കൊച്ചിയിലെ കുസൃതികൾ 7
Kochiyile Kusrithikal Part 7 | Author : Vellakkadalas | Previous Part
ദേവികയുടെ ഫ്‌ളാഷ് ബാക്ക് രണ്ടാം ഭാഗം : അജിത്തിന്റെ മൈസൂർ യാത്ര സിറ്റ് ഔട്ടിൽ എന്തോ വന്നു വീഴുന്ന ശബ്ദം കേട്ടാണ് ദേവിക ചിന്തയിൽ നിന്നുണർന്നത്. അവൾ കർട്ടൻ മാറ്റി നോക്കി. അത് ന്യൂസ് പേപ്പർ ആയിരുന്നു. അവൾ ആകാശത്തേയ്ക്ക് നോക്കി ദൂരെ കിഴക്ക് ചുവപ്പു രാശി കാണുന്നുണ്ട്.
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. എങ്ങനെയെങ്കിലും ഉറങ്ങണം നാളെ ഒരു രാജീവേട്ടന്റെ കൂടെ ഒരു കല്യാണത്തിന് പോകേണ്ടതാണ് അവൾ വിചാരിച്ചു. അവൾ വീണ്ടും സോഫയിൽ വന്നുകിടന്ന ശേഷം കണ്ണുകളടച്ചു. “ഒരു പെണ്ണുമായി മെഴുകുതിരി വെട്ടത്തിൽ സംഭോഗിക്കുന്ന ഒരാണിന്റെ കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണ്ണ കുരിശുമാല,
നെഞ്ചിൽ പച്ചകുത്തിയ ഗരുഡൻ, ഒരു ആണിന്റെ രണ്ടു പൂച്ചക്കണ്ണുകൾ, മുറിപ്പാടുള്ള പുരികം, ഇടതു ചെവിയിലെ സ്റ്റഡ്, ബെന്നിയുടെ കൗമാരത്തിലെ മുഖം.” അവൾ ഞെട്ടി കണ്ണുതുറന്നു. അവളാകെ വിയർത്തിരുന്നു. ദേവിക എഴുന്നേറ്റ് അല്പം വെള്ളം കുടിച്ച ശേഷം ഫോണെടുത്ത് അടുത്ത പാട്ട് പ്ലെ ചെയ്തുകൊണ്ട് കണ്ണുകൾ അടച്ചു.
“കണ്ണേ, കലൈമാനെ, കന്നിമയിലിനെ…” അവൾ വീണ്ടും വർഷങ്ങൾ പിന്നോട്ട് ഒഴുകിപ്പോയി.
“കണ്ണേ, കലൈമാനെ, കന്നിമയിലിനെ…”
“ഇത് നിന്റെ ഫേവറിറ്റ് സോങ്സിൽ ഒന്നാണല്ലേ?” അജിത് മടിയിൽ കിടക്കുന്ന ദേവികയുടെ തലയിൽ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു. ക്യാമ്പസിലെ ഒരു മരച്ചുവട്ടിൽ ആയിരുന്നു അവർ.
“ദി ഫേവറിറ്റ്,” അവൾ പറഞ്ഞു.” നിനക്കറിയാമോ ഇതിൽ നായിക മനോരോഗിയാണ് എന്നിട്ടും നായകൻ അവരെ സ്നേഹിക്കുകയാണ്. നീ എനിക്ക് അങ്ങനെ എന്തെങ്കിലും ആണെങ്കിലും എന്നെ സ്നേഹിക്കുമോ?” അവൾ ചോദിച്ചു.
“പിന്നേ, ഒരുപാട്,” അജിത് ദേവികയുടെ കവിളിൽ ചുംബിച്ചു.
പരസ്പരം സ്നേഹം തുറന്നു പറഞ്ഞതോടെ അവർ പകൽ ക്ളാസ്സില്ലാത്ത സമയം മുഴുവൻ ആളും സിസിടിവി ക്യാമറയും ഇല്ലാത്ത ക്യാമ്പസ്സിന്റെ വിദൂരമായ കോണുകളിൽ മരത്തണലുകളിൽ ചെലവഴിക്കാൻ തുടങ്ങി. ദേവികയുടെ മടിയിൽ തലവെച്ചു കിടക്കുകയും, ഇടയ്ക്കിടെ പെട്ടെന്ന് അവളെ വാരിപ്പുണർന്ന് ഉമ്മവെക്കുകയും രാത്രികാലങ്ങളിൽ ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇതെല്ലാം വിഡിയോ കോളിലൂടെ ചെയ്യുകയും ചെയ്തു.
വീക്കെൻഡുകളിലെ യാത്രകളിൽ അവൻ അവൾക്ക് കൂടുതൽ ജീന്സുകളും, ടി ഷർട്ടുകളും, ചുരിദാറുകളും, ചെരിപ്പുകളും, വളകളും, മാലകളും, കമ്മലുകളും, ബ്രാകളും, പാന്റികളും, ചോക്കളേറ്റുകളും വാങ്ങിക്കൊണ്ടുത്തുകൊണ്ടിരുന്നു.
സ്‌കോളർഷിപ്പ് തീരുന്ന മുറയ്ക്ക് അവൻ നാട്ടിലെ കൂട്ടുകാരോടുള്ള വിളികളും ചോദിക്കുന്ന തുകകളും കൂടിക്കൂടി വന്നു. ചുരുക്കിപ്പറഞ്ഞാൽ അവനെ സംബന്ധിച്ച് എല്ലാം സുഖ സുന്ദരമായിരുന്നു. എങ്കിലും അവരുടെ സ്നേഹ പ്രകടനങ്ങൾ വാട്‌സ് ആപ്പിന്റെ സെർവർ ആർക്കൈവുകളിലെ എൻക്രിപ്റ്റഡ് വീഡിയോകൾക്കും,
ക്യാമ്പസ്സിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ ആളൊഴിഞ്ഞ അതിരുകളിലെ മരക്കൂട്ടങ്ങൾക്കിടയിലെ ആലിംഗനങ്ങൾക്കുമപ്പുറം എങ്ങോട്ടും വളർന്നില്ല എന്നുമാത്രം. ദിവസങ്ങൾ പിന്നെയും കടന്നുപോയി.
അവരുടെ പ്രണയം അങ്ങിനെ പൂത്തുലയാൻ തുടങ്ങി ഏതാണ്ടൊരു മാസം കഴിഞ്ഞ ഒരു ദിവസം മൂന്നാമതും അവൾ അവന്റെ വീട്ടുകാരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് അതിനെപ്പറ്റി എന്തെങ്കിലും ചെയ്യാൻ അവൻ തീരുമാനിച്ചത്. “ഇനി അവർക്ക് തിരക്കാണെങ്കിൽ നമുക്ക് അങ്ങോട്ടുപോയി കാണാം.
അതും പറ്റില്ലെങ്കിൽ ഒന്ന് വീഡിയോ കോളെങ്കിലും വിളിക്കാം. നീ അവരുടെ ഫോട്ടോ പോലും കാണിക്കുന്നില്ലല്ലോ. ചോദിച്ചാൽ ഇല്ലെന്ന് പറയും. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോഴെങ്കിലും എനിക്ക് വേണ്ടി ഒരു ഫോട്ടോ എടുക്കാമായിരുന്നില്ലേ? അല്ലെങ്കിൽ അവരോട് ഒന്ന് അയച്ചു തരാൻ പറയണം. അതിനെങ്ങനെയാ അപ്പോൾ പറയും അവർക്ക് അതൊന്നും ഇഷ്ടമല്ല എന്ന്. നീ എന്നെ പറ്റിയ്ക്കുകയാണോ,
നമ്മുടെ കാര്യം എന്നെങ്കിലും നീ അവരോട് പറയുമോ എന്നൊക്കെ എനിക്കിപ്പോ സംശയമാകുന്നു. പണക്കാർക്ക് പല തമാശകളും ആവാമല്ലോ പാവപ്പെട്ട പെണ്കുട്ടികളോട്. നോക്കിക്കോ അങ്ങനെ വള്ളതുമാണെങ്കിൽ നിന്നെ ഞാൻ കൊല്ലും” എന്നാണ് അവൾ അവസാനം പറഞ്ഞത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് അവന് തോന്നി. ഡാഡി ക്ക് തിരക്കാണ്, മമ്മിക്ക് സുഖമില്ല തുടങ്ങിയ സ്ഥിരം നുണകൾ ഇനി എൽക്കില്ല എന്ന് മാത്രമല്ല സംശയം ജനിപ്പിക്കുമെന്ന് ഉറപ്പായതോടെ എങ്ങിനെയെങ്കിലും ഒരു അച്ഛനേയും അമ്മയെയും കണ്ടുപിടിക്കാൻ തീരുമാനിച്ചത്. പക്ഷേ എന്തുചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. ദിവസങ്ങൾ പോകുന്തോറും അവൾ ഇത് മാത്രമായി ചോദിക്കുന്നത് എന്ന നിലയായി.
തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് തോന്നിയ അജിത് അങ്ങനെയാണ് അവന്റെ കൂടെ പണ്ട് സ്‌കൂളിൽ പഠിച്ച ആരിഫിനെ വിളിക്കുന്നത്. ആരിഫിനെ വിളിക്കാൻ രണ്ടുകാരണങ്ങൾ ഉണ്ടായിരുന്നു.
ഒന്ന് ആരിഫ് തന്നെ വല്ലവരുടെയും ചെലവിലാണ് കഴിയുന്നത് എന്നതുകൊണ്ട് അവന്റെ കയ്യിൽ നിന്ന് അഞ്ചിന്റെ പൈസ അജിത്ത് കടം വാങ്ങിയിട്ടില്ല. രണ്ടാമതായിട്ട് പ്ലസ്‌ടു കഴിഞ്ഞപ്പോ സിനിമ എന്ന് പറഞ്ഞ് നാടുവിട്ട അവനിപ്പോൾ ബാംഗ്ലൂരിലെവിടെയോ ഉണ്ട് , കൂലിപ്പണിയും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് പണിയുമൊക്കെ ആയിട്ട്.
