ്വയംഭോഗം ചെയ്യുന്നത് അവർ കണ്ടത്. നീലചടയൻ സുലഭമായി ലഭിക്കുന്ന സ്ഥലമായത് കൊണ്ട് കഞ്ചാവ് അടിച്ചു കേറ്റിയ ആരെങ്കിലും ചെയ്യുന്നതായിരിക്കും എന്ന് വിചാരിച്ച് തിരിച്ച് പോരാൻ തുടങ്ങിയപ്പോഴാണ് ടിന്റു ടീച്ചർ അത് ഹ്യുമാനിറ്റീസിലെ രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞത്.
രാവിലെ ക്ലാസിൽ കയറാതെ ഏതോ കൂടിയ സാധനം വലിച്ചു കേറ്റി കാണിച്ചു കൂട്ടുന്ന വിക്രിയകളാണ് അവർ കണ്ടത്. ടിൻ്റു ടീച്ചർ അത് ഫോണിൽ പകർത്തി. ഗേൾസ് ടോയ്ലറ്റിന് പിന്നിലെ കലാ പരിപാടികളെ കുറിച്ച് അവന് ബോധം വരുമ്പോൾ ചോദിക്കാം എന്ന് തീരുമാനിച്ചു.
അചിരേണ നിത്യവും പ്രതീക്ഷയോടെ കാത്തിരുന്ന ‘ആ’ ഒരു അവസരം അവർക്ക് വീണു കിട്ടി. പ്രളയം കാരണം മറ്റ് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൊണ്ട് ഒരിടത്ത് വെച്ചും സബ്ജില്ല കലോത്സവം നടത്താൻ പറ്റാത്ത അവസ്ഥയായി. അത് കൊണ്ട് ആ വർഷത്തെ കലോത്സവവും ശാസ്ത്ര മേളയും ഒരുമിച്ച് – ആദ്യത്തെ മൂന്ന് ദിവസം ശാസ്ത്രമേളയും പിന്നെ അഞ്ച് ദിവസം കലാമേളയും – പൂതപ്പാറയിൽ വെച്ച് നടത്താൻ തീരുമാനമായി.
ശ്രീ ഒണക്കൻ മാസ്റ്റർ ലഹരിക്കെതിരായി സബ്ജില്ല കലോത്സവത്തിന്റെ അവസാന ദിവസം ബോധവൽക്കരണവും ചവിട്ടുനാടകവും ഒക്കെയായി ഒരു പരിപാടി നടത്താൻ തീരുമാനിച്ചു.
പ്രസ്തുത ആവശ്യത്തിനും ഒരു ബോധവൽകരണ ക്ലാസ്സിനും സ്ഥലം സി ഐ കോത്താഴത്തു ചാപ്പൻ നമ്പ്യാരെ മുഖ്യാതിഥിയായി ക്ഷണിച്ചു. സ്ഥലം എസ് ഐ യെ ക്ഷണിക്കാൻ പോയപ്പോഴാണ് നമ്പ്യാർ പോലീസ് പട്ടിയേയും കൊണ്ട് കസർത്ത് കാണിക്കുന്നത് കണ്ടത്. അങ്ങനെ നമ്പ്യാരെ ക്ഷണിക്കുകയായിരുന്നു. സ്കൂളിന് പിന്നിലെ ഒഴിഞ്ഞ കാട്ടിൽ ആണും പെണ്ണുമായി പലരും പലതും ചെയ്യുന്നത് കണ്ട് കണ്ണ് പൂത്തിട്ടാണ് ഒണക്കൻ മാസ്റ്റർ അങ്ങനെയൊരു സാഹസത്തിനു മുതിർന്നത്.
കലോത്സവം നടന്ന നാല് ദിവസവും സൗമ്യ മിസ്സായിരുന്നു ഫെസിലിറ്റേറ്റർ ആയി ഓടിപ്പാഞ്ഞിരുന്നത്. സമാപന ദിവസം രാവിലെ സ്റ്റാഫ് റൂമിലെത്തിയ സൗമ്യ ടീച്ചറിനെ കണ്ട് മറ്റുള്ള ടീച്ചറുമാർ അന്തം വിട്ടു. സാരി വലിച്ചു വാരി ചുറ്റി തെണ്ടാൻ പോകുന്ന പോലെ വന്നിരിക്കുന്നു.
