സൂര്യനെ പ്രണയിച്ചവൾ 24
Sooryane Pranayichaval Part 24 | Author : Smitha | Previous Parts
സൂര്യനെ പ്രണയിച്ചവള്‍ – അവസാന അദ്ധ്യായം.
ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു… ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു…. കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.
“മോളെ….”
അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?”
“അവരെന്നെ…”
ഷബ്നം കിതച്ചു.
“സാറിന്‍റെ ആള്‍ക്കാര്….”
ഷബ്നം രാകേഷിനെ നോക്കി.
“ഷൂട്ട് ചെയ്തു…എനിക്ക്….”
ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു.
“ജോ…!”
അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു.
“ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം….ഉടനെ!!”
“വേണ്ട!”
കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി.
“ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല….”
“എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ…”
രാകേഷും അഭിപ്രായപ്പെട്ടു.
“ചേച്ചീ….”
രാകേഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഷബ്നം ഗായത്രി നീട്ടിയ കയ്യില്‍ മുറുകെപ്പിടിച്ചു. ഗായത്രി അവളെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
“പാവാ എന്‍റെ ഏട്ടന്‍….പൊന്നുപോലെ നോക്കണം…”
മുഖത്തേക്ക് ഇറ്റുവീഴുന്ന കണ്ണുനീര്‍ക്കണങ്ങളോടെ ഗായത്രി തലകുലുക്കി.
“വിട്ടു കളയരുത്…ഇനി…”
“ഇല്ല…”
കണ്ണുനീര്‍കൊണ്ട് മുറിഞ്ഞിടറിയ സ്വരത്തില്‍ ഗായത്രി ഷബ്നത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“അല്ലാഹ്…”
പുഞ്ചിരിയോടെ ഷബ്നം മുകളിലെ ഇലച്ചാര്‍ത്തുകളുടെ വിടവിലൂടെ തെളിയുന്ന ആകാശത്തേക്ക് നോക്കി.
“എനിക്കിനി സന്തോഷത്തോടെ പോകാം…ഒഹ് ..വേദന സഹിക്കാനാവുന്നില്ല…ഏട്ടാ എനിക്ക്….”
“മോളെ..പറ…ഞാന്‍…”
അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.
“എനിക്ക് …എനിക്ക് ഒരു … എനിക്കൊരുമ്മ തരാമോ…”
ജോയലിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
“മോളെ….”
നുറുങ്ങിയ സ്വരത്തോടെ ജോയല്‍ അവളുടെ മുഖത്തിനു നേരെ ചുണ്ടുകളടുപ്പിച്ചു.
ഷബ്നം ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളിലേക്ക് അമര്‍ത്തി.
വിയര്‍പ്പും രക്തവും കണ്ണുനീരും ഉമിനീരും കുതിര്‍ത്തിയ ചുടു ചുംബനം. ദീര്‍ഘനേരം. അസഹ്യമായ വേദനയില്‍ ഗായത്രിയപ്പോള്‍ മിഴികള്‍ തുടച്ചു. രംഗത്തിന്റെ വികാരവായ്പ്പ് കാണാനാവാതെ രാകേഷ് നോട്ടം മാറ്റി. സമീപമുള്ള മരച്ചില്ലകള്‍ ഭീമാകാരമായ കണ്ണുകളോടെ കഴുകന്മാര്‍ പറന്നിറങ്ങുന്നത് രാകേഷ് കണ്ടു. ചുംബനം അവസാനിപ്പിച്ച് ജോയല്‍ അവളുടെ തോളില്‍ അമര്‍ത്തി ഷബ്നത്തെ നോക്കി. അവളുടെ കണ്ണുകളില്‍ പക്ഷെ അപ്പോള്‍ ജീവനില്ലായിരുന്നു. അവന്‍ സാവധാനം അവളുടെ നിശ്ചല ദേഹം നിലത്തേക്ക് കിടത്തി. ഷബ്നം കിടക്കുന്നത് കണ്ട് ജോയലിനെ ചേര്‍ത്ത് പിടിച്ച് ഗായത്രി വിതുമ്പി. അവളെ ചേര്‍ത്ത് പിടിച്ച് ജോയലും അല്‍പ്പനേരം ഷബ്നത്തേ നോക്കി നിന്നു.
“എനിക്ക് ഷബ്നത്തേ ഞാന്‍ പോകുന്നിടത്തേക്ക് കൊണ്ടുപോകണം രാകേഷ്…”
ജോയല്‍ പറഞ്ഞു.
“ഇവള്‍ അനാഥയല്ല…എന്‍റെ … എന്‍റെ അനിയത്തിയാണ്….”
“ചെയ്യാം…”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങോട്ടാണ് അയയ്ക്കേണ്ടത്?”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“അത്…”
ജോയല്‍ സംശയിച്ചു.
“അതറിഞ്ഞാല്‍ സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍ അവിടെ വന്ന് നിന്നെ പൊക്കും എന്ന പേടി നിനക്കുണ്ടോ ജോയല്‍?”
രാകേഷ് ചോദിച്ചു.
“ഇന്ത്യയുമായി എക്സ്ട്രാഡിഷനില്ലാത്ത, എക്സ്ട്രാഡിഷന്‍ ട്രീറ്റി ഒപ്പ് വെയ്ക്കാത്ത, ഒരു രാജ്യത്താണ് ..അവിടെക്കാണ് നിങ്ങള്‍ പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ലേ?”
“കിഷിനാവു…”
ജോയല്‍ പറഞ്ഞു.
“കിഷിനാവ്…”
രാകേഷ് സംശയിച്ചു.
“അത് ആഫ്രിക്കന്‍…അല്ലല്ലോ ആഫ്രിക്കന്‍ അല്ലല്ലോ…യെസ്! മൊള്‍ഡോവാ..മൊള്‍ഡോവായുടെ ക്യാപ്പിറ്റല്‍ അല്ലെ?”
രാകേഷ് തലകുലുക്കി. ഗായത്രി ജോയലിനെ അദ്ഭുതത്തോടെ നോക്കി.
“അഡ്രസ് വാട്ട്‌സാപ്പ് ചെയ്യുക…ഞാന്‍ നമ്പര്‍ പറഞ്ഞേക്കാം…ഷബ്നത്തിന്‍റെ ബോഡി അവിടെയെത്തിയിരിക്കും….”
ജോയല്‍ അവിശ്വസനീയതോടെ രാകേഷിനെ വീണ്ടും നോക്കി.
“സൂറിച്ച് സമ്മിറ്റിലേ പ്രിസണേഴ്സ് ഓഫ് വാര്‍ പ്രോട്ടോക്കോള്‍ ആന്‍റി ടെററിസ്റ്റ് കോംബാറ്റിലേ ഫാളന്‍ ആക്റ്റിവിസ്റ്റുകളുടെ കാര്യത്തിലും ബാധകമാക്കിയിട്ടുണ്ട്, ജോയല്‍. കേട്ടിട്ടില്ലേ?”
“അതറിയാം,”
സംശയത്തോടെ ജോയല്‍ പറഞ്ഞു.
“പക്ഷെ ഇന്ത്യയില്‍ അത്….”
“യെസ്!”
രാകേഷ് ചിരിച്ചു.
“എങ്ങനെ പോസ്സിബിളാണ് എന്ന് അല്ലെ? ഇന്ത്യ പോലെ ടെറിബിളി ലൊ ഡിഫൈയിങ്ങ് രാജ്യത്ത് പ്രോംറ്റ് ആയി ഇതൊക്കെ എങ്ങനെ നടക്കും എന്നല്ലേ? അതെനിക്ക് വിട്ടേക്കൂ…കാരണം…”
രാകേഷിന്റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.
“ഞാന്‍ ആഗ്രഹിച്ച, ഞാന്‍ കൊതിച്ച, എനിക്ക് കിട്ടാതെ പോലെ എന്‍റെ ഗായത്രിയുടെ നാത്തൂനാണ് ഇത്…”
രാകേഷ് മന്ദഹസിക്കാന്‍ ശ്രമിച്ചു.
ഗായത്രി സഹതാപത്തോടെ രാകേഷിന്റെ കയ്യില്‍ പിടിച്ചു.
“രാകേഷ്…എന്നോട്!”
അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.
“ഏയ്! എന്തായിത് ഗായത്രി…”
അവളെ ആശ്ലേഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“പ്രശ്നം അതല്ല….”
സ്വരത്തില്‍ അമിതമായ വികാരവായ്പ്പ് വരുത്താതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് രാകേഷ് പറഞ്ഞു.