അവൻ ആരിഫിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആരിഫിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു, “നിനക്കെന്തിനാ ഇപ്പൊ ഒരു ഡ്യൂപ്ലിക്കേറ്റ് അച്ഛനുമമ്മയും? സ്വന്തമായിട്ട് ഉണ്ടല്ലോ. ”
“എനിക്കല്ല, ഇവിടെ കോളേജിൽ എന്റെയൊരു സീനിയറിനാണ്. പുള്ളിക്ക് പുള്ളി പ്രേമിക്കുന്ന പെണ്ണിനെ ഒന്നു പ്രാങ്ക് ചെയ്യാനാണ്.”
“എന്ത് പറ്റിക്കാൻ?”
ആദ്യം ഒഴിവാക്കാൻ നോക്കിയെങ്കിലും, രണ്ടായിരം കമ്മീഷൻ കൊടുക്കാമെന്ന് ഏറ്റപ്പോൾ അവൻ സമ്മതിച്ചു. നാട്ടുകാരോട് കടം വാങ്ങിയതാണെങ്കിലും അക്കൗണ്ടിൽ കാശ് കിടക്കുന്ന ധൈര്യമായിരുന്നു അവന്. ഇങ്ങനെ ഒരു ഉടായിപ്പ് പണിക്ക് ഇറങ്ങുമ്പോൾ മറ്റു വഴികളും ഇല്ലായിരുന്നു. അവൻ പറഞ്ഞു,
“നീ പറഞ്ഞപോലെ അത്യാവശ്യം ഇംഗ്ളീഷ് ഒക്കെ പറയാനറിയുന്ന ഒരു പൈസക്കാരൻ ലുക്ക് ഉള്ള അച്ഛനും. പിന്നെ മലയാളവും കന്നടയും അറിയുന്ന അമ്മയും അല്ലെ, ഞാൻ നോക്കട്ടെ.” അങ്ങനെ പറഞ്ഞതിന്റെ പിറ്റേന്ന് അവൻ തിരിച്ചുവിളിച്ചു. “ഒരാളുണ്ട്. ഗണേഷ്. ഇവിടെ എന്റെ പഴയ റൂം മേറ്റ് ആയിരുന്നു.
പത്തൻപത് വയസ്സുണ്ട്. കോളേജിലൊക്കെ പഠിച്ചതാണ്, സിനിമ തലയ്ക്ക് കയറി ഇവിടെ വന്ന് എല്ലാം നഷ്ടപ്പെട്ട കേസാ. ഇത്രയും കാലമായിട്ടും കണ്ടാലറിയുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് വേഷം പോലും ചെയ്തിട്ടില്ല. ആളിത്തിരി വെള്ളം ആണെന്നെ ഉള്ളൂ ആക്ടിങ് ഒക്കെ സൂപ്പറാണ്. നീയൊന്ന് മൈസൂർ വരെ പോകേണ്ടിവരും. ആളിപ്പോൾ അവിടെയാണ്. ആളുടെ നമ്പർ ഞാൻ തരാം.”
“അപ്പോൾ അമ്മയോ?”
“അതും ഞാൻ ആളോട് പറഞ്ഞിട്ടുണ്ട്. എല്ലാം പുള്ളി ശരിയാക്കിക്കോളും.”
മൈസൂർ എത്താൻ പരമാവധി 3 മണിക്കൂർ യാത്രയുണ്ട് പക്ഷേ അതോന്നും നോക്കിയിട്ട് കാര്യമില്ല. ശനിയാഴ്ച എഴുന്നേറ്റയുടനെ വാട്‌സ് ആപ്പെടുത്ത് “അച്ഛനും അമ്മയും കമിങ് സൂണ്. വൈകീട്ട് വിളിക്കാം” എന്ന് ദേവികയ്ക്ക് മെസ്സേജിട്ട ശേഷം അവൻ മൈസൂർക്ക് പുറപ്പെട്ടു.
ഏതാണ്ട് രാവിലെ ഒരു പന്ത്രണ്ടോടെ അജിത് അവിടെയെത്തിയെങ്കിലും ഭക്ഷണം കഴിച്ച് ഗണേഷിനെ വിളിച്ചപ്പോൾ അയാൾ ഫോണ് എടുത്തില്ല. നാലഞ്ചു വട്ടം ശ്രമിച്ചിട്ടും കിട്ടാതായപ്പോൾ അവന് എന്ത് ചെയ്യണമെന്ന് അറിയാതെയായി. അച്ഛനെയും അമ്മയെയും കൊണ്ടേ വരൂ എന്ന് ദേവികയോട് വാക്ക് പറഞ്ഞിട്ടിറങ്ങിയതാണ് അവൻ.
ബസ്റ്റാണ്ടിന്റെ ചൂടായ റൂഫിനടിയിലിരുന്നവൻ വെട്ടി വിയർത്തു. നേരം കടന്നുപോയി. അതിനിടെ അവൻ പലതവണ വിളിച്ചു. ഡയൽ ടോണ് മാത്രം അവന്റെ ചെവിയിൽ ബാക്കിയായി. ഒടുക്കം, ഏതാണ്ട് ഒരു മണിക്കൂറിനുശേഷം,അവൻ ഒന്നുകൂടി ശ്രമിച്ചു. ഇല്ല, ഇത്തവണയും ഫോണ് എടുത്തില്ല. അയാൾ പറ്റിച്ചിരിക്കുന്നു അവൻ ഉറപ്പിച്ചു.
മറ്റൊരു വഴിയുമില്ല, അവന് മനസ്സിലായി. കോളേജിൽ തിരിച്ചുചെല്ലുമ്പോൾ ദേവിക ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവന് ഉത്തരമുണ്ടാകില്ല. ഇന്നത്തോടെ എല്ലാം തീരും. വാടിയ മുഖവുമായി അവൻ തിരിച്ചു പോകാനുള്ള ബസ്സിൽ കയറിയ ഉടനെയാണ് അവന്റെ ഫോണ് ശബ്ദിച്ചത്. അത് അയാളായിരുന്നു,
ഗണേഷ്. അവൻ വേഗം ഫോണെടുത്ത് ചെവിയോട് ചേർത്തു. ” അജിത്തല്ലേ, സോറി ഉണർന്നിരുന്നില്ല. ഇന്നലെ കഴിച്ചത് അല്പം അധികമായിപ്പോയി.”
“ഓ അത് സാരമില്ല,” അവന്റെ മനസ്സിൽ അപ്പോൾ അതൊന്നും ഒരു വിഷയമല്ലായിരുന്നു. എല്ലാം തീർന്നു എന്ന് വിചാരിച്ചതല്ലേ.
“ഞാൻ ഒരല്പംകൂടി വൈകും. ഇവിടെ നിന്ന് ഓട്ടോ ഒന്നും കിട്ടില്ല. ബസ്സ് കിട്ടിയിട്ടുവേണം കുഴപ്പമില്ലല്ലോ?”
“ഇല്ല. ഞാൻ കാത്തിരിക്കാം അവൻ പറഞ്ഞു.”
കോൾ കട്ടായപ്പോഴേക്കും ബസ് സ്റ്റാർട്ട് ചെയ്തിരുന്നു.
“വണ്ടി നിർത്തണം ആൾ ഇറങ്ങാനുണ്ടേ,” അവൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ഡോറിനടുത്തെത്തി.
“ഓരോരോ ശല്യങ്ങൾ ഇറങ്ങിക്കോളും,” പ്രാകിക്കൊണ്ട് കണ്ടക്റ്റർ വാതിൽ തുറന്നതും അവൻ ചാടിയിറങ്ങി വെയ്റ്റിങ് റൂമിലേക്ക് നടന്നു. അയാൾ എത്താൻ പിന്നെയും വൈകി. ഏതാണ്ട് ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ബസ്റ്റാന്റിന്റെ വെയ്റ്റിങ് റൂമിലേക്ക് കടന്നുവന്നു. അഞ്ചടി പത്തിഞ്ച് പൊക്കത്തിൽ നരകയറിയ നെറ്റിയും, കട്ടി മീശയും,
ക്ളീൻ ഷേവ് താടിയുമായി ഒരാൾ. ആദ്യകാഴ്ചയിൽ അവന് ബോധിച്ചു. അയാൾ അവനുനേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “ഐ ആം ഗണേഷ്, നൈസ് ടു മീറ്റ് യൂ,” എന്ന്. അയാൾ കൈ നീട്ടിയപ്പോൾ ഏതോ കൂതറ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവന്റെ മുഖത്തടിച്ചു. എങ്കിലും അയാൾ പറഞ്ഞ മണി മണിപോലുള്ള ഇംഗ്ളീഷിൽ അത് മുങ്ങിപ്പോയി. അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “അജിത്.”
“ആരിഫ് ഹാഡ് ഇൻഫോംഡ് മി ദാറ്റ് യൂ ആർ ലൂക്കിങ് ഫോർ ആൻ ആക്റ്റർ. (ആരിഫ് പറഞ്ഞു നീ ഒരു നടനെ ആവശ്യമുണ്ടെന്ന്.)”
“വിൽ യൂ ഡു ഇറ്റ്? ഇറ്റ് ഇസ് നോട്ട് ഗോയിങ് ടു ബി ഇൻ ഫ്രണ്ട് ഓഫ് എനി ക്യാമറ, ഇറ്റ് വിൽ ബി ഇൻ മൈ ലൈഫ്, ഇൻ കോളേജ്(നിങ്ങൾ അഭിനയിക്കുമോ?ഇത് സ്റ്റെയ്ജിൽ അല്ല ചെയ്യേണ്ടത് കോളേജിലാണ്, അതും റിയലായി.)”
“ഐ നീഡ് 5000( എനിക്ക് 5000 വേണം)”
“ഐ ഡിഡ് നോട്ട് ഗെറ്റ് യൂ(എനിക്ക് മനസ്സിലായില്ല)”
“ഇഫ് ദി അമൗണ്ട് ഇസ് റെഡി, വൈ കോളേജ്, ഐ കാൻ ഇവൻ പെർഫോം ഇൻ ആ സെമിറ്ററി (പറഞ്ഞ പണം റെഡിയാണെങ്കിൽ കോളേജിൽ അല്ല സെമിത്തേരിയിൽ വന്ന് ഞാൻ അഭിനയിക്കും),” അയാൾ ചിരിച്ചു.