“എന്താ ടീച്ചറേ ഇങ്ങനെ? ടീച്ചർ സാരി ഉടുക്കുന്നതിൽ എക്സ്പേർട് ആയിരുന്നില്ലേ”
“എനിക്ക് ജാനറ്റ് ആയിരുന്നു ഉടുപ്പിച്ചു തന്നിരുന്നത്. ഇന്ന് അവൾക്ക് സമയമില്ല. കളക്ടർ വിളിച്ച അടിയന്തര യോഗത്തിന് പോണം. എന്നോട് ചുരിദാർ ഇടാൻ പറഞ്ഞതാണ്. പക്ഷെ ഒരു പരിപാടി അല്ലേ. അതാ. നിങ്ങൾ ഒന്ന് ഉടുക്കാൻ സഹായിക്കാമോ”?
ടിന്റു മിസ്സ് മറ്റുള്ളവരെയും വിളിച്ച് സ്റ്റാഫ് റൂമിൻ്റെ പുറകുവശത്തോട്ട് നടന്നു.
“എടീ അവള് ഇത്രയും കാലം പെണ്ണുങ്ങൾക്ക് ചട്ട കെട്ടുന്ന പോലെയാ സാരി ഉടുത്ത് വന്നത്. ഉടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല. വല്ലവളുമാരും ഉടുത്ത് കൊടുത്തിട്ടു ഞെളിഞ്ഞു നടക്കുകയായിരുന്നു. നീ ഉടുത്ത് കൊടുക്കണ്ട. അങ്ങനെ നടന്നോട്ടെ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്”
“അല്ലെടി, വേറൊരു പ്ലാനുണ്ട്. നിൻ്റെ കയ്യിൽ ആ രാജേഷിൻ്റെ വീഡിയോ ഇല്ലേ. ഞാൻ പറഞ്ഞ് തരുന്നപോലെ ചെന്ന് പറഞ്ഞ് അവനെ ഒന്ന് ഭീഷണിപ്പെടുത്ത്”
കൂട്ടത്തിലൊരു ടീച്ചർ രാജേഷിനെ വാരാൻ പോയി. മറ്റുള്ളവർ സൗമ്യ ടീച്ചറെ സാരി ഉടുപ്പിച്ചു. തന്ത്രപരമായ ഒരു അഡ്ജസ്റ്റ്മെൻറ് ഉടുപ്പിക്കലായിരുന്നു അത്. പിന്നൊന്നും വെച്ച് ശരിക്കും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല.
അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപന ദിവസത്തെ പരിപാടികൾക്ക് അതിഥികളായി സി ഐ ശ്രീ കോത്താഴത്ത് ചാപ്പൻ നമ്പ്യാരും പ്രമുഖ എഴുത്തുകാരി ശ്രീ ലീലാ കുമാരിയും പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കാലേകൂട്ടി തന്നെ പൂതപ്പാറ ഗവൺമെൻ്റ് സ്കൂളിൽ സന്നിഹിതരായി.
ഏതൊക്കെയോ കനമേറിയ ഗ്രന്ഥങ്ങൾ പടച്ചു വിടുകയും സർവ്വകലാശാലയിലെ സ്വാധീനം നിമിത്തം അതിൽ ചിലതൊക്കെ മലയാളം കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഒഴിച്ചു നിർത്തിയാൽ എഴുത്തുകാരി എന്നറിയപ്പെടാനുള്ള യാതൊരു യോഗ്യതയും ശ്രീ ലീലാ കുമാരിക്കുണ്ടായിരുന്നില്ല എന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. സത്യം പറയുകയാണെങ്കിൽ ശ്രീ കുമാരിയുടെ ഒരു കൃതി അബദ്ധത്തിൽ എങ്ങാനും വായിച്ചവർ കഥ മനസിലാക്കുവാൻ കൂടി വേറൊന്ന് വായിക്കുകയില്ല. അത്രക്കും ഉത്കൃഷ്ടമായ രചനാ വൈഭവമാണ് അവർ പ്രകടിപ്പിച്ചിരുന്നത്.
