ജീവിതം നദി പോലെ 6
Jeevitham Nadipole Part 6 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
വൈകുന്നേരത്തെ ഫോൺ വിളിയൊക്കെ കഴിഞ്ഞു കിടന്നപ്പോഴേക്കും ഒരു നേരമായിരുന്നു. എന്തൊക്കെ പറഞ്ഞാലും സമീറയോട് സംസാരിച്ചിരിക്കാൻ നല്ല രസമാണ്, സമയം പോണതറിയില്ല…
ആൾ ഇപ്പോൾ ഒരു ഭാര്യ ഭർത്താവിനോട് എങ്ങനെയോ എന്ന പോലെയാണ് എന്നോട്. അത്യാവശ്യം കമ്പിയൊക്കെ പറയും, ഷോപ്പിൽ കിട്ടുന്ന അവസരങ്ങളിൽ ഉമ്മ വയ്ക്കലും, പിടിക്കലുമൊക്കെയുണ്ട്.. അതിനപ്പുറം ആ അഴകിനെ ഒന്ന് അങ്ങ് അറിഞ്ഞാസ്വദിക്കാൻ ഒരവസരം കിട്ടിയില്ല.. പിന്നെ അവളെ കാണുമ്പോൾ ഒക്കെ കമ്പിക്കപ്പുറം എന്തൊക്കെയോ തോന്നാറുമുണ്ട്… സാരമില്ല എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ… 😇
ഞായറാഴ്ച സമീറ അവധിയാണ്, രാവിലെ തുറക്കുന്ന കാര്യങ്ങളൊക്കെ നോക്കാൻ വേറെ ആളുകളുണ്ട് പതിയെയങ്ങു ചെന്നാൽ മതിയെന്നതിനാൽ ഞാൻ മടി പിടിച്ചു കിടക്കുകയായിരുന്നു…
അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. ആലോചനകളുടെ ആ ഫ്ലോ മുറിഞ്ഞ അലോസരത്തോടെ ഞാൻ ഫോൺ എടുത്തു… ഇക്കയാണ്… ഇയാളെന്തിനാ ഇപ്പോൾ വിളിക്കുന്നത്..
” ആ.. ഇക്ക… ”
“ഹലോ, അജൂ..”
“ആ ഇതെന്താ രാവിലെ?..”
“എഴുന്നേറ്റില്ലേ? ”
“ഓഹ്.. എഴുന്നേറ്റു.. ഇന്ന് സൺഡേയല്ലേ പതിയെ പോയാൽ മതിയല്ലോ.. അതിന്റെ ഒരു മടിയിൽ ഇങ്ങനെ..”
“അഹ്.. അജൂ അത് പറയാനാ ഞാൻ വിളിച്ചത്.. ഒന്ന് നേരത്തെ ചെല്ലണം പിന്നെ വേറൊരു കാര്യവുമുണ്ട്..”
ഇക്കയുടെ സ്വരത്തിലെ ഭാവമാറ്റം എന്തോ ഗൗരവതരമായ കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി…
ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി…. ഉറക്കവും, മടിയുമൊക്കെ പോയി…
” എന്താണിക്ക കാര്യം? Anything serious? “…
“അജൂ.. നീ ഒഴിഞ്ഞു മാറരുത്.. നിനക്ക് താല്പര്യമില്ലാത്തത് ആണെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അവിടെയില്ലാതായിപ്പോയി.. അത് കൊണ്ടാണ്…”
എനിക്ക് കാര്യം കത്തി.. ഗോൾഡ്… എനിക്ക് താൽപ്പര്യമില്ലാത്ത ഇക്കായുടെ ബിസിനസ്.. അപ്പോൾ എന്തോ പണി വരുന്നുണ്ട്..
“ഇക്കാ.. സ്പെഷ്യൽ സ്റ്റോക്ക് ആണോ?”
“അത് തന്നെ.. പക്ഷേ റിസിവ് ചെയ്‍താൽ മാത്രം പോരാ, ഡെലിവറിയും ഇന്ന് നടത്തണം..”
അപ്പോൾ അതാണ്.. ഇന്ന് ഷോപ്പിലേക്ക് ഗോൾഡ് വരുന്നുണ്ട്, അത് ഏതോ ആൾക്കാരുടെ കൈയ്യിൽ എത്തിക്കുകയും വേണം..
“ഇക്കാ.. സോറി.. ഞാൻ ഇതിൽ ഇടപെടില്ലയെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ.. ”
“അറിയാം.. അജൂ.. ഞാൻ ഇത്രയും നാളായിട്ട് ഇതിനെക്കുറിച്ച് ഒന്നും നിന്നോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ.. ഇതൊരു എമർജൻസി ആയിപ്പോയി.. സാധനം വേറെ ഒരാളെയും വിശ്വസിച്ചേൽപ്പിക്കാൻ പറ്റില്ല.. അത്കൊണ്ട് ഈ ഒരു തവണ നീ ഒന്ന് സഹായിക്കണം …”
” ഇക്ക… ഒന്നും വിചാരിക്കരുത്.. പ്ലീസ് എന്നെ ഇതിൽ നിന്നൊഴിവാക്കിത്തരണം.. എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല… ”
“അജൂ… ഞാൻ ഈ രാവിലെ നിന്നെ വിളിച്ച് ഇത് പറയണമെങ്കിൽ എന്ത് മാത്രം സീരിയസ് ആണെന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ.. അത്കൊണ്ട് ഇത്തവണ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.. ”
“ഇക്ക നിങ്ങളെന്താണ് ഈ പറയുന്നത്? ഇതൊരു നിസ്സാര കാര്യമല്ല smuggling ആണ്.. ഒന്ന് പാളിയാൽ പടം പത്രത്തിൽ വരും.. നാറും.. എനിക്ക് പിന്നെ കുടുംബത്തു കേറാൻ പറ്റില്ല… അച്ഛന്റെ കാര്യമൊക്കെ ഇക്കയ്ക്ക് അറിയാവുന്നതല്ലേ. പെട്ടാൽ പോരാത്തതിന് ജയിലും…”
” അജൂ ഇവിടെ എല്ലാവരും ചെയ്യുന്ന പണിയാണ്.. അതിങ്ങനെ വലിയ കുറ്റമൊന്നുമല്ല.. നീ എത്ര പേര് ഈ കേസിൽ ജയിലിൽ പോയി കണ്ടേക്കുന്നു.. അതൊക്കെ വിട്.. ഞാൻ അവിടെ ഉണ്ടെങ്കിൽ ഇപ്പോൾ നിന്നോട് ഇങ്ങനെ ആവശ്യപ്പെടുമായിരുന്നോ?.. പിന്നെ അജൂ നിനക്ക് ഓരോ സഹായങ്ങൾ ആവശ്യം വന്നപ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ.. അന്നൊന്നും നീ ഈ പറഞ്ഞ പോലെ ഒരു ബുദ്ധിമുട്ടും ഞാൻ പറഞ്ഞിട്ടില്ല..”