“ഓകെ എഗ്രീഡ്. ഹിയർ ഇസ് യുവർ അഡ്വാൻസ്. ദി റീമെയ്നിങ് അമൗണ്ട് ആഫ്റ്റർ ദി പെർഫോമൻസ് ( ശരി, സമ്മതിച്ചു. ഇതാ അഡ്വാൻസ്. ബാക്കി പണം അഭിനയം കഴിഞ്ഞിട്ട്)'” അവൻ രണ്ടായിരം രൂപ ഗണേഷിന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
“ഓകെ”
“സിൻസ് യൂ ആൾറെഡി കൻവിൻസ്ഡ് മി ദാറ്റ് യൂ കാൻ സ്പീക് ഇംഗ്ലീഷ്, വി കാൻ സ്വിച് ടു കന്നഡ (നിങ്ങൾക്ക് ഇംഗ്ളീഷ് സംസാരിക്കാൻ സാധിക്കും എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കന്നഡയിലേക്ക് മാറാം),” അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അയാളും ചിരിച്ചു.
(ഇനിയുള്ള അവരുടെ സംഭാഷണങ്ങൾ മലയാളത്തിൽ കൊടുക്കുന്നു.)
“അല്ല, എന്റെ അമ്മയായി അഭിനയിക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞിരുന്നല്ലോ, അതെന്തായി?”
“അത് ഞാൻ പറയാൻ വരികയായിരുന്നു. സത്യം പറഞ്ഞാൽ സ്ത്രീകളെ കിട്ടാൻ പാടാണ്. അതും ഇതുപോലെ ചുറ്റിക്കളി ഏർപ്പാടാകുമ്പോൾ പ്രത്യേകിച്ചും. നാളെ ആരെങ്കിലും നമ്മൾക്കെതിരെ പരാതിപെട്ടാൽ നമ്മൾക്ക് നമ്മളെ കാണു. പോരാത്തതിന് നിനക്ക് മലയാളവും കന്നടയും അറിയണം എന്ന കണ്ടീഷനും.”
“അയ്യോ ചതിക്കരുത്. നമുക്കിത് നാളെ തന്നെ നടക്കണം. എന്റെ അച്ഛനെ കാണാൻ പോവുകയാണ് എന്നു പറഞ്ഞിട്ടാണ് ഞാൻ വന്നത്. നാളെ നടന്നില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമാകും. ഇത് ആരിഫിനോട് ഞാൻ പറഞ്ഞതുപോലെ കേവലം ഒരു പ്രാങ്ക് അല്ല. ഇഷ്ടപപ്പെട്ട പെണ്ണിനെ നഷ്ടമാവാതിരിക്കാനുള്ള ,
അവളുടെ മുന്നിൽ മാനം രക്ഷിക്കാനുള്ള, സ്വപ്നം കണ്ടൊരു ജീവിതം കുറച്ചുനേരമെങ്കിലും ജീവിച്ചുനോക്കാനുള്ള ഒരു അവസാനത്തെ പരിശ്രമമാണ്.” അത്രയും പറഞ്ഞതിന് ശേഷം അവൻ കാര്യങ്ങൾ ഒന്നു ചുരുക്കത്തിൽ പറഞ്ഞു. അമ്മയെയും കൊണ്ടുവന്നില്ലെങ്കിൽ അവൾക്ക് സംശയം തോന്നുമെന്നുറപ്പാണ്. അത്രയും കേട്ടു കഴിഞ്ഞപ്പോൾ അയാളൊന്നാലോചിച്ചു.പിന്നെ പറഞ്ഞു,
” ഒരാളുണ്ട്, അങ്ങനെ വലിയ നടിയൊന്നുമല്ല. എങ്കിലും അല്ലറ ചില്ലറ കന്നഡ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും നിന്റെ പെണ്ണ് കാണാൻ ഒരു ചാൻസും ഇല്ല. പോരാത്തതിന് അതിലൊന്നും അവളുടെ മുഖവും വന്നുകാണില്ല. അതുകൊണ്ട് നമുക്ക് ഉപകരിക്കും മത്രമല്ല മലയാളവുമറിയാം. ഞാനൊന്ന് വിളിച്ചുനോക്കട്ടെ. ”
“ഓകെ.”
കഷ്ടിച്ചൊരു 20 മിനിറ്റ് നീണ്ട കോളിനോടുവിൽ അയാൾ ഫോണൊന്ന് മ്യൂട്ടിലിട്ടശേഷം അജിത്തിനോട് പറഞ്ഞു, “ഒരു അയ്യായിരം കൂടെ വേണ്ടിവരും,” അയാൾ പറഞ്ഞു. അവൻ തന്റെ ഓരോരോ കള്ളങ്ങൾ കേട്ട് പലപ്പോഴായി പണം തന്ന സുഹൃത്തുക്കൾക്ക് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അയാളോട് ഓകെ പറഞ്ഞു. ഒടുക്കം ഫോണ് കട്ട് ചെയ്ത ശേഷം അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു,”ഭാഗ്യത്തിന് അവൾ സമ്മതിച്ചിട്ടുണ്ട്.
പക്ഷേ അവൾ കാശ് മുൻകൂർ കിട്ടാതെ നാളെ വീട്ടിൽ നിന്നിറങ്ങില്ല. പക്ഷേ, കുഴപ്പമില്ല നമുക്ക് ഇപ്പോൾ തന്നെ പോയി കൊടുക്കാവുന്നതെ ഉള്ളൂ. ഒപ്പംഅവൾക്കുള്ള കൊസ്റ്റ്യൂം കൂടെ വാങ്ങിക്കൊടുക്കണമല്ലോ. മാത്രമല്ല നാളെ എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്ന് ഡീറ്റെയിൽ ആയി അവളോട് സംസാരിക്കുകയും ചെയ്യാം . ”
അത് ശരിയാണെന്ന് അവനും തോന്നി. “എങ്കിൽ പിന്നെ അങ്ങിനെയാവാം.” അവൻ പറയേണ്ട താമസം അയാൾ എഴുന്നേറ്റു. “എന്നാൽ പിന്നെ വൈകിക്കേണ്ട. ആദ്യം നമുക്കെന്തെങ്കിലും കഴിക്കാം. അതിനു ശേഷം നമുക്ക് അവളുടെ വീട്ടിലേക്ക് പോകാം. ഇപ്പോൾ തന്നെ പോയി ബുക് ചെയ്തില്ലെങ്കിൽ അവൾക്ക് വേറെ വർക്ക് വരാൻ ചാൻസ് ഉണ്ട് ,”
അയാൾ അതും പറഞ്ഞിട്ട് ഇറങ്ങിനടന്നു. അയാളെ കാത്തിരിക്കുമ്പോൾ അജിത് ഭക്ഷണം കഴിച്ചിരുന്നെങ്കിലും മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ അജിത് അയാളെ പിന്തുടർന്നു. അടുത്തുതന്നെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അയാൾ ബില്ലെടുത്ത് അജിത്തിന് കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, “നമുക്ക് പണം കൊടുത്തിട്ട് വേഗമിറങ്ങാം, സിറ്റിയുടെ മറ്റെഭാഗത്താണ് അവളുടെ വീട്.
ഇവിടുന്ന് പത്തുപതിനഞ്ച് കിലോമീറ്റർ ഉണ്ട്.” മറുപടിക്ക് കാത്തുനിൽക്കാതെ ഗണേഷ് കൈ കഴുകാൻ പോയി. ഇനി നാളത്തെ പരിപാടി കഴിയുന്നതുവരെ ഇങ്ങനെ പല ബില്ലുകളും വരുമെന്ന് അജിത്തിന് മനസ്സിലായിരുന്നു. ആവശ്യം അവന്റെ ആയതുകൊണ്ട് അവൻ മൈൻഡ് ആക്കിയില്ല. ഗണേഷ് കൈകഴുകി വരുമ്പോഴേക്കും അജിത് ബില്ല് അടച്ചിരുന്നു. അവർ രണ്ടുപേരും ഹോട്ടലിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.
ബസ്സ് ബ്ലോക്കിൽ നിരങ്ങി നീങ്ങാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയിരിക്കുന്നു. അവിടത്തെ ലോക്കൽ ബോഡി റീ ഇലക്ഷന്റെ റിസൾട്ട് വന്നതിന്റെ ആഹ്ലാദ പ്രകടനങ്ങളും ജാഥകളുമാണ് റോഡുമുഴുവൻ. പോരാത്തതിന് ആളുകളുടെയും വാഹനങ്ങളുടെയും ഒഴുക്കും.
അവൻ വാച്ചുനോക്കി സമയം ഏതാണ്ട് അഞ്ചുമണി ആകുന്നു. ഗീതഗ അവരെ കണ്ടില്ലെങ്കിൽ ഗണേഷ് പറഞ്ഞതുപോലെ വേറെ വർക്ക് ഏറ്റെടുക്കുമോ എന്ന പേടി അവനുണ്ടായിരുന്നു. ഇനിയും ഇത്ര തന്നെ വഴിയുണ്ടെന്നല്ലേ ഗണേഷ് പറഞ്ഞത് അവൻ അക്ഷമനായി. “നമുക്ക് ഇറങ്ങി നടന്നാലോ?” അവൻ അടുത്തിരുന്ന ഗണേഷിനോട് ചോദിച്ചു.
“ഒന്നു പുറത്തേക്ക് നോക്കു നമ്മൾ പകുതി വഴിപോലും ആയിട്ടില്ല. ബമുക്ക് അതുവരെ നടക്കാൻ പറ്റില്ല.ഇനി വണ്ടി വിളിക്കാൻ ആണെങ്കിൽ അതും നടക്കില്ല. അവിടെ അത്രയും തിരക്കാണ്. നീ പേടിക്കാതെ ഇരിക്ക്, നമ്മൾ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ.”