“നിന്നെപ്പോലെ ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഉടനെ മമ്മീടെ മുമ്പി പ്രസന്‍റ്റ് ചെയ്യണം… കാരണം എന്താണെന്ന് വെച്ചാ…എനിക്ക് മാത്രമല്ല നിന്നെ അസ്ഥിയില്‍ പിടിച്ചിരിക്കുന്നെ…മമ്മിയ്ക്ക് നീയെന്ന് വെച്ചാ….ഞാന്‍ പറഞ്ഞു നോക്കി ഒരുപാട്…ഗായത്രിപ്പുഴ സൂര്യഗിരീന്ന് ആണ് ഒഴുകുന്നതെന്നും ഒക്കെ ഫില്‍മി ഡയലോഗ് ഒക്കെ പറഞ്ഞു … ആ പാവത്തിനോട്…. അത്രയ്ക്കങ്ങ് കണ്‍വിന്‍സിങ്ങ് ആയില്ല ആ ഡ്രാമ…കാരണം എത്ര ഒളിപ്പിച്ചിട്ടും നിന്നോടുള്ള ആ കത്തുന്ന പ്രേമം അങ്ങ് കണ്ണീന്ന് കളയാന്‍ പറ്റിയില്ല അന്നേരം…”
എന്ത് പറയണമെന്നറിയാതെ ജോയല്‍ രാകേഷിനെ നോക്കി.
“ഡോണ്ട് വറി…”
അവളോടൊപ്പം ജോയലിനെയും ചേര്‍ത്ത് പിടിച്ച് രാകേഷ് പറഞ്ഞു.
“ഇപ്പം എന്‍റെ മൈന്‍ഡ് ക്ലീനാ…ഗായത്രി എന്‍റെ നല്ല കൂട്ടുകാരന്‍റെ വൈഫ് ആണ് എന്ന് ഞാനെന്‍റെ മനസ്സിനെ കണ്‍വിന്‍സിങ്ങ് ആക്കിയിട്ടുണ്ട്…. സൊ …നിങ്ങള്‍ ഒരു കാര്യം ചെയ്യ്…”
രാകേഷ് ചുറ്റും നോക്കി.
“ഇപ്പം ഈ സീനിലേക്ക് എന്‍റെ ബറ്റാലിയന്‍ എത്തും…”
അയാള്‍ ജാഗ്രതയോടെ പറഞ്ഞു.
“ഓപ്പറേഷന്‍ ടെര്‍മിനേറ്റ് ചെയ്യുന്ന കാര്യം ഞാന്‍ അനൌണ്‍സ് ചെയ്യാന്‍ പോകുവാ. പിന്നെ ഇന്നോ നാളെയോ പാക്കപ്പ് ചെയ്യും…അതുകൊണ്ട്…”
ട്രാന്‍സ്മിറ്റര്‍ എടുത്തുകൊണ്ട് രാകേഷ് വീണ്ടും ചുറ്റും നോക്കി.
“നിങ്ങള്‍ രണ്ടും ഇപ്പം തന്നെ ഇവിടം വിട്ടുപോ! ഷബ്നത്തിന്‍റെ ബോഡി സേഫ് ആയി മൊള്‍ഡോവാ എംബസ്സിയിലെത്തും…”
“രാകേഷ്…”
ജോയല്‍ അവന്‍റെ കൈപിടിച്ച് അമര്‍ത്തി.
“മറക്കില്ല ഞാനിത്….സ്വയം പരാജയമേറ്റ് വാങ്ങി …ഞങ്ങള്‍ക്ക് വേണ്ടി….”
“ശരിയാ…”
അവന്‍ ചിരിച്ചു.
“ഏറ്റെടുത്ത ഒരു മിഷന്‍ ഫെയില്‍ഡ് ആകുന്നത് ആദ്യമാ… പക്ഷെ ഇതുപോലെ വിജയിച്ച ഒരു ഫീല്‍ ഇങ്ങനെ ഇതുപോലെ കിട്ടുന്നത് ഈ ഫെയിലറിലാ…നേരാണ് ഞാന്‍ പറയുന്നത്…ഇതിനു മുമ്പ് വിജയിച്ചപ്പം അപ്പോള്‍പ്പോലും ഇങ്ങനെ ഒരു ഫീല്‍ കിട്ടിയിട്ടില്ല…ഒരു പ്രണയം വിജയിക്കുന്നത് കാണാന്‍ പറ്റിയല്ലോ! നിങ്ങളുടെ പ്രണയം വിജയിപ്പിക്കുന്ന നാടകത്തില്‍ ഒരു ചെറിയ റോള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലേ?”
രാകേഷ് ചിരിച്ചു.
“ഒരു പ്രണയം വിജയിക്കുന്നത് പോലെ മഹത്തരമായി മറ്റൊന്നും വിജയിക്കില്ല, ലോകത്ത്!”
ഗായത്രിയും ജോയലും പരസ്പ്പരം നോക്കി.
“ഇനി നിക്കണ്ട! വിട്ടോ. ഇനി ചെയ്യാന്‍ ബാക്കിയൊന്നുമില്ലല്ലോ!”
രാകേഷ് ഇരുവരേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.
“ഒന്നുണ്ട്!”
ദൃഡസ്വരത്തില്‍ ഗായത്രി പറഞ്ഞു. ചുറ്റും നിന്നിരുന്ന ദീര്‍ഘവൃക്ഷങ്ങളുടെ ചില്ലകളില്‍ കാറ്റിരമ്പിയാര്‍ക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.
രാകേഷ് അവളെ നോക്കി.
“ഒരാളെക്കൂടി കാണാനുണ്ട്. ഒരാളെക്കണ്ട് യാത്ര പറയാനുണ്ട്…”
പ്രകൃതിയ്ക്ക് ഒരു രൌദ്രഭാവം കൈവന്നത് രാകേഷ് ശ്രദ്ധിച്ചു. ഇലച്ചാര്‍ത്ത് അകന്നുമാറുമ്പോള്‍ ആകാശം കൂറ്റന്‍ മഴമേഘങ്ങളെ കാണിച്ചു തരുന്നു…..
“ആരെ?”
രാകേഷ് ആകാംക്ഷയോടെ ചോദിച്ചു.
“പദ്മനാഭന്‍ തമ്പിയെ!”
അവള്‍ പറഞ്ഞു. കണ്ണില്‍ തിളങ്ങുന്ന ഒരു പുഞ്ചിരിയായിരുന്നു രാകേഷിന്റെ പ്രതികരണം. മിന്നല്‍പ്പിണര്‍ കാത്ത് മരങ്ങള്‍ വിറച്ചു.
*********************************************************************
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പുതിയ വീടിന്‍റെ മൂന്നാമത്തെ ഫ്ലോറില്‍, നില്‍ക്കുകയായിരുന്നു പദ്മനാഭന്‍ തമ്പി, സാവിത്രിയോടൊപ്പം. സ്ലാബ് കാസ്റ്റിംഗ് ജോലികള്‍ കഴിഞ്ഞതേയുള്ളൂ. നാളെയെ പ്ലാസ്റ്ററിങ്ങ് ജോലികള്‍ തുടങ്ങുകയുള്ളൂ. കൊണ്ട്രാക്റ്ററുടെ മകളുടെ വിവാഹമായതിനാല്‍ തൊഴിലാളികള്‍ക്ക് അവധി കൊടുത്തിരിക്കുന്നു. “ഇത് മോളുടെ പേരിലായിരിക്കും…”
അയാള്‍ പറഞ്ഞു.
“കേരളത്തിലെ ഏറ്റവും എക്സ്പെന്‍സീവ് ആയ, ഏറ്റവും സ്റ്റൈലിസ്റ്റിക്കായ വീട്! എന്‍റെ സ്വപ്നമായിരുന്നു അത്….ഗായത്രി ഭവന്‍!”
സാവിത്രി അയാളുടെ വാക്കുകള്‍ക്ക് ശ്രദ്ധകൊടുക്കുന്നുണ്ടായിരുന്നില്ല.
പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്‍റെ മുന്‍ഭാഗം വശ്യമനോഹരമായ പുല്‍മൈതാനായിരുന്നു. അതിനപ്പുറത്ത് ആകാശത്തേക്ക് ഉയര്‍ന്നു പോകുന്ന നീലമലകള്‍.
പുല്‍മൈതാനത്തിനും മലകള്‍ക്കുമിടയില്‍ നീല നാടപോലെ ഗായത്രിപ്പുഴ.
“പക്ഷെ…”
കണ്ണട ഊരിക്കൊണ്ട് വിദൂരതയിലേക്ക് നോക്കി അയാള്‍ പറഞ്ഞു.
“അവളിപ്പോള്‍ ഒരു ഇന്‍റെര്‍നാഷണല്‍ ഭീകരന്‍റെ പിടിയില്‍….”