അയാളുടെ സ്വരത്തിലെ നീരസം എനിക്ക് മനസ്സിലായി.. ചെറ്റ… ഫ്ലാറ്റും, വണ്ടിയും ഒക്കെ എടുക്കാൻ ഉള്ള സാമ്പത്തിക സഹായമാണ് നാറി ഉദ്ദേശിച്ചത്…
“ഇക്ക അതൊന്നും ഞാൻ മറന്നിട്ടില്ല.. പക്ഷേ ഇങ്ങനെയൊരു കാര്യം.. ഇക്കയെന്റെ അവസ്ഥയൊന്നു മനസ്സിലാക്കു…”
എന്റെ സ്വരത്തിലെ ദയനീയത കേട്ടപ്പോൾ ഞാൻ അങ്ങേരുടെ വാക്കിൽ വീണെന്ന് പുള്ളിക്ക് മനസ്സിലായി.. പുള്ളിയുടെ ടോൺ മാറി…
“അജൂ… എന്റെ അവസ്ഥ നിനക്കറിയാല്ലോ? ഇത്രയും വിലയുള്ള സാധനം ഞാൻ നിന്നെ വിളിച്ച് ഏൽപ്പിക്കുമ്പോൾ തന്നെ ഞാൻ നിന്നെ എന്തുമാത്രം വിശ്വസിക്കുന്നുവെന്ന് നീ അറിയണം..”
പിന്നെയും പിന്നെയും ഇക്ക എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ സഹായം സ്വീകരിച്ചു പോയതിനാൽ, ആ നേരത്തെ എന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. എന്റെ ദുരഭിമാനം എന്നെ കൊണ്ട് അവസാനം യെസ് പറയിച്ചു.
“ഇക്ക, ഈ ഒരൊറ്റ തവണത്തേക്ക് മാത്രം, ഇനിയൊരിക്കലും എന്നോട് ഇത്തരം കാര്യങ്ങൾ പറയരുത്.”
പുതിയൊരു തെറ്റിന്റെ വഴിയിലേക്ക് പോകും മുൻപ് ഏവരും പറയുന്ന ഡയലോഗ് തന്നെ ഞാനും ആവർത്തിച്ചു.
————————————————————-
ഫോൺ വച്ചു കഴിഞ്ഞു അരിശത്തോടെ ഞാൻ ഭിത്തിയിൽ ഇടിച്ചു. കൈ വിരലുകൾ ഉടഞ്ഞു പോകേണ്ടതാണ്, പക്ഷേ വേദന പോലും ഞാൻ അറിഞ്ഞില്ല.
ഫ്രഷ് ആയി വേഷം മാറി ഞാൻ ഷോപ്പിലേക്ക് പുറപ്പെട്ടു. നേരത്തെ ആയതിനാൽ ആരുമെത്തിയിരുന്നില്ല. ഷോപ്പിലേക്ക് എത്തിയപ്പോൾ തന്നെ വാതിൽക്കൽ ഞാൻ അബ്ദുക്കയെ കണ്ടു.
അബ്ദുൽ ഖാദർ! ഏതാണ്ട് 50 വയസ്സിനു മുകളിൽ പ്രായമുണ്ട്. കോഴിക്കോട് കൊടുവള്ളിയാണ് സ്വദേശം. ഇപ്പോൾ തൃശൂർ ഭാഗത്തു എവിടേയോ ആണ്.നല്ല ഒത്ത വണ്ണവും, ഉയരവുമുള്ള അബ്ദുക്ക അങ്ങനെ അധികം ചിരിക്കാറില്ല. പുള്ളിയുടെ ആകാരം തന്നെ മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാൻ പോകുന്നത് ആയിരുന്നു.
ഇക്കായുടെ കാരിയർ ആണ്. കടയിൽ ഉള്ളവർക്കും, പുറമേ അറിയുന്നവർക്കും ഒരു സാധാരണ കമ്പനി സെയിൽസ് മാൻ, വില കൂടിയ വസ്ത്രങ്ങളുടെ ഓർഡർ കം സപ്ലൈ ആയി വരുന്നവരിൽ ഒരാൾ, പക്ഷേ പുള്ളി സപ്ലൈ ചെയ്യുന്ന ബോക്സ്കളിൽ ഒന്നിൽ ആ സ്പെഷ്യൽ സ്റ്റോക്ക് ആവും. ലോകം നിയന്ത്രിക്കുന്ന ആ മഞ്ഞ ലോഹം.
ഷോപ്പിലേക്ക് ഗോൾഡ് എത്തിക്കുന്നതും, ഡെലിവറി കൊടുക്കുന്നതും അബ്ദുക്ക തന്നെയാണ്. പുറമേ നിന്ന് ആളെ വിളിക്കുന്നതും പുള്ളിയുടെ ഉത്തരവാദിത്തം ആണ്. അത്തരം സന്ദർഭങ്ങളിൽ പുള്ളിയുടെ വീട്ടിൽ വച്ചാവും ഡീലുകൾ, ഷോപ്പിലേക്ക് ഇക്ക മറ്റാരെയും അടുപ്പിക്കില്ല.
————————————————————-
ഞാൻ പുള്ളിയെ നോക്കി പരിചയ ഭാവത്തിൽ ചിരിച്ചു. മുഖത്തെ മാംസ പേശികൾ ചലിപ്പിച്ചു ചിരി പോലെ എന്തോ ഒന്ന് ആ മുഖത്തുമുണ്ടായി.
ഞാൻ ഷോപ്പ് തുറന്നു മുകളിലത്തെ നിലയിലേക്ക് പോയി. ഏതാനും മിനിറ്റുകൾക്ക് ശേഷം പുള്ളിയും എത്തി. കൈയിൽ ഒരു കെട്ടുമുണ്ടായിരുന്നു.
“അഫ്സലിനെന്തു പറ്റി?” പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു.
“ആള് ഔട്ട് ഓഫ് ടൗൺ ആണ്. ” ഞാൻ പറഞ്ഞു.