“അല്ല, അവർക്ക് വേറെ വർക്ക് വരുമെന്ന്,” പറഞ്ഞില്ലേ?
“നീ ടെൻഷൻ അടിക്കേണ്ട. കുറച്ചു വൈകിയാലും നിന്റെ കാര്യം നമുക്ക് നടത്താം,” അയാൾ ആശ്വസിപ്പിച്ചു. ആദ്യം അവൻ വിചാരിച്ചത് ഉച്ചയാവുമ്പോഴേക്കും ഇവിടെയെത്തി ഇവിടെ ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഇന്ന് തന്നെ ഇവരെയുംകൊണ്ട് കോളേജിൽ പോയി ദേവികയെ കാണാമെന്നും. അവളുടെ ഒപ്പം ചായ കുടിച്ച ശേഷം ഇവരെ തിരിച്ചയക്കാം എന്നുമായിരുന്നു. അതെന്തായാലും നടക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇനിയെന്തായാലും ഇന്ന് ഇവരെ കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിക്ക് അവൻ പ്ലാനൊന്ന് മാറ്റി. ഇനി എങ്ങനെ ധൃതിപിടിച്ചാലും ഈ ബ്ലോക്കൊക്കെ കഴിഞ്ഞ് അവരെ കണ്ടുപിടിച്ച്, കൊസ്റ്റ്യൂം റെഡിയാക്കി പുറപ്പെടാൻ തന്നെ സന്ധ്യ ആവും. അവിടെ പോയാൽ താമസിക്കാൻ ഒരു ലോഡ്ജ് പോലുമില്ല. അതുകൊണ്ട് അതുവേണ്ട. ഇന്ന് എല്ലാം സെറ്റ് ആക്കിയിട്ട് ഒറ്റയ്‌ക്ക് കോളേജിലേക്ക് പോകാം.
ഏഴരക്കോ മറ്റോ ഉള്ള ബസ്സിന് പോയാൽ കോളേജിന്റെ മുന്നിൽ ഇറങ്ങാം. ഇവർ രണ്ടുപേരും നാളെ വരട്ടെ, അവൻ കണക്കുകൂട്ടി. പക്ഷേ ആദ്യം അവരെ ഒന്നു കണണ്ടേ, അവൻ അക്ഷമയോടെ ബ്ലോക്കിലേക്ക് നോക്കി.
റെയിൽവേ ഓവർബ്രിഡ്ജ് തീരുന്ന ജങ്ഷനിൽ ബസ്സിറങ്ങുമ്പോൾ സമയം ആറുമണി കഴിഞ്ഞിരുന്നു. “അവളുടെ വീട് ഇവിടെ അടുത്തു തന്നെയാണ്. പക്ഷേ ഇവിടെ ഇറങ്ങിയശേഷം വിളിക്കാനാണ് അവൾ പറഞ്ഞത്. അവൾ ഇവിടെ വരാമെന്ന്.
അതാവുമ്പോൾ നാളെക്കുള്ള കൊസ്റ്റ്യൂമും പ്രോപ്പർട്ടികളും കയ്യോടെ ദാ അവിടെനിന്ന് കൊണ്ടുപോകാമല്ലോ, ” അയാൾ പുറകിലെ വാടകക്കടയിലേക്ക് ചൂണ്ടിയ ശേഷം തുടർന്നു, “അവിടെയാവുമ്പോൾ എന്തും വാടകക്ക് കിട്ടും. ഡ്രസ്സ്, ആഭരണങ്ങൾ, ചെരുപ്പ്, ഫോണ്, ബാഗ്, എന്തും.” അജിത് കടയിലേക്ക് നോക്കി. ഒരു ഒറ്റമുറി കട, പക്ഷേ അതിനകത്തേക്ക് സ്ഥലമുണ്ടെന്ന് തോന്നുന്നു, അവൻ മനസ്സിലോർത്തു.
അപ്പോൾ ഗണേഷ് ഫോണ് ചെവിയോട് ചേർത്തിരുന്നു. ഗണേഷ് ഒന്നു രണ്ടു തവണ വിളിച്ചിട്ടും അവർ ഫോണെടുത്തില്ല. ഒടുക്കം അവർക്ക് ഒരു മെസ്സേജ് ഇട്ട ശേഷം അയാൾ പറഞ്ഞു. “നമുക്ക് ഒരു പത്തുമിനിറ്റ് നോക്കാം,” എന്നിട്ടും വിവരം ഒന്നുമില്ലെങ്കിൽ അങ്ങോട്ട് പോകാം.
അവരെ കാണാഞ്ഞപ്പോൾ അജിത്തിന് വീണ്ടും ടെൻഷൻ ആയി. പതിനഞ്ചുമിനിറ്റായപ്പോൾ അയാൾ പറഞ്ഞു, “നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് അങ്ങോട്ട് പോയിനോക്കാം.” അപ്പോഴാണ് നീല സാരിയുടുത്ത ഒരു സ്ത്രീ ഓവർബ്രിഡ്ജിന്റെ സൈഡിലുള്ള വഴിയിൽ നിന്ന് മെയിൻറോഡിലേക്ക് കയറിവന്ന് അവരുടെ മുന്നിൽ നിന്നത്.
“നിങ്ങൾ വന്നിട്ട് അധികനേരമായോ? ” അവർ ഗണേഷിന്റെ മുഖത്ത് നോക്കി ചോദിച്ചു.
“ഹെന്റെ ഗീതേ.. നീയിതെവിടെയായിരുന്നു, ഞങ്ങൾ ഇതെത്ര നേരമായി,” ഗണേഷ് പരാതി പറഞ്ഞു.
“എന്തു പറയാനാ ഗണേശാ, നിനക്കറിയാമല്ലോ വീട്ടിലെ കാര്യങ്ങൾ. എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ? അവിടെ ഒരു മനുഷ്യനെക്കൊണ്ട് കാര്യം വല്ലതുമുണ്ടോ? നിങ്ങൾ വരുന്നില്ലെന്ന് കണ്ട് ആ ഗ്യാപ്പിൽ കുളി തീർത്തേക്കാം എന്നുകരുതി ഞാൻ കുളത്തിലൊന്നു മുങ്ങാൻ പോയപ്പോഴാണ് നിന്റെ വിളി.
എന്നാൽ ആ മനുഷ്യന് ആ ഫോണ് ഒന്നു കൊണ്ടുവന്നുതരാൻ ഉള്ള ബുദ്ധി തോന്നണ്ടേ, ഇല്ല. അവസാനം എല്ലാം കഴിഞ്ഞുവന്ന് ഫോണ് നോക്കിയപ്പോഴാണ് നിന്റെ മിസ് കോളും മെസ്സേജും കണ്ടത്. തിരിച്ചു വിളിക്കുമ്പോ കോൾ കണക്റ്റ് ആവുന്നില്ല.”
“ആ എന്റെ ഫോണ് ചാർജ് തീർന്നു. അതാ,” ഗണേഷ് പറഞ്ഞു.
“ഓ അപ്പോൾ ഇതാണല്ലേ ഗീത, അജിത് സൂക്ഷിച്ചു നോക്കി. അല്പം തടിച്ചുവെളുത്ത് ഉയരം കുറഞ്ഞ്, വട്ടമുഖവും, വലിയ കണ്ണും, വലിയ മൂക്കും, വലിയ നെറ്റിയും, വലിയ ചുണ്ടും, കവിളുമായി ഒരു ആന്റി. ചുരുക്കിപ്പറഞ്ഞാൽ ഗാനഗന്ധർവ്വൻ പടത്തിലെ സ്‌കൂൾ പ്രിൻസിപ്പലിനെപോലെ ഒരു നാടൻ തറവാടി ആന്റി.
“എന്താണ് ഇതു പോരെ അമ്മ?” അജിത്തിന്റെ നോട്ടം കണ്ടിട്ട് ഗണേഷ് അജിത്തിനോട് ചോദിച്ചു.
“മതി,” അവനൊന്ന് ചമ്മിയ ചിരിചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ ഇവളെ നിനക്ക് ബോധിക്കുമെന്ന്,” അയാൾ ഗീതയ്ക്ക് നേരെ തിരിഞ്ഞിട്ടിങ്ങനെ പറഞ്ഞു, “എടീ ഗീതേ, ഇതാണ് ഞാൻ പറഞ്ഞ നിന്റെ മോൻ. ഇത് നിന്റെ അമ്മ…. അല്ലാ വാടകയമ്മ,” അയാൾ പൊട്ടിച്ചിരിച്ചു. അവർ അജിത്തിനുനേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു, “ഹലോ,” അവനും അവർക്ക് നേരെ കൈ നീട്ടി. സ്ട്രീറ്റ് ലൈറ്റിലെ സി എഫ് എല്ലിന്റെ തെളിഞ്ഞ വെളിച്ചത്തിൽ അവരുടെ സൗന്ദര്യം നിറഞ്ഞുനിന്നു.
ഷോപ്പിംഗ് സമയത്ത് മുഴുവൻ ഗണേഷും, അജിത്തും ചേർന്ന് പിറ്റേന്നത്തെ പ്ലാൻ ഗീതയുടെ അടുത്ത് പറഞ്ഞുമനസ്സിലാക്കിക്കൊണ്ടിരുന്നു. അവസാനം ഗണേഷ് ഇങ്ങനെ പറഞ്ഞു, “കേട്ടോ അജിത്തെ, അപ്പൊ നമുക്ക് ഒന്നു ചുരുക്കി പറയാം. നീ പറഞ്ഞതെല്ലാം വെച്ച്, നിനക്ക് വളരെ ഫ്രണ്ട്ലിയായ, തമാശയൊക്കെ പറയുന്ന, അമ്മയോടും നിന്നോടും വളരെ സ്നേഹമുള്ള, അമ്മയുടെ വാക്ക് ധിക്കരിക്കാത്ത, ഒട്ടും ദേഷ്യം വരാത്ത ഒരച്ഛനെയാണ് വേണ്ടത്.