സാവിത്രി എന്നിട്ടും അയാളെ നോക്കിയില്ല. കാടാമ്പുഴയ്ക്കുള്ള യാത്ര മാറ്റിവെച്ച് തിരികെ വീട്ടിലെത്തിയതായിരുന്നു അവര്‍.
“മോളെ ഒരു കാരണവശാലും അവന് കൈമാറാന്‍ പാടില്ലായിരുന്നു!”
അയാള്‍ ശബ്ദമുയര്‍ത്തി.
“വിഷയത്തിന്‍റെ ഗൌരവമറിയാതെ സംസാരിക്കരുത്!”
സാവിത്രിയുടെ ശബ്ദവുമുയര്‍ന്നു. അയാള്‍ തെല്ലൊന്നുമല്ല അപ്പോളമ്പരന്നത്. അങ്ങനെയൊരു പ്രതികരണം ആദ്യമായാണ് സാവിത്രിയില്‍ നിന്നും. എപ്പോഴും ശാന്തത, സാത്വികത, കുലീനമായ മൌനം. അതൊക്കെയാണ് അവരുടെ മുഖത്തും സ്വഭാവത്തിലും മുന്നിട്ടു നിന്നത്. ഇപ്പോള്‍ അവരുടെ ശബ്ദമുയര്‍ന്നിരിക്കുന്നു. എന്തായിരിക്കാം കാരണം? അയാള്‍ സംശയിച്ചു.
“എന്‍റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?”
ഗൌരവം വിടാതെ സാവിത്രി ചോദിച്ചു. പദ്മനാഭന്‍ തമ്പിയ്ക്ക് ഒന്നും പറയാനായില്ല. അപ്പോഴേക്കും അയാളുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു.
“ഹോം സെക്രട്ടറി!”
പദ്മനാഭന്‍ സാവിത്രിയോടടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
അയാള്‍ ഫോണിലൂടെ ഗൌരവത്തില്‍ സംസാരിക്കുന്നത് സാവിത്രി കണ്ടു.
“ശ്യെ!!”
ഫോണിലൂടെയുള്ള സംസാരമാവസാനിപ്പിച്ച് നിരാശ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ആ പരനാറീടെ ഡിമാന്‍ഡ് ഗവണ്മെന്റ് അംഗീകരിച്ചു….”
“അപ്പം സന്തോഷിക്കുവല്ലേ വേണ്ടത്?”
സാവിത്രി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഇങ്ങനെ ബുദ്ധി ഇല്ലാതെ സംസാരിക്കല്ലേ!”
അയാള്‍ കയര്‍ത്തു.
“രാകേഷ് ഏത് നിമിഷോം അവനെ പിടിക്കും. തൊട്ടടുത്ത് എത്തി. അപ്പോള്‍ അയാടെ ഡിമാന്‍ഡ് അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?”
അയാള്‍ ചോദിച്ചു.
“മാത്രമല്ല അവന്‍ നമ്മുടെ മോളെ ഒരു ചുക്കും ചെയ്യില്ല!”
“നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട് അല്ലെ?”
സാവിത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ ഒന്ന് പതറി.
“നിങ്ങള്‍ക്ക് ഉറപ്പുണ്ട്…”
അവര്‍ തുടര്‍ന്നു.
“അതിനേക്കാള്‍ ഉറപ്പുണ്ട് എനിക്ക്. ജോയല്‍ നമ്മുടെ മോളെ ഒന്നും ചെയ്യില്ല എന്ന്!”
“ജോയലോ?”
അവജ്ഞ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“എന്തൊരു സ്നേഹം അവന്‍റെ പേര് ഉച്ചരിക്കുമ്പോള്‍! എന്ത് പറ്റി നിനക്ക്?”
“പഴയ ജോയല്‍ ഇപ്പോഴത്തെ ജോയലായത് നിങ്ങള്‍ ഒരാള്‍ മൂലമാണ് എന്നറിഞ്ഞത് കൊണ്ട്!”
“സാവിത്രി!”
അയാള്‍ ഞെട്ടിവിറച്ചു. അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് വന്നു. വായ് പൂര്‍ണ്ണവൃത്താകൃതിയിലായി.
“കഥകളിയില്‍ വേഷം ചെയ്യുവാണോ?”
അവരുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.
“നീയെന്താ പറഞ്ഞെ?”
“ഞാന്‍ പറഞ്ഞത് വ്യക്തമായും നിങ്ങള്‍ കേട്ടു. ഒരു ആവര്‍ത്തനത്തിന്റെ ആവശ്യമിനിയില്ല!”
പദ്മനാഭന്‍ തമ്പി സമീപത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. നെറ്റിയില്‍ കൈയ്യമര്‍ത്തി.
“ഹൌ ഡൂ യൂ നോ ഇറ്റ്?”
“രാകേഷ് അന്വേഷിച്ചു. ജോയലിന്റെ റൂട്ട് മുതല്‍. സകലതും. ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്തത്. ജോയലിന്റെ പപ്പയെ കൊല്ലിച്ചത്…സകലതും…”
പദ്മനാഭന്‍ തലകുനിച്ചു.
“പിന്നെ നിങ്ങള് മീഡിയയ്ക്ക് കിക്ക് ബാക്ക് കൊടുത്ത് മറ്റുള്ളവര്‍ ചെയ്ത പോലീസ് –മിലിട്ടറി മരണങ്ങള്‍ ഒക്കെ ജോയലിന്റെ തലയില്‍ കെട്ടിവെച്ചതൊക്കെ…”
“സാവിത്രി ഞാന്‍… എന്നാലും രാകേഷ്!”
“രാകേഷ് നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച നല്ല ചെറുപ്പക്കാരനാ! നിങ്ങള്‍ നശിപ്പിച്ച ജോയലിനെപ്പോലെ തന്നെ! കണ്ടിരുന്നു ഞാന്‍ അവനെ!”
“സാവിത്രി…!!”
“വേണ്ട!”
സാവിത്രി കൈയ്യുയര്‍ത്തി വിലക്കി.
“തനി രാഷ്ട്രീയക്കാരനാണ് നിങ്ങള്‍! അതുകൊണ്ട് ന്യായീകരണ ശാസ്ത്രത്തില്‍ നല്ല എക്സ്പെര്‍ട്ട് ആണെന്നെനിക്കറിയാം.”
സാവിത്രി അയാളെ രൂക്ഷമായി നോക്കി.
“ധന്‍ബാദ് കോള്‍ ഫീല്‍ഡില്‍ നിങ്ങള്‍ നടത്തിയ കള്ളത്തരത്തിന് ശിക്ഷ വിധിക്കാനിരുന്ന ജസ്റ്റീസ് ലോയയുടെ മരണം മുതല്‍ ജോയലിന്റെ പപ്പയുടെ മരണം വരെ പതിനാറോളം കൊലപാതകങ്ങളുടെ ചോരക്കറ നിങ്ങളുടെ കൈയ്യില്‍ ഉണ്ട്. അതൊക്കെ കുടുംബത്തിനു വേണ്ടിയാണ്, മകള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ ന്യായീകരിക്കാനാണ് എങ്കില്‍ എന്നോട് പറയേണ്ട!”
അയാള്‍ അവരെ ഭീഷണമായി നോക്കി.
“ടു ജി സ്പെക്ട്രം, ധന്‍ബാദ് കോള്‍ഫീല്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, മിലിട്ടറി കോഫിന്‍ ഡീല്‍, സത്യം കമ്പ്യൂട്ടേഴ്സ് അടക്കം പതിനാറു വന്‍ കമ്പനികളില്‍ നടന്ന ഫഡ്ജിംഗ് ഇറെഗുലാരിറ്റീസ്, സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡെലിബ്രേറ്റായി ബുള്‍ സ്പോട്ടിങ്ങ്…. ഇതിലൊക്കെ പ്രധാനിയായി നിന്നോ പാര്‍ട്ട്ണറായോ കള്ളക്കളികള്‍ കളിച്ചത് കുടുംബത്തിനു വേണ്ടിയാണ്, മോള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനാണെങ്കില്‍ എനിക്കത് കേള്‍ക്കേണ്ട!”
“സാവിത്രി!”
“ഇതുപോലെ ഈശ്വരന് നിരക്കാതെ സമ്പാദിച്ച സഹസ്രകോടികള്‍ ഉണ്ട് നിക്ഷേപമായി മൌറീഷ്യസ്സിലും സെയിന്‍റ് കിറ്റ്‌സിലും സൂറിച്ചിലും ബഹാമസ്സിലും പനാമയിലുമൊക്കെ.. അതും…..”
അവര്‍ കിതച്ചുകൊണ്ട് നിര്‍ത്തി അയാളെ നോക്കി.
“അതും…”
പിന്നെ തുടര്‍ന്നു.