പുള്ളി പിന്നെ കൈയിൽ ഇരുന്ന കെട്ട് എടുത്തു കസേരയിൽ വച്ചു. ആ തുണിക്കെട്ടിൽ നിന്ന് ഒരു ബോക്സ് വലിച്ചൂരി മേശമേലേക്ക് വച്ചു. പിന്നെ അത് എന്റെ നേർക്ക് നീക്കി വച്ചു.
ഞാനത് തുറന്നു.
ഒരു ഗോൾഡൻ യെല്ലോ പ്രീമിയം സിൽക്ക് വെഡിങ് സാരീ. അതിന്റെ മടക്കുകൾ ഞാൻ നിവർത്തി. ആ മടക്കുകൾക്കുള്ളിൽ അടുക്കി വച്ചത് പോലെ ഒൻപതു പീസുകൾ. എന്റെ കൈയൊന്നു വിറച്ചു. ഒൻപതു പീസുകൾ, നാലര കിലോ… ഏതാണ്ട് ഒന്നരക്കോടിയുടെ മുതൽ..
“എങ്കിൽ ഞാൻ ഇറങ്ങുന്നു. അഫ്സൽ വിളിച്ചു പറഞ്ഞിട്ടുണ്ടല്ലോ..” അബ്ദുക്കയുടെ കനത്ത ശബ്ദം കാതിൽ വീണപ്പോൾ ആണ് ഞാൻ ഞെട്ടലിൽ നിന്നും പുറത്തു വന്നത്.
ഞാൻ ബോക്സ് അടച്ചു. പിന്നെ പുള്ളിയെ നോക്കി യന്ത്രികമായി ഒന്നു തലയാട്ടി.
“ഡെലിവറി ലൊക്കേഷൻ മെസ്സേജ് വരും.”
എന്നെ ഒന്ന് കൂടി നോക്കിയ ശേഷം പുള്ളി ഇറങ്ങിപ്പോയി.
ഞാൻ സാധനം ലോക്കറിലേക്ക് മാറ്റി. പിന്നെ ബാക്കി പുള്ളി കൊണ്ടുവന്ന ഐറ്റംസ് എല്ലാം സമീറയുടെ സെക്ഷനിലേക്ക് എടുത്തു വച്ചു. അതൊക്കെ അടുത്ത ദിവസം വന്നിട്ട്പുള്ളിക്കാരി നോക്കിക്കോളും.
ഇനിയിപ്പോൾ ഡെലിവറി ലൊക്കേഷൻ വരുന്ന വരെയും നോക്കിയിരിക്കണം. ഏതു പാതാളത്തിൽ ആണാവോ?.
————————————————————-
“ശരി.. ഇക്ക.” ഞാൻ ഫോൺ കട്ട് ചെയ്തു. തിരുവനന്തപുരം ആണ് ലൊക്കേഷൻ. അവിടെ ആൾ വന്നു കൊണ്ടു പൊയ്ക്കോളും. പക്ഷേ അവിടെ വരെയും എങ്ങനെ എത്തിക്കും. മുടിഞ്ഞ ചെക്കിങ് ഉള്ള ഹൈവേ ആണ്.
ഞാൻ ആലോചിച്ചു പ്രാന്ത് പിടിച്ചിരുന്നപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.
“ഹലോ ‘
“ആ ചേട്ടാ.. ഞങ്ങൾ കടയുടെ മുന്നിലുണ്ട്.”
“ഓക്കേ. ഞാൻ ദാ വരുന്നു.”
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. ഇന്നോവ റെന്റ് പോയേക്കുവായിരുന്നു. അത് തിരിച്ചു വന്നതാണ്. താഴെ അവരെ കണ്ടു വണ്ടി എല്ലാം നോക്കി ഉറപ്പു വരുത്തി, പെയ്മെന്റ് വാങ്ങി. ഇനി ഉച്ചക്ക് അടുത്ത ടീം വരും.
സ്റ്റേഷനിലെ റൈറ്റെർ രാമചന്ദ്രൻ സാർ ആണ് അടുത്ത ക്ലയന്റ്. പുള്ളിക്ക് എങ്ങോട്ടോ ഫാമിലി ആയി പോകാൻ ആണ്.
ഞാൻ പുള്ളിയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ ‘
“ഹലോ, ആ സാറെ അജയ് ആണ്.”
“ആ അജയ്.. പറ..”
“സാറെ വണ്ടി റെഡി… എപ്പോ വരും..”
“ഞാൻ ഒരു രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും എത്താം. ഷോപ്പിലേക്ക് വന്നാൽ പോരേ?.”
“മതി. രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ ഞാൻ വണ്ടിയൊന്നു വാഷിംഗിനു കൊടുത്തേക്കാം.”
“ഹാ… വല്യ ഉപകാരം അജയ്.. ഇനി അത് എങ്ങനെ കഴുകും എന്നോർത്തു ഞാൻ ഇരിക്കുകയായിരുന്നു. അങ്ങ് ആറ്റിങ്ങൽ വരെയും എത്തേണ്ടതാണ്.. ”
“സാറ് രണ്ടു മണിക്കൂർ കഴിയുമ്പോൾ ഇങ്ങ് പോര്… അപ്പോൾ ശരി..”
“ഓക്കേ.. അജയ്..”..
ഫോൺ കട്ട് ചെയ്തു നേരെ വണ്ടിയെടുത്തു സർവീസ് സ്റ്റേഷനിലേക്ക് വിട്ടു. ചെന്നപ്പോൾ വേറെ വണ്ടിയൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ വാഷിംഗ് കഴിഞ്ഞു കിട്ടി.
തിരികെ വരുമ്പോഴും എന്റെ തലയിൽ നിറയെ ഗോൾഡ് എങ്ങനെ ട്രിവാൻഡ്രത്തു എത്തിക്കാം എന്നായിരുന്നു.
“ഡാ മണ്ടാ എന്തിനാ ഇത്രയും ആലോചിക്കുന്നത് ഈ വണ്ടി തിരുവനന്തപുരം പോകുകയല്ലേ.” എന്റെ തലയ്ക്കുള്ളിൽ ഒരു പുച്ഛം കലർന്നൊരു വെളിപാട്.
“ഓഹ്ഹ്ഹ്.. മനസാക്ഷി മൈരൻ. “…..
ആ വെളിപാട് പക്ഷേ ചിന്തിക്കാവുന്ന ഒന്നാണ്. പുള്ളി പോലീസ്കാരൻ ആയതിനാൽ വലിയ ചെക്കിങ് ഒന്നും വഴിയിൽ ഉണ്ടാവില്ല. അങ്ങിനെയെങ്കിൽ……
ഒരുപാട് നേരത്തെ ആത്മ സംഘർഷത്തിനൊടുവിൽ ഞാൻ മനസാക്ഷി മൈരന്റെ ആശയം പിന്തുടരാൻ തീരുമാനിച്ചു.