സമാപന സമ്മേളനത്തിൻ്റെ പരിപാടികൾ സൗമ്യ ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോട് കൂടി തുടങ്ങി. അവസാന ദിവസമായത് കൊണ്ടും ശനിയാഴ്ച ആയതിനാലും സാധാരണയിൽ കവിഞ്ഞ ആൾതിരക്കുണ്ടായിരുന്നു. സ്വാഗതത്തിന് ശേഷം സൗമ്യ ടീച്ചർ ശ്രീ ഒണക്കനെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചു. തെളിഞ്ഞ ആ പ്രഭാതത്തിൽ മറ്റ് പലതും ചെയ്യാമായിരുന്നിട്ടും പ്രവൃത്തി ദിവസമല്ലാഞ്ഞിട്ട് കൂടി അവിടെ വന്ന് കൂടിയിരിക്കുന്ന ബഹുശതം കുട്ടികളുടെയും എതാണ്ടത്ര തന്നെ മുതുക്കികളുടെയും മുതുക്കന്മാരുടെയും സഹന ശക്തി പരീക്ഷിക്കുവാനാണ് അത്തരുണത്തിൽ ശ്രീ ഒണക്കൻ തുനിഞ്ഞത്.
അത്രയും കുട്ടികൾ ഇരുന്നും നിന്നും കൂക്കി വിളിച്ചിട്ടും ബഹളമുണ്ടാക്കിയിട്ടും തന്റെ പിടലിക്ക് രണ്ടു പൊട്ടിക്കാൻ ആരുമില്ലെന്നുള്ള ധൈര്യത്തോടെ ആ മഹാ പാപി യാതൊരു മനക്ലേശവുമില്ലാതെ ഒന്നര മണിക്കൂറ് പ്രസംഗിച്ചു.
“…….നത്തും കൂമനും തമ്മിൽ വ്യത്യാസമില്ലാത്തതു പോലെ ദുഷ്ടനും അസൂയാലുവും തമ്മിൽ വ്യത്യാസമില്ല….”
എന്ന ഭരതവാക്യത്തോട് കൂടി ശ്രീ ഒണക്കൻ മാസ്റ്റർ തൻ്റെ സുദീർഘവും സമുജ്വലവും സാരഗർഭവും വിജ്ഞേയവുമായ ഭാഷണം ഉപസംഹരിച്ചു. അനേകം കണ്ഠങ്ങളിൽ നിന്ന് ആശ്വാസത്തെ ദ്യോതിപ്പിക്കുന്ന ഒരു ശബ്ദം തദവസരത്തിൽ പുറപ്പെട്ടു എന്നത് ആ ഭാഷണം കേൾക്കാനിടയായ ആരിലും പ്രേത്യേകിച്ച് ഒരു അത്ഭുതവും ഉണ്ടാക്കിയില്ല.
മാസ്റ്ററുടെ ഭാഷണത്തിനു ശേഷം മിസ് സൗമ്യ സമാരാധ്യമായ അധ്യക്ഷ പീഢത്തിന് അടുത്ത് ചെന്ന് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ശ്രീ ലീലാ കുമാരിയെ ക്ഷണിച്ചു. കസേരയിൽ നിന്നും ഒണക്കനെ കവച്ചു വെക്കുന്ന ഒരു പ്രസംഗം കാച്ചാൻ ചന്തി പൊക്കിയ ശ്രീ കുമാരി വെയിലുകൊണ്ട് വലഞ്ഞു നിൽക്കുന്ന കുട്ടികളുടെയും അവിടെ കൂടിയ നാട്ടുകാരുടെയും മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലാക്കി ചുരുങ്ങിയ വാക്കുകളിൽ ഉദ്ഘാടനം കഴിഞ്ഞതായി അറിയിച്ച് ആകാശം പോലെ വിശാലമായ തന്റെ പൃഷ്ഠം അഗ്രാസനത്തിൽ തന്നെ തിരികെ നിക്ഷേപിച്ചു.