അതുപോലെ ഒരുപാട് സംസാരിച്ചില്ലെങ്കിലും സംസാരിക്കുമ്പോൾ സ്നേഹത്തോടെ സംസാരിക്കുന്ന, വളരെ കാര്യഗൗരവവും അറിവുമുള്ള, അച്ഛന്റെ മേൽ സ്നേഹപൂർവ്വമായ നിയന്ത്രണം ഉള്ള, എന്നാൽ മകൻ എന്തുപറഞ്ഞാലും കേൾക്കുന്ന ഒരമ്മയെ ആണ് വേണ്ടത്. പിന്നെ നീ പറഞ്ഞ ബാക്കി ഡീറ്റെയിൽസും. ഓകെ ഇത് നമുക്ക് ചെയ്യാം.” അജിത് തലകുലുക്കി, പക്ഷേ ഗീതയെ കണ്ടപ്പോൾ തന്നെ സുന്ദരിയാണെന്ന് അജിത്തിന് തോന്നിയതുകൊണ്ട്, സംസാരത്തിനിടയിലും അവന്റെ ശ്രദ്ധ അവരിലായിരുന്നു.
അവന് അവരുടെ മുഖത്തുനിന്നും ശരീരത്തിൽ നിന്നും കണ്ണെടുക്കാനായില്ല. കാര്യം അവൻ ദേവികയെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നെങ്കിലും വീടിനുപുറത്ത് അധികം സ്ത്രീകളുമായി ഇടപെട്ടിട്ടില്ലാത്തതുകൊണ്ട് പെണ്ണുങ്ങളെ കാണുമ്പോൾ തന്നെ നാണം വരുന്നതും അടുത്തിടപഴകുകയാണെങ്കിൽ അവർ അറിയാതെ അവരുടെ ശരീരം വായ്നോക്കുന്നതുമൊക്കെ അവന്റെ പതിവാണ്. അത് അവന്റെ നിയന്ത്രണത്തിൽ പോലുമല്ല.
അതുകൊണ്ട് തെറ്റാണ് എന്ന് ഉള്ളുകൊണ്ട് തോന്നിയിട്ടും ഒരു നിമിഷം അവിടെ വന്നതെന്തിനാണെന്നുപോലും മറന്നുകൊണ്ട് അവൻ അവരെ കണ്ണുകൊണ്ട് കൊത്തിവലിച്ചു. അവനെ മുഴുവനായും കുറ്റം പറയാനും സാധിക്കില്ല. കാരണം , ഏതൊരു അല്പസ്വല്പം പ്രായക്കൂടുതൽ ഉള്ള പെണ്ണുങ്ങളെ ഇഷ്ടമുള്ള ഏതൊരു ചെറുപ്പക്കാരനെ സംബന്ധിച്ചും അത്ര നന്നായി ഒരുങ്ങിയിട്ടോ വേഷം ധരിച്ചിട്ടൊ ഇല്ലെങ്കിലും പത്തുനാൽപ്പത് വയസ്സോളം പ്രായമുള്ള, തെറ്റില്ലാത്ത വടിവും നിലവുമുള്ള ഗീതയെപ്പോലെ ഒരു ഹോംലി ആന്റി ഒരു സ്വപ്നമായിരുന്നു. ഏതായാലും അച്ഛൻ വേഷത്തിനുള്ള ഫുൾ സ്ലീവ് ഷർട്ടും, പാന്റും,
ബെൽറ്റും, ഷൂസും, വാച്ചും, ടൈയും, കോട്ടും, കണ്ണടയും, ഐ ഫോണും എടുത്തുകഴിഞ്ഞപ്പോൾ ആണ് അമ്മ വേഷത്തിന്റെ കൊസ്റ്റ്യൂം എന്താവണമെന്നാലോചിക്കുന്നത്.
“‘അമ്മ എന്തായാലും ഇംഗ്ളീഷ് പറയുന്നില്ലല്ലോ. അപ്പോൾ പിന്നെ സാരി മതി,” എന്ന് പറഞ്ഞത് ഗീത തന്നെയാണ്. കേട്ടപ്പോൾ അജിത്തിനും ശരിയാണെന്ന് തോന്നി. അങ്ങനെ അവർ ഒരു ഇളം നീല സാരി തെരഞ്ഞെടുത്തു. അതിന് മാത്രമാണ് മാച്ചിങ് ബ്ലൗസ് ഉണ്ടായിരുന്നത് എന്നതാണ് സത്യം. കൂടെ ഒരു ഹൈ ഹീൽ ചപ്പലും, ബാഗും, ഐ ഫോണും, കുറച്ച് ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങളും. പക്ഷേ ബ്ലൗസ് പാകമാണോ എന്നറിയില്ല.
അതുറപ്പിക്കാൻ വേണ്ടി ഗീത ബ്ലൗസും കൊണ്ട് കടയുടെ അകത്തയ്ക്ക് കടന്ന ശേഷം അലമാരയുടെ പിന്നിലേക്ക് മാറി. ഒരഞ്ചുമിനിറ്റോളം കഴിഞ്ഞപ്പോൾ അവൾ അലമാരയുടെ പുറകിൽ നിന്ന് പുറത്തേയ്ക്ക് വന്നു. “എനിക്ക് ഇത്തിരി ടൈറ്റ് ആണെന്ന് തോന്നുന്നു. പക്ഷെ അഡ്ജസ്റ്റ് ചെയ്യാം. കുഴപ്പമുണ്ടോ?” അവൾ ചോദിച്ചു. അജിത്തിന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.
നാൽപ്പത് വയസ്സായ ആ നാടൻ ആന്റി ആ പുതിയ ബ്ലൗസിൽ സാരിയുടെ പല്ലു ഇടാതെ നിൽപ്പുണ്ടായിരുന്നു. അവന് അവിടേക്ക് നോക്കി നിൽക്കാതിരിക്കാൻ കഴിഞ്ഞില്ല. നല്ല വലിയ മുലകൾ ആ ബ്ലൗസിൽ തിങ്ങിഞെരുങ്ങിക്കിടന്നു. മുലയുടെ മുക്കാലും കാണിച്ചുകൊണ്ട് ഇറക്കി വെട്ടിയ കഴുത്തും. അജിത്തിന് തന്റെ ജെട്ടിക്കുള്ളിൽ ഒരു അനക്കം തോന്നിത്തുടങ്ങി.
“കൊള്ളാം, അല്ലെങ്കിലും കുറച്ചു ടൈറ്റ് ആവുന്നതാണ് നല്ലത്,” ഗണേഷ് പൊട്ടിച്ചിരിച്ചു. അപ്പോഴാണ് അജിത് ചിന്തയിൽ നിന്ന് ഉണർന്നത്. “ഓകെ അല്ലെ അജിത്?” അവൻ ഒന്നും മിണ്ടിയില്ല.”ഡബിൾ ഓകെ,” കടക്കാരൻ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. “നീ നിന്റെ ജോലി നോക്ക്. ഓകെ അല്ലെ അജിത്?” ഇത്തവണ അവൻ തലയാട്ടി.
അതോടെ വീണ്ടും ബ്ലൗസ് മാറാനായി ഗീത അലമാരയുടെ പുറകിലേക്ക് മാറി.അഞ്ചുമിനിറ്റിന് ശേഷം അവർ പുറത്തുവന്നപ്പോൾ കടക്കാരൻ പറഞ്ഞു, “ആകെ മൊത്തം 3000 രൂപ വാടക. പിന്നെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ. ഇത്തവണ മുഴുവൻ വാടകയും അഡ്വാൻസ് ആയി വേണം
.” ഗീത തുണികൾ പാക്ക് ചെയ്ത കവർ കയ്യിലെടുത്ത ശേഷം അജിത്തിന്റെ നേർക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “ഒരു 3000 തന്നേ ഇതൊന്ന് സെറ്റിൽ ചെയ്യട്ടെ.” അജിത് കൊടുത്ത 3000 എന്നിത്തിട്ടപ്പെടുത്തിയ ശേഷം അതിൽ നിന്ന് 2000 അവൾ തന്റെ ബ്ലൗസിനുള്ളിൽ തിരുകി. 1000 കടക്കാരന് കൊടുത്തുകൊണ്ട് ഗീത പറഞ്ഞു, “കഴിഞ്ഞ തവണത്തെ പൈസ മുഴുവൻ നീ എനിക്ക് തന്നിട്ടില്ല. ഇപ്പൊ കണക്ക് സെറ്റ് ആയി.” അതിന് ശേഷം അവർ കടയിൽ നിന്നിറങ്ങി.
“എന്നാൽ പിന്നെ നമുക്ക് പോകാമല്ലേ ഗണേഷ്? ബാക്കിയെല്ലാം നാളെ” കടയിൽ നിന്നിറങ്ങിയ അജിത് ദൂരെയുള്ള ഓട്ടോ സ്റ്റാൻഡ് നോക്കിക്കൊണ്ട് പറഞ്ഞു.
“അയ്യോ ഇവിടം വരെ വന്നിട്ട് എന്റെ വീട്ടിൽ കയറി ഒരു ചായ കുടിക്കാതെ പോകുന്നത് കഷ്ടമാണ് കേട്ടോ. ഒന്നുമില്ലെങ്കിലും ഒരു ദിവസത്തേയ്ക്കാണെങ്കിലും നമ്മൾ അമ്മയും അച്ഛനും മോനുമൊക്കെയല്ലേ? “ഗീത ചോദിച്ചു.
“ആ അതു ശരിയാണല്ലോ,” ഗണേഷ് ശരിവെച്ചു.
“അതോ ഇനി നമ്മൾ പാവങ്ങൾ ആയതുകൊണ്ട് വീട്ടിൽ വരില്ല എന്നൊക്കെ ഉണ്ടോ?” ഗീത കൂട്ടിച്ചേർത്തു.
“ഹേയ് അങ്ങനെയൊന്നുമില്ല,” അജിത് പുഞ്ചിരിച്ചു.