“…..കുടുംബത്തിനു വേണ്ടിയാണ്…മോള്‍ക്ക് വേണ്ടിയാണ് എന്നൊന്നും എന്നോട് പറഞ്ഞു ന്യായീകരിക്കരുത്!”
അവരുടെ മിഴികള്‍ നിറഞ്ഞു.
“രാകേഷ് ഇതൊക്കെ പറയുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ രേഖകള്‍ നിരത്തി തെളിയിച്ചപ്പോള്‍ ആ നിമിഷം പ്രാര്‍ഥിച്ചതാണ് ഇല്ലാതായെങ്കില്‍ എന്ന്! ആരു സഹിക്കും? ഏത് ഭാര്യ സഹിക്കും സ്വന്തം ഭര്‍ത്താവ് മനുഷ്യനല്ല പിശാച് പോലും ലജ്ജിച്ച് തലകുനിക്കുന്നത്ര വൃത്തികേടുകള്‍ ചെയ്ത ആളാണ് എന്നറിയുമ്പോള്‍?”
സാവിത്രി കണുനീര്‍ തുടച്ചു.
“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്…മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”
അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.
“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”
“അതേ ജോയലിന്റെ കൂടെ!”
പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.
“എന്‍റെ പൊന്നുമോളെ!”
സാവിത്രി അവളുടെ നേരെ ഓടിച്ചെന്നു. അവള്‍ക്ക് പിമ്പില്‍ ജോയല്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. അവര്‍ അവളെ ആശ്ലേഷിച്ചു. ജോയലിന്റെ നേരെ നന്ദി സൂചകമായി കൈകള്‍ കൂപ്പി.
ജോയല്‍ പക്ഷെ അവരുടെ കൈകള്‍ പിടിച്ചു താഴ്ത്തി.
“അരുത് അമ്മെ!”
അവന്‍ പറഞ്ഞു.
“അടുക്കരുത്!”
പദ്മനാഭന്‍ തമ്പിയുടെ ഭീഷണമായ സ്വരം കേട്ട് മൂവരും തിരിഞ്ഞു നോക്കി. കയ്യില്‍ തോക്കുമായി, അത് ജോയലിന് നേരെ ചൂണ്ടി പദ്മനാഭന്‍ തമ്പി. ഗായത്രി അത്കണ്ട് പുഞ്ചിരിച്ചു.
“ആരുടെ നേരെയാണ് തോക്ക് ചൂണ്ടി നില്‍ക്കുന്നത്?”
അവള്‍ ചോദിച്ചു.
“കാശിത്തുമ്പയെടുത്ത് കൊടുംകാടിന്‍റെ നേരെ കാണിച്ചാല്‍ അത് പേടിക്കുമോ, മിസ്റ്റര്‍ പദ്മനാഭന്‍ തമ്പി?”
ഗായത്രി തന്നെ പേര് ചൊല്ലി വിളിച്ചത് കേട്ട് അയാള്‍ തീവ്രവിസ്മയം പൂണ്ടു.
“സ്വന്തം പപ്പയെ നോവിച്ചു കൊന്നത് അച്ഛനല്ല ആരായാലും ശിക്ഷ അര്‍ഹിക്കുന്നു എന്ന് ഞാന്‍ ജോയോടു പറഞ്ഞിരുന്നു…”
ഗായത്രി, വിയര്‍പ്പില്‍ മുങ്ങിയ മുഖത്തോടെ നില്‍ക്കുന്ന അച്ഛനെ നോക്കിപ്പറഞ്ഞു. “പക്ഷെ ജോ പറഞ്ഞത്…”
അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ഗായത്രി പറഞ്ഞു.
“താന്‍ കൊന്നയാളുടെ മകന്‍റെയൊപ്പമാണ് തന്‍റെ ഒരേയൊരു മകള്‍ താമസിക്കുന്നത് എന്ന അറിവിനപ്പുറം വലിയ ഒരു ശിക്ഷ മറ്റെന്താണ് എന്നാണ്!”
ഗായത്രിയുടെ വാക്കുകള്‍ക്ക് മുമ്പില്‍ അയാള്‍ വീണ്ടും പകച്ചു.
“നീ ആരുടെ കൂടെ ജീവിക്കുന്നെന്നാ പറഞ്ഞെ?”
തോക്ക് മുമ്പില്‍ നില്‍ക്കുന്നവരുടെ നേരെ ചൂണ്ടിക്കൊണ്ട് പദ്മനാഭന്‍ ചോദിച്ചു. ഒരു കൈകൊണ്ട് അയാള്‍ വിയര്‍പ്പ് തുടച്ചു.
അവര്‍ മുമ്പോട്ട് വന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പിമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു.
“ശിക്ഷ, ഏറ്റവും ഭീകരമായ ശിക്ഷ അര്‍ഹിക്കുന്ന തെറ്റാണ് ചെയ്തത്!”
ഗായത്രി തുടര്‍ന്നു. ജോയലും അവള്‍ക്കൊപ്പം അയാളുടെ നേരെ ചുവടുകള്‍ വെച്ചു.
“ഗവര്‍ണ്ണറാണ്….”
അയാള്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞുകൊണ്ട് പിമ്പോട്ടു നീങ്ങി.
“ഗവര്‍ണ്ണറാണ് ഞാന്‍…അത് മറക്കണ്ട…”
അയാളുടെ മുഖത്ത് ഭയവും വിയര്‍പ്പും നിറഞ്ഞു.
“പിമ്പോട്ടു നീങ്ങരുത്!”
ജോയല്‍ ഉറക്കെപ്പറഞ്ഞു.
“വീഴും! താഴെ വീഴും നിങ്ങള്‍!!”
അയാളെ പിടിക്കാനെന്നവണ്ണം ജോയല്‍ മുമ്പോട്ട് കുതിച്ചു.
“എന്നെ വീഴ്ത്താന്‍ നീയായിട്ടില്ല ജോയലെ!!”
തോക്ക് ചൂണ്ടി പിമ്പോട്ടു ചുവടുകള്‍ വെച്ചുകൊണ്ട് തമ്പി പറഞ്ഞു.
“വീഴുന്നതെപ്പോഴും നീയായിരി …..”
പറഞ്ഞു തീര്‍ന്നതും പദ്മനാഭന്‍ തമ്പി താഴേക്ക് പതിച്ചു. അയാളെപ്പിടിക്കാന്‍ ജോയല്‍ ഓടിയടുത്തു. അവന് പിന്നാലെ സാവിത്രിയും ഗായത്രിയും.
അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ അയാള്‍ താഴേക്ക് വീ വീണുപോയ്ക്കൊണ്ടിരുന്നു. കാറ്റില്‍ അയാള്‍ ധരിച്ചിരുന്ന കസവ് മുണ്ട് ഉയര്‍ന്നു പൊങ്ങി. അയാളില്‍ നിന്നുമുയര്‍ന്ന നിലവിളി കാറ്റില്‍ അമര്‍ന്നു ഞരങ്ങിപ്പോയി. താഴേക്ക് താഴേക്ക്, ചാരി വെച്ചിരുന്ന മാര്‍ബിള്‍ പാളികളുടെ മേലെ അയാള്‍ ശക്തിയായി വീണുടഞ്ഞു. ഓരോ മാര്‍ബിള്‍ പാളിയും അയാളുടെ ദേഹത്തെ വിശപ്പോടെ സ്വീകരിച്ചു. കണ്ണുകള്‍ തുറിച്ച്, നാക്ക് വെളിയിലേക്ക് വന്ന്‍, പദ്മനാഭന്‍ തമ്പിയുടെ ശരീരം മുകളില്‍ നിന്ന് തന്നെ നോക്കുന്നവരുടെ മുമ്പില്‍ വിറച്ച് വലിച്ച് നിശ്ചലമായി.
******************************************************
കോര്‍ണര്‍ ഓഫീസിലേ ജനലിലൂടെ നോക്കിയപ്പോള്‍ എയര്‍ മൊള്‍ഡോവയുടെ ഒരു ജെറ്റ് ആകാശത്ത് ശ്വേത രേഖവീഴ്ത്തി കുതിക്കുന്നത് ജോയല്‍ കണ്ടു. ക്ലോക്കിലേക്ക് നോക്കി. അഞ്ചു മണി! കോഫി മെഷീനില്‍ നിന്ന് ഒരു കപ്പ് ചൂട് കാപ്പിയെടുത്ത് തിരിയുമ്പോള്‍ വാതില്‍ക്കല്‍ ഗോവിന്ദന്‍ കുട്ടി നില്‍ക്കുന്നു.
“എന്താടാ ഒരു പരുങ്ങല്‍?”