അടുത്തത് മിസ്റ്റർ നമ്പ്യാരുടെ ഊഴമായിരുന്നു. പണ്ടത്തെ കാലത്ത് ആത്മഹത്യ ഒരു ഫാഷൻ അല്ലാത്തത് കൊണ്ട് നാട് വിടുന്നതായിരുന്നു പതിവ് എന്നും ഇന്നത്തെ കാലത്ത് ലഹരി സംബന്ധമായ പ്രശ്നത്തിൽ അകപ്പെട്ട കുട്ടി കെട്ടിതൂങ്ങിയോ ട്രെയിനിനു തലവെച്ചോ ചാകും എന്നുമറിയാമായിരുന്ന നമ്പ്യാർ നാടകത്തിനു ശേഷമാവാം ബോധവൽക്കരണമെന്ന് പറഞ്ഞൊഴിഞ്ഞ് തൽക്കാലത്തേക്ക് തടി കയ്ച്ചിലാക്കി.
അവിടെ കൂടിയിരുന്നവരിൽ താത്പര്യമില്ലാത്തവരുടെ സംസാരവും ചെകിടടപ്പിക്കുന്ന കൂക്കുവിളികളും കാരണം ആർക്കും കേൾക്കുവാൻ കഴിയാഞ്ഞ ഒരു ആമുഖത്തിന് ശേഷം പശ്ചാത്യ വേഷ വിധാനങ്ങളോട് കൂടിയ ഏതോ ഒരുത്തൻ സ്റ്റേജിൽ പ്രവേശിച്ച് കാണികളെ നോക്കി എന്തോ ചിലത് പറഞ്ഞു. കൂക്കുവിളികൾ കാരണം കേൾക്കുവാൻ കഴിയാഞ്ഞത് കൊണ്ട് ആ പോങ്ങൻ എന്ത് പറഞ്ഞു എന്ന് വിശദീകരിക്കാൻ തത്കാലം നിവൃത്തിയില്ല.
അനന്തരം വാൾട്മാൻ വിസ്‌കി, ബ്ലോടസ് വോഡ്കൊവ്സക്കി, ഗഞ്ചപ്പ ഷേണായ് എന്നിങ്ങനെ പലരും സ്റ്റേജിൽ പ്രവേശിച്ചു. കഥക്ക് മുന്നോടിയായി ഒരു പാട്ട് നിർബന്ധമായതു കൊണ്ട് ആഞ്ജലീന ഷാമ്പേയ്ൻ കർണ കഠോരമായ ശബ്ദത്തിൽ കള്ളുകുടി കൊണ്ടുണ്ടാവുന്ന ഗുലുമാലുകളെ പറ്റി പാടി തുടങ്ങി. ആ പെൺകുട്ടി പാടുമ്പോൾ കോറസ് പാടുന്നവർ എത്രയോ ഭേദം എന്നും കോറസ് പാടുമ്പോൾ പെൺകുട്ടി എത്രയോ ഭേദം എന്നും രണ്ട് കൂട്ടരും ഒന്നിച്ച് പാടുമ്പോൾ പാറപ്പുറത്ത് ചിരട്ട ഉരക്കുന്നതാണ് അതിനേക്കാൾ സംഗീതാത്മകമെന്നും അത് കേൾക്കേണ്ടി വന്ന ഭാഗ്യഹീനരെകൊണ്ട് പറയിപ്പിച്ച് ചവിട്ട് നാടകം അഭംഗുരം തുടർന്നു.
കുട്ടികളായത് കൊണ്ടും അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയും അവിടെ ഇരിക്കുന്ന പാവങ്ങളുടെ മനസ് മടുപ്പിക്കുന്ന ബോറൻ കഥയാണ് ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം എന്ന പേരിൽ ചവിട്ട് നാടകക്കാർ അവിടെ അഭിനയിച്ച് തീർത്തത്.
അവസാനം എല്ലാവരും – സ്റ്റേജിലുള്ളവരും കണ്ടവരും വന്നവരും നിന്നവരും വഴിയേ പോയവരുമെല്ലാം – അടങ്ങിയ ഒരു കൂട്ട പ്രാർത്ഥനയോട് കൂടി അത് അവസാനിച്ചു കിട്ടി.