ആദ്യം ആലോചിച്ചത് പാക്ക് ചെയ്തു ഫ്രണ്ട്ന് കൊടുക്കാനുള്ള എന്തെങ്കിലും ആണെന്ന് പറഞ്ഞു പുള്ളിയെ ഏൽപ്പിക്കാം എന്നായിരുന്നു. പിന്നെ വേണ്ടെന്ന് വച്ചു. ചെറിയ പാക്കറ്റ്, നല്ല വെയിറ്റ് പോരാത്തതിന് പോലീസ്കാരൻ. ഡൌട്ട് അടിക്കാൻ നല്ല സാധ്യത ഉണ്ട്. അവസാനം ഞാനൊരു വഴി കണ്ടെത്തി.
നേരെ ഷോപ്പിലെത്തി. വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കൊണ്ടിട്ടു. ഉള്ളിൽ പോയി ഗോൾഡും, കുറച്ചു ഗം, ഡ്രസ്സ് പൊതിഞ്ഞു വരുന്ന വളരെ കട്ടി കുറഞ്ഞ ഫോം എന്നിവയുമായി വണ്ടിയിൽ എത്തി.
ആരും നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ ഇന്നോവയുടെ ഡിക്കി തുറന്നുള്ളിൽ കയറി. ഡിക്കി അടച്ചു. ശേഷം ഞാൻ പിന്നിലെ രണ്ടു സ്റ്റീരിയോ സ്പീക്കറും അഴിച്ചു മാറ്റി. ഉള്ളിൽ നിന്ന് കണക്ഷൻ കട്ട് ചെയ്തു. ആ ഗ്യാപ്പിൽ ഓരോ പീസ് ആയി ഫോമിൽ പൊതിഞ്ഞ ശേഷം ബിസ്കറ്റ്കൾ വണ്ടിയുടെ ബോഡിയിൽ ഒട്ടിച്ചു വച്ചു. അവ ഇളകില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം സ്റ്റീരിയോയുടെ ഔട്ടർ മാത്രം അതിന് മുകളിൽ ഫിറ്റ് ചെയ്തു കവർ വച്ചു സ്ക്രൂ ചെയ്തു.
രണ്ടു സൈഡിലും കൂടി ഇങ്ങനെ റെഡിയാക്കി. അപ്പോഴേക്കും ഉള്ളിലെ ചൂടിലും, പിന്നെ ടെൻഷൻ കൊണ്ടും (പേടിയും 😂) ഞാൻ വിയർത്തു കുളിച്ചു പോയി. ഇപ്പോൾ നോക്കിയാൽ ആർക്കും ഒരു സംശയവും തോന്നില്ല.
————————————————————-
“ഹലോ..ആ സാറെ…എത്തിയോ?… ഞാൻ ദാ വരുന്നു…”
ഞാൻ താഴേക്കിറങ്ങി ചെന്നു.
“ആ.. അജയ് ” ഷോപ്പിന് പുറത്തു നിന്ന രാമചന്ദ്രൻ സാർ എന്നേ കണ്ടു കയ്യുയർത്തി. പുള്ളിയുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്.
“സാർ..” ഞാൻ ചിരിച്ചു കൊണ്ട് പുള്ളിയുടെ അടുത്തേക്ക് ചെന്നു.
“എന്തുണ്ട് വിശേഷം?”
“ഇങ്ങനെ ഒക്കെ പോകുന്നു.. ഇതാരാ? മകനാണോ?..”
“ആ മകൻ തന്നെ മരുമകൻ.. മുകേഷ്.. ”
“Hi.. ഹലോ ” ഞങ്ങൾ പരസ്പരം കൈ കൊടുത്തു.
“സാറേ… വണ്ടി ദാ അവിടുണ്ട്.. വന്നോളൂ.” ഞാൻ മുൻപിൽ നടന്നു.
അവരെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു. കഴുകി നല്ല വൃത്തിയായി കിടക്കുന്ന വണ്ടി കണ്ടപ്പോൾ രണ്ടു പേരുടെയും മുഖം തെളിഞ്ഞു. അതിൽ നിന്നും അവരിത്രയും പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.
“ആ പിന്നെ സാറെ.. ഒരു കാര്യമുണ്ട്.”
“എന്താണ് അജയ്?”
“അത് ബാക്കിലെ രണ്ടു സ്പീക്കർ വർക്ക് ചെയ്യില്ല. അത് മാറ്റി വയ്ക്കേണ്ടത് ആണ്.”
“അത് സാരമില്ല അജയ്. പിള്ളേരെ മുൻപിൽ ഇരുത്തി ഞങ്ങൾ പ്രായമായവർക്ക് പിന്നിൽ ഇരിക്കാലോ. ഇവരുടെ പാട്ടിന്റെ ബഹളവും കേൾക്കില്ല.”
“ഹാ അതും ശരിയാ..” ഞാൻ ചിരിച്ചു തലയാട്ടി.
“പിന്നെ സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ.?”
“എന്താണ് പറഞ്ഞോളൂ..”
“അല്ല ആ സ്റ്റീരിയോ… സ്പീക്കർ അവിടെയുള്ള എന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ ഉണ്ട്. സാർ ഒന്ന് ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി. അവൻ വന്നു വണ്ടി എടുത്തു കൊണ്ടുപോയി ശരിയാക്കി സാറിനെ തിരിച്ചേൽപ്പിച്ചോളും. സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ മാത്രം മതി..”
“എന്ത് ബുദ്ധിമുട്ട്.. ഞങ്ങൾ ഒരു ഫാമിലി ഫങ്ക്ഷന് വേണ്ടി പോകുകയാണ്. വണ്ടി അവിടെ എത്തുന്ന വരെയേ ആവശ്യമുള്ളു. പിന്നെ അവിടുത്തെ വീട്ടിൽ വെറുതെ ഇട്ടേക്കുകയായിരിക്കും. ഞാൻ അജയ്‌നെ വിളിക്കാം കൂട്ടുകാരനോട് അപ്പോൾ വന്നു വണ്ടി എടുത്തോളാൻ പറഞ്ഞോളൂ. ”
“ഓഹ്ഹ്.. വലിയ ഉപകാരം.. സാറെ…”
“എന്നാ.. ശരി ഞങ്ങളങ്ങോട്ട്..
ഞാൻ ഇന്നോവ പോകുന്നത് നോക്കി നിന്നു. എന്റെ ചങ്കിൽ പെരുമ്പറ കൊട്ടുകയായിരുന്നു.