കാപ്പിയുടെ രുചിയില്‍ ഒരു നിമിഷം മനസ്സ് കൊടുത്ത് ചിരിച്ചു കൊണ്ട് എന്നാല്‍ ഗൌരവത്തില്‍ ജോയല്‍ ചോദിച്ചു.
“അല്ല…ഞാന്‍…”
അയാള്‍ തല ചൊറിഞ്ഞു.
“എന്തോ വള്ളിക്കെട്ടാണല്ലോ!”
അവന്‍റെ നേരെ നടന്നുകൊണ്ട് ജോയല്‍ പറഞ്ഞു.
“നീ കാര്യം പറയെടാ നിന്ന് ഡാന്‍സ് കളിക്കാതെ!”
“ഞാന്‍ രാവിലെ പറഞ്ഞാരുന്നല്ലോ കത്തീഡ്രല്‍ പാര്‍ക്കില്‍….! അവിടെ ഒരു ബുക്ക് ഫെയര്‍ നടക്കുന്നു…”
അവന്‍ ഓര്‍മ്മിപ്പിച്ചു.
“ഒഹ്! അത്!”
“നെനക്കാ! റഷ്യന്‍ പെണ്ണിന്‍റെ മണമടിച്ചില്ലേല്‍ വല്ലാത്ത ഏനക്കേട അല്ലെ?”
“അയ്യോ ജോയലെ, അല്ല സാറേ, അതിനല്ല….”
ഗോവിന്ദന്‍ കുട്ടി പിന്നെയും തല ചൊറിഞ്ഞു.
“മോനെ ഗോവിന്ദാ!”
അടുതെത്തി അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു
“നീ കത്തീഡ്രല്‍ പാര്‍ക്കിലേക്കും നിന്‍റെ കുഞ്ഞമ്മേടെ വീട്ടിലേക്കുമൊന്നുമല്ല ഇപ്പം പോകുന്നെന്നു എനിക്ക് കൃത്യമായി അറിയാം…നീ പോകുന്നത് നീപോകുന്നത് ഇപ്പൊ വാലിയ മോറിലോറിലേക്ക് അല്ലേടാ?”
ഗോവിന്ദന്‍ കുട്ടിയുടെ മുഖം കടലാസ് പോലെ വെളുത്തു.
കിസിനാവുവിലെ ഏറ്റവും ആകര്‍ഷണീയമായ പബ്ലിക്ക് പാര്‍ക്കാണ് വാലിയ മോറിലോര്‍. മനം മയക്കുന്ന സൌന്ദര്യമാണ് രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആ പാര്‍ക്കിന്. മൊള്‍ഡോവിയന്‍ പ്രണയിനികളുടെ പറുദീസ എന്നറിയപ്പെടുന്ന അതിചാരുതയാര്‍ന്ന ഭൂഭാഗം. ഗ്രീഷ തടാകത്തിന്റെ കരയില്‍, ചുവപ്പും മഞ്ഞയും ഇലകള്‍ പൂത്തുലയുന്ന മേപ്പിള്‍ മരങ്ങള്‍ അതിര് കാക്കുന്ന, വര്‍ണ്ണവിസ്മയത്തിനു മറ്റൊരു പര്യായവുമാവശ്യമില്ലയെന്നു സഞ്ചാരികളെ നോക്കി മന്ത്രിക്കുന്നയിടം…
“ബാക്ക് ലോഗ് ഒന്നുമില്ലല്ലോ!”
ജോയല്‍ ഗൌരവത്തില്‍ ചോദിച്ചു.
“ഇല്ല…!”
ഗോവിന്ദന്‍ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു.
“എല്ലാ ഫയല്സും ചെക്ക് ചെയ്തു. നോട്ട് ചെയ്തു. ഡിസ്പാച്ച് ചെയ്തു….”
“നാളത്തെ പ്രോഗ്രാംസ്?”
“എല്ലാം സെറ്റ് ചെയ്തു….”
“ശരി…”
ജോയല്‍ പറഞ്ഞു.
“എന്നാ നീ മരിയ പെട്രോവയെക്കാണാന്‍ പൊക്കോ! ലേറ്റ് ആകണ്ട!”
ഗോവിന്ദന്‍ കുട്ടി ഞെട്ടലോടെ അവനെ നോക്കി.
“സാര്‍…”
ഗോവിന്ദന്‍ കുട്ടി ജാള്യത മറയ്ക്കാന്‍ പാടുപെട്ടു. താന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര് ജോയല്‍ എങ്ങനെ മനസ്സിലാക്കി എന്നോര്‍ത്ത് അവന്‍ അദ്ഭുതപ്പെട്ടു.
“എന്താടാ ഇത്?”
പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.
“മൊള്‍ഡോവാ പ്രണയത്തിന്‍റെ നാടല്ലേ? ഇവിടെ ജീവിക്കുമ്പോള്‍ പ്രേമിച്ചില്ല എന്ന് പറഞ്ഞാല്‍? നീ പേടിക്കേണ്ട! നല്ല കുട്ടിയാ അവള്! റഷ്യന്‍ എന്ന് പേരേയുള്ളൂ! ഒരു കസവ് സാരി ഉടുപ്പിച്ചാല്‍ നല്ല തറവാടി മലയാളി മങ്കയായി അവള്‍!”
ഗോവിന്ദന്‍ കുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ മുഖത്തിന്‍റെ സൌന്ദര്യം ഒന്നുകൂടിയേറി.
“താങ്ക്യൂ സാര്‍!”
ഗോവിന്ദന്‍കുട്ടി ഉത്സാഹത്തോടെ പോകുന്നത് നോക്കുന്നത് പുഞ്ചിരിയോടെ നോക്കി നില്‍ക്കവേ ജോയലിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് മെസേജ് വന്നു.
“സി ഇ ഒ…”
അവന്‍ മന്ത്രിച്ചു. രവി ചന്ദ്രനാണ് മെസേജ് അയച്ചിരിക്കുന്നത്! അവന്‍ വാട്ട്സ് ആപ്പ് തുറന്നു.
“യൂ ഹാവ് എ വിസിറ്റര്‍. കം റ്റു മൈ ഓഫീസ്!”
ഈ സമയത്ത് ആരായിരിക്കും? സ്വയം ചോദിച്ചുകൊണ്ട് ജോയല്‍ നോര്‍ത്ത് ബ്ലോക്കിലേക്ക് നടന്നു. കോറിഡോര്‍ കടന്ന് കോര്‍ണറിലേക്ക് നീങ്ങി. ഡോര്‍ തുറന്ന് കിടന്നിരുന്നു. അവനകത്ത് കടന്നു. രവി ചന്ദ്രനുണ്ട് ചെയറില്‍. അയാള്‍ക്കഭുമുഖമായി ഒരു സ്ത്രീയും പുരുഷനുമിരിക്കുന്നു. നല്ല ഉയരമുള്ള, ട്വീഡ് സ്യൂട്ട് ധരിച്ചയാള്‍. സ്ത്രീയുടെ വേഷം സാരിയാണ്. ഇന്ത്യന്‍ ആണ് അപ്പോള്‍. ഇന്ത്യക്ക് വെളിയില്‍ സ്ത്രീകള്‍ സാരി ധരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സുന്ദരിമാരാകുന്നു. ജോയല്‍ അവരെ സമീപിച്ചു.
“ആഹ്, ജോയല്‍!”
അവനെക്കണ്ട് രവിചന്ദ്രന്‍ പുഞ്ചിരിച്ചു.
“വാ…”
അവന്‍ ആഗതരുടെ സമീപമെത്തി. അവര്‍ അവനെക്കണ്ട് തിരിഞ്ഞു. ഒരു നിമിഷം താന്‍ നില്‍ക്കുന്ന പരിസരമവന്‍ മറന്നു. വിസ്മിത നേത്രങ്ങളോടെ അവന്‍ അവരെ മാറി മാറി നോക്കി. അവര്‍ അപ്പോള്‍ അവനെതിരേ എഴുന്നേറ്റു.
“രാകേഷ്….!”
ജോയല്‍ രാകേഷിനെ ആലിംഗനം ചെയ്തു. പിന്നെ അവന്‍ കൂടെയുള്ള സ്ത്രീയുടെ നേരെ തിരിഞ്ഞു.
“റിയേ! എന്‍റെ….”
സുഖദവും ദീര്‍ഘവുമായ ആലിംഗനത്തിന്റെ മാസ്മരികതയില്‍ അവരമര്‍ന്നു. അതിനു ശേഷം അവര്‍ മൂവരും നിര്‍ന്നിമേഷരായി നോക്കി നിന്നു.
“തടിച്ചു നീ…”
റിയ മുഷ്ടിചുരുട്ടി അവന്‍റെ തോളില്‍ ഇടിച്ചു.
“വൈസ് ചെയര്‍മാന്‍ പണിയൊന്നും ചെയ്യുന്നില്ലേ? ഇല്ലേ രവീ?”