എൻ എസ് എസ് വൊളന്റിയേർസിന്റെ ആ നാടക പേക്കോലം വല്ലപാടും കണ്ടു തീർത്ത സി ഐ കോത്താഴത്ത് ചാപ്പൻ നമ്പ്യാർ ഇനിയൊരു പത്തു ജന്മത്തേക്ക് പോലും ഇമ്മാതിരി ഒരു ഗതികേട് തനിക്ക് വരരുതേ എന്നായിരിക്കും പ്രാർത്ഥിച്ചിട്ടുണ്ടാവുക എന്ന കാര്യത്തിൽ എനിക്കെന്നല്ല, അത് കണ്ടു തീർക്കാൻ വിധിക്കപ്പെട്ട ആർക്കും രണ്ടഭിപ്രായമുണ്ടാകാൻ ഇടയില്ല.
ആ ചവിട്ട് നാടക മഹാമഹം കണ്ട് തീർത്ത തന്റെ അവസ്ഥ ഗജേന്ദ്രന്റെ കാല് വായിൽ കെണിഞ്ഞത് നിമിത്തം ആയിരം കൊല്ല കാലം പച്ചവെള്ളം കുടിക്കാൻ പോലും കഴിയാതെ ആയുർബലം ഒന്ന് കൊണ്ട് മാത്രം ജീവൻ പോകാതെ കഴിച്ച മിസ്റ്റർ നക്രവുമായി തുലനം ചെയ്യുമ്പോൾ നക്രത്തിന്റെ അവസ്ഥ തൻ്റെ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് എന്ന് മിസ്റ്റർ നമ്പ്യാർ മാത്രമാണ് എന്നോട് പറഞ്ഞിരുന്നതെങ്കിൽ അതിശയോക്തി ആണെന്നേ ഞാൻ കരുതുമായിരുന്നുള്ളൂ. പക്ഷെ എന്തുപറയാനാണ് എന്ന് നോക്കണേ. അവിടെ കൂടിയ സുമാർ രണ്ടായിത്തോളം ആളുകളും അത് തന്നെ പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ലല്ലോ.
ചവിട്ടു നാടകത്തിനു ശേഷം തന്റെ തലമണ്ട നയാ പൈസക്ക് പോലും ഇൻഷൂർ ചെയ്തിട്ടില്ല എന്ന് നല്ല ബോധ്യമുള്ളത് കൊണ്ടാണോ എന്തോ മിസ്റ്റർ കോത്താഴത്ത് നമ്പ്യാർ ഹ്രസ്വമായ ഒരു ബോധവൽക്കരണ ക്ലാസ്സാണ് അവിടെ കൂടിയവർക്കായി എടുത്തത്. അല്ലാതെ തന്നെ ബോധം കൂടുതലുള്ളവരെ വീണ്ടും ബോധവൽക്കരിക്കുന്നതിലുള്ള അനൗചിത്യവും ഒരു പക്ഷെ മിസ്റ്റർ നമ്പ്യാരെ ദീർഘമായ ഒരു ക്ലാസ്സെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാവാം.
വിജയികൾക്കുള്ള സമ്മാന ദാനമായിരുന്നു അടുത്തത്. ഓവറോൾ ചാമ്പ്യൻസിനുള്ള പടുകൂറ്റൻ ഷീൽഡും സ്പെഷ്യൽ എവെർ റോളിങ് ട്രോഫിയും മറ്റനേകം ചെറു ട്രോഫികളും ഒരു ട്രോളിയിൽ ഉന്തികൊണ്ട് വരുന്നതിനിടെ സ്റ്റേജിന്റെ ഇടത്തേ മൂലയിൽ വെച്ചിട്ടുള്ള ഓപ്പൺ ബെൽറ്റ് ജനറേറ്ററിന്റെ കറങ്ങുന്ന ചക്രത്തിനിടയിൽ സൗമ്യ ടീച്ചറിൻ്റെ സാരിയുടെ അറ്റം കുരുങ്ങി.
കുടുങ്ങിയ സാരി ബെൽറ്റിനുള്ളിൽ ചുറ്റി മുഴുവനും ജനറേറ്ററിനുള്ളിൽ കുരുങ്ങി ജനറേറ്റർ ഓഫായി.