————————————————————-
ഏതാണ്ട് അഞ്ചുമണിയായപ്പോഴേക്കും രാമചന്ദ്രന്റെ സാറിന്റെ കോളേത്തി. അപ്പോൾ തന്നെ ഇക്കയുടെ ആളുകൾ പോയി വണ്ടിയെടുത്തു. ഏതാണ്ട് തിരികെ എട്ടുമണി ആയപ്പോൾ വണ്ടി കിട്ടിയെന്ന് പറഞ്ഞു പുള്ളി വീണ്ടും വിളിച്ചു.
പത്തു മണിയായപ്പോഴേക്കും ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ചെന്നപാടെ രണ്ടെണ്ണം അടിച്ചു. എന്നിട്ടും ടെൻഷൻ മാറിയില്ല. ഫ്രഷ് ആയി ബെഡ്ഡിൽ കേറി കിടന്നു. നെഞ്ചിൽ ഒരു കല്ല് കേറ്റി വച്ച ഫീൽ. തിരിഞ്ഞും, മറിഞ്ഞും കിടന്നു.
ഫോൺ റിങ് ചെയ്യുന്നു. ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. സമീറയാണ്. ഈ സമയം അവളുടേതാണ്. അവളത് അധികാരത്തോടെ സ്വന്തമാക്കിയിരിക്കുന്നു.
“അജൂ….” ഇയർ ഫോണിലൂടെ ആ സ്വരം ഒഴുകിയെത്തി… മറ്റാരും കേൾക്കാതെയിരിക്കാൻ പതിഞ്ഞ സ്വരത്തിലാണവൾ സംസാരിക്കുന്നത്, എപ്പോളും.
അത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
“മ് ഹും “…ഞാൻ മൂളി.
“എന്ത് പറ്റിയെന്റെ ചെക്കന്… സുഖമില്ലേ?”
“ഏയ് കുഴപ്പമൊന്നുമില്ല പൊന്നു… ”
“ഹേയ്.. അല്ല എന്തോ ഉണ്ട്. എനിക്കറിയില്ലേ എന്റെ പൊന്നിന്റെ സൗണ്ട് മാറിയാൽ…”
“ഒന്നുമില്ല സാം.. ”
“ദെയ് അജൂ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഈ സാം എന്ന് വിളിക്കരുതെന്ന്.” അവൾ ചിണുങ്ങി.
എനിക്ക് ഉള്ളിൽ ചിരി പൊട്ടി. പെണ്ണിന്റെ ചിണുങ്ങൽ കേൾക്കാൻ നല്ല രസമുണ്ട്. എന്റെ ടെൻഷൻ പതിയെ കുറഞ്ഞു വരുന്നുണ്ട്.
“അല്ല സമീ.. ഇങ്ങനെ ഷോർട് ആയി വിളിച്ചാൽ എന്താണ് കുഴപ്പം..?”
“അങ്ങനെയിപ്പം നീ ഷോർട് ആക്കണ്ട… മ് ഹും ഒരു ഷോർട് കട് കാരൻ വന്നിരിക്കുന്നു… 😏”
“ആ നീയി രാത്രി അടിയുണ്ടാക്കാൻ വന്നതാ..”
“ഹാ.. ഞാൻ അടിയുണ്ടാക്കും, പിച്ചും, മാന്തും, കടിക്കും ഒക്കെ ചെയ്യും. നീ എന്ത് ചെയ്യും? മ്മ്എം ”
കുട്ടികളുടെ വില്ലൻ ശബ്ദം അനുകരിച്ചവൾ ചോദിച്ചു. ആ നേരത്തെ അവളുടെ മുഖ ഭാവം ആലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു.
“അയ്യോ… എന്നെ നീ ബാക്കി വയ്ക്കുമോ?..”
“ഇല്ല.. മുഴുവൻ കടിച്ചു തിന്നും…”
“എവിടുന്നു കടിച്ചു തിന്നു തുടങ്ങും? ”
പെട്ടെന്നവളുടെ സ്വാതന്ത്ര്യം മൗനത്തിനു വഴിമാറി.. അത് തുടരാൻ അനുവദിക്കാത്ത പോലെ ഞാനവളെ മൃദുവായി വിളിച്ചു.
“സമീറ…”
“മ് ഹും ” വളരെ നേർത്ത ഒരു മൂളലായിരുന്നു മറുപടി. “പറ മോളെ…. നീ എവിടുന്നു തുടങ്ങും…”
പതിയെ പതിയെ മടിയോടെ അവൾ പറഞ്ഞു തുടങ്ങി.. പിന്നങ്ങോട്ട് ഫോണിലൂടെ പരസ്പരം കമ്പി പറഞ്ഞും, സ്നേഹിച്ചും നേരം പോയതറിഞ്ഞില്ല.. വെളുപ്പിനെയെപ്പോഴോ ആണുറങ്ങിയത്..
ആറു മണിയുടെ അലാറം കേട്ടാണ് കണ്ണു തുറന്നത്… മടി പിടിച്ചിരിക്കാതെ ഫ്രഷായി വർക്ക് ഔട്ട് ഒക്കെ കഴിഞ്ഞു കോഫിയുമായി ഇരിക്കുമ്പോൾ ഇക്കയുടെ കോൾ വന്നു.
“ആ.. ഇക്ക..”
“അജു… എല്ലാം ഓക്കേ ആയിട്ടുണ്ട്. കേട്ടോ.”
“ഹോ.. ഇപ്പോഴാ ആശ്വാസം ആയത്… ഞാൻ ടെൻഷൻ അടിച്ചു പണ്ടാരമടങ്ങിയിരിക്കുവായിരുന്നു…”
“ഹ ഹഹ… ഞാൻ പറഞ്ഞില്ലേ ഇതൊന്നും വല്യ കാര്യമല്ല എന്ന്.. അപ്പോൾ നാളെ കാണാം..”
“ങേ.. അപ്പോൾ വൈകുന്നേരം വണ്ടി വരുമ്പോൾ ഇക്ക ഉണ്ടാവില്ലേ?”
“ഇല്ല ഞാൻ ഉണ്ടാവില്ല. അജു വൈകുന്നേരം വീട്ടിലേക്ക് ചെന്നാൽ മതി. എന്നിട്ട് എന്നേ വിളിച്ചാൽ മതി..”
“മ്മ്മ് ഹ്ഹ് ഉം… ഓകെ ”
“എന്നാൽ ശരി… ബൈ ”
“ബൈ “..