അവള്‍ രവി ചന്ദ്രനെ നോക്കി.
“ഒന്ന് പോടീ…”
അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ജോയല്‍ വികാരഭരിതനായി പറഞ്ഞു.
“രാകേഷേ, പറഞ്ഞെ…പറഞ്ഞെ സ്റ്റോറി…”
അവന്‍ അവര്‍ക്കഭിമുഖമായി ഇരുന്നു. സംഘത്തിലെ പലരും മൊള്‍ഡോവയിലെത്തിയ ശേഷം പലവിധ മാനസിക അസുഖങ്ങള്‍ക്കും വശംവദരായിരുന്നു.
“സിനിമകളിലും കഥകളിലും മാത്രമേ കൊലപാതകികള്‍ കൂളായി ഭാവി ജീവിതം ജീവിക്കാറുള്ളൂ…”
മൊള്‍ഡോവയിലെത്തിയ ആദ്യ വര്‍ഷം കിസിനാവു ഹോസ്പിറ്റല്‍ ഓഫ് സൈക്ക്യാട്രിയുടെ മേധാവി നതാലിയ റോസ്ക്കാ കൌണ്‍സിലിംഗിനിടെ തന്നോട് പറഞ്ഞത് ജോയല്‍ ഓര്‍ത്തു.
“സാഹചര്യം കൊണ്ട് കൊലപാതകികളാകേണ്ടി വന്നവര്‍ എപ്പോഴും കൂടെ ഒരു സെല്‍ഫ് മേഡ് ജയിലുമായാണ് നടക്കുന്നത്. കുറ്റബോധവുത്തിന്‍റെ ചിലന്തി വലയ്ക്കകത്ത് ആണവര്‍ കഴിയുന്നത്. സ്വയം വെറുപ്പും ആത്മഹത്യാശ്രമവുമൊക്കെ അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്…”
തന്‍റെ അവസ്ഥ വ്യത്യസ്ഥമായിരുന്നു. കുറ്റബോധമുണ്ടായിരുന്നില്ല. തെറ്റായി എന്തെങ്കിലും ചെയ്തു എന്ന തോന്നലുമുണ്ടയില്ല. എന്നാല്‍ അതായിരുനില്ല മറ്റുള്ളവരുടെ അവസ്ഥ. മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നു പലര്‍ക്കും നോര്‍മ്മല്‍ ജീവിതത്തിലേക്ക് തിരികെയെത്താന്‍. ഒരാളൊഴികെ. റിയ. മൊള്‍ഡോവയിലെത്തിക്കഴിഞ്ഞ്, കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവുള്ള കിസിനാവുവിലെത്തിയതിന് ശേഷം പലവിധ മനോവ്യധികള്‍ക്കടിപ്പെട്ടുപോയി അവള്‍. സംഘത്തിലെ പ്രിയ കൂട്ടുകാരായായിരുന്ന ഷബ്നത്തിന്‍റെയും സന്തോഷിന്‍റെയും അസ്ലത്തിന്‍റെയും മരണം അവളെ തരിപ്പണമാക്കി.
സ്പെഷ്യല്‍ ടീമുമായുള്ള അന്നത്തെ ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടിരുന്നു. അവളുടെ കയ്യാല്‍ സ്പെഷ്യല്‍ ടീമിലെ മൂന്നു പേരും മരണപ്പെടുകയും ചെയ്തു. ബൈപ്പോളാര്‍ ഡിസ്ഓര്‍ഡര്‍. ആങ്ങ്സൈറ്റി ഡിസ്ഓര്‍ഡര്‍. സൈക്കോട്ടിക് ഡിസ്ഓര്‍ഡര്‍. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസ്ഓര്‍ഡര്‍. അവളിലേ അസുഖങ്ങള്‍ക്ക് നതാലിയ റോസ്ക്ക നല്‍കിയ പേരുകളാണ് ഇവ.
പ്രണയിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന മനുഷ്യരുടെ പശ്ചാത്തലത്തില്‍, താടകങ്ങളും പുഴകളും പാര്‍ക്കുകളും സുന്ദരമായ ഭൂവിഭാഗവും കൊണ്ട് സമ്പന്നമായ കിസിനാവുവിന്‍റെ പശ്ചാത്തലത്തില്‍, കൊലപാതകങ്ങളുടെയും ചോരയുടെയും ഭൂതകാലം പേറിനടക്കുന്ന താന്‍ തീര്‍ത്തും അനുയോജ്യയല്ല എന്ന തോന്നല്‍ അവള്‍ക്കിടയില്‍ ശക്തിയായി വളര്‍ന്നു.
രോഗം നിയന്ത്രണാതീതമായി വളര്‍ന്ന ഘട്ടത്തില്‍ നതാലിയയുടെ ഉപദേശ പ്രകാരം രവി ചന്ദ്രനും ജോയലും ചേര്‍ന്ന് അവളെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈക്യാട്രിക് ഹോസ്പ്പിറ്റലുകളിലൊന്നായ പാരീസിലെ ഷാങ്ങ് മിഷേല്‍ ഷാമറ്റ് സൈക്കോതെറാപ്യൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗത്തിന്‍റെ പ്രത്യേകതകളും ഗൌരവാവസ്ഥയും കാരണം മൂന്നു വര്‍ഷങ്ങള്‍ അവള്‍ക്ക് അവിടെ ചെലവിടേണ്ടി വന്നു. ഈ മാസമാണ് ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്നത്.
“ജോയല്‍ ഒരു മിനിറ്റ്!”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചു.
പിന്നെ രാകേഷ് റിയയെ കണ്ണുകാണിച്ചു.
“വെള്ളമടി പ്ലാന്‍ ചെയ്യാന്‍ വല്ലതും ആണേല്‍ ഞാന്‍ മാന്തിപ്പൊട്ടിക്കും പറഞ്ഞേക്കാം,”
ജോയലിനെ വിളിച്ചുകൊണ്ട് ഓഫീസിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങിയ രാകേഷിനെ നോക്കി അവള്‍ പറഞ്ഞു. അവരവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
“അന്ന് ഞാന്‍ നിങ്ങള്‍ രണ്ടാളും പോത്തനും നിന്നിടത്തേക്ക് വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പാണ് അതുണ്ടായത്…”
ഓഫീസിന് വെളിയില്‍, ഗ്രീഷ തടാകത്തിന്റെ നീല ഭംഗിയിലെക്ക് നോക്കി രാകേഷ് പറഞ്ഞു.
“നിങ്ങളുടെ ടീമിലെ ഒരാളെ ഞാനന്ന് ഷൂട്ട് ചെയ്തു. ആങ്ങ്, സന്തോഷ്,
അയാളെ…അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു…സന്തോഷിനെ ഷൂട്ട് ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു…”
തടാകത്തിന്റെ ഭംഗിയില്‍ നിന്നും നോട്ടം പിന്‍വലിച്ചുകൊണ്ട് രാകേഷ് ജോയലിനെ നോക്കി.
“നോക്കുമ്പോള്‍ റിയ…”
അവന്‍ തുടര്‍ന്നു.
“ഒരു പക്കാ ഫൂലന്‍ ദേവി മൂഡില്‍…മുഖത്തൊക്കെ ബ്ലഡ്…മുടിയൊക്കെ വാരിവലിച്ച്.. പിള്ളേര് കണ്ടാ ആ സെക്കന്‍ഡില്‍ തീരും ലൈഫ് ..അങ്ങനത്തെ ഒരു ഫിഗര്‍…”
ആ രംഗം അപ്പോള്‍ മുമ്പില്‍ കണ്ടിട്ടെന്നത് പോലെ രാകേഷ് ഒന്ന് നിര്‍ത്തി.
“പെട്ടെന്ന് അവള്‍ എന്നെ ഷൂട്ട് ചെയ്തു…എന്‍റെ ഗണ്‍ നിലത്ത് വീണു. അടുത്ത ഗണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അലറി…ഡോണ്ട് മൂവ്… എന്നിട്ട് ഗണ്‍ എന്‍റെ നെഞ്ചിനു നേരെ ചൂണ്ടി…അവിടെ തീര്‍ന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാ…ഷുവര്‍ അല്ലെ അത്…? എന്‍റെ കൈകളില്‍ ഒന്നുമില്ല..അവള്‍ എന്‍റെ മുമ്പില്‍ ഏതാണ്ട് ഒരു പത്ത് മീറ്റര്‍ മാത്രം ദൂരെ…”
ജോയലിന്റെ മുഖത്ത് ആകാംക്ഷ വളര്‍ന്നു.
“പക്ഷെ അവളെന്നെ നോക്കി….”