“ആ എന്നാൽ പിന്നെ വീട്ടിൽ വന്ന് ഒരു ചായ കുടിച്ചിട്ട് പോകാം,” അത്രയും പറഞ്ഞുകൊണ്ട് ഗീത ഓവർബ്രിഡ്ജിന്റെ സൈഡിലുള്ള വഴി ലക്ഷ്യമാക്കി നടന്നു, പുറകെ ഗണേഷും. ഒരു നിമിഷം ഒന്ന് വാച്ചുനോക്കി ഏഴര ആയിരിക്കുന്നു. ഇനിയിപ്പോ പോയാലും കോളേജിലേക്കുള്ള കണക്ഷൻ ബസ് കിട്ടില്ല. രാത്രി ഒരു ലോഡ്ജിൽ മുറിയെടുത്ത് തങ്ങേണ്ടി വരും. അവനോർത്തു.
അജിത് അവരുടെ പുറകെ നടക്കുമ്പോഴും ഗീതയെപ്പറ്റി ആലോചിക്കുകയായിരുന്നു. ഗീത അവനോട് വളരെ സൗഹൃദമായി ഓരോ തമാശകൾ ഒക്കെ പറഞ്ഞായിരുന്നു നടന്നിരുന്നത്. അല്ലെങ്കിൽ തന്നെ അല്പം മുൻപ് അവൻ കടയിൽ കണ്ട കാഴ്ച്ച അവന്റെ മനസ്സിൽ പറ്റിപ്പിടിച്ചിരുന്നു. അവൻ ആദ്യമായുടെയിരുന്നു ഒരു സ്ത്രീയെ അങ്ങനെ ബ്ലൗസിൽ മാറുമറയ്ക്കാതെ കാണുന്നത്.
ഒരുപക്ഷേ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിക്കാൻ പോകുമ്പോൾ സാരിയുടെ പല്ലു ഒന്ന് മാറുന്നതൊക്കെ ചെലപ്പോ വലിയ സംഭവം അല്ലായിരിക്കുമെന്ന് അവനോർത്തു. എന്തായാലും, അവന് ഗീതയോട് ഒരിഷ്ടം തോന്നി, എല്ലാം കൊണ്ടും. അവരെ കടന്നുപോയ ഒരു ട്രെയിനിന്റെ ശബ്ദംകേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്. നാഥനില്ലാത്ത പശുക്കളും, തെരുവുപട്ടികളും, മദ്യപാനികളും അലഞ്ഞു തിരിയുന്ന ഒരു റെയിൽവേ പുറംപോക്കിലായിരുന്നു ഗീതയുടെ വീട്.
റെയിൽ പാലത്തിന്റെ അരികിലൂടെ പോകുന്ന വഴിയിലെല്ലാം ആളുകൾ തമിഴും, കന്നടയും, മലയാളവും ഇടകലർന്ന ഏതോ ഒരു സങ്കരഭാഷയിൽ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഗണേഷ് ഇവിടെ ആദ്യമായല്ലെന്ന് അജിത്തിന് തോന്നി. അവരെ മറികടന്നുപോകുന്ന പലരും അയാളെ നോക്കി ചിരിച്ചു, കൈവീശിക്കാണിച്ചു,
‘കണ്ടിട്ട് കുറെയായല്ലോ,’ എന്ന് കുശലാന്വേഷണം നടത്തി. ആ ചേരിയുടെ അകത്തെ വളവുകളും തിരിവുകളും നിറഞ്ഞ വഴികളിൽ ഒരിക്കൽപോലും അയാൾ ശങ്കിച്ചുനിന്നില്ല, ഗീതയുടെ പുറകിൽ ആയില്ല. ഒടുവിൽ ചേരിയുടെ അറ്റത്ത് തിരക്കൊഴിഞ്ഞ് ആളൊഴിഞ്ഞ ഒരു കുറ്റികാടിന്റെയടുത്തെത്തിയപ്പോൾ അവർ അവിടെ നിന്നു. അതിനപ്പുറം ഒരു വലിയ കുളമായിരുന്നു.
അയാളും ഗീതയും അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു ഒറ്റയടി പാതയിൽ കയറി. കുറ്റികാട് കാരണം ആ വഴി ആർക്കും പെട്ടെന്ന് കാണില്ല.വലതു വശത്ത് ഒരു കുറ്റിക്കാടും ഇടതുവശത്ത് കുളവുമുള്ള ആ വഴി ഒരു വളവിനപ്പുറം അവസാനിച്ചത് ആ ചേരിയുടെ പിന്നിലാണ്. അവിടെ കണ്ട ആസ്ബറ്റോസ് മേഞ്ഞ ഒരു കൊച്ചു വീട്ടിലേക്ക് ഗീതയും, ഗണേശും പുറകെ അജിത്തും കയറി.
രണ്ടു മുറികളും അടുക്കളയും അതിനോട് ചേർന്ന് ഒരു ബാത്റൂമും മാത്രമുള്ള ഒരു കൊച്ചുവീടായിരുന്നു അത്. കയറി ചെല്ലുന്ന ആ വലിയ മുറിയിൽ ഒരറ്റത്ത് ഒരു പഴയ സോഫയും കുറച്ചപ്പുറത്തായി ഒരു ഊണ് മേശയും കസേരകളും ഉണ്ട്. കയറിസിച്ചെന്നയുടനെ ഗണേഷ് ആ സോഫയിൽ കാലിന്മേൽ കാൽകയറ്റിയിരുന്നു. അയാൾ അജിത്തിനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
“ചേട്ടാ….” ഗീത അകത്തേയ്ക്ക് നീട്ടി വിളിച്ചു. അപ്പോൾ മുറിയില്നിന്ന് ഇരുനിറത്തിൽ മെലിഞ്ഞ് വയറുന്തിയ ഒരു കഷണ്ടിക്കാരൻ മദ്ധ്യയവയസ്കൻ പുറത്തേക്കു വന്നു. നിറം മങ്ങിയ ഒരു ലുങ്കിയും ചുമലിൽ ഒരു തോർത്തുമുള്ള ഒരു കൊമ്പൻ മീശക്കാരൻ. അയാൾ ഗണേഷിനെ കണ്ടതും നമസ്കാരം പറഞ്ഞു.
“ചേട്ടാ ഞാൻ പറഞ്ഞപോലെ ആ സാരിയും ബ്ലൗസും മുക്കിയിട്ടോ?” ഗീത അയാളോട് ചോദിച്ചു. അയാൾ ഒന്നും മിണ്ടാതെ നിന്നു.
“ശ്ശേ എന്താ ചേട്ടാ ഇത്. ശരി ഒരു കാര്യം ചെയ്യ്. അത് പോയി മുക്കിയിട്ടോ. ഞാൻ ഇവർക്ക് കുടിക്കാൻ ചായ എടുക്കാം,” ഗീത പറഞ്ഞത് കേൾക്കേണ്ട താമസം അയാൾ കുളിമുറിയിലേക്ക് പോയി. അയാൾ പോയതും ഗീത അവരോട്, “ഞാൻ ദേ ഇപ്പോൾ ചായ എടുക്കാം,” എന്ന് പറഞ്ഞ ശേഷം അടുക്കളയിലേക്ക് നടന്നു.അവൻ നടന്നുപോകുന്ന ഗീതയെ നോക്കി. ഗീതയുടെ സാരിക്കുള്ളിൽ തുള്ളിക്കളിക്കുന്ന നിതംബങ്ങളുടെ ഭംഗി അപ്പോൾ മാത്രമാണ് അവന് മനസ്സിലായത്.
“എനിക്ക് പാൽ വേണ്ടകേട്ടോ,” അവർ പോയതും ഗണേഷ് അടുക്കളയിലേക്ക് വിളിച്ചുപറഞ്ഞതുകേട്ട് അജിത് നോട്ടം മാറ്റി.
“അതുപിന്നെ പ്രത്യേകം പറയാനുണ്ടോ?” ഗീത അടുക്കളയിൽ നിന്ന് പൊട്ടിച്ചിരിച്ചു. ” മോനെങ്ങനെയാ? പാൽ വേണോ അതോ കട്ടൻ മതിയോ?” .
“എങ്ങനെയായാലും മതി. കട്ടൻ കുടിക്കാം.” അജിത് ഉറക്കെ പറഞ്ഞ ശേഷം ശബ്ദം താഴ്ത്തി ഗണേഷിനോട് ചോദിച്ചു, “നേരത്തെ കണ്ടത് അവരുടെ ഭർത്താവാണോ?”
“അതേ, ഭുവൻ” ഗണേഷ് പറഞ്ഞു. അവൻ ചുറ്റും നോക്കി. ചുവരിൽ ഒരു വാൾ ക്ളോക്കുണ്ട്. പിന്നെ കുറെ ഫോട്ടോകളും. അവൻ എഴുന്നേറ്റ് ആ ഫോട്ടോകളുടെ അടുത്തേക്ക് നടന്നു. അത് ചില സ്‌കൂൾ ഫോട്ടോകളും, ഗ്രൂപ്പ് ഫോട്ടോകളും ആയിരുന്നു. എന്നാൽ അതിൽ ഒന്നൊരു കല്യാണ ഫോട്ടോ ആയിരുന്നു. ഭുവനും, ഗീതയും പിന്നെ രണ്ടുമൂന്നു ചെറുപ്പക്കാരും. അവൻ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ആ ചെറുപ്പക്കാരിൽ ഒരാൾ ഗണേഷ് ആയിരുന്നു. അവന് കൗതുകം തോന്നി.
“ഇത്?!?” അജിത് തന്റെ സംശയം തീർക്കാൻ വേണ്ടി ഗണേഷിനെനോക്കി.
“സംശയിക്കേണ്ട, ഞാൻ തന്നെയാണ്,” അത്രനേരം അവനെ നോക്കുകയായിരുന്ന ഗണേഷ് പറഞ്ഞു.
“സംശയം മുഴുവൻ മാറാതെ അയാളെ നോക്കിക്കൊണ്ട് വീണ്ടും സോഫയിൽ വന്നിരുന്ന അയാൾ അജിത്തിനെ നോക്കി അയാൾ തുടർന്നു, “ഭുവനും ഗീതയും സിനിമയിൽ ഉണ്ടായിരുന്നു. ഭുവൻ സ്റ്റണ്ട് മാൻ ആയിട്ടും ഗീത ഡാൻസർ ആയിട്ടും.അവിടുന്നുള്ള പരിചയമാണ്.”