സാരിയുടെ മറ നീങ്ങിയതോട് കൂടി കറുത്ത പാവാടയും നേർത്ത മെറൂൺ ബ്ലൗസും ധരിച്ച സൗമ്യയുടെ കൊഴുത്തു മിനുത്ത ശരീരം നാട്ടുകാര് മുഴുവൻ കണ്ടു. രാവിലേ മുതൽ ഓടിനടന്നത് കൊണ്ട് വിയർപ്പ് പൊടിഞ്ഞു നനഞ്ഞ കക്ഷവും ഇറക്കി വെട്ടിയ ബ്ലൗസ്സിനുള്ളിൽ നിറഞ്ഞു നിന്ന കൊഴുത്ത വലിയ മുലകളും മടക്കുകളോട് കൂടിയ അണിവയറും ഒരു നാഴി എണ്ണ കൊള്ളുന്ന വലിയ പൊക്കിളും നാട്ടുകാർക്ക് മുന്നിൽ അനാവൃതമായി.
ആ കോണാത്തിലെ നാടകം കണ്ടു തീർത്തത് കാരണം തലക്ക് തക്രധാര നടത്താൻ തീർച്ചപ്പെടുത്തിയ പലർക്കും ആ കാഴ്ച പന്ത്രണ്ടു വർഷത്തെ കൊടും വരൾച്ചക്ക് ശേഷം പെയ്യുന്ന ആദ്യ മഴപോലെയൊരു അനുഭൂതിയാണ് തലച്ചോറിൽ ഉണ്ടാക്കിയത് എന്നാണ് സംഭവത്തെ കുറിച്ച് പിന്നീട് പലരും പറഞ്ഞ് ഞാനറിഞ്ഞത്.
എന്തായാലും അത്രയും പേരുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചതിനു കൂക്ക് വിളികൾക്ക് പകരം നിർത്താതെയുള്ള കരഘോഷത്തോടെയും ഹർഷാരവങ്ങളോടെയുമാണ് സദസ്യർ സൗമ്യ ടീച്ചറെ അഭിനന്ദിച്ചത്. തന്നെയുമല്ല റൗക്കയും മുണ്ടും വേഷ്ടിയും ആ പട്ടിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യവുമായിരുന്നില്ല.
ആ കയ്യടികൾക്കിടയിൽ പെണ്ണിൽ നിന്ന് കണ്ണ് തെറ്റിയവനായ വന്ദ്യ വയോധികൻ ശ്രീ ഒണക്കൻ മാസ്റ്ററുടെ തലച്ചോറിൽ പോലും മിന്നൽ പിണർ സൃഷ്ടിക്കാൻ പോന്ന നതാംഗിയുടെ കോമള രൂപത്തെ കലോത്സവത്തിനടിച്ചു വെച്ച വലിയ ഫ്ലെക്സുമായി സ്റ്റേജിലേക്ക് ചാടികയറിയ മിസ്റ്റർ നമ്പ്യാർ പരുന്ത് കോഴി കുഞ്ഞിനെ എന്ന പോലെ പൊതിഞ്ഞെടുത്തു സ്റ്റേജിനു പിന്നിലെ കെമിസ്ട്രി ലാബിലേക്ക് കൊണ്ടുപോയി.
സംഭവമറിഞ്ഞ് ഓടികൂടിയ നാട്ടുകാരിൽ ആരൊക്കെയോ ചിലർ ജനറേറ്ററുമായി കടന്ന് കളഞ്ഞു. സംഭവ ബഹുലമായ പലതും നടക്കുന്നതിനിടയിൽ ഇനി അവിടെ തുടർന്നാൽ അത് തനിക്ക് ആപത്തായാലോ എന്ന ആശങ്ക മനസിനെ അലട്ടിയത് കൊണ്ട് ഇതിനെല്ലാം കളമൊരുക്കിയ പ്ലസ്ടു കാരൻ പയ്യൻ സ്റ്റേജിനു പുറകുവശത്തുള്ള റബ്ബർ തോട്ടത്തിലൂടെ ജീവനും കൊണ്ട് പാഞ്ഞു പോകുന്നതിനും അവിടെ അവശേഷിച്ച നാട്ടുകാർ സാക്ഷികളായി.