രാകേഷ് തുടര്‍ന്നു.
“ലൈഫില്‍ ഞാന്‍ മറക്കില്ല ആ നോട്ടം…അവളുടെ കയ്യില്‍ തോക്ക്. വിരല്‍ ട്രിഗറില്‍. ഒന്ന് അനക്കിയാല്‍ എന്‍റെ നെഞ്ചിന്‍കൂട് തേനീച്ചക്കൂട് പോലെയാകും….അവളെന്‍റെ മുഖത്തേക്ക് നോക്കി നിന്നു..”
“എന്നിട്ട്?”
“എന്നിട്ട്…”
രാകേഷ് ചിരിച്ചു.
“റണ്‍ എവേ…അവള്‍ എന്നെ നോക്കി അലറി…എന്‍റെ തോക്കീന്നു തീ വരുന്നേനു മുമ്പ് എങ്ങോട്ടെങ്കിലും ഓടെടാ! ജോയലിനെ നിങ്ങള്‍ കൊന്നാല്‍ ആ പാവം ഗായത്രി അനാഥയാകും…അവള്‍ക്ക് നീ വേണം…ഇതായിരുന്നു ഡയലോഗ്…ഞാന്‍ അവളുടെ മുമ്പില്‍ ഹീറോ ആകാന്‍ നിന്നില്ല… വലിയ ഒരു കാരുണ്യമാണ് അവള്‍ അന്ന് ചെയ്തത്…അന്നേരം ഐ ഡോണ്ട് മൈന്‍ഡ് , ഷൂട്ട് മീ എന്നൊക്കെപ്പറഞ്ഞ് ഹീറോയിസം കാണിക്കുന്നത് അബദ്ധമാ….ഞാന്‍ ഓടി ..ഓടി വരുമ്പം നിങ്ങള് പോത്തനെ പൂട്ടി നിക്കുവാ….”
രാകേഷ് പറഞ്ഞു.
“ബാക്കി നടന്നത് നിങ്ങക്ക് അറിയാമല്ലോ…”
രാകേഷ് തുടര്‍ന്നു.
“ഷബ്നം മരിച്ചതും അവളുടെ ബോഡി ഞാന്‍ മൊള്‍ഡോവന്‍ എംബസ്സിയില്‍ എത്തിച്ചതും ഒക്കെ…”
രാകേഷ് ഒന്ന് നിശ്വസിച്ചു.
“പിന്നെയും ദിവസങ്ങള്‍ കടന്നുപോയി….”
രാകേഷ് തുടര്‍ന്നു.
“നിങ്ങളുടെ ടീമിലെ നാലഞ്ചു പേരന്നു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നാല് ജവാന്മാരും രക്തസാക്ഷികളായി… ഞാന്‍ പിന്നെ പുതിയ ഇടങ്ങളിലേക്ക് പോയി… പക്ഷെ ഒരു മുഖം എന്നെ എപ്പോഴും ഹോണ്ട് ചെയ്തു….റിയയുടെ….”
രാകേഷ് ജോയലിനെ നോക്കി.
“ലാസ്റ്റ് കണ്ടപ്പോഴുള്ള അവളുടെ നോട്ടം…”
അവന്‍ തുടര്‍ന്നു.
“ഉറങ്ങുമ്പോഴും ഉണരുമ്പോഴും എന്ത് ചെയ്താലും…ഒരു മാതിരി ഭ്രാന്ത് വരുന്നത് പോലെ….എങ്ങനെ എങ്കിലും അവളെ കാണണം എന്ന് മനസ്സ് എപ്പോഴും പറഞ്ഞു….”
രാകേഷിന്റെ വാക്കുകള്‍ ജോയലില്‍ അദ്ഭുതമായി വളര്‍ന്നു.
“ഒരു കൊല്ലം കഴിഞ്ഞ് മൊള്‍ഡോവ ടൂറിസത്തിന്‍റെ ഒരു ആഡ് ഞാന്‍ കണ്ട് ഇന്ത്യ ടു ഡേ മാഗസിനില്‍…”
ജോയല്‍ രാകേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“അപ്പോള്‍ ഒരു മാളിന്റെ പിമ്പില്‍ രവി നില്‍ക്കുന്ന ഒരു ഫോട്ടോ…പെട്ടെന്ന് അയാളെ ഒന്ന് കാണണം, ബന്ധപ്പെടണം എന്ന് എനിക്ക് തോന്നി. പോസ്റ്റ് ഓപ്പറേഷന്‍ വിക്റ്റിംസുമായോ അവരുടെ കോണ്‍ഫെഡറേറ്റ്സുമായോ ഒരു കണക്ഷനും പാടില്ല എന്നത് ഞങ്ങളുടെ കോഡ് ഓഫ് കോണ്‍ഡക്റ്റില്‍ ഉള്ളതാണ്…ബട്ട്….”
രാകേഷ് വീണ്ടും ഗ്രീഷയിലേക്ക് നോക്കി.
“റിയേടെ മുഖം മനസ്സില്‍ നിന്നും മായാതെ കിടക്കുന്നത് കൊണ്ട് അവളെക്കുറിച്ച് അറിയാനുള്ള ഏകമാര്‍ഗ്ഗം രവിയുമായി ബന്ധപ്പെടുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കി…”
രാകേഷ് തുടര്‍ന്നു.
“കിഷിനാവുവിലെ ഐ ടി ഫേംസിനെപ്പറ്റിയൊക്കെ മനസ്സിലാക്കി…ഇവിടെ റിച്ചാര്‍ഡ് ഫോന്‍സെക് എന്ന പേരിലാണ് രവിയെന്നു ഞാന്‍ മനസ്സിലാക്കി…”
രാകേഷ് പുഞ്ചിരിച്ചു.
“രവിയെ വിളിച്ചു….”
രാകേഷ് തുടര്‍ന്നു.
“ആദ്യമൊന്നും രവി സമ്മതിച്ചില്ല…അത് സ്വാഭാവികമാണല്ലോ..പിന്നെ തുടരെ കോളുകള്‍ മെയിലുകള്‍ ..റിയയെ കാണണം എന്നാണു എന്‍റെ ഉദ്ദേശം എന്ന് പറഞ്ഞപ്പോള്‍, എന്‍റെ ഉദ്ദേശം മനസ്സിലാക്കിയപ്പോള്‍ രവിയാണ് പാരീസിലെ അഡ്രസ്സ് തന്നത്…”
ജോയലിന്റെ കണ്ണുകളില്‍ വിസ്മയം നിഴലിച്ചു.
“അഡ്രസ്സ് കിട്ടിയ അന്ന് തന്നെ ഞാന്‍ പ്ലെയിന്‍ കയറി…”
രാകേഷ് തുടര്‍ന്നു.
“റിയയെ ഹോസ്പ്പിറ്റലില്‍ പോയി കണ്ടു…”
പിമ്പില്‍ നിന്നും അവര്‍ രവി ചന്ദ്രന്‍റെ ശബ്ദം കേട്ടു.
അവരിരുവരും തിരഞ്ഞു നോക്കി.
“അന്ന് മുതല്‍ മുടങ്ങാതെ, മാസത്തില്‍ ഒരു പത്ത് ദിവസമെങ്കിലും ഇവന്‍, രാകേഷ്…നമ്മുടെ മുന്‍സ്പെഷ്യല്‍ ടീം ഡയറക്ടര്‍ സൈക്കോ തെറാപ്യൂട്ടില്‍ എത്തുമായിരുന്നു…ഒരാള്‍ക്ക് പോലും സാധിക്കാത്ത രീതിയില്‍ റിയയെ ശുശ്രൂഷിച്ച്, സ്നേഹിച്ച്, പ്രണയിച്ച്….”
രവിയുടെ വാക്കുകള്‍ കേട്ട് ജോയലിന്റെ കണ്ണുകള്‍ തുളുമ്പി.
“ഇന്ന് റിയ പൂര്‍ണ്ണ ആരോഗ്യവതിയാണ്…”
രാകേഷിന്റെ തോളില്‍ അമര്‍ത്തിക്കൊണ്ട് രവി തുടര്‍ന്നു.
“ഇവന്‍ കാരണം…അല്ലെങ്കിലും പ്രണയത്തേക്കാള്‍ വീര്യമുള്ള മറ്റെന്ത് മരുന്നുണ്ട് ലോകത്ത്?”
ജോയല്‍ കൃതജ്ഞതയോടെ രാകേഷിനെ നോക്കി.
“നന്ദി..ഒരുപാട് …എങ്ങനെയാണ് …ഞാന്‍….”
രാകേഷിനെ ആശ്ലേഷിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു.
വികാരാധിക്യം കാരണം അവന് വാക്കുകള്‍ മുറിഞ്ഞു.
“റിയ അകത്ത് തനിച്ചാണോ?”