“ഓ അപ്പൊ ഇവർ ഇപ്പൊ സിനിമയും ചെയ്യുന്നുണ്ടോ?
“ഇപ്പൊ ഇല്ല. അവിടുന്ന് നിർത്തി പോരേണ്ടി വന്നു ഇവർക്ക്. അന്ന് ഞാൻ ആണ് ഇവിടെ ഭുവന് എന്റെ ഒരു റെക്കമെന്റേഷനിൽ ഒരു പണി ഒപ്പിച്ചുകൊടുത്തത്.”
അപ്പോഴേക്കും ഭുവൻ ഒരു വഷളൻ ചിരി ചിരിച്ചുകൊണ്ട് വന്ന് കസേരയിൽ ഇരുന്നു.
“നമസ്കാരം. ഞാൻ അജിത്. ഞാനാണ്…” അവൻ ചായ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു.
“മനസ്സിലായി മോനെ…” മുഴുമിപ്പിക്കും മുൻപ് അയാൾ ഇടപെട്ടു.
“ചേട്ടൻ എന്ത് ചെയ്യുന്നു?”
“ഓ കനപ്പെട്ട പണിയൊന്നും ചെയ്തൂട മോനെ. എല്ലുമുഴുവൻ പൊട്ടി ഉള്ളിൽ മൊത്തം കമ്പിയാണ്.”
“ആ ഇയാൾ ഇവിടെ വന്ന് മൂന്നാലുപണി മാറി മാറി ചെയ്തിരുന്നു. ഒന്നും ശരിയായില്ല. അവസാനം ഇവിടെ വന്നതിന്റെ അടുത്തകൊല്ലം കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് വീണ് വലിയ അപകടമോക്കെ പറ്റിയിരുന്നു.ഒരുകൊല്ലത്തോളം കിടക്കയിൽ തന്നെ ആയിരുന്നു. ഇയാൾക്ക് പണിക്ക് പോകാൻ പറ്റാതെ ആയതോടെയാണ് ഗീത വീട്ടുപണിക്കൊക്കെ പോയിത്തുടങ്ങിയത്” പറഞ്ഞത് ഗണേശാണ്.
“ശ്ശോ എന്നാലും സിനിമയിൽ ഒക്കെ കയറേണ്ട ആളുകൾ കൂലിപ്പണിയ്ക്കും, വീട്ടുജോലിക്കും ഒക്കെ പോവുക എന്നുവെച്ചാൽ,” അജിത് സഹതപിച്ചു.
“ഗതി കേട്ടാൽ , ജീവിക്കാൻ വേറെ വഴിയൊന്നും ഇല്ലാതായാൽ പിന്നെ നമുക്ക് തോന്നുന്ന ഒരു ധൈര്യമുണ്ട് മോനെ. ആ ധൈര്യം ഉണ്ടെങ്കിൽ പിന്നെ നമ്മൾ ജീവിച്ചോളും, അതിന് വേണ്ടി എന്തും ചെയ്യാൻ റെഡിയാവും. അപ്പോൾ നമ്മൾ അഭിമാനമൊന്നും നോക്കില്ല അല്ലേ ഭുവൻ?” അപ്പോൾ അജിത് പറഞ്ഞത് കേട്ടുകൊണ്ട് ചായയും കൊണ്ടുവന്ന ഗീത പറഞ്ഞു.
ഭുവൻ അവരെ നോക്കി ഒരു ഇളിഭ്യന് ചിരി മാത്രം ചിരിച്ചു. അജിത്തിന് ഗീതയോടുള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു. തന്നെക്കാൾ ഒക്കെ കഷ്ടപ്പാടുള്ള എത്ര മനുഷ്യരാണ്, അവർ എങ്ങനെയാണ് അതൊക്കെ തരണം ചെയ്യുന്നത് അവൻ ഓർത്തുപോയി. “നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഒക്കെ അവസാനിക്കും. നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും.
ശ്രമിച്ചുകൊണ്ടിരിക്കൂ,” അജിത് അങ്ങനെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ ശേഷം പേഴ്‌സെടുത്ത് അയ്യായിരം രൂപ ഗീതയുടെ കയ്യിൽ വെച്ചുകൊടുത്തു. അവൾ പുഞ്ചിരിച്ചു. അജിത് ഗണേഷിന് നേരെ 3000 കൂടി നീട്ടിയ ശേഷം പറഞ്ഞു, “ഒരാൾക്ക് മാത്രമായി എങ്ങനെയാണ് ഞാൻ മുഴുവൻ പണവും നൽകുക. ഇതാ ബാക്കി. മാത്രമല്ല എനിക്ക് നിങ്ങളെ വിശ്വാസമായിരിക്കുന്നു.” ” താങ്ക് യൂ.” പിന്നെയും കുറച്ചു നേരം കൂടി വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം ചായയുടെ അവസാനത്തെ സിപ്പും കുടിച്ചുകൊണ്ട് അജിത് എഴുന്നേറ്റു.
“എങ്കിൽ ശരി എല്ലാം പറഞ്ഞതുപോലെ. നമുക്ക് നാളെ കാണാം. ഞാൻ രാവിലെ ഇവിടെ വരാം. ഒരുമിച്ച് പുറപ്പെടാം,” അജിത് പറഞ്ഞു.
അതുകേട്ട് ഗണേഷും ഗീതയും പരസ്പരം അൽപസമയം നോക്കിനിന്നു. അതിനു ശേഷം ഗീത പറഞ്ഞു.
“അല്ല, മോൻ ഇന്ന് രാത്രി എവിടെയാ താമസിക്കുന്നത് ?”
അവൻ പറഞ്ഞു, “ഇനിയിപ്പോൾ എന്തായാലും ഒരു ലോഡ്ജിൽ റൂം എടുക്കണം” അജിത് പറഞ്ഞു.
“വല്ല ലോഡ്ജിലും കിടന്ന് , അതിന്റെ ആവശ്യമെന്താ ഞാനുള്ളപ്പോൾ. ലോഡ്ജ് ഒക്കെ എങ്ങനെയുള്ളതാണോ എന്തോ? ഇക്കാലത്ത് എങ്ങനെയാ ആളുകളെ വിശ്വസിക്കുക. അതു വേണ്ട. ഇവിടെ കൂടാമല്ലോ. ഗണേഷ് എന്തായാലും ഇന്നിവിടെയാണ്. മോനും വാ. ഇവിടെയാവുമ്പോ ലോഡ്ജിൽ കൊടുക്കുന്ന പൈസയൊന്നും വേണ്ട. തിന്നാനോ കുടിയ്ക്കാനോ ഉള്ളതിനുള്ള ചെലവേ ഉള്ളൂ. അതും മോൻ പോയി വാങ്ങുകയൊന്നും വേണ്ട വേണ്ടതെന്താ എന്ന് ദേ ചേട്ടനോട് പറഞ്ഞാൽ മതി.”
ആലോചിച്ചപ്പോൾ അജിത്തിന് തെറ്റില്ലെന്ന് തോന്നി. ഒന്നാമതായി അക്കൊണ്ടിൽ കുറച്ചുകൂടി ബാക്കിയുണ്ടെങ്കിലും സ്‌കോളർഷിപ്പ് ഇനി കിട്ടാൻ മാസം രണ്ട് മിനിമം കഴിയണം. ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാനൊന്നും പ്ലാൻ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ തന്നെ പൈസ കുറെ പൊട്ടി. എന്നാലും ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ ഇന്ന് മാത്രം പരിചയപ്പെട്ട മനുഷ്യരോടൊപ്പം കഴിയുക എന്നുവെച്ചാൽ, അവനെന്തോ ഒരു വല്ലായ്മ തോന്നി. “അയ്യോ അതൊക്കെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?” അവൻ ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്. ഇതൊക്കെ ഇവിടെ പതിവല്ലേ,” അതിന് മറുപടി പറഞ്ഞത് ഭുവൻ ആണ്. എല്ലാവരും പൊട്ടിച്ചിരിച്ചു.
“ഇനി ഒന്നും ആലോചിക്കേണ്ട, നമ്മളിന്നിവിടെ കൂടുന്നു. നാളെ വെളുപ്പിന് കുളിച്ചിട്ടു വസ്ത്രം മാറിയിട്ട് പോകുന്നു,” ഗണേഷ് പറഞ്ഞു.
“മതി മോനേ ഒരുപാടൊന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട,” ഗീതയും പറഞ്ഞു.
“ശരി,” അതോടെ അവൻ സമ്മതിച്ചു. അന്ന് രാത്രി മുഴുവന് ഗീതയുള്ള വീട്ടിൽ താമസിക്കാം എന്നതോർത്ത് അപ്പോൾ അവന് വെറുതെ ഒരു സന്തോഷം തോന്നി.
“എങ്കിൽ പിന്നെ ഞാനൊന്ന് കുളിക്കട്ടെ. വല്ലാത്ത ചൂട്,” ഗണേഷ് എഴുന്നേറ്റു.
“അതുശരിയാ രണ്ടാളും കുളിച്ചോ. മാറ്റാനുള്ളതും തോർത്തും ഞാൻ തരാം, ” അത്രയും പറഞ്ഞിട്ട് ഗീത ഭുവനെ നോക്കി. അയാൾ ഉടനെ അകത്തുപോയി രണ്ടുസെറ്റ് തുണികൾ കൊണ്ടുവന്നശേഷം ഒന്ന് ഗണേഷിനും, മറ്റേത് അജിത്തിനും കൊടുത്തു. അജിത്തിനെ ഞെട്ടിച്ചുകൊണ്ട് ഗണേഷ് എഴുന്നേറ്റ് മുറിയിൽ പോയി തന്റെ ഡ്രസ്സ് അഴിച്ചുവെച്ച ശേഷം ആ തോർത്തുടുത്ത് പുറത്തുവന്നു. അപ്പോൾ അയാളുടെ കുടവയറും, രോമം നിറഞ്ഞ മാറും വെളിവായി.