സ്റ്റേജിനു പിന്നിൽ നിന്ന് രംഗം വീക്ഷിച്ചു കൊണ്ടിരുന്ന ടിന്റു മിസ്സ് കുറച്ചപ്പുറത്തു നിന്ന മറ്റൊരു ടീച്ചറിനെ കൈ ചുരുട്ടി തമ്പ്സ് അപ്പ് കാണിച്ചു. അതെല്ലാം കണ്ട് വരാന്തക്കപ്പുറം നിന്ന മൂന്നു പേരുടെ ചുണ്ടിലും പരിഹാസ സൂചകവും നിഗൂഢവുമായ പുഞ്ചിരി വിരിഞ്ഞു.
പെട്ടെന്നുണ്ടായ സംഭവത്തിൽ സ്തബ്ദ്ധരായി ആ മനം മയക്കുന്ന കാഴ്ചയുടെ മായിക വലയത്തിൽ പെട്ടു മനസു കൊണ്ട് പല ലോകത്തോട്ടും യാത്ര പോയ അവിടെ കൂടിയ മനുഷ്യരായിട്ടുള്ളവരെല്ലാം ശ്രീ ഒണക്കൻ മാസ്റ്റരുടെ മൈക്കിലൂടെയുള്ള ഘന ഗംഭീരമായ ശബ്ദം കേട്ട് ഭൂമിയിലേക്ക് തന്നെ തിരിച്ചെത്തി.
ഏതാണ്ട് രണ്ടു മണിക്കൂറിനകം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന ഭാവത്തോടെ ശ്രീ ലീല കുമാരി തനിച്ച് സബ് ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് താൻ വന്ന ജോലി ഭംഗിയായി നിർവഹിച്ച് അവരുടെ പാട്ടിനു പോയി. ശ്രീ ഒണക്കൻ മറ്റു കാര്യങ്ങളിലും വ്യാപൃതനായി.
കണ്ടമ്പ്രത് കോപ്പൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. അവർക്കുള്ള എവെർ റോളിങ് ട്രോഫി അവിടെനിന്നു വന്ന തലതിരിഞ്ഞവരുടെ കൂട്ടത്തിൽ അല്പമെങ്കിലും തലക്ക് വെളിവുള്ള ഏതോ ഒരുത്തി വന്ന് വാങ്ങിക്കൊണ്ടുപോയി. മറ്റുള്ളവരും തങ്ങൾക്കുള്ള സമ്മാനങ്ങൾ വാങ്ങി താമസം വിനാ സ്വഗൃഹം പൂകി.
പരിപാടി ഒക്കെ കഴിഞ്ഞ് അത്രയും നേരം നാണക്കേടു കാരണം കെമിസ്ട്രി ലാബിൽ തന്നെ ഇരുന്ന സൗമ്യയെ ആളും ആരവവും ഒഴിഞ്ഞ ശേഷം സി ഐ നമ്പ്യാർ വീട്ടിൽ കൊണ്ട് വിട്ടു.
ആ പരിചയം ക്രമേണ വളർന്ന് ഹൃദയങ്ങൾ തമ്മിൽ കൈമാറുന്നതിലും കാലക്രമത്തിൽ മിസ് സൗമ്യ മിസ്സിസ് നമ്പ്യാർ ആയി മാറുന്നതിലും നമ്പ്യാരുടെ മക്കളെ പ്രസവിക്കുന്നതിലും കലാശിച്ചു.
വാൽകഷ്ണം : ജനറേറ്ററുമായി ബന്ധമുള്ളവരെയെല്ലാം ആ സംഭവം നടന്ന് ഒരാണ്ട് തികയുന്നതിനു മുന്നേ അജ്ഞാതനായ ഒരു മാന്യൻ ധനാശി പാടിച്ചു എന്നും കേൾക്കുന്നു.
Nb: അന്ന് ജീവനും കൊണ്ട് ഓടിയവൻ പിന്നീട് കോഴ്സ് പോലും മുഴുമിപ്പിക്കാതെ ഉത്തർപ്രദേശിലെങ്ങാണ്ട് ആരും അറിയാതെ ജീവിക്കുകയാണ് എന്ന് ഈ അടുത്ത കാലത്ത് ഞാനറിയാൻ ഇടയായി.
(അവസാനിച്ചു)
Responses (0 )