രാകേഷ് ചോദിച്ചു.
“അല്ല വേറെ ഒന്നുരണ്ടു പേരുകൂടിയുണ്ട്….ഇപ്പം വന്നതേയുള്ളൂ…”
രവി പുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് അകത്തേക്ക് പോകാം,”
അവര്‍ മൂവരും തിരികെ ഓഫീസിലേക്ക് കയറി.
“വൌ!!”
അകത്ത് കയറിയ നിമിഷം രാകേഷ് ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി. ഓഫീസില്‍, വാളിനോട് ചേര്‍ന്ന് കിടന്നിരുന്ന സോഫമേല്‍ റിയയിരിക്കുന്നു. കൂടെ ഗായത്രിയും. ചുവന്ന സാരിയില്‍, ചുവന്ന ബ്ലൌസ്സില്‍ സൌന്ദര്യത്തിന്റെ നിറകുടം പോലെയൊരു രൂപം.
റിയയുടെ മടിയില്‍ ഒരു ഏകദേശം മൂന്ന്‍ വയസ്സ് പ്രായമുള്ള, നീലക്കണ്ണുകളുള്ള, തുടുത്ത കവിളുകളുള്ള, ചെറിപ്പഴങ്ങള്‍ പോലെ ചുണ്ടുകളുള്ള ഒരു പെണ്‍കുഞ്ഞ്! റിയയും ഗായത്രിയും കൈകള്‍ കോര്‍ത്ത് പിടിച്ച്, അത്യാഹ്ലാദത്തോടെയാണ് ഇരുന്നിരുന്നത്. രാകേഷിനെ കണ്ട് ഗായത്രി എഴുന്നേറ്റു. രാകേഷ് അവളുടെ നേരെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. സുഖവും വിശ്രാന്തി നിറഞ്ഞതുമായ ഒരാലിംഗനത്തില്‍ അവരമര്‍ന്നു. പിന്നെ അവന്‍ റിയയുടെ മടിയില്‍ ഇരുന്ന് ആ രംഗമത്രയും കണ്ട് കൌതകത്തോടെ അവരെ നോക്കുന്ന കുഞ്ഞിനെ എടുത്തു.
“ഹായ്…”
അവളുടെ കവിളില്‍ അരുമയോടെ ചുംബിച്ച് രാകേഷ് ചോദിച്ചു.
“എന്താ മോള്‍ടെ പേര്?”
റിയയും ജോയലും ഗായത്രിയും രവിയും രാകേഷിനോടൊപ്പം അവളുടെ കൊഞ്ചുന്ന മൊഴികള്‍ക്കായി കാതോര്‍ത്തു.
“ഷബ്നം….”
അവള്‍ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. വികാരനിര്‍ഭരനായി രാകേഷ് റിയയെ നോക്കി. പിന്നെ അവന്‍ വീണ്ടും അവളെ ഉമ്മ വെച്ചു. അപ്പോള്‍ വാലിയ മോറിലോറിന്റെ തീരത്ത് കാറ്റുമായി പ്രണയത്തിലായിരുന്ന ഡാഫഡില്‍ പൂക്കളുടെ മാദക ഗന്ധം അവരെ തഴുകാന്‍ വേണ്ടി അകത്തേക്ക് വരികയായിരുന്നു.
[അവസാനിച്ചു]
പിന്‍കുറിപ്പ്:-
വ്യൂസ്, ലൈക്സ് തുടങ്ങിയ കാര്യങ്ങളില്‍ വളരെ ശുഷ്കമായ ഈ കഥ മുമ്പോട്ട് പോകുവാന്‍ ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇത് എഴുതാന്‍ ആവശ്യപ്പെട്ട കൂട്ടുകാരികളോട് ആദ്യത്തെ നന്ദി അറിയിക്കുന്നു. വിയ്യൂര്‍ ജയിലിലുള്ള സഖാവ് രൂപേഷിനു ലാല്‍സലാം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിശ്വാസങ്ങളുമായി ഒരിക്കലും യോജിച്ചിട്ടില്ല ഞാന്‍. എങ്കിലും നല്ലൊരു എഴുത്തുകാരനും ഗായകനുമായ അദ്ധേഹത്തോട് വ്യക്തിപരമായി ആദരവുണ്ട്. അദ്ധേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ജീനിയസ്സായ മകള്‍…ഇവരോടൊക്കെ എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. പിന്നെ ബസ്തറിലെ തരിമല വംഷി റെഡ്ഢി, നാഗജ്യോതിക, കൊണ്ടപ്പാക്ക ശ്രീലക്ഷി, വള്ളിഗൊണ്ട ഇന്ദ്രസേന, നാഗുല്‍ മീര, ഷേക്ക് സനാ അഫ്രീന്‍ തുടങ്ങിയ “വിപ്ലവ” കാരികള്‍ക്കും നന്ദി….
വായനക്കാരോട് നന്ദി അറിയിക്കുന്നു. ലൈക് ചെയ്ത എല്ലാവര്ക്കും പ്രണാമം. ഈ കഥയ്ക്ക് കമന്റ്റ് ചെയ്ത താഴെപ്പറയുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരുപാട് നന്ദി. അനു, അഭിരാമി, ആരൊ, ആല്‍ബി, അഖില്‍[Akh],ആദിദേവ്, അബി പോള്‍, അച്ചുരാജ്, അറക്കളം പീലിചായന്‍, എലിയന്‍ ബോയ്, അക്കിലീസ്, ആല്‍വിന്‍, അഗ്നിദേവ്, അന്ധകാരത്തിന്റെ കാമുകന്‍, ആര്യന്‍, അനന്ദു, അര്‍ജ്ജുനന്‍ പിള്ള, അനൂപ്, അക്രൂസ്, ആത്മാവ്, അരുണ്‍ എസ് നായര്‍, അജിപ്പാന്‍, അര്‍ജ്ജുന്‍ ദേവ്, ബീനാ പി, ബിജു, ഭീം, ചാര്‍ളി, ചാക്കോച്ചി, ക്യാമറാ മാന്‍, ഡ്യൂഡ്, ദിയ, എഡ്ഢി, ഫഹദ് സലാം, ഫ്ലോക്കി കട്ടെകാട്, ഗംഗ, ഗോകുല്‍, ഹസ്ന, ഹര്‍ഷന്‍, ഹരിദാസ്, ഹാരി, ഇമ, ജോസഫ്, ജോ, ജോബ്, ജെ കെ, കമല്‍, കൈ രേഖ, കടിയന്‍, കേളപ്പന്‍, ക്ലമന്റ്, കൊമ്പന്‍, കാമുകന്‍, കൊതിയന്‍, കുട്ടൂസ്, കെ കെ, ലക്ഷ്മി എന്ന ലച്ചു, ലോസ്റ്റ് മാന്‍, എല്‍ വൈ, മണിക്കുട്ടന്‍ ആര്‍, മന്ദന്‍ രാജ, മാഡി, മാസ്റ്റര്‍, മിധുന്‍, മാത്യൂസ്, എം ഡി വി, മാക്ബത്ത്, മാത്തുക്കുട്ടി, മൃദുല്‍, മെല്‍വിന്‍, മുഹമ്മദലി എ, മിസ്റ്റര്‍ ഹൈഡ്, മോന്‍, മുല്ല, മൊസാ കാതര്‍, മഞ്ചു ജയന്‍, മിസ്റ്റര്‍ കിങ്ങ് ലയര്‍, നന്ദന്‍, നൈന, നൈറോബി, നര്‍ദാന്‍, ഒ ഐ എഫ്, പൊന്നു, പ്രവീണ്‍, രഹാന്‍, റഷീദ്, ഋഷി, റോഡിന്‍, രാധ, റീഡര്‍, രാജ്, രുദ്ര ദേവന്‍, രാജി, രാജു, സുജിത്, സേതുരാമന്‍, സന്ജൂട്ടി, സുന്ദരന്‍, സിമോണ, ഷാസ്, സുറുമ, സാജിര്‍, സാം, സയ്യദ് മസൂദ്, സിംഹരാജന്‍, സുധ, സാഹൂ, ശ്രീ ബാല, സുബ്രമണ്യന്‍ കെ, സാന്‍, എസ് ടി എം, ശ്രീ മഹി, തൂലിക, താപസന്‍, വേതാളം, വിവേക്, വടക്കുള്ള വടക്ക്, വിഷ്ണു, വിജയകുമാര്‍, വായനക്കാരന്‍, വാര്‍ഡെന്‍, വൈശാഖ്…
സൈറ്റ് അഡ്മിന്‍സിന് നന്ദി… നന്ദി, ശ്രീ മന്ദന്‍രാജ, ആല്‍ബി, ജോസഫ്….
Responses (0 )