എന്നാൽ മറ്റൊരാളുടെ ഭാര്യ അവരുടെ ഭർത്താവ് സഹിതം അയാളെ കാണുന്നുണ്ട് എന്ന ഭാവം അയാൾക്കോ, താനും തന്റെ ഭർത്താവും ഉള്ളപ്പോൾ തന്റെ മുന്നിൽ ഒരന്യപുരുഷൻ ഒരു തോർത്തുമാത്രം ഉടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഗീതയ്ക്കോ, തന്റെയും തന്റെ ഭാര്യയുടെയും മുന്നിൽ ഒരു അന്യപുരുഷൻ തോർത്ത് മാത്രമുടുത്ത് നിൽപ്പുണ്ടെന്ന ഭാവം ഭുവനോ ഉണ്ടായിരുന്നില്ല.
ചിലപ്പോൾ ഇവർ ദീർഘകാലം സുഹൃത്തുക്കൾ ആയിരുന്നില്ലേ അപ്പോൾ ഫാമിലി പോലെ ആവും, അവനോർത്തു. താൻ പുറത്തുനിന്നുള്ള ആൾ ആയതുകൊണ്ട് തോന്നുന്നതാവും, അവൻ ചിന്തിച്ചു. പക്ഷെ അവന്റെ നോട്ടത്തിൽ അവന്റെ കാര്യം വ്യത്യസ്തമായിരുന്നു . അവനെ അവർ അന്ന് പരിചയപ്പെട്ടതല്ലേ ഉള്ളൂ. അതുകൊണ്ടാണ് തനിക്ക് തന്ന തുണികളിൽ ഷർട്ട് ഇല്ലെന്ന് കണ്ടിട്ട്, അത് അവർക്ക് മിസ് ആയതാവുമെന്നോർത്ത്, “ഇതിൽ ഷർട്ടില്ല ചേച്ചീ,” എന്ന് അവൻ ഗീതയോട് പറഞ്ഞത്.
“മോൻ വീട്ടിലോ ഹോസ്റ്റലിലോ ഇരിക്കുമ്പോഴും ഷർട്ട് ഒക്കെ ഇടുമോ?” അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗീത ചോദിച്ചു.
“ഇല്ല.”
“പിന്നെ എന്താ ഇവിടെ?”
“ഒന്നുമില്ല.”
“ഇതും വീടുപോലെ കണ്ടാൽ മതി മോനെ. ആകെ ഞാൻ ആണ് പെണ്ണായിട്ടുള്ളത്. എനിക്കാണെങ്കിൽ വയസ്സ് നാല്പതായി. എന്റെ മുന്നിൽ നാണിക്കുകയൊന്നും വേണ്ട.”
ശരിയാണ്, അവനോർത്തു. തനിക്ക് അവരെപ്പറ്റി മറ്റൊരു ചിന്ത തോന്നിയതിന്റെ പ്രശ്നമാണ്. അവൻ തലകുലുക്കി.
“അതേയ് വെള്ളം തീർന്നു. ടാപ്പിൽ വെള്ളം വരുന്നില്ല കേട്ടോ. ഇപ്പോൾ ഉള്ള വെള്ളം ഗണേഷിനെ തികയൂ. അത് ചിലപ്പോൾ അങ്ങനെയാണ്. കോർപറേഷൻ വെള്ളമല്ലേ. ഇനിയിപ്പോ നട്ടപ്പാതിരയ്ക്കാവും വരിക. മോൻ ഒരു കാര്യം ചെയ്യ്. കുളത്തിൽ പോയി കുളിച്ചോ. ചേട്ടാ ഒരു കാര്യം ചെയ്യ് അവന്റെ കൂടെ ആ കുളം വരെ ഒന്ന് പോ. രാത്രിയിൽ അങ്ങോട്ടുള്ള വഴി തെറ്റണ്ട,” ഏതാണ്ട് ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്ന് വന്ന ഗീത പറഞ്ഞു.
ഇറങ്ങാൻ തുടങ്ങിയപ്പോൾ ഗീത വീണ്ടും വിളിച്ചു, “ചേട്ടാ… ഒരു കാര്യം ചെയ്തോ. അവനെ അവിടെയാക്കിയിട്ട് ആ ചന്ദ്രദാസിന്റെ കടയിൽ നിന്ന് നാലുപേർക്കുള്ള ഭക്ഷണവും പിന്നെ ഒരു ഫുള്ളും കൂടി പാർസൽ വാങ്ങിക്ക്.” പിന്നെ അജിത്തിന് നേരെ തിരിഞ്ഞ ശേഷം അവർ പറഞ്ഞു, “മോനെ ഒരു ആയിരം രൂപ അങ്ങേർക്ക് കൊടുത്തേക്ക്.
കഴിച്ചില്ലെങ്കിൽ അങ്ങേർക്ക് ഉറക്കം വരില്ല അതാ,” ഗീത അങ്ങനെ പറഞ്ഞപ്പോൾ അവൻ മറ്റൊന്നും ചോദിക്കാതെ പേഴ്‌സിൽ നിന്നെടുത്തുകൊടുത്തു. ഒന്നുമില്ലെങ്കിലും ലോഡ്ജിൽ ആയിരുന്നെങ്കിൽ താമസത്തിന് മാത്രം ഇത്രയും വന്നേനെ ,അവനോർത്തു. ഭുവൻ അവനെ നോക്കി ഇളിഭ്യന് ചിരി ചിരിച്ചു.
“ദാ അതാണ് കുളക്കടവ്. തിരിച്ചുപോകാനുള്ള വഴി അറിയാമല്ലോ. ഞാൻ കടയിൽ പോയ് സാധനം വാങ്ങി വരാം. മോൻ എന്നെ കാക്കണ്ട കുളികഴിഞ്ഞാൽ വീട്ടിലേക്ക് വിട്ടോ,” അതിനകം ഉദിച്ച നിലാവിൽ ആളൊഴിഞ്ഞു കിടക്കുന്ന കടവ് ചൂണ്ടിക്കാട്ടി ഭുവൻ പറഞ്ഞു.
“ചേട്ടാ ഒരു നിമിഷം. എനിക്ക് മാറിയിടാൻ ജെട്ടിയില്ല. ഈ തുണികൾ ഞാൻ ഇവിടെ എവിടെയെങ്കിലും വെക്കാം. ഞാൻ കൂടെ ചേട്ടനോടൊപ്പം വന്ന് ടൗണിൽ നിന്ന് ഒന്ന് വാങ്ങിയാലോ..”
“ഒന്നു പോ മോനെ.. ഈ രാത്രി അതും നമ്മുടെ വീട്ടിൽ എന്തിനാ മോനെ ജെട്ടി.”
അജിത് എന്തെങ്കിലും പറയും മുന്നേ അയാൾ നടന്നകന്നു. അയാൾ പറഞ്ഞതും ശരിയാണ് അവൻ ഓർത്തു. ഈ ചൂടിൽ അവനെന്നല്ല ഹോസ്റ്റലിൽ ആരും രാത്രി ജെട്ടി ഇടുന്നുണ്ടെന്ന് തോന്നുന്നില്ല. പുറത്താണെങ്കിലും ഇതുമൊരു വീട് തന്നെയല്ലേ. ആകെയുള്ള സ്ത്രീ ഗീതയാണ്. അവർക്കാണെങ്കിൽ പറഞ്ഞതുപോലെ പത്തു നാൽപ്പത് വയസ്സായി.
അവൻ തന്റെ പാന്റും ഷർട്ടും അഴിച്ച ശേഷം ഉടുക്കാൻ വേണ്ടി തോർത്ത് നോക്കുമ്പോഴാണ് തോർത്ത് മിസ്സായ കാര്യം മനസ്സിലാക്കുന്നത്. വഴിയിൽ എവിടെയെങ്കിലും വീണുപോയിക്കാണും, അവനോർത്തു. അവൻ വേഗം കൊണ്ടുവന്ന ലുങ്കി വീണ്ടും അരയിൽ ചുറ്റി വന്ന വഴിയിൽ തിരയാൻ ആരംഭിച്ചു. നടന്നു നടന്ന് അവൻ തിരികെ ആ വീടിന്റെ മുന്നിലെത്തി. അവൻ സൂക്ഷിച്ചു നോക്കി. അതാ തോർത്ത് വീടിന്റെ ഉമ്മറത്ത് കിടപ്പുണ്ട്. അവൻ വേഗം ചെന്ന് അതെടുത്തു.
തോർത്തെടുത്ത് തിരിച്ചുപോരാൻ നേരമാണ് അവൻ അകത്തുനിന്ന് ഒരു അടക്കിപ്പിടിച്ച ചിരി കേട്ടത്. അത് ഗീതയുടെ ചിരിയായിരുന്നു. അവൻ അങ്ങോട്ട് നോക്കി. സാരി ഉണക്കാൻ വേണ്ടി കെട്ടിയിരുന്നതുകൊണ്ട് ഒരു ജനാല പാതി തുറന്നിരുന്നു.
അവൻ കണ്ട കാഴ്ച കണ്ട് അവൻ ഞെട്ടി. ഗീത ഗണേഷിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. അവർ ഗണേഷിന്റെ മടിയിൽ ഇരുന്നുകൊണ്ട് അയാളുടെ ചുണ്ടിൽ ഉമ്മവെക്കുന്നുണ്ടായിരുന്നു. ഗണേഷിന്റെ വലതുകൈ അപ്പോൾ ഗീതയുടെ പൊക്കിളിനു താഴെയുള്ള ഗ്യാപ്പിലൂടെ അവരുടെ അരക്കെട്ടിലേക്ക് നീങ്ങുകയായിരുന്നു. അയാളുടെ ഇടം കൈ ഗീതയുടെ ബ്ലൗസിന്റെ മുകളിലൂടെ അവരുടെ മുലകളെ കശക്കുകയായിരുന്നു.
പെട്ടെന്ന് അവൻ നിന്നിരുന്ന ജനലിന്റെ പടിയിൽ വെച്ചിരുന്ന അവന്റെ ഫോണ് ശബ്ദിച്ചത്. അവൻ നോക്കി, അത് ദേവികയായിരുന്നു.
Responses (0 )