ഫോൺ കട്ട് ആയി… വീണ്ടും ഒരു ദിവസം കൂടി ടെൻഷൻ അടിക്കണം… മൈര്… 😡😡😡
—————————————————-
ഷോപ്പിൽ എത്തി മുകളിൽ ഓഫീസ് മുറിയിലേക്ക് എത്തിയപ്പോൾ സമീറയുണ്ട്. ആള് ഇന്നലെ അബ്ദുക്ക കൊണ്ടുവന്ന ഐറ്റംസ്ന്റെ ഇൻവോയ്‌സ് റെഡിയാക്കുവാണ്.
അവളുടെ അടുത്തേക്ക് നടന്നു ചെല്ലുമ്പോൾ എൻചാന്റർ ന്റെ മനം മയക്കുന്ന സുഗന്ധം.. പതിയെ ആ ചുമലുകളിലൂടെ കൈകളിറക്കി, മുലകൾക്ക് മുകളിലൂടെ അവളെ വരിഞ്ഞു മുറുക്കികൊണ്ട് പിൻ കഴുത്തിലേക്ക് മുഖമമർത്തി…
“ഹാ… അജൂ… ” അവളൊന്നു കുറുകി…
ഞാനൊന്നു കൂടി അവളെ ചേർത്തു മുറുക്കി ചുംബിച്ചു..
“ഹാ… ഡാ.. വേണ്ടാട്ടോ… ആരെങ്കിലും ഒക്കെ കണ്ടാൽ പിന്നെ… നീ പോയി അവിടെ ഇരുന്നേ…”
“പിന്നെ ഇവിടിപ്പോ ആര് വരാനാ..” ഞാൻ ഒന്നു കൂടി മുഖം ആ കഴുത്തിലേക്ക് പൂഴ്ത്തികൊണ്ട് ചോദിച്ചു…
“വന്നു വന്നു ചെക്കന്നിപ്പോൾ സ്ഥല കാല ബോധമൊന്നുമില്ല “.. അവൾ പരിഭവം പറഞ്ഞു.
“നിന്നെ കണ്ടാൽ എല്ലാ ബോധവും പോകും മോളെ..” ഞാനവളെ പിന്നെയും കെട്ടിപ്പിടിച്ചു.
“വിടെടാ.. ചെക്കാ..” അവൾ എന്നെ തള്ളി മാറ്റി എണീറ്റു പിന്നെ ബില്ലും, ഫയലും ഒക്കെ എടുത്തു.
“ഹാ എങ്ങോട്ടാ…’ ഞാൻ കൈ വിലങ്ങനെ വച്ചു കൊണ്ടവളെ തടഞ്ഞു..
“ഇവിടിരുന്നാലേ എന്റെ പണി നടക്കില്ല… മോനിവിടെ ശരിയാവില്ല… ഞാൻ താഴോട്ട് പോകുന്നു…ടാറ്റാ “… അവൾ എന്റെ കൈയിന്റെ ഇടയിലൂടെ ഊർന്നിറങ്ങി താഴേക്ക് പോയി, സ്റ്റെപ്പിന്റെ താഴെയെത്തി പിന്നെ ചുണ്ടുകൾ കൂച്ചി ഒരു ഉമ്മ തന്നു.. പിന്നെ ചിരിച്ചു കൊണ്ട് പോയി…
ഞാൻ നേരെ ഓഫീസിൽ കേറി ചെയറിലേക്ക് ഇരുന്നു. Cctv നോക്കി, എല്ലാ ഷോപ്പിലും എല്ലാവരും രാവിലത്തെ ജോലികളിൽ ആണ്. കുറച്ചു കസ്റ്റമേഴ്സ് ഉണ്ട്. കൌണ്ടറുകൾ ബിസി ആയി തുടങ്ങിയിട്ടില്ല…
ബാങ്ക് ജോലികൾ എല്ലാം പിന്നത്തേക്ക് മാറ്റി വച്ചു. ഇനി ആ വണ്ടി വരുന്നത് വരെയും ടെൻഷൻ ആണ്.
മറ്റൊന്നിലും ശ്രദ്ധിക്കാൻ എനിക്ക് മനസ്സിലായിരുന്നു. സമീറ വരുമ്പോൾ ഉള്ള ചില സ്നേഹ പ്രകടനങ്ങളിൽ ആണ് ആകെയൊരാശ്വാസം തോന്നിയത്. അവൾ വൈകുന്നേരം പോയതോടെ അതും കഴിഞ്ഞു. പിന്നെയും ടെൻഷൻ, പേടി….
————————————————————-
ഏഴുമണി ആയപ്പോഴേക്കും രാമചന്ദ്രൻ സാറിന്റെ കോളേത്തി.
“ഹെലോ സാറെ “..
“ആ.. അജയ് ഞങ്ങൾ താഴെയുണ്ട്.”
“ആ സാറെ… ദേ ഞാനെത്തി…” ഞാൻ താഴേക്ക് ചെന്നു…
വണ്ടിയുടെ അടുത്ത് രാമചന്ദ്രൻ സാർ നിൽപ്പുണ്ടായിരുന്നു.
“ഹാ സാറെ..”
“അജയ്…”
“യാത്ര ഒക്കെ സുഖമായില്ലേ?”
“ഓഹ്… ദൈവം സഹായിച്ചു പോയ കാര്യമെല്ലാം ഭംഗിയായി കഴിഞ്ഞു.. പിന്നെ ഇത്തിരി താമസിച്ചു പോയി…”
“ഹേയ്… അത് സാരമില്ല വേറെ ഓട്ടമൊന്നും ഞാൻ പിടിച്ചിട്ടില്ല.. അല്ല സാർ ഒറ്റക്കാണോ വണ്ടിയും കൊണ്ടു വന്നത്? ”
“അല്ല.. ദാ മുകേഷ് ഉണ്ട്..” കുറച്ചു മാറി കിടന്ന ഒരു ആൾട്ടോയിലേക്ക് പുള്ളി കൈ ചൂണ്ടി…
അതിൽ ഇരുന്നയാൾ കൈ വീശി കാണിച്ചു, ഞാനും കൈ ഉയർത്തി..
“അപ്പോൾ അജയ് ഇതാ ” പുള്ളി പോക്കെറ്റിൽ നിന്ന് ചാവിയും ഒപ്പം നോട്ടുകളും നീട്ടി. അത് വാങ്ങി എണ്ണി നോക്കിയ ശേഷം ഒരു അഞ്ഞൂറിന്റെ നോട്ട് ഞാൻ തിരികെ പുള്ളിക്ക് നൽകി…
“എന്താടോ ഇത്?”
“അത് സാറിനുള്ളയെന്റെ ഡിസ്‌കൗണ്ട് ആയി കൂട്ടിക്കോ..”
“ഇങ്ങനെ ഡിസ്‌കൗണ്ട് തന്നാൽ ഞാൻ സ്ഥിരം തന്നെ വിളിക്കേണ്ടി വരുമല്ലോ “…
പുള്ളിയുടെ കൂടെ സംസാരിച്ചു കൊണ്ട് അൾട്ടോയുടെ അടുത്തു വരെയെത്തി അവർ രണ്ടു പേരേയും യാത്രയാക്കി. പിന്നെ നേരെ ഷോപ്പിലെത്തി താഴെ കൗണ്ടറിൽ ഉള്ള അനൂപിനെ കടയിലെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നെ വണ്ടിയെടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു.
————————————————————-
ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. വണ്ടി ലൈറ്റ് ഓഫാക്കി നേരെ വീടിനു പിന്നിലേക്ക് എടുത്തു. പഴയ സാധനങ്ങൾ വയ്ക്കാൻ ഒരു സൈഡ് തുറന്ന ഗാറേജ് പോലൊന്നാ വില്ലക്ക് പിറകിൽ ഉണ്ടാക്കിയിരുന്നു..
വണ്ടി ഞാൻ റിവേഴ്സിൽ അങ്ങോട്ടേക്ക് കേറ്റിയിട്ടു. പിന്നെ ഡിക്കി ഓപ്പൺ ആക്കി പുറത്തിറങ്ങി. അപ്പോഴേക്കും ഇക്കയുടെ മമ്മി ഇറങ്ങി ഗ്യാരജിലേക്ക് വന്നു.
“അജു “..
“ആ മമ്മി.. ഞാൻ പുറകിലുണ്ട്.”
അവര് വണ്ടിയുടെ പിന്നിലേക്ക് എത്തി അപ്പോഴേക്കും ഞാൻ സ്റ്റെപ്പിനി അഴിച്ചു താഴെ ഇട്ടിരുന്നു.
പിന്നെ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കമ്പിപ്പാര കൊണ്ട് ടയർ ഇളക്കി മാറ്റി, റിംമിൽ നിന്ന് ടയർ വേറെ ആയതോടെ ഉള്ളിൽ വച്ചിരുന്ന നോട്ടുകൾ ഇളകി പുറത്തേക്ക് വീണു..
സാധാരണ ഗോൾഡ് എത്തിക്കുക മാത്രമാണ് ജോലി. ക്യാഷ് മറ്റു വഴികളിൽ കൂടി എത്തും, ഇത് വേറെന്തോ സ്കീം ആയത് കൊണ്ടാണ് ക്യാഷും കൊണ്ട് വരേണ്ടി വന്നത് അത് കൊണ്ടാണ് ഇത് അബ്ദുക്ക ഏൽക്കാഞ്ഞത്.
“മമ്മി ആ ബാഗ് അവിടെ വച്ചിട്ടു പൊയ്ക്കോ ഞാൻ എല്ലാം സെറ്റ് ആക്കി എടുത്തോണ്ട് വരാം ”
“എന്നാൽ ശരി…” അവർ തിരികെ വർക്ക് ഏരിയ വഴി വീടിനുള്ളിലേക്ക് പോയി…
ടയറിനുള്ളിലെ നോട്ട് കെട്ടുകൾ എടുത്ത ശേഷം, ഞാൻ സ്പീക്കർ അഴിച്ചു അതിനു പിന്നിൽ ഉള്ള നോട്ടുകെട്ടുകൾ കൂടി എടുത്തു വച്ചു. 2000 ന്റെ മൊത്തം 79 കെട്ടുകൾ..
ഒരു കോടി അമ്പത്യെട്ടു ലക്ഷം രൂപ… ഞാൻ ഒരു ദീർഘ നിശ്വാസം എടുത്തു… കുറച്ചു നേരം ആ നോട്ട് കെട്ടുകൾ നോക്കി നിന്നു പോയി. പിന്നെ അവയൊക്കെ അടുക്കി ബാഗിലാക്കി, വർക്ക് ഏരിയ വഴി ഞാനും വീടിനുള്ളിലേക്ക് കടന്നു.
കിച്ചൺ കടന്നു ഹാളിലെത്തി, അവിടെ ഇക്കയുടെ മമ്മിയും, ഡാഡിയും ഉണ്ടായിരുന്നു.
പണം അടങ്ങിയ ബാഗ് ഞാൻ മമ്മിയുടെ നേർക്ക് നീട്ടി അവരത് വാങ്ങിയ ശേഷം മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി..
ഞാൻ കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ചതിനു ശേഷം യാത്ര പറഞ്ഞിറങ്ങി. ഫ്ലാറ്റിൽ പോകുന്നതിനു പകരം നേരെ ബാരിലേക്ക് വിട്ടു.
ഇന്നിനി രണ്ടെണ്ണം അടിക്കാതെ എങ്ങിനെയാ ഉറങ്ങുവാ… രണ്ടു ദിവസം കൊണ്ട് ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി.. ഇപ്പോഴും വിറയൽ മാറിയിട്ടില്ല. ഇനിയെന്ത് വന്നാലും ഇത്തരം കളികൾക്കില്ല.. 🙏🏻🙏🏻🙏🏻 മതിയായി…. ഹോ…
ബാറിൽ നിന്ന് ഇറങ്ങി റൂമിലെത്തിയപ്പോഴേക്കും ഞാൻ ആകെ അവശനായി പോയിരുന്നു. ശാരീരിക ക്ഷീണത്തേക്കാൾ കൂടുതൽ മാനസിക ക്ഷീണം ആയിരുന്നു. പേടിയും, ടെൻഷനും ഇത്രത്തോളം ഒരാളെ വീക്ക് ആകുമെന്ന് രണ്ടു ദിവസം കൊണ്ടെനിക്ക് മനസ്സിലായി..
കുളിച്ചു വന്നു ബെഡ്‌ഡിലേക്ക് വീണത് മാത്രമേ എനിക്കോർമ്മയുള്ളൂ പിന്നെ കണ്ണ് തുറക്കുന്നത് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ്… ആറു മണി കഴിഞ്ഞിരിക്കുന്നു. ഫോണിൽ സമീറയുടെ മിസ്ഡ് കാൾസ്.. പാവം രാത്രി കുറേ വിളിച്ചിട്ടുണ്ട്..
കുറെയേറെ നേരം വർക്ക് ഔട്ട് ചെയ്തു അതോടെ തലേന്നത്തെ ഹാങ്ങ് ഓവർ അങ്ങ് മാറി. ഷോപ്പിൽ പോകാൻ ഒരു മൂഡ് തോന്നുന്നില്ല, നേരെ ഫോൺ എടുത്തു സമീറയുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ “… സ്വരം കേട്ടാൽ അറിയാം പരിഭവമുണ്ട്, വിശദീകരിക്കാൻ നിന്നാൽ പിന്നെ പെണ്ണ് ജാഡ കാണിക്കും. അത് വേണ്ട,
“ഹാ… സമീറ..”
“ഹ് മും..”
” ഡീ ഞാൻ ഇന്ന് വരില്ല… ”
“ങ് ഹേ… അതെന്താ?”
“സുഖമില്ല..ഒരു കോൾഡ്ഇന്നലെ രാത്രിയിൽ തുടങ്ങിയതാ… ”
“മരുന്നൊന്നും കഴിച്ചില്ലേ… ആശുപത്രിയിൽ പോണോ?” പരിഭവം മാറി.. ശബ്ദം കേട്ടാലറിയാം, പാവത്തിന് ടെൻഷൻ ആയിട്ടുണ്ട്..
“ഓഹ്… വേണ്ട സമീറ. ഒന്ന് റസ്റ്റ് എടുത്താൽ മാറിക്കോളും.. എന്നാൽ ശരി ഞാനൊന്ന് കിടക്കട്ടെ..”
“ഡാ ഒരു ഗുളിക വല്ലതും കഴിക്ക്, പിന്നെ റസ്റ്റ് എടുക്കണേ… ”
“ശരി… ബൈ..”
“മ് ഹും… ബൈ.. ടേക് കെയർ..”
പാവം ശബ്ദം കേട്ടാൽ അറിയാം വല്ലാതെ ആയിട്ടുണ്ട് ആള്. ഇവള് എന്നെ വല്ലാതെ പ്രേമിക്കുന്നുണ്ടല്ലോ എന്നത് എന്റെ ചിന്തകളെ ഒന്നല്ട്ടി…
കുറച്ചു നാളായി റൂമൊക്കെ ഒന്ന് ക്ലീൻ ആക്കിയിട്ട്, അതിനാൽ പതിയെ ആ പണിയിലേക്ക് കടന്നു. ഹോം തിയേറ്ററിൽ ഒരു ഇളയരാജ പ്ലേലിസ്റ്റ് പതിയെ ശബ്ദം കുറച്ചു വച്ചു, പിന്നെ പതിയെ ജോലിയിലേക്ക് കടന്നു.
ഏതാണ്ട് രണ്ട്മണിക്കൂർ കൊണ്ട് ഫ്ലാറ്റ് മുഴുവൻ ക്ലീൻ ആക്കി, ബ്രേക്ക് ഫാസ്റ്റ് ആയി രണ്ടു ഡബിൾ ഓംലറ്റ് വിത്ത് ബ്ലാക്ക് കോഫിയും തട്ടി .
പിന്നെ കുളിച്ചു ഫ്രഷായി പതിയെ ബാൽക്കണിയിൽ വന്നിരുന്നു താഴെ ഒഴുകുന്ന നഗരത്തിന്റെ തിരക്കിലേക്ക് നോക്കിയിരുന്നു കൊണ്ട് ഒരു സിഗരറ്റ് വലിച്ചു.
സ്വപ്നത്തിൽ മുഴുകിയിരുന്ന എന്നെ ഉണർത്തിയത് മൊബൈലിന്റെ റിങ് ടോൺ ആയിരുന്നു.
ഇക്കയാണ്, ഇനി പുതിയതെന്ത് കുരിശ്ണാവോ…
“ഹലോ.. ഇക്ക ”
“ആ അജു.. ഇന്നെന്താ പോയില്ലേ?”
“ഓഹ്.. രണ്ടു ദിവസത്തെ ടെൻഷൻ കാരണം ഞാൻ ഇന്ന് ലീവാക്കി..”
“ഹഹ.. എനിക്ക് തോന്നി.. എന്തിനാ അജു നീയിങ്ങനെ പേടിക്കുന്നത്?.”
“ഇക്കയ്ക്ക് ഇതൊക്കെ നിസ്സാരം.. ഒന്നാമതെ കുടുംബതിന്നു പുറത്താണ് അതിന്റെ കൂടെ വേറെ വല്ല പ്രശ്നവും ഉണ്ടായാൽ പടിയടച്ചു പിണ്ഡം വയ്ക്കും അവര്..”
“ഓഹ് പിന്നെ.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഇങ് പോരേ നമുക്ക് ഇവിടെ താമസിക്കാം.”
“മ് മ്മ് ഹും.. കേൾക്കാൻ നല്ല രസമുണ്ട്.. എന്താണ് സാറ് വിളിച്ചത്?”
“അത് ഒന്ന് അക്കൗണ്ട് നോക്കിയേക്ക് എന്ന് പറയാൻ ആണ്.”
“ഇന്നലത്തെ കലാപരിപാടിയുടെ ആണെങ്കിൽ എന്റെ പൊന്നിക്കാ എനിക്ക് വേണ്ട.🙏🏻”
“ഹാ പണിയെടുത്താൽ കൂലി വാങ്ങണം അജു.. എന്തായാലും നോക്ക്.. ഞാൻ വെയ്ക്കുവാ.. പിന്നെ നാളെ നേരെ കടയിൽ എത്തിയേക്കണം… കേട്ടല്ലോ ”
“ഓക്കേ.. ശരി..”
ഫോൺ കട്ട് ആയി. ഞാൻ നേരെ ആപ്ലിക്കേഷൻ ഓപ്പൺ ആക്കി അകൗണ്ട് നോക്കി, എന്റെ കണ്ണ് തള്ളിപ്പോയി.. ഞാൻ ഒരു വർഷം മുഴുവൻ പണിയെടുത്താൽ കിട്ടുന്നതിന്റെ ഇരട്ടി രണ്ടു ദിവസത്തെ പണിക്ക് കിട്ടിയിരിക്കുന്നു.
സത്യമാണോ എന്നറിയാൻ ഞാൻ വീണ്ടും വീണ്ടും റിഫ്രഷ് അടിച്ചു നോക്കി. ഏതോ ഫിനാൻസ് കമ്പനിയുടെ അകൗണ്ടിൽ നിന്നും ആണ് തുക ഡെപ്പോസിറ്ട് ആക്കിയിരിക്കുന്നത്.
ആ ഒരു നിമിഷം അതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്നതൊക്കെ ആവിയായി പോയി. പകരം പണത്തിന്റെ തിളക്കം മാത്രം…
————————————————————-
Responses (0 )